കൈയിൽ 25,000 രൂപയുടെ ആപ്പിൾവാച്ചും പോക്കറ്റിൽ 30,000ന്റെ പേനയും; ആഡംബര ജീവിതം ചോദ്യം ചെയ്ത പാർട്ടി അനുഭാവിയുടെ ജോലിയും തെറിപ്പിച്ചു; പാവപ്പെട്ടവന്റെ പാർട്ടിയെ നാണക്കേടിലാക്കിയ ഋതബ്രത എംപിക്കു സസ്പെൻഷൻ; പാർട്ടി നേതാക്കൾ ലളിതജീവിതം നയിച്ചു മാതൃക നല്‍കണമെന്ന് ബംഗാൾ സി.പി.എം
കോൽക്കത്ത: ജീവിതശൈലിയുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ വിമർശിച്ചയാൾക്കെതിരെ തൊഴിലുടമയോടു നടപടിയാവശ്യപ്പെട്ട സിപിഎമ്മിന്റെ ബംഗാളിൽനിന്നുള്ള രാജ്യസഭാംഗം ഋതബ്രത ബാനർജിയെ മൂന്നു മാസത്തേക്ക് പാർട്ടി സസ്പെൻഡ് ചെയ്തു. ആഡംബര ജീവിതം നയിക്കുന്നുവെന്നുള്ള ആരോപണത്തിനു പുറമേ പാർട്ടി അംഗത്തിനെതിരേ നടപടി എടുക്കാൻ തൊഴിലുടമയോട് ആവശ്യപ്പെട്ടതുമാണ് ഋതബ്രതയ്ക്കു വിനയായത്. സംഭവത്തിൽ ബംഗാളിലെ സി.പി.എം സംസ്ഥാന സമിതി ഋതബ്രതയെ പരസ്യമായ ശാസിച്ചിരുന്നു. ഇതിനു പിന്നാലെ ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് എംപിയെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.
പാവപ്പെട്ടവന്റെ പാർട്ടിയെന്ന വിശേഷണം പേറുന്ന സിപിഎമ്മിന്റെ രാജ്യസഭാംഗമായ ഋതബ്രത ആഡംബര ജീവിതം നയിക്കുന്നുവെന്നാണ് ആരോപണം. എസ്എഫ്ഐയുടെ മുൻ ജനറൽ സെക്രട്ടറി കൂടിയാണ് ഋതബ്രത. ആപ്പിൾ കമ്പനിയുടെ സ്മാർട്ട് വാച്ചും മോണ്ട് ബ്ലാങ്കിന്റെ പേനയും ധരിച്ച് അദ്ദേഹം ഇരിക്കുന്ന ചിത്രം സുമിത താലൂക്ദാർ എന്ന പാർട്ടി അനുഭാവിയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. സി.പി.എം എംപി ധരിച്ച വാച്ചിന് ഇന്ത്യയിൽ 25,000 രൂപയും പേനയ്ക്ക് 30,000 രൂപയും വിലയുണ്ടെന്നും ആരോപിക്കപ്പെട്ടു.
എങ്ങിനെയാണ് ഇത്രയും ആഡംബര വസ്തുക്കൾ സ്വന്തമാക്കിയതെന്നും കേവലം ആറായിരം രൂപയാണ് പാർട്ടിയുടെ മുഴുവൻസമയ പ്രവർത്തകൻ എന്ന നിലയ്ക്ക് താങ്കളുടെ വരുമാനമെന്നും താലൂക്ദാർ പോസ്റ്റിലൂടെ ഓർമിപ്പിച്ചിരുന്നു. അതു കൊണ്ട് ഇത് വാങ്ങാനാകുമോ എന്നും കമ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ പാലിക്കേണ്ട മര്യാദ ഇതാണോ എന്നും ചോദ്യമുന്നയിച്ചു. ഈ പോസ്റ്റ് വൈറലായതോടെ ഋതബ്രത ബാനർജി രോഷാകുലനായി ഈ യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കത്തയച്ച് ജോലി തെറിപ്പിച്ചെന്നാണ് ആരോപണം.
ഋതബ്രത കമ്പനിയിലേക്കയച്ച മെയിൽ മാധ്യമങ്ങൾ പുറത്തുവിടുകയും ചെയ്തു. പാർലമെന്റ് അംഗമായ തനിക്കെതിരേ നിങ്ങളുടെ ജോലിക്കാരിൽ ഒരാൾ സോഷ്യൽ മീഡിയയിൽ വിദ്വേഷ പരാമർശം നടത്തിയെന്നും അതിനെതിരെ ഡൽഹി പൊലീസിൽ പരാതി നൽകാൻ പോവുകയാണെന്നും ഔദ്യോഗിക ലെറ്റർപാഡിൽ കത്ത് അയക്കുന്നുമുണ്ടെന്നും ഇ-മെയിലിൽ പറയുന്നു. അതോടെ ജീവനക്കാരനോട് ജോലിയിൽ നിന്ന് പുറത്തുപോകാൻ ബംഗളുരു ആസ്ഥാനമായ സ്റ്റാർട് അപ് ആവശ്യപ്പെട്ടു. മാറ്റിനിർത്താൻ നടപടിയുണ്ടായില്ലെങ്കിൽ കമ്പനിക്കെതിരെയും കേസ് നൽകുമെന്ന ഭീഷണി സ്വരമായിരുന്നു ഋതബ്രത കമ്പനിക്കയച്ച മെയിലിലുണ്ടായിരുന്നത്. പാർലമെന്റ് അംഗവുമായി ഏറ്റുമുട്ടാൻ മാത്രം കരുത്തില്ലാത്ത കമ്പനി സുമതിനെ ജോലിയിൽ നിന്ന് നീക്കുകയായിരുന്നുവെന്നാണ് സൂചന.
തൊഴിലാളി പാർട്ടിയെ പ്രതിനിധീകരിക്കുന്ന ഋതബ്രത ബാനർജിയുടെ നടപടി അതിരുകടന്നെന്നും അദ്ദേഹത്തിനെതിരേ നടപടി വേണമെന്നും ഡൽഹിയിൽ ചേർന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ അഭിപ്രായമുയർന്നു. എംപിക്കെതിരേ തിരുത്തൽ നടപടി എടുക്കണമെന്ന് പബി ബംഗാൾ ഘടകത്തിനു നിർദ്ദേശം നല്കി. ജനറൽ സെക്രട്ടറി യെച്ചൂരി അടക്കമുള്ള നേതാക്കൾ ഋതബ്രതയ്ക്കെതിരേ നടപടി ഉണ്ടാകുമെന്ന സൂചന നല്‍കിയിരുന്നു.
ബംഗാളിലെ നേതാക്കളുടെ ആഡംബര ജീവിതവും ജനങ്ങളിൽ നിന്നുള്ള അകൽച്ചയുമാണ് സംസ്ഥാനത്ത് പാർട്ടിയുടെ തകർച്ചയ്ക്കു കാരണമായതെന്ന് സി.പി.എം പലതവണ വിലയിരുത്തിയതാണ്. കഴിഞ്ഞ കൊൽക്കത്ത പ്ലീനത്തിലും ഇക്കാര്യം ചർച്ചയായിരുന്നു.
എന്നിട്ടും നേതാക്കൾ ആഡംബര ജീവിതം ഒഴിവാക്കുന്നില്ലെന്നത് തിരിച്ചടിയിൽനിന്നു പാഠം പഠിച്ചില്ലെന്നതിന്റെ സൂചനയായി കാണണമെന്നും പാർട്ടി വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എംപിയെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്യാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.
ഋതബ്രതയുടെ ജീവിത ശൈലികൾ ഇടത് ആശയത്തിന് വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തിരിക്കുന്നത്. പാർട്ടി അംഗങ്ങൾ ലളിത ജീവിതം പിന്തുടരണമെന്ന നയത്തിന് വിരുദ്ധമാണ് റിതബ്രതയുടെ ശൈലികളെന്ന് പാർട്ടി വിലയിരുത്തി. ബംഗാൾ സംസ്ഥാന സെക്രട്ടറിയും സി.പി.എം പൊളിറ്റ്ബ്യൂറോ അംഗവുമായ സൂര്യകാന്ത് മിശ്രയാണ് നടപടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ അറിയിച്ചത് എന്നാണ് വിവരം. സംഭവം അന്വേഷിക്കാൻ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവരുടെ റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് നടപടി. എന്നാൽ, പാർട്ടി നടപടിയെപ്പറ്റി ഒന്നും അറിയില്ലെന്നാണ് ഋതബ്രതയുടെ പ്രതികരണം.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍