Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഷ്ട്രീയ എതിരാളികൾക്കെതിരേ സിപിഐ(എം) പ്രയോഗിച്ചുവന്ന റീത്തുവയ്ക്കൽ സ്വന്തം നേതാക്കൾക്കെതിരേയും! സ്വന്തം വയലിനടുത്തു കൂടി ബൈപാസ് വരാൻ സമ്മതമറിയിച്ചതിന് തളിപ്പറമ്പിലെ നേതാവ് ജാനകി ടീച്ചറുടെ വീട്ടിലും റീത്തു വച്ചു; 'നിങ്ങൾ പേ പിടിച്ച നായ്ക്കൾ, അനുഭവിക്കു'മെന്നു ഭീഷണിയും

രാഷ്ട്രീയ എതിരാളികൾക്കെതിരേ സിപിഐ(എം) പ്രയോഗിച്ചുവന്ന റീത്തുവയ്ക്കൽ സ്വന്തം നേതാക്കൾക്കെതിരേയും! സ്വന്തം വയലിനടുത്തു കൂടി ബൈപാസ് വരാൻ സമ്മതമറിയിച്ചതിന് തളിപ്പറമ്പിലെ നേതാവ് ജാനകി ടീച്ചറുടെ വീട്ടിലും റീത്തു വച്ചു; 'നിങ്ങൾ പേ പിടിച്ച നായ്ക്കൾ, അനുഭവിക്കു'മെന്നു ഭീഷണിയും

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: എതിരാളികളെ ഭീഷണിപ്പെടുത്തി വരുതിയാലാക്കാൻ കണ്ണൂർ ജില്ലയിൽ സിപിഐ.(എം.)യുടെ പ്രയോഗമാണ് വീടിനു മുന്നിൽ റീത്തു അർപ്പിക്കൽ. അതോടെ എതിരാളികളിൽ പലരും ഒതുങ്ങും. ഇത് പാർട്ടിയുടെ താക്കീതായാണ് കണക്കാക്കുന്നത്. ഒരിക്കൽ റീത്ത് വച്ചു കഴിഞ്ഞാൽ അവന്റെ ജീവിതം തീർന്നതുപോലെയാണ്. ഏതു നിമിഷവും എന്തും സംഭവിക്കാമെന്ന തോന്നലാണ് ഉണ്ടാവുക.

അതിനെ മറികടന്നു ജീവിച്ചത് തലശ്ശേരിയിലെ അഭിഭാഷകനും മുൻ പ്രോസിക്യൂഷൻ ജനറലുമായ അഡ്വ. ആസഫലി മാത്രമാണ്്. റീത്ത് വച്ച ശേഷവും ആസഫലിക്കൊന്നും സംഭവിച്ചില്ല. പയ്യന്നൂരിലെ പൊലീസ് സി.ഐ, എം. മണിക്കും ഇത്തരം അവസ്ഥ നേരിടേണ്ടി വന്നിരുന്നു. ബിജെപി.- കോൺഗ്രസ്സ് നേതാക്കളുടെ വീടിനു മുന്നിലാണ് ഭീഷണിക്കത്തിനൊപ്പം ഇത്തരം റീത്ത് വെക്കൽ ചടങ്ങ് ഏറ്റവും കൂടുതൽ നടന്നിട്ടുള്ളത്. ഈ പരിപാടി കണ്ണൂർ രാഷ്ട്രീയത്തിന്റെ സംഭാവനയാണ്. എതിരാളികളെ മാനസികമായി തകർക്കുകയും നിർജീവമാക്കുകയും ചെയ്യുന്ന പരിപാടി. എന്നാൽ ഇപ്പോൾ ഈ ചടങ്ങ് സിപിഐ.(എം.) നേതാക്കൾക്കു നേരെ ആയുധമാക്കുകയാണ്. തളിപ്പറമ്പിനടുത്ത് ഇരുമ്പുമറയുള്ള പാർട്ടിഗ്രാമമായ കീഴാറ്റൂരിലെ സംഭവവികാസത്തിന്റെ പേരിൽ സ്വന്തം നേതാക്കൾക്ക് നേരേയും റീത്ത് വെക്കൽ അരങ്ങേറി.

ദേശീയ പാതയുടെ ബൈപാസ് റോഡ് സർവ്വേ നടക്കുന്നതുമായി ബന്ധപ്പെട്ടാണ് സംഭവങ്ങളുടെ തുടക്കം. ചുടല-കുറ്റിക്കോൽ ബൈപാസിനു വേണ്ടി 45 മീറ്റർ വീതിയിൽ സർവ്വേ നടന്നു വരികയാണ്. സിപിഐ.(എം.) ന്റെ സഹകരണ പ്രസ്ഥാനത്തിന്റെ തലപ്പത്തിരുന്ന ടി.സി. ജാനകി ടീച്ചറും പാർട്ടി അംഗമായ ഭർത്താവ് ശങ്കരനും താമസിക്കുന്ന വീട്ടുവരാന്തയിലാണ് റീത്ത് സമർപ്പിച്ചിരിക്കുന്നത്. ടി.സി. ജാനകി ജനദ്രോഹകരമായ സമീപനം സ്വീകരിച്ചുവെന്നാണ് പാർട്ടി അണികൾ വിശ്വസിക്കുന്നത്. അതാണ് വീട്ടുപടിക്കൽ വരെ റീത്ത് എത്തിയത്. പതിവുപോലെ ഭീഷണിക്കത്തും റീത്തിനൊപ്പം വച്ചിരുന്നു.

ജാനകി ടീച്ചറുടെ പേരിൽ കീഴാറ്റൂരിൽ നെൽവയലുണ്ട്. ദേശീയ പാത കടന്നു പോകുന്ന വഴിയെച്ചൊല്ലി പാർട്ടി അണികളിൽ വ്യാപകമായ പ്രതിഷേധം അലയടിച്ചിരുന്നു. പാർട്ടി പ്രവർത്തകർ പാതയുടെ പേരിൽ സമരത്തിൽ അണിനിരന്നിരിക്കേ ബൈപാസ് റോഡിനു വേണ്ടി ജാനകി ടീച്ചർ സമ്മതപത്രം ഒപ്പിട്ടു നൽകി വഞ്ചിച്ചുവെന്നാണ് സമരക്കാർ പറയുന്നത്. കഴിഞ്ഞ വർഷം വയലിൽ കൃഷി നടത്തിയതിന്റെ ആനുകൂല്യം പറ്റിയ ശേഷമാണ് അവർ ഇങ്ങനെ ചെയ്തതെന്നാണ് സമരക്കാരുടെ ആക്ഷേപം. ഇതാണ് റീത്ത് വെക്കലിലേക്ക് കലാശിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്.

സിപിഐ.(എം )ന് എതിരാളികളില്ലാത്ത കീഴാറ്റൂർ- പ്ലാത്തോട്ടം എന്നിവിടങ്ങളിൽ നടക്കുന്ന സമരത്തിന്റെ മുൻപന്തിയിൽ പാർട്ടി പ്രാദേശിക നേതാക്കളും അണികളും അണിനിരന്നിരുന്നു. എന്നാൽ ജില്ലാ -ഏരിയാ നേതൃത്വങ്ങൾ റോഡിന് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. ജാനകി ടീച്ചറും ഭർത്താവ് പി ശങ്കരൻ നമ്പ്യാരും അവരുടെ വയൽ നികത്തി റോഡുണ്ടാക്കിയാൽ വൻ സമ്പത്ത് നേടുമെന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന ആരോപണവുമുയർന്നിട്ടുണ്ട്. പാതയുടെ റൂട്ട് മാററി തങ്ങളുടെ വയലിനുടുത്തുകൂടി വഴി കൊണ്ടു പോകാൻ ശ്രമിച്ചതായും ആക്ഷേപമുണ്ട്. വയൽ നികത്തപ്പെട്ടാൽ ബാക്കി ഭാഗത്ത് കെട്ടിടം പണിയാനാവും അതിലൂടെ സമ്പന്നരാവാനുമാണ് അവരുടെ

വയലിലേക്ക് കടക്കാതെ തന്നെ പാത നിർമ്മിക്കുകയുമാകാം. നേരത്തെ ജനവാസമേഖലയായ പൂക്കോത്ത് തെരുവിലൂടെ നിർദേശിക്കപ്പെട്ട പാത കീഴാറ്റൂർ വയൽ പ്രദേശത്തു കൂടി കൊണ്ടുപോകാൻ സർവ്വേ നടത്തുകയായിരുന്നു. വയലിലേക്ക് കടക്കാതെ തന്നെ പാത നിർമ്മിക്കാമെന്നിരിക്കേ ഇപ്പോഴുള്ള സർവ്വേയിൽ ഇടപെടൽ നടന്നിട്ടുണ്ടെന്ന് ആരോപണമുണ്ട്. അതിന്റെ പ്രതികരണമാണ് റീത്ത്‌വക്കൽ. ' ഒറ്റുകാരായ നിങ്ങൾ കീഴാറ്റൂർ നിവാസികളുടെ മനസ്സിൽ പേ പിടിച്ച നായ്ക്കളാണ്. ഇതൊരു സാമ്പിൾ മാത്രമാണ്. നിങ്ങൾ അനുഭവിക്കാൻ പോകുന്നേയുള്ളൂ.' തുടങ്ങിയ ഭീഷണികളാണ് റീത്തിനൊപ്പം വച്ച കത്തിലുള്ളത്. സംഭവത്തെ തുടർന്ന് സിപിഐ.(എം )നേതാക്കൾ പാർട്ടി തലത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതായാലും പാർട്ടി അണികൾ ഒരു ഏറ്റുമുട്ടലിന് തയ്യാറായിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP