അശ്ലീല സോഷ്യൽ മീഡിയ കമന്റിൽ മുഖം രക്ഷിക്കാൻ സിപിഎം; പാറശ്ശാല ബ്ലോക്ക് പ്രസിഡന്റ് സലൂജയെ അപമാനിച്ചവർക്കെതിരെ പാർട്ടിയുടെ അച്ചടക്ക നടപടി; വനിത നേതാവിനെ അധിക്ഷേപിച്ച് നാല് നേതാക്കൾക്ക് സസ്പെൻഷൻ; അന്വേഷണ വിധേയമായി സസ്പെൻഷൻ ലഭിച്ചവരിൽ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാറും പഞ്ചായത്തംഗം പ്രശാന്തും; സഹോദരങ്ങളായ ഷിനുവിനും ഷിജുവിനുമെതിരെയും നടപടി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ സലൂജയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റും കമ്ന്റും ഇട്ട നാല് പാർട്ടി അംഗങ്ങൾക്കെതിരെ നടപടിയുമായി സിപിഎം. സലൂജയെ അപമാനിക്കുന്ന തരത്തിൽ നവമാധ്യമങ്ങൾ വഴി പ്രചാരണം നടത്തിയ പഞ്ചായത്ത് മെമ്പർ പ്രശാന്ത്, കൃഷി വകുപ്പ് ഉദ്യോഗസ്ഥൻ ഷിനു, കെഎസ്ആർടിസി ജീവനക്കാരൻ ഷിജു എന്നിവരേയും ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാറിനെയും ആണ് പാർട്ടി അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
സിപിഎം സൈബർ സഖാക്കൾ നടത്തിയ അശ്ലീല സോഷ്യൽ മീഡിയാ പോസ്റ്റുകൾക്കെതിരെ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ.സലൂജ നൽകിയ പരാതി പാർട്ടിയെ പിടിച്ചു കുലുക്കിയിരുന്നു.. സിപിഎം സൈബർ സഖാക്കൾ ലൈംഗിക ചുവയുള്ള കമന്റുകൾ മറയില്ലാതെ തനിക്കെതിരെ പോസ്റ്റ് ചെയ്തപ്പോഴാണ് സിപിഎമ്മിന്റെ വനിതാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാർട്ടി കോടതിയിൽ നീതി തേടാതെ വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നൽകിയത്.
തിരുവനന്തപുരത്തെ സിപിഎമ്മിനെ പിടിച്ചുകുലുക്കുന്ന പരാതിയായി മാറിയ സഖാക്കളുടെ സൈബർ ഗുണ്ടായിസത്തിനെതിരെ പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൽകിയ പരാതിയിൽ ഇപ്പോൾ നടപടിയെടുത്ത് മുഖം രക്ഷിക്കാനാണ് നേതൃത്വത്തിന്റെ നീക്കം. പരാതിയിൽ പൊലീസ് കേസ് എടുത്തപ്പോൾ അകപ്പെട്ടത് സിപിഎമ്മിന്റെ തന്നെ പഞ്ചായത്തംഗം അടക്കമുള്ള സിപിഎം സഖാക്കളും. ചെങ്കൽ പഞ്ചായത്ത് നൊച്ചിയൂർ വാർഡ് അംഗം പ്രശാന്ത്, കൃഷി വകുപ്പ് ജീവനക്കാരൻ കൂടിയായ എസ്.കെ.ഷിനു, സഹോദരൻ കെഎസ്ആർടിസി ജീവനക്കാരനായ എസ്.കെ ഷിജു എന്നിവർക്കെതിരെയാണ് ഐടി ആക്ട്, സ്ത്രീകൾക്കെതിരെ അപമാനകരമായ മോശം പരാമർശം തുടങ്ങിയ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. സലൂജയുടെ പരാതിയിൽ പറയുന്ന ആളുകൾക്കെതിരെ പൊലീസ് കേസ് ചാർജ് ചെയ്തപ്പോൾ മറഞ്ഞിരുന്നുള്ള സിപിഎം നേതാക്കളുടെ ഒളിയുദ്ധം തുടരുന്നതാണ് സലൂജ പ്രശ്നത്തിൽ പാർട്ടി നേരിടുന്ന പ്രശ്നം.
പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജയും ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വട്ടവിള രാജ്കുമാറും തമ്മിലാണ് പ്രശ്നങ്ങൾ തുടങ്ങിയത്. സലൂജയുടെ പരാതിയിൽ രാജ്കുമാറിനെതിരെ പരാമർശമില്ലെങ്കിലും യഥാർത്ഥ പോര് ഇവർ തമ്മിലാണ് എന്നതാണ് പാർട്ടിയെ അലട്ടുന്നത്. പാറശാലയിൽ ഈ പ്രശ്നത്തിൽ സിപിഎം രണ്ടായി തിരിഞ്ഞിട്ടുമുണ്ട്. സലൂജ സിപിഎം ആയിരുന്നില്ല സിപിഐയായിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി സിപിഎം ക്ഷണിച്ചു കൊണ്ടുവന്നതാണ് സലൂജയെ. മരിയാപുരം ഡിവിഷനിൽ നിന്ന് എതിർസ്ഥാനാർത്ഥി യുഡിഎഫിന്റെ ഉഷാകുമാരിയെ പരാജയപ്പെടുത്തിയാണ് സലൂജ ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. വനിതാ സംവരണം ആയതിനാൽ സിപിഎമ്മിന്റെ സലൂജ തന്നെ പ്രസിഡന്റ് ആവുകയും ചെയ്തു. ഇത് ഇഷ്ടപ്പെടാത്തവർ സിപിഎമ്മിനകത്ത് ഒരുപാട് പേരുണ്ടായിരുന്നു.
പഞ്ചായത്തിന്റെ പ്രശ്നങ്ങളിൽ ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ്റും ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും തമ്മിൽ ഉരസൽ വന്നു. വ്യക്തിപരമായ പ്രശ്നങ്ങളാണ് ഇവർ തമ്മിൽ നിലനിന്നത്. ഇക്കാര്യം സലൂജ മറുനാടനോട് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ചെങ്കൽ പഞ്ചായത്ത് പ്രസിഡന്റ് എതിരായപ്പോൾ ചെങ്കൽ ഗ്രാമപഞ്ചായത്ത് തന്നെ സലൂജയ്ക്ക് എതിരെ വന്ന അവസ്ഥയിലായി. ഇതോടെയാണ് ഈ പ്രശ്നത്തിൽ സഖാക്കൾ ചേരി തിരിയുന്നത്. ചെങ്കലിലെ പ്രമുഖ സിപിഎം നേതാവാണ് രാജ്കുമാർ. സലൂജ വരുന്നതും ചെങ്കൽ ലോക്കൽ കമ്മറ്റിക്ക് കീഴിലാണ്. രാജ്കുമാറുമായി അകന്നതോടെ സലൂജയ്ക്ക് അപ്രഖ്യാപിത വിലക്ക് വന്ന അവസ്ഥയായി. ചെങ്കലിലെ പരിപാടികൾ പലതും സലൂജ അറിയാതെയായി. പരിപാടികളിൽ സലൂജയെ ഉൾപ്പെടുത്താതെയുമായി. ഇതോടെ പാറശാല സിപിഎമ്മിൽ ധ്രുവീകരണം വന്നു. സലൂജ, രാജ്കുമാർ അനുകൂല വിഭാഗങ്ങളായി ഇവർ മാറുകയും ചെയ്തു.
സലൂജയുടെ അനിയത്തിക്ക് മാധ്യമം പത്രം വീട് വെച്ച് നൽകിയ പ്രശ്നമാണ് സിപിഎമ്മിലെ ഗ്രൂപ്പ് വഴക്കുകൾ മൂർച്ഛിപ്പിച്ചത്. കായികതാരങ്ങൾക്ക് വീട് വെച്ച് നൽകുന്ന മാധ്യമത്തിന്റെ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് സലൂജയുടെ സഹോദരിക്ക് വീട് വെച്ച് നൽകിയത്. കായികതാരം ആയിരുന്നതിനാലാണ് മാധ്യമം ഇതിനു തയ്യാറായത്. എന്നാൽ ഇതിന്നെതിരെ ചെങ്കലിൽ എതിർ പ്രചാരണം വന്നു. ദീർഘദൂര ഓട്ടക്കാരൻ ബാഹുലേയന് മണ്ണും വീടും പദ്ധതിയിൽ അനുവദിച്ച വീട് ആണെന്നും അത് സലൂജ അധികാരം ഉപയോഗിച്ച് തട്ടിയെടുത്തു എന്നുമാണ് അവിടെ അപവാദ പ്രചാരണം വന്നത്. ഈ പ്രചാരണത്തിന് പിന്നിൽ രാജ്കുമാർ ആണെന്നും പ്രചാരണം ശക്തമായിരുന്നു. യഥാർത്ഥത്തിൽ മണ്ണും വീടും പദ്ധതിയുമായി ഒരു ബന്ധവുമില്ലാത്ത വീടാണ് സലൂജയുടെ സഹോദരിക്ക് ലഭിച്ചത്. പക്ഷെ പാർട്ടിയിൽ നിലനിൽക്കുന്ന ഗ്രൂപ്പ് പോരാട്ടത്തിൽ ആയുധമായി ഈ വീട് കടന്നുവരുകയായിരുന്നു.
ഇതിനിടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വരുന്നത്. ബാഹുലേയന് അനുവദിച്ച വീട് തട്ടിയെടുത്തതുമായി ബന്ധപ്പെട്ട പോസ്റ്റ് ആയിരുന്നു ഇത്. ഈ പോസ്റ്റിൽ സലൂജ പരാതി നൽകിയവരിൽ ഒരാളായ കൃഷി വകുപ്പ് ജീവനക്കാരൻ ഷിജു പോസ്റ്റിട്ടു. ബാഹുലേയന് അനുവദിച്ച വീടല്ലേ ഇത് എന്ന കമന്റാണ് പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിനും ഈ കമന്റിനും എതിരെയാണ് സലൂജ ഡിവൈഎസ്പിക്ക് ആദ്യം പരാതി നൽകുന്നത്. ഡിവൈഎസ്പി ഈ പ്രശ്നത്തിൽ ചർച്ചയ്ക്ക് വിളിച്ചെങ്കിലും സലൂജ പരാതിയിൽ പറഞ്ഞവർ എത്തിയില്ല. ഇവർ പറഞ്ഞ കാര്യം സലൂജയുടെ ഗുണ്ടകൾ ഇവരെ അടിച്ചോടിച്ചു എന്നാണ്. എന്നാൽ ഇത്തരമൊരു സംഭവം ആരും അറിഞ്ഞിട്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍