അടികൊണ്ടു നിലത്ത് വീണ പ്രണവിനെ തല്ലിച്ചതയ്ക്കുന്നത് എസ്എഫ്ഐ-സിപിഎം സംഘം; നെന്മാറയിൽ കഴിഞ്ഞ വർഷം സിപിഎം അഴിച്ചുവിട്ട ആൾക്കൂട്ട ആക്രമണം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ; അടികൊണ്ടും കേസുകൊണ്ടും മതിയാവാതെ കാപ്പ ചുമത്തിയും പ്രതികാരം; കാപ്പ കോടതി തള്ളിയപ്പോൾ കെ.സുരേന്ദ്രനെ നേരിട്ട രീതിയിൽ പ്രൊഡക്ഷൻ വാറന്റ് വെച്ചുള്ള രാഷ്ട്രീയക്കളികൾ; പാലക്കാട്ട് സിപിഎമ്മിൽ നിന്നും ബിജെപിയിലെത്തിയ പഴയ എസ്എഫ്ഐക്കാരനെ നാളെ ജയിലിൽ നിന്നിറക്കാൻ ബിജെപിയും
എം മനോജ് കുമാർ
പാലക്കാട്: ആൾക്കൂട്ട ആക്രമണത്തെ അപലപിക്കുന്ന സിപിഎമ്മും എസ്എഫ്ഐയും ആൾക്കൂട്ട ആക്രമണത്തിനു മുൻ എസ്എഫ്ഐക്കാരനെ ഇരയാക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നു. പാലക്കാട് നെന്മാറയിലെ ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് പ്രണവ് എന്ന മുൻ എസ്എഫ്ഐക്കാരനെ എസ്എഫ്ഐ-സിപിഎം സംഘം ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നെന്മാറ സ്കൂളിൽ എസ്എഫ്ഐ-സിപിഎം നടത്തിയ നരനായാട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. ആൾക്കൂട്ട ആക്രമണത്തെ അടിമുടി എതിർക്കുകയും നോർത്ത് ഇന്ത്യയിൽ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങളെ സംഘപരിവാറിന്റെ ചുമലിൽ വെച്ച് കേരളത്തിൽ വ്യാപകമായ രാഷ്ട്രീയ പ്രചാരണങ്ങൾ നടത്തുകയും ചെയ്ത സിപിഎമ്മും എസ്എഫ്ഐയും തന്നെയാണ് ഈ ആൾക്കൂട്ട ആക്രമണത്തിനു നേതൃത്വം നൽകുന്നത് എന്നതാണ് ഇപ്പോൾ വീണ്ടും പുറത്ത് വരുന്ന പ്രണവിന്റെ നേർക്കുള്ള ആക്രമണ വീഡിയോയെ വ്യത്യസ്തമാക്കുന്നത്. എസ്എഫ്ഐക്കാരനായപ്പോൾ സൃഷ്ടിച്ച കേസുകളിൽ ഉൾപ്പെട്ട് ഇപ്പോൾ ജയിലിൽ തുടരുന്ന പ്രണവ് നാളെ പുറത്ത് വരാനിരിക്കെയാണ് ഇന്നു വീണ്ടും പ്രണവിന്റെ ആക്രമണ വീഡിയോ വൈറൽ ആയിരിക്കുന്നത്.
എസ്എഫ്ഐ മുൻ നേതാവിന്റെ പഴയ കേസുകൾ ഇപ്പോൾ പാലക്കാട് ബിജെപി നേതൃത്വമാണ് ഏറ്റെടുത്ത് നടത്തുന്നത്. നെന്മാറയിലെ ബിജെപി നേതാവാണ് പഴയ എസ്എഫ്ഐക്കാരനായ പ്രണവ് ഇപ്പോൾ. പാർട്ടി കേഡർ ആയ പ്രണവ് പാർട്ടി വിടുകയും വർഗ ശത്രുവായ ബിജെപിയുടെ നേതാവായി മാറുകയും ചെയ്ത വിരോധമാണ് പ്രണവിൽ സിപിഎം തീർക്കുന്നത്. പതിവിൽ നിന്നും വ്യത്യസ്തമായി പ്രണവിന്റെ കാര്യത്തിൽ ഇടപെടുകയും രാഷ്ട്രീയ പ്രതിരോധം ബിജെപി ഉയർത്തുകയും ചെയ്യുന്നതുകൊണ്ട് തന്നെ പ്രണവ് പ്രശ്നം ഒരു രാഷ്ട്രീയ പ്രശ്നമായി ഇപ്പോൾ മാറുന്നുമുണ്ട്. ഓഗസ്റ്റിലും അതിനു ശേഷവും പ്രണവിനു നേരെ സിപിഎം ആക്രമണം നടന്നു. ഇതും കൂടാതെ ഈ മേയിൽ 17 ക്രിമിനൽ കേസുകൾ ചൂണ്ടിക്കാട്ടി പ്രണവിൽ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സിപിഎം കാപ്പ ചുമത്തി. അതിനു ശേഷം പ്രണവ് പൊലീസിന് മുന്നിൽ കീഴടങ്ങി. പക്ഷെ കാപ്പ ചുമത്തിയത് കോടതി സ്വീകരിച്ചില്ല. കാപ്പയ്ക്ക് മാത്രമുള്ള ക്രിമിനൽ പശ്ചാത്തലം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് കാപ്പ കോടതി റദ്ദ് ചെയ്തത്. ഇപ്പോൾ മറ്റു കേസുകളിൽപ്പെട്ട് മലമ്പുഴ ജയിലിലാണ് പ്രണവ് ഉള്ളത്. കെ.സുരേന്ദ്രനെ ശബരിമല പ്രശ്നത്തിൽ സിപിഎം നേരിട്ടത് പോലെ പ്രൊഡക്ഷൻ വാറന്റ് വെച്ചുള്ള കളിയാണ് പ്രണവിനെ പുറത്തിറക്കാതിരിക്കാൻ സിപിഎം നടത്തുന്നത്. സിപിഎമ്മിന്റെ പ്രൊഡക്ഷൻ വാറന്റ് കളി മനസിലാക്കിയപ്പോൾ പാലക്കാട് ബിജെപി ജില്ലാ നേതൃത്വവും ഉണർന്നു കളിച്ചു. ശക്തമായ നിയമസഹായം ഏർപ്പെടുത്തിയപ്പോഴാണ് നാളെ പ്രണവിനു മലമ്പുഴ ജയിലിൽ നിന്നും പുറത്തിറങ്ങാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞു വന്നത്. ഒരു കേസിൽ ജാമ്യം ലഭിക്കുന്ന അവസ്ഥ വരുമ്പോൾ മറ്റൊരു കേസിലെ പ്രൊഡക്ഷൻ വാറന്റ് ഹാജരാക്കും. പിന്നേയും ജയിലിൽ തന്നെ തളച്ചിടും. ഈ സിപിഎം കളികൾ ശബരിമല സമയത്ത് ബിജെപി തിരിച്ചറിഞ്ഞതാണ് പ്രണവിനു തുണയായത്. നാളെ പ്രണവ് പുറത്തിറങ്ങും എന്നാണ് ബിജെപി ജില്ലാ നേതൃത്വം പ്രതീക്ഷിക്കുന്നത്.
നെന്മാറ സ്കൂളിൽ എസ്എഫ്ഐ-എബിവിപി പ്രശ്നം നടക്കുന്നത് കണ്ടപ്പോൾ എബിവിപിയെ സഹായിക്കാനാണ് നെന്മാറ സ്കൂളിൽ എത്തുന്നത്. പ്രണവിനെ കണ്ടപ്പോൾ എസ്എഫ്ഐ-എബിവിപി പ്രശ്നം പാതിവഴിയിൽ നിർത്തി സഖാക്കൾ പ്രണവിനെ കയറി മേയുകയായിരുന്നു. അടികൊണ്ടു നിലത്ത് വീണ പ്രണവിന്റെ മേൽ ഗുരുതരമായ മർദ്ദനമാണ് എസ്എഫ്ഐ-സിപിഎം സംഘം അഴിച്ചു വിടുന്നത്. കൈക്കും കാലിനും ഒടിവും കണ്ണിനു പരുക്കും പറ്റിയ പ്രണവ് രണ്ടു മാസത്തോളം ചികിത്സയിലുമായിരുന്നു. ആൾക്കൂട്ട ആക്രമണത്തെ അടിമുടി എതിർക്കുന്ന എസ്എഫ്ഐയും സിപിഎമ്മും ആൾക്കൂട്ട ആക്രമണം തന്നെയാണ് പ്രണവിന്റെ മേൽ നടപ്പാക്കുന്നത്. വടികൊണ്ട് തീരാത്ത പക കൊടികെട്ടിയ വടി കൊണ്ട് എസ്എഫ്ഐ തീർക്കുന്നതും മർദ്ദന ദൃശ്യങ്ങളിൽ വ്യക്തമാണ്.
അടിമുടി സിപിഎമ്മുകാരനായ പ്രണവ് നെന്മാറ പഞ്ചായത്ത് തലത്തിൽ സിപിഎം നേതൃത്വവുമായി ഉടക്കുന്നതോടെയാണ് സിപിഎമ്മിൽ നിന്നും പുറത്താകുന്നത്. ഈ ചൊരുക്കാണ് പ്രണവിന്റെ മേൽ സിപിഎം സംഘം തീർക്കുന്നത്. ഇപ്പോഴത്തെസിപിഎമ്മുകാരനായ നെന്മാറ പഞ്ചായത്ത് പ്രസിഡന്റ് പ്രേമന്റെ വീട്ടിനു മുന്നിലുള്ള കോളനിയിലെ ഒരു വീട്ടിലാണ് പ്രണവിന്റെ താമസം. ഡാമിൽ നിന്ന് മീൻ പിടിച്ച് ഉപജീവനം കഴിക്കുന്നയാളാണ് പ്രണവിന്റെ അച്ഛൻ അയ്യപ്പൻ. ലളിതയാണ് അമ്മ. ഇവർക്കുള്ള മൂന്നു ആൺമക്കളിൽ രണ്ടാമത് മകനാണ് പ്രണവ്. അടിമുടി സിപിഎമ്മുകാരനായ പ്രണവ് പ്രേമൻ അടക്കമുള്ള സിപിഎം നേതൃത്വവുമായി ഉടക്കുന്നതോടെയാണ് പാർട്ടിക്ക് പുറത്തേക്ക് നീങ്ങുന്നത്. എസ്എഫ്ഐക്കാരനായ വിദ്യാർത്ഥി നേതാവായാണ് പ്രണവ് വളർന്നു വന്നത്. എസ്എഫ്ഐക്കാരനായ നേതാവായതുകൊണ്ട് കേസുകളും പ്രണവിന്റെ മേൽ ധാരാളമായി വന്നിരുന്നു. സിപിഎമ്മുകാരനായപ്പോൾ ഈ കേസുകൾ പ്രശ്നമായിരുന്നില്ല. പക്ഷെ സിപിഎം വിട്ടപ്പോൾ എല്ലാ കേസുകളും ഒരുമിച്ച് പ്രണവിനെ തിരിഞ്ഞു കുത്തി. കേസുകളും പ്രശ്നങ്ങളുമായി പ്രണവ് മുന്നോട്ടു നീങ്ങുമ്പോഴാണ് സിപിഎം നെന്മാറ നേതൃത്വവുമായി പ്രണവ് ഉടക്കുന്നത്. പാർട്ടിക്ക് അപ്രിയനായാൽ ഒരു ശരാശരി സഖാവിനു വരുന്ന എല്ലാ പ്രശ്നങ്ങളും പ്രണവിനും വന്നു. വർഗ ശത്രുവായി പ്രണവും മുദ്രകുത്തപ്പെട്ടു. ആ രീതിയിലുള്ള ആക്രമണം വീണ്ടും പ്രണവിന്റെ നേർക്ക് നടന്നു.
ഓഗസ്റ്റിൽ പ്രണവ് നെന്മാറ സ്കൂളിൽ ആക്രമിക്കപ്പെട്ടപ്പോൾ ആ പരുക്കുകൾ മാറും മുൻപ് രണ്ടു മാസത്തിനു ശേഷം പ്രണവ് വീണ്ടും ആക്രമിക്കപ്പെട്ടു. ഇക്കുറി സിഐടിയുക്കാരായിരുന്നു ആക്രമണത്തിനു പിന്നിൽ. ഈ രണ്ടു കേസുകളിലും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ് എന്നാണ് അറിയാൻ കഴിയുന്നത്. സിഐടിയു ആക്രമണം പ്രണവിന്റെ നേർക്ക് നടന്നപ്പോൾ അത് അന്വേഷിക്കാൻ പോലും പൊലീസ് തയ്യാറായില്ല. സിപിഎമ്മുമായി ഇടഞ്ഞപ്പോൾ കള്ളക്കേസുകളും പ്രണവിന്റെ പേരിൽ വന്നു. ഇതിൽ പ്രണവ് റിമാൻഡിൽ ആവുകയും പുറത്ത് വരുകയുമൊക്കെ ചെയ്തു. ഇതിന്നിടയിൽ പ്രണവ് തന്റെ തട്ടകം ബിജെപിയിലേക്ക് മാറ്റുകയും ചെയ്തു. ഈ ഘട്ടത്തിൽ തന്നെയാണ് നെന്മാറ സ്കൂളിൽ പ്രണവിന്റെ നേർക്ക് ആൾക്കൂട്ട ആക്രമണം നടത്തുന്നതും.
നെന്മാറ ഹയർസെക്കണ്ടറി സ്കൂളിൽ എബിവിപിക്കാർക്ക് നേരെ ആക്രമണം നടക്കുന്നു എന്നറിഞ്ഞപ്പോഴാണ് പ്രണവ് നെന്മാറ സ്കൂളിൽ എത്തുന്നത്. ഇതോടെയാണ് വൻ സംഘം പ്രണവിനെ വളഞ്ഞുവെച്ച് മർദ്ദിക്കുന്നത്. ഇതിനു ശേഷം രണ്ടു മാസം കഴിഞ്ഞു വീണ്ടും പ്രണവ് ആക്രമിക്കപ്പെട്ടു. ഈ ആക്രമണത്തിലും അന്വേഷണം ഇഴയുകയാണ്. നിലവിലെ സാഹചര്യത്തിൽ പ്രണവ് പ്രശ്നത്തിൽ സിപിഎമ്മും ബിജെപിയും ഏറ്റുമുട്ടുന്ന ഒരു രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞു വരുന്നുണ്ട്.
മലബാർ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ വന്മരമായി നിലകൊണ്ട ടി.പി.ചന്ദ്രശേഖരൻ പാർട്ടി വിട്ടപ്പോൾ കോൺഗ്രസിലോ ബിജെപിയിലോ ചേരാൻ വിമുഖത കാട്ടിയതാണ് കേരളത്തിലെ നീറുന്ന ഒരു രാഷ്ട്രീയ പ്രശ്നമായി ഇപ്പോഴും തുടരുന്ന ടിപി വധത്തിനു വഴിവെച്ചത്. സിപിഎമ്മിന്റെ ക്രിമിനൽ സംഘത്തിനു തീരുമാനിച്ച സമയത്ത് തന്നെ ടിപിയെ വെട്ടിനുറുക്കാനും കഴിഞ്ഞു. കോൺഗ്രസോ ബിജെപിയോ ഒപ്പമില്ലാത്ത ടിപി രാഷ്ട്രീയ ദുർബലതയായി തുടരുകയായിരുന്നു. അതുകൊണ്ട് തന്നെ ടിപിയെ ഇല്ലാതാക്കാൻ സിപിഎമ്മിന് അനായാസം കഴിയുകയും ചെയ്തു. ടിപി പോലുള്ള ഒരു പ്രശ്നമാണ് പ്രണവ് പ്രശ്നത്തിലും സിപിഎമ്മിന് മുന്നിൽ ഉയരുന്നത്.
പാർട്ടിക്കൊപ്പം വെട്ടാനും തല്ലാനും കൂട്ടുനിന്നയാളാണ് പ്രണവ്. സ്വന്തം കേഡർ ആയ പ്രണവ് ആജന്മ ശത്രുവായ ബിജെപിയിൽ ചേർന്നത് അതുകൊണ്ട് തന്നെ സിപിഎമ്മിന് രുചിച്ചിട്ടില്ല. രാഷ്ട്രീയവും അല്ലാത്തതുമായ സഹായത്തിനു പാലക്കാട് ജില്ലയിൽ ശക്തരായ ബിജെപി പ്രണവിനൊപ്പം നിൽക്കുന്നതും സിപിഎമ്മിനെ ചൊടിപ്പിക്കുന്നുണ്ട്. പ്രണവ് ബിജെപിയുടെ കുന്തമുനയായി തുടരുന്നത് സിപിഎമ്മിന് സഹിക്കാവുന്നതിലും അപ്പുറമാണ് എന്നതാണ് പ്രണവിനെ നേർക്കുള്ള ആക്രമണങ്ങൾ വിരൽ ചൂണ്ടുന്നത്. അതുകൊണ്ട് തന്നെ നാളെ പ്രണവ് ജാമ്യത്തിൽ ഇറങ്ങുമ്പോൾ പാലക്കാട്ടെ ബിജെപി-സിപിഎം രാഷ്ട്രീയം ആ അർത്ഥത്തിൽ തിളച്ചു തന്നെ തുടങ്ങാനാണ് സാധ്യത.
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്