ഒരു വിശ്വാസി ആണെങ്കിൽ എങ്ങനെയാണ് ക്ഷേത്രനടയിൽ വഴിയടച്ച് വാഹനം പാർക്ക് ചെയ്യുകയും ചെരിപ്പിടുകയും ചെയ്യുക? കാഴ്ച കാണാൻ വേണ്ടി ക്ഷേത്രത്തിൽ പോകുന്ന ഒരു വ്യക്തിയെ നമുക്ക് വിശ്വാസിയെന്നു വിളിക്കാൻ പറ്റില്ലല്ലോ? ജ്യോതി വിജയകുമാറിന്റെ ആർഎസ്എസ് വിമർശനം ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ലിസ്റ്റിൽ കയറിപ്പറ്റാൻ വേണ്ടിയെന്നും വിമർശനം; ആർഎസ്എസ്സിനുള്ള തെറിവിളി കൊങ്ങി, കമ്മി, സുടാപ്പി ടീമുകളുടെ കൈയടിക്ക് വേണ്ടിയെന്നും ബിജെപി പ്രവർത്തകർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തിരുവോണ നാളിൽ ക്ഷേത്രദർശനത്തിന് പോയ വേളയിൽ ആർഎസ്എസ് പ്രവർത്തകനിൽ നിന്നും ദുരനുഭവം നേരിടേണ്ടി വന്ന വിവരം ജ്യോതി വിജയകുമാർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. 'ഇന്ത്യയിലെ ക്ഷേത്രങ്ങൾ ആർ.എസ്.എസിന്റെ സ്വകാര്യ സ്വത്തല്ലെന്ന് പറഞ്ഞുകൊണ്ടാണ് ഓണദിവസം തുടങ്ങിയത്. എത്ര മാത്രം ഫാസിസം കേരളത്തിലും പിടിമുറുക്കിയിരിക്കുന്നു എന്ന് ഓർമ്മിപ്പിച്ച ഈ സംഭവം നല്കുന്ന ആഘാതം ചെറുതല്ലെന്നും ജ്യോതി ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചിരുന്നു.
സ്വദേശമായ പുലിയൂർ ക്ഷേത്രത്തിൽ വച്ചാണ് ദുരനുഭവം ഉണ്ടായതെന്ന് ജ്യോതി വിജയകുമാർ അഭിപ്രായപ്പെടുന്നു. കാർ പാർക്കിംഗിന്റെ പേരിലാണ് അധിക്ഷേപിച്ചു സംസാരിച്ചു കൊണ്ട് ആർഎസ്എസ് പ്രവർത്തകൻ രംഗത്തെത്തിയതെന്നാണ് ജ്യോതി ആരോപണം ഉന്നയിച്ചത്. സംഭവം ആർഎസ്എസ് പ്രവർത്തകരുടെ മേൽ വെച്ചുകെട്ടാനുള്ള ശ്രമങ്ങൾ ശക്തമായതോടെ ബിജെപി പ്രവർത്തകരും വിഷയത്തിൽ പ്രതിരോധം തീർത്തു കൊണ്ട് രംഗത്തുവന്നു.
ഒരു വിശ്വാസി ആണെങ്കിൽ ജ്യോതി എങ്ങനെയാണ് ക്ഷേത്ര നടയ്ക്കൽ കാർ ഇടുക എന്ന ചോദ്യമാണ് ബിജെപി അനുഭാവികൾ ഉന്നയിക്കുന്നത്. ക്ഷേത്രത്തിന്റെ ചിത്രം സഹിതമാണ് ഈ വിഷയത്തിലെ വിമർശനം ഉന്നയിക്കുന്നത്. ബോധവും ഭക്തിയുമുള്ള ഒരു ഹിന്ദുവും ചെയ്യുമെന്നും തോന്നുന്നില്ല. ഇനി അഥവാ നിങ്ങൾ അറിയാതെ ചെയ്തുപോയാലും ഒരാൾ നിങ്ങളോട് അതെന്തിന് അങ്ങനെ ചെയ്തു എന്ന് ചോദിച്ചാൽ അയാളോട് ക്ഷമ ചോദിച്ച് തെറ്റ് തിരുത്താൻ നിങ്ങൾ ബാധ്യസ്ഥനാണെന്നും അരുൺ ശേഖർ എന്ന വ്യക്തി ഫേസ്ബുക്കിലൂടെ പറയുന്നു.
അതേസമയം വരാനിരിക്കുന്ന വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്തിയാകാൻ വേണ്ടിയുള്ള വിമർശനമാണ് ജ്യോതി വിജയകുമാർ ഉന്നയിച്ചതെന്നാണ് ശ്രീലാ പിള്ള ഫേസുബുക്ക് പോസ്റ്റിൽ ആറോപിച്ചത്. ആർഎസ്എസിനെ തെറി വിളിച്ചാൽ കൊങ്ങി, കമ്മി, സുടാപ്പി ടീമുകൾ ഒരുപോലങ്ങു സപ്പോർട്ട് ചെയ്യുമല്ലോ? എന്നും ശ്രീല ഉന്നയിക്കുന്നു. ഇനി ജ്യോതിയുടെ പോസ്റ്റ് തന്നെയെടുത്താൽ ഈശ്വര വിശ്വാസി അല്ലാത്ത ജ്യോതി പൂക്കളം കുട്ടികളെ കാണിക്കാൻ രാവിലെ ക്ഷേത്രത്തിൽ പോയി എന്നാണ് എഴുതിയിരിക്കുന്നത്.. നാടായ നാട് മൊത്തം ഓണം ആഘോഷിക്കുമ്പോൾ ഈശ്വര വിശ്വാസിയല്ലാത്ത ജ്യോതിക്ക് ഏതെങ്കിലും ഒരു മാളിലോ ഏതെങ്കിലും ഒരു ക്ലബ്ബിന്റെ മുറ്റത്തേക്കോ പോകാമായിരുന്നില്ലേ എന്നുമാണ് ഉയരുന്ന വിമർശനം.
അരുൺ ശേഖർ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:
ഇതൊരു ക്ഷേത്രമാണ്. ഇതിൽ മാർക്ക് ചെയ്തിട്ടുള്ള ഇടത്ത് നിങ്ങൾ ഒരു വണ്ടി കൊണ്ടിടുകയാണ്, അല്ലെങ്കിൽ നിങ്ങളുടെ ചെരുപ്പൂരി ഇടുകയാണെന്നു കരുതുക. അങ്ങനെ ഒരു അന്യമതസ്ഥൻ ചെയ്യുമെന്ന് തോന്നുന്നില്ല. ബോധവും ഭക്തിയുമുള്ള ഒരു ഹിന്ദുവും ചെയ്യുമെന്നും തോന്നുന്നില്ല. ഇനി അഥവാ നിങ്ങൾ അറിയാതെ ചെയ്തുപോയാലും ഒരാൾ നിങ്ങളോട് അതെന്തിന് അങ്ങനെ ചെയ്തു എന്ന് ചോദിച്ചാൽ അയാളോട് ക്ഷമ ചോദിച്ച് തെറ്റ് തിരുത്താൻ നിങ്ങൾ ബാധ്യസ്ഥനാണ്. കാരണം അതാണ് മര്യാദ.
ഇനി, ക്ഷേത്രങ്ങളിൽ പോകുന്നത് ആരാണ്? അതൊരു വിശ്വാസി ആണ്. വിശ്വാസി അവിടെ കാഴ്ച കാണാനല്ല പോകുന്നത്, മറിച്ച് ആത്മീയമായ ഒരു ഉണർവ്വ് അന്വേഷിച്ചുപോകുന്നതാണ്. കാഴ്ച കാണാൻ വേണ്ടി ക്ഷേത്രത്തിൽ പോകുന്ന ഒരു വ്യക്തിയെ നമുക്ക് വിശ്വാസിയെന്നു വിളിക്കാൻ പറ്റില്ലല്ലോ. അതൊരു കാഴ്ചക്കാരൻ മാത്രമാണ്. അത്തരമൊരു കാഴ്ചക്കാരന് സ്വന്തം ലക്ഷ്യം വെളിപ്പെടുത്തിയ ശേഷം വിശ്വാസിയുടെ പ്രിവിലേജ് നൽകണമെന്ന് ആവശ്യപ്പെടാനുള്ള അവകാശവുമില്ല.
മൂന്നാമത്, നിങ്ങൾ ആരോ ആയിക്കൊള്ളട്ടെ, നിങ്ങൾ ആരുടെ ബന്ധുവോ ആയിക്കൊള്ളട്ടെ, നിങ്ങളുടെ പൊസിഷൻ എന്തോ ആയിക്കൊള്ളട്ടെ, ഈ ലോകത്തു ജീവിക്കുവോളം ചില നിയമങ്ങൾ അനുസരിക്കാൻ നിങ്ങളും ബാദ്ധ്യസ്ഥനാണ്. ഇതുപോലൊരു വളവിൽ വാഹനം പാർക്ക് ചെയ്യുന്നതും ഒരു ക്ഷേത്രനടയിൽ വഴിയടച്ച് വാഹനം പാർക്ക് ചെയ്യുന്നതും ഒക്കെ തെറ്റാണെന്നും അങ്ങനെ ചെയ്യാൻ പാടില്ലെന്നും നിയമങ്ങളുണ്ട്, അത് പാലിക്കേണ്ട ബാധ്യത നിങ്ങൾ ഏതുകൊമ്പനായാലും നിങ്ങൾക്കുമുണ്ട്.
നാലാമതായി, നിങ്ങളുടെ ബന്ധുവിന്റെയോ അല്ലെങ്കിൽ നിങ്ങളുടെയോ സ്ഥാനവും വലിപ്പവും മഹിമയും നോക്കിയല്ല നിങ്ങളുടെ നിയമലംഘനങ്ങളോട് ആൾക്കാർ പ്രതികരിക്കുന്നത്. തെറ്റ് ചെയ്യുമ്പോൾ നിങ്ങൾ വെറും തെറ്റുകാരൻ മാത്രമാണ്. നടപ്പാതയിൽ വാഹനം പാർക്ക് ചെയ്യുന്നതും ഫുട്പാത്തിലൂടെ വണ്ടിയോടിക്കുന്നതും എല്ലാം നിയമപരമായി തെറ്റാണ്. തെറ്റ് ചെയ്യുന്നവരോട് എന്തിനതു ചെയ്തുവെന്ന് ചോദിക്കാൻ തെറ്റ് ചെയ്യാത്തവർക്ക് അവകാശമുണ്ട്. അപ്പോൾ ഞാൻ ഇന്നയാളാണ്, അതുകൊണ്ട് എന്നെ ചോദ്യം ചെയ്യാൻ പാടില്ല എന്ന മട്ടിലെ സംസാരം ശരിയല്ല. നാടുവാഴികളും ജന്മിമാരും രാജാക്കന്മാരും ഒക്കെ 47നു മുൻപ്.
ശ്രീലാ പിള്ള ഫേസ്ബുക്കിൽ എഴുതിയത് ഇങ്ങനെ:
ക്ഷേത്ര നടയിൽ അതും തിരുവോണം ദിനത്തിൽ ക്ഷേത്രത്തിന്റെ പടിക്കെട്ടിനു നേരെ കാർ പാർക്ക് ചെയ്തതുമായി ബന്ധപെട്ടു ഫാസിസ്റ് എന്നും ക്ഷേത്രങ്ങളുടെ അവകാശം ആർ എസ് സിനു ആണോ എന്ന് ചോദിച്ചുള്ള ജ്യോതിയുടെ പോസ്റ്റും ശ്രദ്ധയിൽപെട്ടു... അതിൽ ജ്യോതി എന്താണ് അർത്ഥമാക്കുന്നതെന്നു മനസിലാകുന്നില്ല.. റൗൾ വിൻസിക്കും കൂട്ടർക്കും തർജ്ജിമ ചെയ്തു പേരുനേടിയിട്ടും കോൺഗ്രസ് പരിഗണിക്കാത്തതു കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റാനാണോ ആർ എസ് എസ്സിനെ പ്രതിരോധിക്കാൻ ഇറങ്ങിയത്... അത് ശരിയാ മറന്നു പോയി ഉപതിരഞ്ഞെടുപ്പിൽ എങ്ങനെ എങ്കിലും സ്ഥാനാർത്ഥി ലിസ്റ്റിൽ കേറി പറ്റാനായാലോ?
താരതമ്യേന നിർജീവമായ ഫേസ്ബുക് ഒന്ന് സജീവമാകാനുള്ള ശ്രമം ആണോ?ആർ എസ് എസ്സിനെ തെറി വിളിച്ചാൽ കൊങ്ങി, കമ്മി, സുടാപ്പി ടീമുകൾ ഒരുപോലങ്ങു സപ്പോർട്ട് ചെയ്യുമല്ലോ? അതാണ് കാര്യം അല്ലെ? ആർ എസ് എസ്സിനെ കാലമായി പ്രതിരോധം തീർത്തു തീര്‍ത്തും റൗൾ വിൻസി നടുവൊടിഞ്ഞു നാട് വിട്ടിട്ടും ഇനിയും ഒന്നും പിടികിട്ടിയില്ലേ? ഇനി ജ്യോതിയുടെ പോസ്റ്റ് തന്നെയെടുത്താൽ ഈശ്വര വിശ്വാസി അല്ലാത്ത ജ്യോതി പൂക്കളം കുട്ടികളെ കാണിക്കാൻ രാവിലെ ക്ഷേത്രത്തിൽ പോയി എന്നാണ് എഴുതിയിരിക്കുന്നത്..
നാടായ നാട് മൊത്തം ഓണം ആഘോഷിക്കുമ്പോൾ ഈശ്വര വിശ്വാസിയല്ലാത്ത ജ്യോതിക്ക് ഏതെങ്കിലും ഒരു മാളിലോ ഏതെങ്കിലും ഒരു ക്ലബ്ബിന്റെ മുറ്റത്തേക്കോ പോകാമായിരുന്നില്ലേ ജ്യോതി... നിങ്ങളെ പോലെ ഈശ്വരനെ വെല്ലുവിളിക്കാത്ത ഈശ്വരൻ ആശയും അഭയവും ആയ പാവങ്ങൾ അവിടെ പോയി സുഖമായി തൊഴുതു മടങ്ങുമ്പോൾ അവർക്കു മാർഗ തടസം സൃഷ്ടിച്ചത് ഫാസിസം അല്ലെ? മഴ മൂലം കാർ അമ്പലത്തിലെ പടിക്കെട്ടിനു മുൻപിൽ നടക്കു നേരെ പാർക്ക് ചെയ്തു എന്ന് ജ്യോതി തന്നെ സമ്മതിക്കുന്നുണ്ട്.. ക്ഷേത്രത്തിൽ എത്തുന്ന മറ്റുള്ളവർക്ക് ഇല്ലാത്ത എന്തോ ഒരു പ്രിവിലേജ് തനിക്കുണ്ടെന്ന് ചിന്തിക്കുന്നത് ഫാസിസം അല്ലെ?
നിയമത്തിൽ ബിരുദം നേടിയ ജ്യോതിക്ക് പാർക്കിങ് ഗതാഗത നിയമങ്ങളെ പറ്റി അറിയില്ലെന്നാണോ? പുലിയൂർ ക്ഷേത്രത്തിന്റെ പടിക്കെട്ടിന്റെ മുൻവശം ഒരു വളവ് ആണ്... അവിടെയാണ് നിങ്ങടെ സീനിയർ അഭിഭാഷകൻ ആയ അച്ഛൻ വാഹനം പാർക്ക് ചെയ്തിരുന്നത്... മാത്രമല്ല അവിടെയാണ് ആൾക്കാർ ചെരുപ്പ് ഊരിയിട്ടു ക്ഷേത്രത്തിലേക്ക് പോകുന്നത്... അവിടെ കനത്ത മഴയും ഉണ്ടായിരിന്നു... അവിടെ ഊരിയിടപെട്ടിരുന്ന ചെരുപ്പുകളുടെ മുകളിൽ ആണ് വാഹനം പാർക്ക് ചെയ്തിരുന്നത്... ജ്യോതിയുടെ മറ്റൊരു പ്രധാന ആരോപണം തന്റെ അച്ഛൻ 45വര്‍ഷമായി അഭിഭാഷകനും എല്ലാവരും അറിയുന്ന ആളാണെന്നും ആണ്... എല്ലാം സമ്മതിക്കുന്നു ജ്യോതി പക്ഷെ അതുകൊണ്ട് നാട്ടാരുടെ നെഞ്ചത്ത് കൂടി വണ്ടി ഓടിക്കാനും പാർക്ക് ചെയ്യാനും നിയമം ഇല്ല കേട്ടോ?
നിങ്ങൾ എന്ത് ഫാസിസ്റ് എന്ന് വിളിച്ചാലും ഇത്തരം തെമ്മാടിത്തരത്തെ സിവിക് സെൻസ് ഉള്ള ആൾക്കാർ ചോദ്യം ചെയ്തെന്നിരിക്കും....കാർ മാറ്റിയിടാൻ പറഞ്ഞപ്പോൾ എന്റെ അച്ഛനോടും എന്നോടും കാർ മാറ്റിയിടാൻ പറയുന്നോ എന്ന മാടമ്പി ചിന്തയാണ് ജ്യോതി നിങ്ങളെ കൊണ്ട് ഇത്തരം ഒരു പോസ്റ്റ് എഴുതിച്ചതു. അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്ന പോലെ മര്യാദ ഇല്ലാതെ കാർ പാർക്ക് ചെയ്തു ആരോ വന്നു വണ്ടി മാറ്റി മര്യാദക്ക് പാർക്ക് ചെയ്യാൻ പറഞ്ഞതിനെ ആർ എസ് എസ് എന്ന ഒരു മഹത്തായ പ്രസ്ഥാനത്തിന് നേരെ നോക്കി കൊഞ്ഞനം കുത്തിയിട്ടു കാര്യമില്ല ജ്യോതി.... നേരിൽ കാണുമ്പോൾ 2 കോലു മിട്ടായി വാങ്ങി തരാം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍