ഇടത് രാഷ്ട്രീയത്തിന്റെ സാധ്യതകൾ തേടി ഷീന ഷുക്കൂർ; കുസാറ്റ് പിവിസിയായി നിയമിക്കാൻ നീക്കം; ലോക്സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ലോക്സഭാ സീറ്റുകളിൽ സിപിഎം സാധ്യതാ ലിസ്റ്റിലും; കനകദുർഗയുടെയും ബിന്ദുവിന്റെയും പിന്നിലെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചതായും സൂചന; പാലയാട് ക്യാംപസിൽ നിന്ന് ലീവിൽ ആണെങ്കിലും ഇപ്പോഴും ഗൈഡായി തുടരുന്നുവെന്നും ആക്ഷേപം; ദുബായിൽ എങ്കിലും ഷീന ഷുക്കൂർ സിപിഎം സജീവ രാഷ്ട്രീയത്തിൽ സജീവമാകുന്നത് ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: മുസ്ലിംലീഗിൽ നിന്ന് ഇടത് രാഷ്ട്രീയത്തിലേക്ക് കടന്നുവരികയും വനിതാ മതിലിനു പിന്തുണയായി നിലയുറപ്പിക്കുകയും ചെയ്ത എംജി വാഴ്സിറ്റി മുൻ പിവിസി ഷീനാ ഷുക്കൂറിനു മുന്നിൽ ഇടത് രാഷ്ട്രീയവും തുറന്നിടുന്നത് അനന്ത സാധ്യതകൾ. എല്ലാ നിയമങ്ങളും കാറ്റിൽപ്പറത്തി മുൻപ് എംജി വാഴ്സിറ്റി പിവിസിയായി നിയമിതയായ ഷീനയ്ക്ക് മുന്നിൽ ഇപ്പോഴുള്ള രണ്ടു സാധ്യതകളിൽ ഒന്ന് കുസാറ്റ് പിവിസി പോസ്റ്റും രണ്ടാമത് മലപ്പുറത്തോ, പൊന്നാനിയിലോ സിപിഎം ലോക്സഭാ സീറ്റൊ ആണ്. കൊച്ചി ശാസ്ത്ര സാങ്കേതിക യൂണിവേഴ്സിറ്റി പിവിസി പോസ്റ്റിനു ഷീനയെ പരിഗണിച്ച് കൊണ്ടിരിക്കെ തന്നെയാണ് മലപ്പുറത്തെ ലോക്സഭാ സീറ്റുകളിൽ ഏതെങ്കിലും ഒന്നിൽ ഷീന ഷുക്കൂറിനെ മത്സരിക്കാനുള്ള തീരുമാനവും സിപിഎം അണിയറയിൽ പാകപ്പെടുത്തുന്നത്.
നിലവിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റ് പ്രൊഫസർ പോസ്റ്റിലാണ് ഷീന ഷുക്കൂർ. ഒരു പിവിസി ആയിരിക്കാൻ മിനിമം യോഗ്യത അസോസിയേറ്റ് പ്രൊഫസർ ആയിരിക്കെയാണ് ഈ നിയമം ലംഘിച്ച് എംജി വാഴ്സിറ്റി പിവിസിയായി കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഷീന ഷുക്കൂർ മാറിയത്. അതുകൊണ്ട് തന്നെ നിയമം ലംഘിക്കാതിരിക്കാൻ ഇപ്പോൾ കരുതലോടെയാണ് സർക്കാർ നീങ്ങുന്നത്. അതിനായി ഷീനയുടെ അസിസ്റ്റന്റ് പ്രൊഫസർ പോസ്റ്റ് അസോസിയേറ്റ് പ്രൊഫസർ ആയി മാറ്റാനാണ് സിപിഎം നീക്കം.
ഷീനയെ സഹായിച്ചാൽ ശബരിമലയിൽ എത്തിയ എ.ബിന്ദുവിനെകൂടി സഹായിക്കാൻ കഴിയും. നിലവിൽ കണ്ണൂർ യൂണിവേഴ്സ്റ്റിറ്റി പാലയാട് ക്യാമ്പസിൽ നിയമവകുപ്പ് മേധാവിയാണ് ഷീന. പക്ഷെ ഇപ്പോൾ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ലീവെടുത്ത് ഷീന ദുബായിൽ നിയമ അദ്ധ്യാപികയായി ജോലി നോക്കുകയാണ്. ഷീനയുടെ താഴെ ഗസ്റ്റ് ലക്ച്ചറർ ആയാണ് ബിന്ദു ജോലി ചെയ്യുന്നത്. അതിനാൽ പാലയാട് ക്യാംപസിൽ ഒരു തസ്തിക സൃഷ്ടിക്കാനാണ് സർക്കാർ ശ്രമം. ഇങ്ങിനെ തസ്തിക വന്നാൽ ബിന്ദുവിനെ അവിടെ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമിക്കാൻ കഴിയും. അപ്പോൾ വകുപ്പ് മേധാവിയായ ഷീനയ്ക്ക് അസോസിയേറ്റ് പ്രൊഫസർ ആയി മാറാനും കഴിയും. അസോസിയേറ്റ് പ്രൊഫസർ ആയി മാറിയാൽ കൊച്ചി യൂണിവേഴ്സിറ്റിയിൽ പിവിസി പോസ്റ്റിൽ ഷീനയെ നിയമിക്കാനും കഴിയും. ഈ ആലോചനകൾ പുരോഗമിക്കുമ്പോൾ തന്നെയാണ് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മലപ്പുറത്തെ ഏതെങ്കിലും സീറ്റുകളിൽ ഷീനയെ സ്ഥാനാർത്ഥിയാക്കാനും സിപിഎം ശ്രമിക്കുന്നത്.
ലീഗിൽ നിന്ന് സിപിഎമ്മിലേക്ക് കടന്നു വന്നതിനും വനിതാ മതിലിന്റെ പിൻനിരയിൽ നിന്നതിനും വന്നതിനും സിപിഎമ്മിനു ഷീനയ്ക്ക് പ്രതിഫലം നൽകിയേ മതിയാകൂ എന്നവസ്ഥയുണ്ട്. ഈ പ്രതിഫലം നൽകലിനു പിന്നിൽ ശബരിമലയിലെ യുവതീ ദർശന പ്രശ്നം കൂടിയുണ്ടെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ബിന്ദുവിനെയും കനകദുർഗയെയും മലകയറാൻ സഹായിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രം ഷീന ഷുക്കൂർ ആണെന്നുള്ള വാർത്തയാണ് വെളിയിൽ വരുന്നത്. ബിന്ദുവുമായി ഷീന ഷുക്കൂറിനു ഉറ്റ അടുപ്പമാണ് ഉള്ളത്. ഷീനയുമായുള്ള അടുപ്പമാണ് ബിന്ദുവിനെ പാലയാട് ക്യാംപസിൽ എത്തിച്ചത്. ഷീനയുടെ മകളെ കോഴിക്കോട് ലോ കോളേജിൽ ബിന്ദു പഠിപ്പിച്ചിട്ടുമുണ്ട്. ഈ അടുപ്പം നിലനിൽക്കെ തന്നെയാണ് ബിന്ദു പാലയാട് ക്യാംപസിൽ ഗസ്റ്റ് ലക്ച്ചറർ ആയി എത്തുന്നത്. ബിന്ദു എന്നൊരു ആക്റ്റിവിറ്റ്സിനെ മുൻപ് കേരളം അറിഞ്ഞിരുന്നില്ല. ശബരിമലയിലേക്ക് പോകാൻ ബിന്ദുവിനെ കണ്ടെത്തിയതും ബിന്ദുവിനെ അതിനു മാനസികമായി പ്രാപ്തയാക്കിയതും ഷീന ഷുക്കൂർ ആണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
ശബരിമല യുവതീ പ്രവേശനത്തിന് പിന്നിലെ ബുദ്ധികേന്ദ്രമായോ?
സർക്കാരിനും സിപിഎമ്മിനും വേണ്ടി ശബരിമല കയറാൻ ഷീന ഷുക്കൂർ ബിന്ദുവിനെ കണ്ടെത്തിയപ്പോൾ ബിന്ദുവാണ് കനകദുർഗയെ കണ്ടെത്തുന്നത്. ശബരിമല യാത്രയുമായി ബന്ധപ്പെട്ടു ബിന്ദുവിനെയും കനകദുർഗയേയെയും ഒരുക്കിയെടുക്കുക എന്ന നിയോഗമാണ് സർക്കാരിനും സിപിഎമ്മിനും വേണ്ടി ഷീന ഷുക്കൂർ പൂർത്തിയാക്കിയത്. കണ്ണൂർ സർവകലാശാലയുടെ തലശേരി പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ വകുപ്പ് വിഭാഗം തലവൻ എന്ന നിലയിലാണ് ഷീനയുടെ മുഴുവൻ നീക്കങ്ങളും അന്ന് നടന്നത്. ഷീന ഷുക്കൂർ ബിന്ദുവിനെ മാനസികമായി ഒരുക്കിയ ശേഷമാണ് ബിന്ദു തന്റെയൊപ്പം മലയിലേക്ക് പോകാൻ കനകദുർഗയുടെ സഹായം തേടുന്നത്. ബിന്ദുവിന്റെയും കനകദുർഗയ്ക്കും പിന്നിലെ ബുദ്ധികേന്ദ്രം ഷീന ഷുക്കൂർ ആണെന്ന കാര്യം ഇതാദ്യമായാണ് പുറത്തുവരുന്നത്. അതുകൊണ്ട് തന്നെയാണ് ബിന്ദുവിനെയും കനകദുർഗയേയും മലചവിട്ടിച്ച ഷീനയെ കൈവിടാൻ സർക്കാർ ഒരുക്കമല്ലാത്തത്.
പാലയാട് ക്യാംപസിൽ ഒരു വേക്കൻസി വന്നാൽ അസിസ്റ്റന്റ് പ്രൊഫസർ ആയി എത്തപ്പെടുക ബിന്ദുവാകും. ആരൊക്കെ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷിച്ചാലും ഒന്നാം സ്ഥാനത്ത് എത്തുക ബിന്ദു മാത്രമാകും. ഈ തീരുമാനം കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിൽ ഒരുങ്ങിക്കഴിഞ്ഞിട്ടുമുണ്ട്. പിവിസി പോസ്റ്റിൽ എംജിയിൽ ഇരുന്നതിന്റെ തലക്കനമുള്ളതുകൊണ്ടാണ് ഷീന കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പാലയാട് ക്യാംപസിൽ നിന്നും ലീവെടുത്ത് പോയത് എന്നാണ് ലഭിക്കുന്ന വിവരം. സിപിഎം പിന്തുണയോടെ പ്രവർത്തിക്കുന്ന ന്യൂനപക്ഷ സാംസ്കാരികസമിതിയുടെ വനിതാസമ്മേളനത്തിൽ അതിഥിയായാണ് ഷീന ഷുക്കൂർ സിപിഎമ്മിലേക്ക് കാൽ വയ്ക്കുന്നത്. കഴിഞ്ഞ നവംബറിലായിരുന്നു ഈ പരിപാടി. സിപിഎം. ജില്ലാ സെക്രട്ടറിയായ പി.ജയരാജനെ വാഴ്ത്തി നവമാധ്യമങ്ങളിൽ കുറിപ്പെഴുതിയതോടെയാണ് ഷീനയുടെ ഭർത്താവും മുസ്ലിം ലീഗ് നേതാവുമായ അഡ്വ. സി.ഷുക്കൂറിനെതിരെ ലീഗ് നടപടിയെടുക്കുന്നത്. ഇതോടെ മുസ്ലിം ലീഗിൽ നിന്നും രാജിവെച്ചതായി സി.ഷുക്കൂർ പ്രസ്താവനയിറക്കിയിരുന്നു.
എന്നും വിവാദ നായിക
മുസ്ലിം ലീഗിന്റെ നോമിനിയായി എം ജി യൂണിവേഴ്സിറ്റി പിവിസിഐയായി മാറിയ ഷീന ഷുക്കൂർ എക്കാലവും വിവാദങ്ങളുടെ കൂട്ടുകാരിയായിരുന്നു. ഷീനയുടെ ഡോക്ടറേറ്റ് അടക്കമുള്ള കാര്യങ്ങൾ മുമ്പ് വിവാദമായിരുന്നു. പിവിസി ആയിരിക്കവെ ഗൾഫിൽ എത്തി നടത്തിയ പ്രസംഗത്തിൽ തന്നെ പച്ചക്കൊടിയുടെ തണലിൽ ആണ് കഴിയുന്നതെന്ന പരാമർശവും പച്ച ലഡു വിതരണം ചെയ്തുണ്ടാക്കിയ വിവാദങ്ങളും ഷീനയ്ക്ക് ഒപ്പമുണ്ട്. ഷീനയുടെ പിഎച്ച്ഡിക്കാനുള്ള വ്യാജ പ്രബന്ധവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഏറെ ചർച്ചയായി. ഷീനയുടെ ഗവേഷണപ്രബന്ധത്തിന്റെ ആധികാരികത ഉറപ്പാക്കാൻ ഗവർണ്ണറുടെ നിർദ്ദേശ പ്രകാരമുള്ള അന്വേഷണവും എങ്ങുമെത്തിയില്ല.
മുസ്ലിം ലീഗിനൊപ്പം നീങ്ങിയ ഷീനാ പക്ഷെ ഇടത് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ നിലപാട് മാറ്റി. ഇടതുപക്ഷത്തേക്ക് മാറുകയായിരുന്നു. ഇപ്പോൾ കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ലീവിലാണെങ്കിലും ഗവേഷക വിദ്യാർത്ഥികൾക്ക് ഷീന ഇപ്പോഴും ഗൈഡായി പ്രവർത്തിക്കുന്നു എന്നാണ് ആരോപണം ഉയരുന്നത്. വാട്ട്സ് ആപ്പ് വഴിയാണ് കമ്മ്യൂണിക്കേഷൻ നടത്തുന്നത്. ഇത് യുജിസി നിയമങ്ങളുടെ നഗ്നമായ ലംഘനമാണ്. ഗൈഡായി നിൽക്കുന്നയാൾ പാലയാട് ക്യാംപസിന്റെ പരിധിയിൽ വേണം എന്നാണ് നിയമം. പക്ഷെ ഷീന ഇപ്പോൾ ഗൾഫിലാണ്. എന്നിട്ടും ഗൈഡ് ആയി തുടരുക തന്നെയാണ്.
മുൻ പബ്ലിക് പ്രോസിക്യൂട്ടറായ ഷുക്കൂർ മുസ്ലിം ലീഗ് അഭിഭാഷക സെല്ലായ അഭിഭാഷക ലീഗ് കാസർക്കോട് ജില്ലാ പ്രസിഡന്റായിരുന്നു. നിലവിൽ ഷീന ഷുക്കൂറും ഭർത്താവ് ഷുക്കൂറും സിപിഎം പാളയത്തിലാണ്. പച്ചപ്പതാകയുടെ തണലാണ് തനിക്ക് വീടും കാറും ഒക്കെ തന്നത് എന്ന് എംജി വാഴ്സിറ്റി പിവിസിയായിരിക്കെ ഷീന ഷുക്കൂർ. തുറന്നടിച്ചിരുന്നു. തന്റെ കാര്യം മാത്രമല്ല തന്റെ ഭർത്താവിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ് നടന്നത് എന്നാണ് അന്ന് ദുബായിൽ പൊതു പരിപാടിയിൽ ഷീന ഷുക്കൂർ പറഞ്ഞത്. കേരളത്തിൽ വിവാദത്തിര തന്നെ ഷീനയുടെ ഈ പ്രസ്താവനയുടെ പേരിൽ നടന്നിരുന്നു. അന്ന് ഷീനയ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച ഇടത് പാളയത്തിലാണ് ഇപ്പോൾ ഷീനയും ഭർത്താവും തുടരുന്നതും. പഴയതെല്ലാം മറന്നാണ് ഇപ്പോൾ ഷീന ഷുക്കൂറിനു പദവികൾ ഒരുക്കി നൽകാൻ സർക്കാരും സിപിഎമ്മും ശ്രമം തുടരുന്നതും.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്