Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു വശത്ത് ഇസ്ലാമിക മൗലിക വാദികൾ പിടി മുറുക്കുന്നു; മറുവശത്ത് ക്രൂരമായ കൊലപാതങ്ങളും; കള്ളക്കടത്ത് മുതൽ കൈവെട്ട് വരെ അരങ്ങേറുന്നത് അതിസ്വാഭാവികമായി; എണ്ണം പോലും എടുക്കാനാവാത്ത അധികം ഇതര സംസ്ഥാന തൊഴിലാളികളുടെ കടന്നു കയറ്റം കൂടിയപ്പോൾ സാധാരണക്കാരന്റെ ജീവിതം പ്രതിസന്ധിയിൽ; പെരുമ്പാവൂരും ആലുവയും മൂവാറ്റുപുഴയും കേരളീയ സമൂഹത്തിന്റെ പേടി സ്വപ്നമായി മാറുന്നുവോ?

ഒരു വശത്ത് ഇസ്ലാമിക മൗലിക വാദികൾ പിടി മുറുക്കുന്നു; മറുവശത്ത് ക്രൂരമായ കൊലപാതങ്ങളും; കള്ളക്കടത്ത് മുതൽ കൈവെട്ട് വരെ അരങ്ങേറുന്നത് അതിസ്വാഭാവികമായി; എണ്ണം പോലും എടുക്കാനാവാത്ത അധികം ഇതര സംസ്ഥാന തൊഴിലാളികളുടെ കടന്നു കയറ്റം കൂടിയപ്പോൾ സാധാരണക്കാരന്റെ ജീവിതം പ്രതിസന്ധിയിൽ; പെരുമ്പാവൂരും ആലുവയും മൂവാറ്റുപുഴയും കേരളീയ സമൂഹത്തിന്റെ പേടി സ്വപ്നമായി മാറുന്നുവോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ വർദ്ധിച്ചുവരുന്ന ഇതരസംസ്ഥാന തൊഴിലാളികളെ കൂടുതൽ നിരീക്ഷണങ്ങൾക്ക് വിധേയരാക്കണമെന്ന് പൊലീസ് ഇന്റലിജന്റ്‌സ് റിപ്പോർട്ട് എല്ലാ അർത്ഥിലും ബന്ധപ്പെട്ടവർ കാര്യമായെടുത്തില്ല. മറ്റു സംസ്ഥാനങ്ങളിൽ ക്രിമിനൽകേസുകളിലും തട്ടിപ്പുകേസുകളിലും ഉൾപ്പെട്ട പ്രതികൾ തൊഴിലാളികൾ എന്ന വ്യാജേന കേരളത്തിലേക്ക് കടക്കുന്നത് വർദ്ധിച്ച സാഹചര്യത്തിലാണ് ഇന്റലിജന്റ്‌സ് റിപ്പോർട്ട് സമർപ്പിച്ചത്. 2015ൽ നൽകിയ ഈ റിപ്പോർട്ടിന് പുല്ലുവില നൽകിയതാണ് പെരുമ്പാവൂരിൽ വീണ്ടും യുവതിയുടെ കൊലപാതകത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. ആലുവയും പെരുമ്പാവൂരും മൂവാറ്റുപുഴയും തൊടുപുഴയും കേരളത്തിന് ഭീതി പരത്തുന്ന നഗരങ്ങളായി മാറുകയാണ്.

ആലുവയിൽ കഴിഞ്ഞ പോത്തിന്റെ പിൻഭാഗം വെട്ടിയെടുത്ത് അക്രമികൾ കടന്ന ദുരന്തവും മലയാളി കണ്ടു. ആലുവയെ പ്രത്യേക റിപ്പബ്ലിക്കായി ചിലർ മാറ്റാൻ ശ്രമിക്കുന്നുവെന്ന തിരിച്ചറിവിൽ മുഖ്യമന്ത്രി പിണറായി വിജയനും എത്തിയിരുന്നു. എന്നാൽ ഈ മേഖലയിലേക്ക് എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികൾ ആരെന്നോ അവരുടെ ലക്ഷ്യമെന്തെന്നോ ആർക്കും അറിയില്ല. മുസ്ലീങ്ങൾക്കിടയിൽ തീവ്ര വിഭാഗക്കാരും ഇതിൽ ഉണ്ടെന്ന് പൊലീസിനും അറിയാം. അങ്ങനെ എല്ലാ അർത്ഥത്തിലും അരക്ഷിത സാഹചര്യമാണ് ആലുവയിലും പെരുമ്പാവൂരുമുള്ളത്. കേരളത്തിൽ ഏറ്റവും അധികം ഇതരസംസ്ഥാന തൊഴിലാളികളുള്ളത് പെരുമ്പാവൂരിലാണെന്നാണ് കണക്ക്. ഇതിൽ ക്രിമിനലുകളും നുഴഞ്ഞു കയറിയതോടെ ഈ മേഖലയാകെ ആശങ്കയിലാണ്.

അടുത്തടുത്ത നഗരങ്ങളാണ് ആലുവയും പെരുമ്പാവൂരും മൂവാറ്റുപുഴയും തൊടുപുഴയും. കള്ളക്കടത്തും മാഫിയാ പ്രവർത്തനത്തിനുമൊപ്പം പെൺവാണിഭ സംഘങ്ങളും ഈ മേഖലയിൽ സജീവമാണ്. എസ് ഡി പി ഐ പോലുള്ള തീവ്ര മുസ്ലിം വിഭാഗങ്ങൾക്കും ഈ മേഖലയിൽ വേരോട്ടമുണ്ട്. ഇതിനൊപ്പമാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ കടന്നു വരവ്. തീവ്ര സ്വഭാവക്കാർക്ക് ഇവർക്കിടയിലും പ്രവർത്തിക്കാനാകുന്നു. നക്സലുകളും തീവ്രവാദികളും പോലും ഈ മേഖലയെ ഒളിത്താവളമാക്കുന്നുവെന്ന സംശയം സജീവമാണ്. പക്ഷേ ഇത് കണ്ടെത്താനും ചെറുക്കാനും സംവിധാനമില്ല. പൊലീസിന് പോലും എത്തിനോക്കാനാവാത്ത ചില കേന്ദ്രങ്ങൾ ഇവിടങ്ങളിലുണ്ട്.

ഇതരസംസ്ഥാനത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരുന്ന കരാറുകാർക്കും കമ്പനി ഉടമകൾക്കും കേരളത്തിലും പുറത്തും മറ്റെന്തെങ്കിലും ക്രിമിനൽ ബന്ധങ്ങൾ ഉണ്ടോ യെന്ന് നിരീക്ഷിക്കണമെന്നും ഇന്റലിജന്റ്‌സ് റിപ്പോർട്ടിൽ പറയുന്നുണ്ട്. കൃത്യനിർവഹണത്തിനു ശേഷം തെളിവുപോലും അവശേഷിപ്പിക്കാതെ സ്ഥലം വിടുന്ന ഇവരെ പൊലീസിനു മഷിയിട്ടു നോക്കിയാൽപോലും കിട്ടാത്ത അവസ്ഥ. പെരുമ്പാവൂരിൽ നിമിഷ കാട്ടിയ ധീരതതയാണ് ബിജുവിനെ പിടികൂടാൻ കാരണമായത്. കുത്തേറ്റിട്ടും പ്രതിയെ വിടാതെ അവൾ തടഞ്ഞു. ഇതു കാരണം ഓടിക്കൂടിയ നാട്ടുകാർക്ക് ക്രിമിനലിനെ തിരിച്ചറിയാനായി. അല്ലെങ്കിൽ നിമിഷയുടെ കൊലപാതകിയെ തേടിയും പൊലീസിന് അലയേണ്ടി വരുമായിരുന്നു.

യാതൊരു ദയയോ മാനുഷിക മൂല്യങ്ങളോ കാട്ടാത്ത ഇക്കൂട്ടർ നാമമാത്ര പണത്തിനും മദ്യത്തിനും വേണ്ടിയാണ് പലപ്പോഴും ഇതരസംസ്ഥാന തൊഴിലാളികൾ കൊലപാതകങ്ങൾ നടത്തുന്നത്. ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തിലെ കേളമംഗലം ഷാപ്പിലെ ജീവനക്കാരനെ കൊലപ്പെടുത്തിയശേഷം മീൻ സൂക്ഷിക്കുന്ന ഫ്രീസറിലാക്കിയാണ് ഇതരസംസ്ഥാന തൊഴിലാളി രക്ഷപ്പെട്ടത്. കോട്ടയം ജില്ലയിൽ പാറമ്പുഴയിൽ ഡ്രൈക്ലീനിങ് സെന്ററിൽ അച്ഛനെയും അമ്മയെയും മകനെയും കടമുറിയിൽ കൊന്നിട്ടത് യു പി സ്വദേശി ജയസിംഗായിരുന്നു. നേരത്തെ തൊടുപുഴയിൽ വർക്ക്‌ഷോപ്പ് ജീവനക്കാരന്റെ മലദ്വാരത്തിലൂടെ കാറ്റ് നിറച്ച് മൃഗീയകൊലപാതകം നടത്തിയ കേസിലെ ഒന്നാം പ്രതി ആസാം സ്വദേശിയായിരുന്നു. കിടങ്ങറയക്ക് സമീപമുള്ള റബർ തടുക്ക് നിർമ്മാണ ഫാക്ടറിയിൽ തൊഴിലാളിയെ ആറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികൾ ബീഹാറിൽനിന്നുള്ളവരായിരുന്നു.

പുതുവൽസരം ആഘോഷിക്കാൻ നാട്ടുകാരായ തൊഴിലാളികളുമായി ചേർന്നശേഷമാണ് മലയാളിയെ കൊന്നത്.ഇടുക്കിയിലെ രാജാക്കാട്ട് ഭർത്താവ് പുറത്തേക്കുപോയ അവസരം മുതലാക്കി അടുക്കളയിൽ പാചകം ചെയ്യുകയായിരുന്ന വീട്ടമ്മയെ ബലാൽസംഗം ചെയ്തു കൊന്നത് ഇതരസംസ്ഥാന തൊഴിലാളിയായിരുന്നു. ജിഷയുടെ കൊലപാതകത്തോടെയാണ് ഇതരസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കേണ്ടതിനെ കുറിച്ച് കേരളം ചർച്ച ചെയ്തത്. ആലുവ, പെരുമ്പാവൂർ മേഖലകളിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞുവെന്ന് സർക്കാരും വിശദീകരിച്ചു. എന്നിട്ടും ഈ പ്രദേശത്തിന് ശാന്തിയില്ല. മത തീവ്രവാദികളും ഇതരസംസ്ഥാന തൊഴിലാളികളും ആലുവയിലും പെരുമ്പാവൂരിലും നിറഞ്ഞാടുകയാണ്.

ഇതരസംസ്ഥാന തൊഴിലാളികളെ നിരീക്ഷിച്ച് പതിവായി കേരള പൊലീസ് ഇന്റലിജന്റ്‌സ് വിഭാഗം റിപ്പോർട്ട് നൽകാറുണ്ടെങ്കിലും അതൊന്നും ആരും കാര്യമായെടുക്കാറില്ല. സംസ്ഥാനങ്ങൾ മാവോയിസ്റ്റ് പരിശോധന ശക്തമാക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിർദ്ദേശം കൂടി പാലിച്ചും ചില ഇടപെടൽ നടത്തി. എന്നാൽ ഇതൊന്നും വേണ്ട രീതിയിൽ പൊലീസ് തന്നെ നടപ്പാക്കിയില്ല. സ്വന്തം നിലയിൽ ഒറ്റയ്ക്കും പ്രത്യേകം വീടെടുത്തും താമസിക്കുന്നവർ, കൃത്യമായി തൊഴിലിനുപോകാത്തവർ, സ്ഥിരമായി മദ്യപിക്കുന്നവർ തുടങ്ങി പ്രത്യേക തരക്കാരാണ് പല കേസുകളിലും പ്രതികളാകുന്നത്. എന്നാൽ കരാറുകാർ നൽകുന്ന വീടുകളിൽ താമസിക്കുന്നവർ, തൊഴിലാളി ക്യാമ്പുകളിൽ താമസിക്കുന്നവർ, നാട്ടുകാരുമായി സൗഹൃദമുള്ളവർ, പൊതുജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെടുന്നവർ തുടങ്ങിയവർ ക്രിമിനൽ സ്വഭാവമുള്ളവരായിരിക്കില്ലെന്നും ഇന്റലിജന്റ്‌സ് നിരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു.

ആദ്യഘട്ടത്തിൽ ജില്ലാ ലേബർ ഓഫീസർമാരുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കമ്പനികളും കരാറുകാരും കേരളത്തിലേക്ക് ഇതരസംസ്ഥാന തൊഴിലാളികളെ കൊണ്ടുവന്നിരുന്നത്. എന്നാൽ കർശന നിബന്ധനകൾ പാലിക്കണമെന്നുള്ളതുകൊണ്ട് പിന്നീട് തൊഴിലാളികളെ കൊണ്ടുവരുമ്പോൾ ലേബർ ഓഫീസുകളിൽ അറിയിക്കാതെയായി. അതോടെയാണ് ലേബർ ക്യാമ്പുകളിൽ നിന്നുമാറി തൊഴിലാളികൾ വീടുകൾ എടുത്ത് താമസിക്കാൻ തുടങ്ങിയത്. ഇത് വീട് വാടകയ്ക്കു കൊടുക്കുന്നവർക്കും സഹായകമായി. ഇത്തരത്തിൽ കേരളത്തിൽ സൗകര്യങ്ങൾ വർധിച്ചതോടെയാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് തുടങ്ങിയത്. ഇത് നിയന്ത്രിക്കാൻ ലേബർ ഓഫീസർമാർക്കോ, പൊലീസിനോ കഴിഞ്ഞില്ല.

മാത്രമല്ല, കഴിഞ്ഞ എൽഡിഎഫ് സർക്കാർ ഇതരസംസ്ഥാന തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്താൻ തീരുമാനിക്കുക കൂടി ചെയ്തതോടെ ഇവർക്ക് കേരളം സ്വർഗതുല്യസ്ഥലമായി മാറി. കോട്ടയം പാറമ്പുഴ കൂട്ടക്കൊലപാതകത്തിൽ ഉത്തർപ്രദേശുകാരനായ തൊഴിലാളിയായിരുന്നു. ആലപ്പുഴയിലെ കള്ളുഷാപ്പ് തൊഴിലാളിയുടെ കൊലപാതകത്തിനുപിന്നിലും ഇതരസംസ്ഥാന തൊഴിലാളിയാണ്. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് നേരത്തെ ഇന്റലിജന്റ്‌സ് വിഭാഗം അടിയന്തര റിപ്പോർട്ട് നൽകിയത്. പെരുമ്പാവൂരിലെ ജിഷാ കൊലക്കേസിലും ജെസ്നയുടെ തിരോധാനത്തിലുമെല്ലാം ഇതരസംസ്ഥാന തൊഴിലാളികളുടെ ഇടപെടൽ പൊലീസ് സംശയിക്കുന്നുണ്ട്.

അഞ്ചുവർഷത്തിനിടയിൽ ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളായ നൂറിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2010-11 കാലഘട്ടത്തിൽ മലപ്പുറത്തുനിന്ന് കാണാതായ ചില പെൺകുട്ടികളെ ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളിൽനിന്ന് കണ്ടെത്തിയിരുന്നു. കേരളത്തിൽവന്ന് പെൺകുട്ടികളെ പ്രണയിച്ച് കടത്തിക്കൊണ്ടുപോകാനുള്ള പദ്ധതിയെയാണ് ഇതിലുടെ പൊലീസ് തടഞ്ഞത്. സമീപകാലത്ത് ഇതരസംസ്ഥാനത്തൊഴിലാളികൾ കൊലപ്പെടുത്തിയതായി കരുതുന്നത് പതിനൊന്നുപേരെയാണ്.

കേരളത്തിൽ അനൗദ്യോഗിക കണക്കനുസരിച്ച് 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഇവരുടെ അതിപ്രസരം മൂലം ട്രേഡ് യൂണിയനുകൾവരെ സംസ്ഥാനത്ത് രൂപീകരിച്ചു കഴിഞ്ഞു. എങ്കിലും പൊലീസിന് ഇവരുടെ പൂർണവിവരം ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിനായി പൊലീസ് ഇതര രാഷ്ട്രീയ പാർട്ടികളുടെ സഹായം അഭ്യർത്ഥിക്കുകയാണ്. ഇപ്പോൾ തീരമേഖലയിൽ മയക്കുമരുന്നു വ്യാപനത്തിന്റെ മുഖ്യ കണ്ണികൾ ഇവരാണ്. വീടുകൾ വാടകയ്ക്ക് എടുത്ത് കൂട്ടത്തോടെ താമസിക്കുന്ന ഇവരെ പരസ്പരം തിരിച്ചറിയുക പ്രയാസം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP