പ്രോ ഹിന്ദു ഐഡിയോളജി കമ്മ്യൂണിസ്റ്റുകാർക്കിടയിൽ വളർത്താൻ പറ്റുമോ എന്ന് പരീക്ഷിക്കാനാണ് പിണറായിയുടെ നവോത്ഥാനത്തിൽ പോയത്! സ്വയം സേവകർ എന്നും രാജ്യത്തോടും സംഘത്തോടും ലോയൽ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച് സിപി സുഗതൻ; നിങ്ങളെ ഖലീഫാ ഉമറാക്കിയ മന്ത്രിക്കൊച്ചാപ്പയും നവോത്ഥാന നായകനെന്ന് പാടിപ്പുകഴ്ത്തിയ സഖാക്കളും ഇതൊക്കെ കാണുമോ ആവോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ; വീണ്ടും മലക്കം മറിഞ്ഞ് സിപി സുഗതൻ; ഇത് ശബരിമലയിൽ യുവതികളെ കയറ്റി വഞ്ചിച്ചതിനുള്ള പാരയോ?
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: പിണറായി വിജയന്റെ നവോത്ഥാന സമിതിയിലെ പഴയ നേതാവിന്റെ പുതിയ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി സൈബർ സഖാക്കൾ. സുഗതന്റെ തങ്ങളെ ചതിച്ചെന്ന തിരിച്ചറിവ് ഒടുവിൽ അവർക്ക് വരികയാണ്. രാഹുൽ ഈശ്വറിനെ വിമർശിക്കാൻ സിപി സുഗതന്റെ ഇട്ട പോസ്റ്റിലെ ചർച്ചയാണ് ഇതിന് കാരണം. രാഹുൽ പൗരത്വ ബില്ലിനെതിരെ രാജ്യദ്രോഹികളോടൊപ്പം നിൽക്കുന്നത് പകുതി വിട്ടുള്ള കളിയാണ് . ബഹുസ്വരതയും രാജ്യദ്രോഹവും തമ്മിൽ വ്യത്യാസം ഉണ്ട് എന്നു രാഹുൽ മനസ്സിലാക്കും എന്നു ഞാൻ കരുതുന്നു . എല്ലാവർക്കും നല്ലവനാകാൻ ശ്രമിക്കുന്നവർ ആർക്കും വേണ്ടാത്തവൻ ആകും എന്ന ആപ്ത വാക്യം ഞാൻ രാഹുലിനെ ഓർമ്മിപ്പിക്കുന്നു .തിരിച്ചറിവില്ലാത്ത കൈക്കുട്ടികൾ മീശയുള്ളവരെ എല്ലാം അച്ഛാ എന്നുവിളിക്കുന്നപോലെ യാണു നമ്മുടെ മതേതരത്വം . തന്ത ഒന്നേയുള്ളു രാഹുൽ . അതു നമ്മുടെ രാഷ്ട്രമാണ് . അതിനെതിരെയുള്ള ഏതു പ്രവർത്തിയും ........അംഗീകരിക്കാൻ ആവില്ല-ഇങ്ങനെ സുഗതൻ എഴുതിയ പോസ്റ്റിൽ സംഘമെന്ന വാക്കുണ്ട്. ഈ സംഘമേത് എന്ന ചോദ്യവുമായി ഒരാൾ കമന്റിടുന്നു. ഇവിടെയാണ് സുഗതൻ നിലപാട് വ്യക്തമാക്കുന്നത്.
എന്റെ മദർ ഓർഗനൈസേഷൻ സംഘം (RSS) ആകുന്നു .ഞാൻ ബിജെപി ക്കാരെയും അവരുടെ ആൾക്കാരെയും പരട്ട തെറി വിളിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കും .മോദിയുടെ ഒന്നാം ഭരണത്തിലെ ചില നയങ്ങളെ വിമർശിച്ചിട്ടുണ്ട് .പക്ഷെ എവിടെയെങ്കിലും സംഘത്തിനെ വിമർശിച്ചു നിങ്ങൾ കണ്ടിട്ടുണ്ടോ ? ഇല്ല . അതാണ് സ്വയംസേവകർ .രാജ്യത്തോടും സംഘത്തോടും എന്നും LOYAL ആയിരിക്കും .പ്രൊ -ഹിന്ദു ഐഡിയോളജി കമ്മ്യൂണിസ്റ്റ് ക്കാർക്കിടയിൽ വളർത്താൻ പറ്റുമോ എന്നു പരീക്ഷിക്കാനാണ് പിണറായിയുടെ നവോഥാനത്തിൽ പോയി പിന്നീട് അത് പൊളിച്ചു കളഞ്ഞതു-ഇങ്ങനെയാണ് സുഗതൻ കമന്റിൽ മറുപടി നൽകുന്നത്. അതായത് ആർ എസ് എസിന് വേണ്ടി കമ്യൂണിസ്റ്റുകളെ ആകർഷിക്കാനുള്ള ശ്രമമാണ് സുഗതൻ നടത്തിയത്. ഇതിനെത്തിയ നേതാവിനെ പിണറായി തെറ്റിധരിച്ച് നവോത്ഥാന സമിതിയുടെ നേതാവുമാക്കി.
ഒരു കമന്റിൽ പ്രകോപിതനായാണ് സുഗതൻ മനസ്സ് തുറക്കുന്നത്. നിങ്ങളെ ഖലീഫാ ഉമറാക്കിയ എന്റെ നാട്ടുകാരൻ മന്ത്രിക്കൊച്ചാപ്പയും നവോത്ഥാന നായകനെന്ന് നിങ്ങളെ പാടിപ്പുകഴ്ത്തിയ സഖാക്കളും ഇതൊക്കെ കാണുമോ ആവോ .... പിന്നെ ഈ നാടകങ്ങളൊക്കെ നന്നായി മനസ്സിലാക്കാൻ കഴിയുന്നവരാണ് നിങ്ങൾ വിളിച്ച ഈ രാജ്യദ്രോഹികൾ. രാഹുൽ ഈശ്വരിന്റെ ഈ ഇരയുടെ പക്ഷം ചേർന്നുള്ള ആട്ടിൻതോലണിയൽ ആറെസ്സെസ്സിന്റെ ആലയിലെ പരീക്ഷണമാണെന്ന് നല്ല ബോധ്യമുള്ളവർ തന്നെയാ ഞാനടക്കമുള്ളവർ.കാരണം ഞങ്ങളിപ്പാഴും തിന്നുന്നത് ചോറ് തന്നെയാണ്. ചാണകത്തിലേക്കെത്തിയിട്ടില്ല എന്ന് സാരമെന്ന കമന്റാണ് സുഗതന്റെ പോസ്റ്റിന് താഴെ ചർച്ചകൾ സജീവമാക്കുന്നത്. ഏത് സംഘം? എന്ന ചോദ്യവുമായി മറ്റൊരാളുമെത്തി. ഇതിലാണ് താൻ ഉദ്ദേശിക്കുന്നത് രാഷ്ട്രീയ സ്വയം സേവക സംഘത്തെയെന്ന മറുപടി എത്തുന്നത്. അങ്ങനെ ഈ വിഷയത്തിൽ ചർച്ച പുരോഗമിക്കുന്നു.
നവോത്ഥാന പ്രസ്ഥാനത്തിൽ താങ്കൾ പ്രവർത്തിക്കുകയും ഇസ്രയേലിന്റെ മൊസാദിന്റെ ചാരപണി എടുക്കുകയും ചെയ്ത താങ്കളുടെ പ്രവർത്തനത്തെ ഞാൻ മനസ്സിലാക്കുന്നത് താങ്കളുടെ പൂർവ്വികർ സ്വാതന്ത്യ സമരത്തിൽ ബ്രിട്ടിഷ്കാരെ സഹായിച്ചത് ഓർമ്മ വരുന്നുവെന്ന് സൈബർ സഖാവിന്റെ കമന്റും എത്തുന്നു. ഇതിനേയും പരിവാർ പക്ഷത്ത് നിന്ന് എതിർത്ത് തന്റെ സംഘ മനസ്സ് ചർച്ചയാക്കുകയാണ് സുഗതൻ. സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷുകാരെ സഹായിച്ചതു കമ്മ്യൂണിസ്റ്കാരാണ് . അവരുടെ ചരിത്രവും പ്രവർത്തിയും രാജ്യവിരുദ്ധ്മായിട്ടും കേരളത്തെ പിന്നോട്ടടിക്കാതിരിക്കാൻ നവോധാനമൂല്യങ്ങൾ സംരക്ഷിക്കാൻ അവർക്കൊപ്പം ചേർന്നു . എന്നാൽ ശബരിമല യുവതികളെ കയറ്റി ഞങ്ങളെ വഞ്ചിച്ചു . അതുകൊണ്ടു തിരിച്ചു പാര പണിതു അത്രയും മനസ്സിലാക്കിയാൽ മതി-എന്നും സുഗതൻ എഴുതുന്നു. അങ്ങനെ ചർച്ചകൾ പുതുമാനത്തിലെത്തുകയാണ്.
വലതു നിന്നും ഇടതു മാറി വീണ്ടും വലത്തേക്ക്... ഒടുവിൽ വീണ്ടും ഇടതിൽ നിലയുറപ്പിക്കുകയാണ് സിപി സുഗതൻ. ആർ എസ് എസിന് വീര്യം പോരെന്ന് പ്രഖ്യാപിച്ച് ഹിന്ദു പാർലമെന്റിലൂടെ പുത്തൻ നവോത്ഥാനം ലക്ഷ്യമിട്ട ഏജീസ് ഓഫീസിലെ മുൻ ജീവനക്കാരൻ. തീവ്ര ഹൈന്ദവ ആശയങ്ങൾക്ക് വേണ്ടി പടപൊരുതാൻ ഉദ്യോഗം രാജിവച്ച് കോട്ടയത്ത് എത്തിയ നേതാവ്. ആർ എസ് എസിനോട് അടുപ്പമുള്ള ഭാരതീയ വിചാരകേന്ദ്രത്തിന്റെ സജീവ പ്രവർത്തകനിൽ നിന്ന് പുതിയ തലത്തിലെത്തിയ സുഗതൻ വീണ്ടും പരിവാറുകാരനാകുന്നു. എല്ലാം മാറ്റിയെടുത്തത് മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഒറ്റ വേദിയിൽ ഇരുന്ന അനുഭവമാണ്. വനിതാ മതിലിന്റെ സംഘാടനത്തോടെ സുഗൻ ആളാകെ മാറി. ഇതെല്ലാം തട്ടിപ്പായിരുന്നുവെന്നാണ് സുഗതൻ ഇപ്പോൾ വിശദീകരിക്കുന്നത്.
സംഘപരിവാറിന്റെ ശബരിമല സമരത്തിന് ബദലായി സ്ത്രീകളെ അണിനിരത്തി പുതുവർഷദിനത്തിൽ വനിതാമതിൽ രൂപീകരിക്കാനുള്ള ദൗത്യം പിണറായി ഏൽപ്പിച്ചത് ഈ നേതാവിനെയായിരുന്നു. അഖില-ഹാദിയ വിവാദം കത്തി നിന്ന സമയത്ത് സി.പി.സുഗതൻ സ്വീകരിച്ച നിലപാട് കുപ്രസിദ്ദമാണ്. അഖിലയുടെ അച്ഛന്റെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ അവളുടെ തട്ടം വലിച്ചു കീറി തീയിലെറിഞ്ഞു ഉടലും തലയും രണ്ടാക്കി ജയിലിൽ പോയേനെയെന്നും മാനികൾക്ക് അഭിമാനമില്ലാതെ ജീവിക്കുന്നതിനേക്കാൾ ഭേദം മരണമാണെന്നുമാണ് സുഗതൻ ഫേസ്ബുക്കിൽ കുറിച്ചത്. ഇതെല്ലാം മറന്നാണ് ശബരിമലയിൽ ഇടതുപക്ഷത്ത് എത്തിയത്.
ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ചുചേർത്ത ഹിന്ദു സമുദായ സംഘടനകളുടെ യോഗത്തിൽ രഹസ്യ അജണ്ടയുടെ ഭാഗമായാണ് വനിതാമതിലിന്റെ ജോയിന്റ് കൺവീനറായി സുഗതനെ പ്രഖ്യാപിച്ചത്. അതുവരെ യുവതീപ്രവേശനത്തെ എതിർത്ത സുഗതൻ ചുവടു മാറ്റിയത് പലരെയും അമ്പരപ്പിച്ചിരുന്നു. ഇനി താൻ നവോത്ഥാന പക്ഷത്താണെന്ന് പറഞ്ഞ് സുഗതൻ അതിനെ പ്രതിരോധിച്ചു. എന്നാൽ ശബരിമലയിൽ ആചാര ലംഘനം നടന്നപ്പോൾ അതിനെ വിമർശിക്കുകയും ചെയ്തു. സർക്കാരിനൊപ്പം എൻഎസ്എസിനെയും ശബരിമല തന്ത്രിയെയുമാണ് സുഗുതൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം പോരല്ലോ. ഭക്തരുടെ വികാരം കൂടെ സംരക്ഷിക്കേണ്ടവരല്ലേ അവർ. അതുപോലെ യുവതികൾ കയറിയപ്പോൾ നട അടച്ചു ശുദ്ധികലശം നടത്തി അരമണിക്കൂർ കഴിഞ്ഞു തുറക്കാതെ ഒരു നീണ്ട കാലത്തേക്ക് നട അടച്ചിട്ടു ധൈര്യം കാണിക്കാൻ തന്ത്രിമാർ എന്തുകൊണ്ട് ധൈര്യപ്പെടുന്നില്ല- സുഗതൻ ചോദിച്ചിരുന്നു.
'സുപ്രീം കോടതി പാത്തും പതുങ്ങിയുമല്ല വിധി പ്രഖ്യാപിച്ചത്. അതു നടപ്പാക്കുന്നതും പാത്തും പതുങ്ങിയുമാകരുത്. ഭക്തർ ശബരി മല കയറുന്നതു ഇങ്ങനെയോ? ആ രണ്ടു യുവതികളും ഭക്തരല്ല ആക്ടിവിസ്റ്റ് യുവതികളെ മല ചവിട്ടാൻ അനുവദിച്ചത് യഥാർത്ഥ ഭക്തർക്ക് വേദനയുണ്ടാക്കുന്നു! ഞങ്ങൾ ആ വേദനക്കൊപ്പം. നവോഥാന മുല്ല്യ സങ്കല്പങ്ങൾ സംരക്ഷിക്കുന്നതിനോപ്പം യഥാർത്ഥ ഭക്തരെ അഭിമാനത്തോടെ ഭക്തിയോടെ ജീവിക്കാൻ അനുവദിക്കുകയും വേണമല്ലോ!'-ഇതായിരുന്നു സുഗതന്റെ പിന്നീടുള്ള നിലപാട്. എന്നാൽ വീണ്ടും മലക്കം മറിഞ്ഞ് നവോത്ഥാനം പറയുകയും ചെയ്തു. പിന്നെ കൂറേ കാലം നിശബ്ദൻ. അതിന് ശേഷം വീണ്ടും പ്രൊ -ഹിന്ദു ഐഡിയോളജി കമ്മ്യൂണിസ്റ്റ് ക്കാർക്കിടയിൽ വളർത്താൻ പറ്റുമോ എന്നു പരീക്ഷിക്കാനാണ് പിണറായിയുടെ നവോഥാനത്തിൽ പോയതെന്ന നിലപാട് വിശദീകരണവുമായി സുഗതൻ എത്തുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്