പെണ്ണുകേസിൽ അകത്തായ വിൻസന്റ് എംഎൽഎക്കെതിരെ മുദ്രാവാക്യം വിളിച്ച് തെരുവിൽ ഇറങ്ങിയവരിൽ പ്രധാനി; അയൽക്കാരിയുടെ കുളിസീൻ പകർത്തി ബ്ലാക്മെയ്ൽ ചെയ്തു പണംതട്ടി എന്നറിഞ്ഞപ്പോൾ ഞെട്ടിയത് പാർട്ടിക്കാരും നാട്ടുകാരും; നാണക്കേട് ഒഴിവാക്കാൻ പുറത്താക്കി സി.പി.എം: കപടരാഷ്ട്രീയത്തിന്റെ നേർരൂപമായി ബലാത്സംഗ കേസിൽ അകത്തായ ആമ്പൽക്കുളം ബ്രാഞ്ച് സെക്രട്ടറി സമീർഖാൻ
അരുൺ ജയകുമാർ
തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ കോവളം എംഎൽഎ എം വിൻസന്റ് കഴിഞ്ഞ ഒരു മാസത്തോളമായി സബ് ജയിലിൽ കഴിയുകയാണ്. വ്യാപകമായ പ്രക്ഷോഭമാണ് യുഡിഎഫ് നേതാവിനെതിരെ പ്രാദേശിക തലത്തിൽ സി.പി.എം സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നതും. എന്നാൽ ഇതിന് തിരിച്ചടിയായി സിപിഎമ്മിന് തന്നെ നാണക്കേടുണ്ടാക്കുന്ന ഒരു സംഭവമാണ് വിഴിഞ്ഞത്ത് നിന്നും പുറത്തു വന്നത്. ഒരു ജനന സർട്ടിഫിക്കറ്റ് ശരിയാക്കുന്നതുമായി ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ച് എത്തിയ അയൽവാസിയായ വീട്ടമ്മയെ സി.പി.എം വിഴിഞ്ഞം ആമ്പൽക്കുളം ബ്രാഞ്ച് സെക്രട്ടറി സമീർഖാൻ ബലാൽസംഗം ചെയ്തെന്ന വാർത്ത പ്രദേശത്ത് പ്രക്ഷോഭവുമായി മുന്നോട്ട് പോകുന്ന സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.
വിൻസന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രാദേശിക പ്രക്ഷോഭങ്ങളിലെ പ്രധാനിയായിരുന്നു സമീർ. വിൻസെന്റ് അറസ്റ്റിലായപ്പോൾ എംഎൽഎക്കെതിരെ കൊടിപിടിച്ച് സമര രംഗത്തു നിന്നയാൾ. അങ്ങനെയുള്ള സി.പി.എം നേതാവാണ് കുളിമുറിയിൽ വീട്ടമ്മ കുളിക്കുന്ന നഗ്നചിത്രങ്ങൾ പകർത്തി ബ്ലാക്മെയിലിംഗിന് ശ്രമിച്ചത്. കാപട്യ രാഷ്ട്രീയത്തിന്റെ നേർരൂപമായി ഈ സംഭവം വിലയിരുത്തപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് പാർട്ടിക്ക് തന്നെ കടുത്ത അവമതിപ്പുണ്ടാക്കിയത്.
പ്രതിയെ പൊലീസ് പിടികൂടിയത് ഇന്നലെയാണ്. എന്നാൽ ഇയാളുമായി ബന്ധപ്പെട്ട രാഷ്ട്രീയ ബന്ധങ്ങൾ പുറത്ത് പറയാനോ വീട്ടമ്മയുടെ പരാതി ആദ്യം പരിഗണിക്കാനോ പൊലീസ് തയ്യാറായില്ലെന്നും കേസ് ഒതുക്കി തീർക്കാനാണ് ശ്രമിച്ചതെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നുണ്ട്. വിവരങ്ങൾ ആരാഞ്ഞ മാധ്യമങ്ങൾക്ക് സി.പി.എം ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ മുൻപ് സിപിഎമ്മായിരുന്നുവെന്ന രീതിയിലുള്ള മറുപടിയാണ് നൽകിയത്. പ്രതിയെ പിടികൂടിയ ശേഷമാണ് പാർട്ടി ഇയാളെ പുറത്താക്കിയത്.
വളരെ ചെറുപ്പത്തിൽ തന്നെ പാർട്ടിയംഗവും പിന്നീട് ബ്രാഞ്ച് സെക്രട്ടറിയുമായ വ്യക്തിയാണ് 27കാരനായ സമീർ. പ്രദേശത്തെ തെക്കുംഭാഗം ജമാഅത്തുമായി ഉള്ള അടുത്ത ബന്ധമാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ഇത്രവേഗം വളരാൻ ഇയാൾക്ക് സഹായകമായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വിഴിഞ്ഞത്ത് നിന്നും നിയമസഭയിലേക്ക് എം വിൻസെന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ജാഥയുടെ മുഖ്യ സംഘാടകരിലൊരാളായിരുന്നു സമീർഖാൻ. ഇയാളുടെ ബ്രാഞ്ച് പ്രദേശത്ത് നിന്നാണ് ജാഥ ആരംഭിച്ചതും.
അയൽവാസിയായ വീട്ടമ്മയെയാണ് സമീർഖാൻ ബലാത്സംഗം ചെയ്യാൻ തുനിഞ്ഞത്. പ്രദേശത്തെ രാഷ്ട്രീയ നേതാവല്ലേ എന്നു കരുതി ഒരു സർട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായാണ് വീട്ടമ്മ സമീർഖാനെ സമീപിച്ചത്. എല്ലാ ശരിയാക്കി തരാമെന്ന് യുവാവ് വീട്ടമ്മയ്ക്ക് ഉറപ്പു നൽകുകയും ചെയ്തു. ആദ്യം തന്നെ കാണാൻ എത്തിയപ്പോൾ അവരെ തിരിച്ചയച്ച സമീർ മറ്റു ചില കാര്യങ്ങൾ കൂടി മനസിൽ കണ്ടു. പിന്നീട് കുളിമുറിയിൽ ഇവർ കുളിക്കുന്ന ദൃശ്യം പകർത്തിയ ശേഷം അത് കാണിച്ച് ഭീഷണിപ്പെടുത്തി. തനിക്ക് വഴങ്ങണമെന്നും താൻ ആവശ്യപ്പെടുന്ന പണം നൽകണമെന്നും പറഞ്ഞായിരുന്നു യുവാവിന്റെ ഭീഷണി. ഇങ്ങനെ 2 ലക്ഷം രൂപയും 23 പവൻ സ്വർണ്ണവും കൈക്കലാക്കിയെന്നും മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ വീട്ടമ്മ പറയുന്നു.
വീട്ടമ്മയുടെ ഭർത്താവ് ഇല്ലാതിരുന്ന സമയത്ത് ഇവിടെ എത്തി ദൃശ്യങ്ങൾ പുറത്തുവിടുമെന്നും തനിക്ക് വഴങ്ങണമെന്നും സമീർ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ വീട്ടമ്മ അതിന് വഴങ്ങാതെ വന്നതോടെ ബലാൽസംഗം ചെയ്ത് കീഴ്പ്പെടുത്തുകയായിരുന്നു എന്നാണ് പരാതിക്കാരിയുടെ മൊഴി. പരാതി നൽകാനായി സ്റ്റേഷനിലെത്തിയ വീട്ടമ്മയെ പിന്തിരിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന ആരോപണവും ശക്തമാണ്. വിൻസെന്റ് വിഷയത്തിൽ നാണക്കേടായിരിക്കുന്ന കോൺഗ്രസിന് വിഷയം പിടിവള്ളിയാകുമെന്ന് കരുതിയാണ് കേസ് പാർട്ടി നേതാക്കൾ ഇടപെട്ട് വിഷം ഒതുക്കാൻ ശ്രമം നടത്തിയത്.
എന്നാൽ, വിവരം മറ്റ് രാഷ്ട്രീയക്കാരും അറിഞ്ഞതോടെയാണ് കഥ മാരിയത്. വിവരം മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കൾ ഇടപെടുമെന്ന ഘട്ടമെത്തിയപ്പോൾ ഇപ്പോൾ പ്രക്ഷോഭവുമായി മുന്നോട്ട് പോകരുതെന്നും പ്രതി മുങ്ങാൻ സാധ്യതയുണ്ടെന്നുമാണ് പൊലീസ് പറഞ്ഞത്. പിന്നീട് പ്രതിയെ പിടികൂടാൻ വൈകുന്നതിൽ പൊലീസിനെതിരെ ആരോപണം ശക്തമാവുകയും ചെയ്തു. ഭരണ സ്വാധീനം ഉപയോഗിച്ച് കേസ് തേച്ചുമാച്ചു കളയാൻ ശ്രമം നടക്കുന്നു എന്ന ആരോപണം ശക്തമായപ്പോഴാണ് പ്രതിയെ ഇന്നലെ പൊലീസ് പിടികൂടിയത്.
ഇയാൾക്കെതിരെ ഐപിസി 376 വകുപ്പുളാണ് ചുമത്തിയിട്ടുള്ള പ്രതിയെ ഇന്നലെ തന്നെ നെയ്യാറ്റിൻകര ടെമ്പററി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ ഇപ്പോൾ നെയ്യാറ്റിൻകര സബ് ജയിലിലാണ് പാർപ്പിച്ചിട്ടുള്ളത്. വിഷയം പുറത്ത് വന്നപ്പോൾ തന്നെ പാർട്ടിയിൽ നിന്നും ഇയാളെ പുറത്താക്കിയതായി സി.പി.എം നേതൃത്വം മറുനാടൻ മലയാളിയോട് പറഞ്ഞു. നാണക്കേട് ഒഴിവാക്കാൻ വേണ്ടിയാണ് പാർട്ടിയുടെ നടപടിയെന്നത് വ്യക്തമാണ്. ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയിൽ ഉൾപ്പടെ സജീവ പ്രവർത്തകനായിരുന്നു പ്രതി സമീർ.
Stories you may Like
- മധ്യപ്രദേശിൽ ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി, കുഞ്ഞ് മരിച്ചു
- മൃതദേഹത്തെ ഭോഗിച്ചയാളെ വെറുതെ വിട്ട് കർണാടക ഹൈക്കോടതി
- ബന്ധുവിനെതിരെ വ്യാജ ബലാത്സംഗ കേസ്, 45കാരിക്ക് കഠിനതടവ്
- മുജീബ് റഹ്മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടത്; മുത്തേരി കേസിലെ അതിജീവിത
- മുജീബ് റഹ്മാനെ തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്ന് മുത്തേരിയിലെ വയോധികയായ അതിജീവിത
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍