മലബാറിൽ ബിജെപിയുടെ താമര വിരിയിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ച് സിപിഎമ്മും മുസ്ലിംലീഗും; തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം തടയാൻ മുന്നണിക്ക് പുറത്ത് നീക്കുപോക്കുകൾ; ദേശാഭിമാനിയിലും ചന്ദ്രികയിലും പരസ്പ്പരം കുറ്റപ്പെടുത്തുന്ന ലേഖനങ്ങളും വാർത്തകളും അരുതെന്ന് നിർദ്ദേശം
എം പി റാഫി
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചതോടെ രാഷ്ട്രീയ പാർട്ടികൾ സ്ഥാനാർത്ഥികൾക്ക് വേണ്ടിയുള്ള തിരക്കു പിടിച്ച നെട്ടോട്ടത്തിൽ മാത്രമല്ല, ചില അഡ്ജസ്റ്റ്മെന്റ് സമവാക്യങ്ങളും പയറ്റാനുള്ള തീരുമാനത്തിലാണ് പ്രമുഖ പാർട്ടികൾ. ഈ തെരഞ്ഞെടുപ്പിൽ ഇടത് - വലത് കക്ഷികളെല്ലാം ഒരുപോലെ പ്രതിരോധിക്കുക ബിജെപിയായിരിക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കുന്നതിനായി കാത്തിരിക്കുകയാണ് ബിജെപി. ഇതിനായി പരമാവധി സാമുദായിക വോട്ടുകളിൽ പിടിമുറുക്കാനുള്ള ശ്രമവും ബിജെപി തുടങ്ങി കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിജയം തദ്ദേശ തെരഞ്ഞടുപ്പിന്റെ വിജയത്തെ ആശ്രയിച്ചായിരിക്കുമെന്നതിനാൽ ബിജെപി ഇത്തവണ നേരത്തെ ഗോഥയിലേക്കിറങ്ങിയിട്ടുണ്ട്. എന്നാൽ മലബാറിലെ പ്രധാന പാർട്ടികളെല്ലാം എന്ത് വിലകൊടുത്തും ഭാരതീയ ജനതാ പാർട്ടിയെ പ്രതിരോധിക്കാനുള്ള ഒരുക്കത്തിലാണ്. ഇതിന്റെ ഭാഗമായി ചില രഹസ്യചർച്ചകളും തുടങ്ങി കഴിഞ്ഞു.
ബിജെപിയുടെ കടന്നു വരവോടുകൂടി ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാകുന്നത് സിപിഐഎം ഉൾപ്പടെയുള്ള ഇടത് പാർട്ടികളായിരിക്കും. അതിനാൽ ബിജെപിക്കതിരെ പ്രതിരോധവുമായി മുൻപന്തിയിലുള്ളതും സിപിഐ(എം) തന്നെയാണ്. ഒരേസമയം യുഡിഎഫിനെയും ബിജെപിയെയും ഇതര കക്ഷികളെയും പ്രതിരോധിക്കേണ്ടി വരുമെന്നതിനാലാണ് കുറുക്കുവഴികളുടെ സമവാക്യങ്ങൾ തേടാൻ നേതാക്കൾ നിർബന്ധിതരായിരിക്കുന്നത്. മലബാറിലെ മിക്ക തദ്ദേശ സ്ഥാപനങ്ങളിലും വ്യക്തമായ പ്രാതിനിധ്യമുള്ള മുസ്ലിം ലീഗും, കോൺഗ്രസും ബിജെപിയെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങിയിട്ടുണ്ട്. എന്നാൽ ബിജെപിയുടെ വളർച്ചയിൽ കോൺഗ്രസിനു കാര്യമായി പ്രതിരോധം സൃഷ്ടിക്കാൻ കഴിയില്ലെന്ന് ലീഗ് നേതൃത്വത്തിന് ഇടയിൽ തന്നെ അഭിപ്രായമുണ്ട്. സഘ്പരിവാർ ശക്തികളെ ആരുമായി കൂട്ടുകൂടിയും തുടച്ചു നീക്കുകയെന്നതാണ് ലീഗിന്റെയും അജണ്ട. അതേസമയം കോൺഗ്രസ് നേതൃത്വം ബിജെപിക്കെതിരെ പടയൊരുക്കം ശക്തമാക്കുമ്പോഴും താഴെതട്ടിലുള്ള അണികളിലേക്ക് ഇതെത്തുന്നില്ലെന്നാണ് വസ്തുത.
ബിജെപിയെ പ്രതിരോധിക്കാൻ സിപിഎമ്മിന് ഇനിയുള്ള മാർഗം ലീഗാണ്. ഇതിനാൽ, ബിജെപി ഭരണം കയ്യാളാൻ സാധ്യതയുള്ള തദ്ദേശ സ്ഥാപനങ്ങളോ വിജയിക്കുമെന്ന് ഉറപ്പുള്ള സീറ്റുകളിലോ മുൻതൂക്കമുള്ളവരെ വിജയിപ്പിക്കുക എന്ന പരസ്പര ധാരണയാണ് ലീഗും സിപിഐ(എം)ഉം തമ്മിൽ ഉണ്ടാക്കിയിട്ടുള്ളത്. ഈ രണ്ടു പാർട്ടികളിൽ വിജയ സാധ്യതയുള്ളത് ആർക്കാണോ അവർക്കായിരിക്കും ധാരണ പ്രകാരം വോട്ടു മറിക്കുക. ബിജെപിയെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും തുടച്ചു മാറ്റുകയെന്നതാണ് ചുരുക്കം.
സിപിഎമ്മിന്റെയും ലീഗിന്റെയും ശക്തി കേന്ദ്രമായ കണ്ണൂരിലും മലപ്പുറത്തും അടക്കം ബിജെപിയുടെ വളർച്ചയാണ് ഇവരെ ഇത്തരം കൂട്ടുകെട്ടിലേക്കു എത്തിച്ചിരിക്കുന്നത്. വർഗീയ അജണ്ടയുള്ള ബിജെപിയെ പ്രതിരോധിക്കാൻ ഏറ്റവും കൂടുതൽ സാധിക്കുക സിപിഎമ്മിനായിരിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലീഗ് സിപിഎമ്മുമായി കൂട്ടുകാടാൻ തീരുമാനിച്ചത്. എന്നാൽ രഹസ്യ ധാരണ അണികളോടും പരസ്യമാക്കാതെ വച്ചിരിക്കുകയാണ് ഇരു പാർട്ടികളും. ഒന്നര മാസം മുമ്പ് തന്നെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നു. എന്നാൽ പാർട്ടികൾ ചുമതലപ്പെടുത്തിയവർ തമ്മിൽ പലയിടത്തായി നടത്തിയ രഹസ്യ ചർച്ചകൾക്കുമൊടുവിൽ ഇത്തരം സമവാക്യം രൂപപ്പെടുത്തുകയായിരുന്നു.
പിണറായി പക്ഷത്തിന്റെ താൽപര്യപ്രകാരമായിരുന്നു ലീഗ് അടക്കമുള്ള പാർട്ടികളുമായി ധാരണയുണ്ടാക്കിയിരിക്കുന്നത്. ബിജെപിയെ പ്രതിരോധിക്കുകയെന്ന രഹസ്യ ധാരണക്കു പുറമെ ചില രാഷ്ട്രീയ വിഷയങ്ങളിലും ഇരു പാർട്ടികളും ധാരണയിലെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിയുംവരെ പ്രധാന ആരോപണങ്ങളും കേസും കുത്തിപ്പൊക്കരുതെന്നതാണ് ഇതിൽ പ്രധാനം. പാർട്ടി പത്രങ്ങളായ ദേശാഭിമാനി, ചന്ദ്രിക എന്നിവയിലൂടെ പരസ്പരം വിവാദപരമായതോ പാർട്ടിക്കു ദോഷം സംഭവിക്കുന്നതോ ആയ ലേഖനങ്ങൾ, വാർത്തകൾ നൽകാതിരിക്കുകയോ പരമാവധി കുറയ്ക്കുകയോ ചെയ്യണമെന്നും ധാരണയുണ്ട്.
ഇതനുസരിച്ച് ഇരു പത്രങ്ങളുടെയും പത്രാധിപർക്കും ബന്ധപ്പെട്ട എഡിറ്റർമാർക്കും അതാത് പാർട്ടിക്കാർ നിർദ്ദേശം നൽകിയിട്ടുമുണ്ട്. എന്നാൽ ഇത്തരം രഹസ്യ ചർച്ചകൾ ഒരു വശത്ത് ശക്തമായി മുന്നോട്ടു പോകുമ്പോഴും സിപിഎമ്മിലും ലീഗിലുമുള്ള ഒരുവിഭാഗത്തിന് ഇതിനോട് എതിർപ്പെണ്ടെന്നാണ് അറിയുന്നത്. വർഗീയ പാർട്ടിയായി കണ്ടിരുന്ന ലീഗുമായി എങ്ങിനെ ധാരണയുണ്ടാക്കുമെന്നാണ് സിപിഐ(എം)മ്മിലെ ഒരു വിഭാഗത്തിന്റെ ചോദ്യം. എന്നാൽ ബിജെപിയെ പ്രതിരോധിക്കാൻ എന്ത് വഴിയും സ്വീകരിക്കേണ്ട സാഹചര്യമാണെന്നാണ് മറുപക്ഷം. ഈ തെരഞ്ഞെടുപ്പിൽ ലീഗും പ്രധാനമായും പ്രതിരോധിക്കുക ബിജെപിയെ ആയിരിക്കും. എന്നാൽ സിപിഐ(എം)-ലീഗ് മത്സരം വരുന്ന ഇടങ്ങളിൽ ശക്തമായ മത്സരം കാഴ്ച്ചവച്ച് വിജയിക്കുകയെന്നതാണ് ലീഗിന്റെ അജണ്ട.
മുസ്ലിംലീഗിനു പുറമെ ബിജെപിയെ പ്രതിരോധിക്കാൻ കേരളാ കോൺഗ്രസുമായും ചില രഹസ്യ ചർച്ചകൾ സിപിഐ(എം) നടത്തിയെന്നാണ് അറിയുന്നത്. എന്നാൽ ബാർകോഴ വിവാദം വിട്ടുമാറാത്ത സാഹചര്യത്തിൽ സിപിഎമ്മിന് എതിരായി ബാധിക്കുമെന്ന വിലയിരുത്തലും പാർട്ടിക്കുള്ളിൽ തന്നെയുണ്ട്. എന്നാൽ കേരളാ കോൺഗ്രസ് (എം) ന്റെ ശക്തി കേന്ദ്രങ്ങളിലും അല്ലാത്തിടത്തും ബിജെപിയെ പ്രതിരോധിക്കാൻ സിപിഎമ്മുമായി ഇതേ സമവാക്യം പഴറ്റാൻ തന്നെയാണ് സാധ്യത. ഇടതുപക്ഷവും മറ്റു ചെറുകക്ഷികളും ഭിന്നിച്ചു നിന്നതാണ് കേന്ദ്രത്തിലടക്കം ബിജെപി ഭരണത്തിലെത്തിയതെന്നും ഇത് കേരളത്തിൽ അനുവധിക്കില്ലെന്നതുമാണ് സിപിഐ(എം) വ്യക്തമാക്കുന്നത്.
അതേസമയം സിപിഎമ്മിൽ നിന്നും അടർത്തിമാറ്റിയ പ്രവർത്തകരെ പ്രത്യേക പരിശീലനം നൽകി മത്സര രംഗത്തിറക്കാനാണ് ബിജെപിയുടെ തീരുമാനം. മലബാറിൽ പലയിടങ്ങളിലും ബിജെപി മത്സരിക്കുന്നത് സിപിഐ(എം) നേതാക്കളായിരുന്നവരെയാണ്. മാത്രമല്ല ഹിന്ദുവോട്ടുകൾ ഏകീകരിപ്പിക്കാനുള്ള ശ്രമവും ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബിജെപിയെ പ്രതിരോധിക്കാൻ മറ്റു മുന്നണിയിലുള്ള പാർട്ടികളുമായി ധാരണ ഉണ്ടാക്കുന്നതിനു പുറമെ, മുന്നണി പ്രവേശനം കാത്തുകിടക്കുന്ന ഐഎൻഎൽ ഉൾപ്പടെയുള്ള കക്ഷികളെ മുന്നണിയിൽ ഉൾപ്പെടുത്തി ഇടതുമുന്നണി വിപുലപ്പെടുത്താനും സിപിഎമ്മിന് പദ്ധതിയുണ്ട്.
Stories you may Like
- സതീശനോടും സുധാകരനോടും സമസ്തയ്ക്ക് താൽപര്യക്കുറവ്
- 'മുന്നണി മാറണമെങ്കിൽ ബാങ്കിന്റെ വാതിലിൽ കൂടി കടക്കേണ്ട കാര്യം മുസ്ലിം ലീഗിനില്ല'
- സിപിഎമ്മും മുസ്ലിം ലീഗും ഒരുമിച്ചു; ഷാർജാ ഇന്ത്യൻ അസോസിയേഷനിൽ കോൺഗ്രസ് തകർന്ന് തരിപ്പണമായി
- ഡുപ്പി സിങ്കം എന്ന മൂൻ 'സൂപ്പർ കോപ്പ്' തമിഴക രാഷ്ട്രീയത്തെ ഇളക്കി മറിക്കുമ്പോൾ
- അടുത്ത 25 വർഷത്തേക്ക്കൂടി ഭരണം ബിജെപിക്കോ?
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍