ജീവനക്കാരുടെ സഹകരണ സംഘത്തിൽ രണ്ടു ഒഴിവുകൾ വന്നപ്പോൾ പ്രൊഫഷണൽ രീതിയിൽ പരീക്ഷ നടത്തിയത് സ്വകാര്യ ഏജൻസി; അഭിമുഖം നടത്തിയത് യൂണിയൻ നേതാക്കളും; 31 പേർ പങ്കെടുത്ത എഴുത്ത് പരീക്ഷയിൽ 29 പേർക്കും ലഭിച്ചത് മുപ്പതിന് ചുവടെയുള്ള മാർക്കുകൾ; സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ലഭിച്ചതോ അറുപത്തിയഞ്ചും എഴുപത് മാർക്കും; റാങ്ക് ലിസ്റ്റ് എങ്ങിനെ വെളിയിൽ വന്നുവെന്ന് അറിയില്ലെന്ന് പ്രസിഡന്റ്; സിപിഎമ്മിന് നാണക്കേടായി മണ്ണുത്തി കാർഷിക സർവ്വകലാശാല സഹകരണ സംഘത്തിലെ നിയമനത്തട്ടിപ്പ്
എം മനോജ് കുമാർ
തൃശൂർ: മണ്ണുത്തി കാർഷിക സർവ്വകലാശാലയിലെ ജീവനക്കാരുടെ സഹകരണ സംഘത്തിൽ ഈയിടെ വന്നത് രണ്ടു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ ഒഴിവുകളാണ്. നിയമനം പ്രൊഫഷനൽ രീതിയിൽ നടത്താമെന്നാണ് സഹകരണ സംഘത്തിൽ നിന്നും വന്ന തീരുമാനം. അത് പ്രകാരം ഇടതു പാർട്ടി മുഖപത്രങ്ങളിൽ പരസ്യവും നൽകി. പുറത്ത് നിന്നുള്ള സ്വകാര്യ ഏജൻസിയാണ് പരീക്ഷ നടത്തിയത്. സഹകരണ സംഘം നേരിട്ട് അഭിമുഖവും നടത്തി. ഫലം വന്നപ്പോഴാണ് ഉദ്യോഗാർത്ഥികളുടെ കണ്ണ് തള്ളിയത്. 31 പേർ പങ്കെടുത്ത എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും 29 പേർക്കും ലഭിച്ചത് പത്ത് മുതൽ മുപ്പത്തി രണ്ടു വരെ മാർക്കുകൾ. എന്നാൽ രണ്ടു സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ലഭിച്ചതോ അറുപത്തിയഞ്ചു മാർക്കും എഴുപത് മാർക്കും. റാങ്ക് ലിസ്റ്റിൽ മുന്തിയ മാർക്ക് ലഭിച്ച സിപിഎം നേതാക്കളുടെ ഭാര്യമാർ ഇതേ യൂണിയനിൽ താത്കാലിക ജീവനക്കാരാണ്. ഇവരെ സ്ഥിരപ്പെടുത്താൻ വേണ്ടിയാണ് പ്രൊഫഷണൽ രീതിയിൽ എഴുത്ത് പരീക്ഷയും അഭിമുഖവുമെന്ന തട്ടിപ്പ് പരിപാടി സിപിഎം സഹകരണ സംഘം നടത്തിയത്. ഇതിൽ നിയമനം ലഭിച്ച ഒരാളുടെ ഭർത്താവ് ഇതേ സർവ്വകലാശാലയിലെ ജീവനക്കാരനും സിപിഎം നേതാവുമാണ്. ഇതോടെയാണ് നിയമനത്തിനുള്ള പരസ്യവും എഴുത്ത് പരീക്ഷയും അഭിമുഖവും എല്ലാം തട്ടിപ്പ് ആയിരുന്നുവെന്നു ഉദ്യോഗാർത്ഥികൾ തിരിച്ചറിയുന്നത്.
രണ്ടു സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് നിയമനം നൽകാൻ ഇരുപത്തിയൊൻപത് പേരുടെ ഭാവി തുലച്ച നടപടിക്കെതിരെ സഹകരണ സംഘത്തിലും പാർട്ടിയിലും അമർഷം പുകയുകയാണ്. യൂണിയൻ ഭരിക്കുന്നത് സിപിഎമ്മും സിപിഐയുമാണ്. രണ്ടു നിയമനങ്ങളും സിപിഎം അടിച്ചെടുത്തതിൽ സിപിഐ യൂണിയനും പ്രതിഷേധമുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. റാങ്ക് ലിസ്റ്റ് എങ്ങിനെ വെളിയിൽ വന്നു എന്നാണ് ഇപ്പോൾ സഹകരണ സംഘം നേതാക്കൾ പരസ്പരം ചോദിക്കുന്നത്. റാങ്ക് ലിസ്റ്റ് ഇവർ ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നില്ല. സംഘത്തിന്റെ തട്ടിപ്പ് മനസിലാക്കിയ ചിലർ റാങ്ക് ലിസ്റ്റ് പതുക്കെ പുറത്ത് വിടുകയായിരുന്നു. റാങ്ക് ലിസ്റ്റ് മറുനാടനും ലഭിച്ചു. റാങ്ക് ലിസ്റ്റ് എങ്ങിനെ പുറത്ത് വന്നു എന്നതിനെക്കുറിച്ച് അന്വേഷിക്കുകയാണ് എന്നാണ് സഹകരണ സംഘം പ്രസിഡന്റ് മധുസൂദനൻ മറുനാടനോട് പറഞ്ഞത്. പുറത്ത് നിന്നുള്ള ഏജൻസി വഴി പരീക്ഷയും അത് കഴിഞ്ഞു അഭിമുഖവും നടത്തിയുള്ള റാങ്ക് ലിസ്റ്റ് ആണ് കൈവശമുള്ളത്. ആർക്ക് ഒക്കെ മാർക്ക് കൂടുതൽ ലഭിച്ചു എന്ന് അറിയില്ല. റാങ്ക് ലിസ്റ്റ് കൈവശമുണ്ടെങ്കിലും അത് പ്രസിദ്ധപ്പെടുത്തിയില്ല. ചോർച്ച വന്നത് എങ്ങിനെ എന്ന് അറിയില്ല-മധുസൂദനൻ പറയുന്നു.
രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് പ്രശ്നത്തിൽ സംഘത്തിനുള്ളിൽ പുകയുന്നത്. വാർത്ത ചോർത്തിയത് ആരൊക്കെയാണ് എന്നാണ് സംഘം നേതാക്കൾ അന്വേഷിക്കുന്നത്. റാങ്ക് ലിസ്റ്റും മാർക്കും വെളിയിൽ വന്നത് സഹകരണ സംഘത്തിനും സർവ്വകലാശാലയ്ക്കും ക്ഷീണമായി എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. വാർത്ത വെളിയിൽ വന്നതോടെ സർവ്വകലാശാലയ്ക്ക് സഹകരണ സംഘവുമായി ഒരു ബന്ധവുമില്ല എന്ന രീതിയിൽ വാർത്താക്കുറിപ്പ് തയ്യാറാക്കുന്ന പരിപാടിയിലാണ് സർവ്വകലാശാല എന്നാണ് അറിയാൻ കഴിഞ്ഞത്. വാർത്ത സർവ്വകലാശാലയ്ക്ക് ദോഷം ചെയ്തു എന്ന അഭിപ്രായത്തിൽ നിന്നാണ് സർവകലാശാല തന്നെ പത്രക്കുറിപ്പ് ഇറക്കാൻ തീരുമാനിക്കുന്നതും. പക്ഷെ സർവ്വകലാശാലയുടെ സ്ഥലത്ത്, സർവ്വകലാശാല കെട്ടിടത്തിൽ പ്രവർത്തിക്കുന്ന യൂണിയൻ ആണിത്. അതുകൊണ്ട് നിയമന അഴിമതിയിൽ നിന്ന് സർവ്വകലാശാലയ്ക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സർവ്വകലാശാല ഓഡിറ്റ് റിപ്പോർട്ടിൽ തന്നെ ഈ സഹകരണ സംഘത്തിൽ നടക്കുന്ന ക്രമക്കേടുകൾ അന്വേഷിക്കണമെന്നു ആവശ്യമുള്ളതായും അറിയുന്നു. രണ്ടു സഹകരണ സംഘങ്ങളാണ് സർവ്വകലാശാല സ്ഥലത്ത്, സർവ്വകലാശാലയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. രണ്ടു സഹകരണ സംഘങ്ങളെക്കുറിച്ചും പരാതിയുമുണ്ട്. ഇതിൽ ഇപ്പോൾ നിയമന അഴിമതി നടത്തിയത് സർവ്വകലാശാല ജീവനക്കാരുടെ സഹകരണ സംഘമാണേങ്കിൽ പുറത്ത് നിന്നുള്ള ഒരു സഹകരണ സംഘവും സർവ്വകലാശാലയുടെ വളപ്പിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്. വെള്ളാനിക്കര സഹകരണ സംഘമാണ് യൂണിവേഴ്സിറ്റിയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. വാടക നൽകിയാണ് ബാങ്കിന്റെ രീതിയിലുള്ള സഹകരണ സംഘം ഇവിടെ പ്രവർത്തിക്കുന്നത്.
വൻ നിക്ഷേപമുള്ള സഹകരണ സംഘം കൂടിയാണിത്. സർവകലാശാലയുടെ വളപ്പിൽ ഇവരുടെ തന്നെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സഹകരണ സംഘമാണിത്. വൻ നിക്ഷേപങ്ങളാണ് ഈ സഹകരണ സംഘത്തിൽ യൂണിവേഴ്സിറ്റിയുമായി ബന്ധമുള്ളവർ നടത്തിയിരിക്കുന്നത് എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. അദ്ധ്യാപകരുടെയും യൂണിയൻ നേതാക്കളുടെയും മറ്റും അനധികൃത പണമാണ് ഈ സഹകരണ സംഘത്തിലുള്ളത് എന്നാണ് മുൻപ് തന്നെ ഉയർന്ന ആരോപണം. സർവ്വകലാശാലയുടെ വിവിധ ബോഡികളിൽ ഈ സഹകരണ സംഘത്തിന്നെതിരെ പരാതി വന്നിരുന്നു. എന്നാൽ സഹകരണ സംഘത്തിനെ കാമ്പസിൽ നിന്നും കുടിയിറക്കാൻ സർവ്വകലാശാല തയ്യാറായില്ല. സഹകരണ സംഘത്തിൽ നിക്ഷേപം നടത്തിയിരിക്കുന്ന ജീവനക്കാരുടെയും യൂണിയൻ നേതാക്കളുടെയും സമ്മർദ്ദമാണ് ഈ സഹകരണ സംഘത്തെ കുടിയിറക്കാനുള്ള വൈമനസ്യത്തിനു പിന്നിൽ എന്നാണ് സർവ്വകലാശാലയെക്കുറിച്ച് അറിയുന്നവർ വിരൽ ചൂണ്ടുന്നത്. സർവ്വകലാശാലയിലെ പ്രോജക്റ്റ് ഫണ്ടുകളും ഈ സഹകരണ സംഘത്തിലേക്ക് ഒഴുകുകയാണ് എന്നും ആരോപണമുണ്ട്. ദേശസാൽകൃത ബാങ്കിൽ നിക്ഷേപിക്കേണ്ട പണമാണ് ഈ സഹകരണ സംഘത്തിൽ പ്രോജക്റ്റ് കോർഡിനെറ്റർമാർ നിക്ഷേപിക്കുന്നത്. ഇതിന്റെ പേരിലും മുൻപ് പരാതി വന്നിരുന്നു എന്നാണ് അറിയാൻ കഴിയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍