Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമ്പതു ലക്ഷം രൂപയിൽത്താഴെ സ്റ്റുഡന്റ് ലോൺ എടുത്ത്‌ തിരിച്ചടക്കാൻ കഴിയാതെ കുടുങ്ങുന്ന സാധാരണക്കാരിൽ നിങ്ങളും പെടുമോ? എങ്കിൽ നിങ്ങളെ സഹായിക്കാൻ പിണറായി സർക്കാർ മാറ്റിവെച്ചിരിക്കുന്നത് 900 കോടിയാണ്! വിവാദങ്ങൾക്ക് പിന്നാലെ പോകുന്ന സർക്കാരിന്റെ മുഖം രക്ഷിക്കാൻ ഏരിയ കമ്മറ്റികൾ കേന്ദ്രീകരിച്ച് ഹെൽപ്‌ഡെസ്‌കുകൾ തുടങ്ങി സി.പി.എം

ഒമ്പതു ലക്ഷം രൂപയിൽത്താഴെ സ്റ്റുഡന്റ് ലോൺ എടുത്ത്‌ തിരിച്ചടക്കാൻ കഴിയാതെ കുടുങ്ങുന്ന സാധാരണക്കാരിൽ നിങ്ങളും പെടുമോ? എങ്കിൽ നിങ്ങളെ സഹായിക്കാൻ പിണറായി സർക്കാർ മാറ്റിവെച്ചിരിക്കുന്നത് 900 കോടിയാണ്! വിവാദങ്ങൾക്ക് പിന്നാലെ പോകുന്ന സർക്കാരിന്റെ മുഖം രക്ഷിക്കാൻ ഏരിയ കമ്മറ്റികൾ കേന്ദ്രീകരിച്ച് ഹെൽപ്‌ഡെസ്‌കുകൾ തുടങ്ങി സി.പി.എം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഓരോ ദിവസവും ഓരോ വിവാദങ്ങളാണ് പിണറായി വിജയൻ സർക്കാരിനെ പിടികൂടുന്നത്. മാധ്യമങ്ങളും ജനങ്ങളും വിവാദങ്ങൾക്ക് പിന്നാലെ പോകുമ്പോൾ ജനോപകാരപ്രദമായ പദ്ധതികൾപോലും ജനങ്ങളിലേക്ക് എത്തുന്നില്ലെന്നതാണ് വാസ്തവം. ഇത്തരം കുറവ് പരിഹരിക്കാൻ പുതിയൊരു മാർഗം പരീക്ഷിക്കാനൊരുങ്ങുകയാണ് സി.പി.എം. ഏരിയ കമ്മറ്റികൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡെസ്‌കുകൾ തുടങ്ങി ജനോപകാരപ്രദമായ പദ്ധതികൾ ജനങ്ങളെ അറിയിക്കുകയാണ് ലക്ഷ്യം.

വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാൻ ഗതിയില്ലാതെ കഷ്ടപ്പെടുന്ന ഒട്ടേറെയാളുകൾ സമൂഹത്തിലുണ്ട്. ഇതിനായി സംസ്ഥാന സർക്കാർ 900 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്. പദ്ധതിയെക്കുറിച്ച് ജനങ്ങളെ അറിയിക്കാനും അർഹരായ ആളുകളെ കണ്ടെത്തി അവരെ സഹായിക്കാനുമാണ് സി.പി.എം ഹെൽപ്പ് ഡെസ്‌കുകൾ തുടങ്ങുക. കോഴിക്കോട്ടാണ് ഈ പരീക്ഷണത്തിന് തുടക്കം കുറിക്കുന്നത്. മെയ് 15 മുതൽ ജില്ലയിലെ 16 ഏരിയ കമ്മറ്റി ഓഫീസുകൾക്ക് കീഴിലും ഹെൽപ്പ്‌ഡെസ്‌കുകൾ പ്രവർത്തിച്ചുതുടങ്ങും. ആറുലക്ഷം രൂപയിൽത്താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്കാണ് വായ്പ തിരിച്ചടവ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാൻ കഷ്ടപ്പെടുന്നവരുടെ യോഗം ഞായറാഴ്ച സി.പി.എം ജില്ലാ കമ്മറ്റി കോഴിക്കോട്ട് വിളിച്ചുചേർത്തിരുന്നു. അതേത്തുടർന്നാണ് പദ്ധതിയുടെ പ്രയോജനം എല്ലാവരിലേക്കും എത്തിക്കുന്നതിന് ഹെൽപ്പ്‌ഡെസ്‌കുകൾ ആരംഭിക്കാൻ തീരുമാനിച്ചത്. ഇതുവരുന്നതോടെ നൂറുകണക്കിന് ആളുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു. വായ്പകൾ തിരിച്ചടയ്ക്കാൻ സഹായമഭ്യർഥിച്ചുകൊണ്ട് ഒട്ടേറെപ്പേർ പാർട്ടിയെ സമീപിക്കാറുണ്ട്. അവരെ സർക്കാരിന്റെ പുതിയ പദ്ധതിയിലേക്ക് എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പദ്ധതിയെക്കുറിച്ച് കൂടുതൽ ആളുകളെ ബോധവാ•ാരാക്കുന്നതിന് ഹെൽപ്പ് ഡെസ്‌കുകൾ സഹായിക്കുമെന്ന് കരുതുന്നതായും മോഹനൻ പറഞ്ഞു.

പദ്ധതിയനുസരിച്ച് നാലുലക്ഷത്തിൽത്താഴെയുള്ള കിട്ടാക്കടങ്ങളുടെ 60 ശതമാനത്തോളം സർക്കാർ അടയ്ക്കും. 40 ശതമാനമാണ് വായ്പയെടുത്തയാൾക്ക് ബാധ്യതവരിക. നാലുലക്ഷത്തിനുമുകളിലാണ് വായ്പയെങ്കിൽ, അത് കിട്ടാക്കടമായി പ്രഖ്യാപിച്ചിട്ടില്ലാത്തവയാണെങ്കിൽ 90 ശതമാനത്തോളം സർക്കാരിന്റെ സഹായം ലഭിക്കും. വിദ്യാഭ്യാസവായ്പയെടുത്തവരുടെ കണ്ണീരൊപ്പാൻ പിണറായി സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചത് കേരളാ നിയമസഭയുടെ അറുപതാം വാർഷികാഘോഷ ദിവസമാണ്. യുമായി രംഗത്ത്. കടാശ്വാസ പദ്ധതിയല്ല നടപ്പിലാക്കിയത്. വായ്പാ തിരിച്ചടവ് അവധിക്കുശേഷം ഉള്ള നാലുവർഷ കാലയളവിൽ സർക്കാർ സഹായത്തോടുകൂടിയുള്ള ഒരു തിരിച്ചടവ് സഹായപദ്ധതിക്കാണ് സർക്കാർ രൂപം നൽകിയിരിക്കുന്നത്. പഴയ നിയമസഭാ മന്ദിരത്തിൽ ചേർന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി പ്രഖ്യാപിച്ചത്.

ഈ പദ്ധതി 01.04.2016 മുതൽ മുൻകാല പ്രാബല്യത്തിൽ നിലവിൽ വരും. തിരിച്ചടവ് അവധിക്കുശേഷമുള്ള നാലുവർഷത്തേക്ക് അർഹരായ വിദ്യാർത്ഥികൾക്ക് ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം നൽകും. 01.04.2016ൽ ആറുലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അംഗവൈകല്യമുള്ള വിദ്യാർത്ഥികൾക്ക് വാർഷിക വരുമാന പരിധി ഒമ്പതുലക്ഷം രൂപയായിരിക്കും. ഒമ്പതുലക്ഷം രൂപ വരെ അനുവദിച്ചിട്ടുള്ള വായ്പകൾക്ക് ഈ പദ്ധതി പ്രകാരമുള്ള സാമ്പത്തിക സഹായം ലഭിക്കും. വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായപദ്ധതിക്കായി ഏകദേശം 900 കോടി രൂപ സാമ്പത്തിക ബാധ്യത വരുമെന്ന് എസ്എൽബിസി അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു

ഒൻപതുലക്ഷം രൂപ വരെ വായ്പകൾ അനുവദിച്ചിട്ടുള്ള വിദ്യാഭ്യാസ വായ്പാ അക്കൗണ്ടുകൾക്കാണ് തിരിച്ചടവ് സഹായം ലഭിക്കുക. 01.04.2016ന് മുമ്പ് വായ്പാ തിരിച്ചടവ് തുടങ്ങിയവർക്കാണ് സൗജന്യം ലഭ്യമാക്കുക. ഒന്നാം വർഷം വായ്പയുടെ 90% വും രണ്ടാം വർഷം 75% വും മൂന്നാം വർഷം 50% വും നാലാം വർഷം 25% വും സർക്കാർ വിഹിതമായി നൽകി തിരിച്ചടയ്ക്കാൻ സഹായിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 31.03.2016 നോ അതിനു മുമ്പോ നിഷ്‌ക്രിയ ആസ്തിയായി മാറിയിട്ടുള്ളതും നാലുലക്ഷം രൂപ വരെ വായ്പ എടുത്തിട്ടുള്ളവർക്കും സഹായം ലഭിക്കും. വായ്പാ തുകയുടെ 40% മുൻകൂറായി അടയ്ക്കുകയും വായ്പയിലുള്ള പലിശ ബാങ്ക് ഇളവുചെയ്തുകൊടുക്കുകയും ചെയ്താൽ 60% സർക്കാർ നൽകി ലോൺ ക്ലോസ് ചെയ്യാൻ സഹായിക്കും.

നാലുലക്ഷത്തിനു മേൽ ഒമ്പതുലക്ഷം രൂപ വരെ അനുവദിച്ചിട്ടുള്ളതുമായ വിദ്യാഭ്യാസ വായ്പകളിൽ ഒരു പ്രത്യേക പാക്കേജായി ലോൺ ക്ലോസ് ചെയ്യാൻ ബാങ്കുകൾ തയ്യാറാകുന്നപക്ഷം മുതലിന്റെ 50% (പരമാവധി 24,000 രൂപ) സർക്കാർ സഹായമായി നൽകും. ബാക്കി വരുന്ന തുകയുടെ തിരിച്ചടവ് കാലാവധി ബാങ്ക് പുനഃക്രമീകരിച്ചു നൽകുകയോ, വായ്പയെടുത്തയാൾ മുഴുവനായി അടയ്ക്കുകയോ വേണം. വായ്പയുടെ കാലയളവിൽ മരണപ്പെട്ടതോ, അപകടം മൂലം ശാരീരികമായോ മാനസികമായോ വൈകല്യം നേരിടുകയോ ചെയ്ത വിദ്യാർത്ഥികളുടെ വായ്പയുടെ മുഴുവൻ പലിശയും ബാങ്ക് ഇളവ് ചെയ്തുകൊടുക്കുന്നപക്ഷം, മുഴുവൻ വായ്പാ തുകയും സർക്കാർ നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP