ദൈവത്തെ വിളിച്ചിട്ട് കാര്യമില്ല ..പ്രളയത്തിൽ നിന്ന് പാഠം പഠിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടും പലർക്കും കുലുക്കമില്ല; തലസ്ഥാനത്ത് കഠിനംകുളത്ത് കായൽ കൈയേറിയും നിലം നികത്തിയും തീരദേശ പരിപാലന നിയമം ലംഘിച്ചും കെട്ടിപ്പൊക്കിയത് പഞ്ചനക്ഷത്ര ഹോട്ടൽ; ലേക്ക് പാലസ് ഹോട്ടൽ നിർമ്മിക്കാനുള്ള ബിൽഡിങ് പെർമിറ്റും ഒക്യുപെൻസി സർട്ടിഫിക്കറ്റും നൽകിയത് തീരദേശ പരിപാലന അഥോറിറ്റിയുടെ എൻഒസി ഇല്ലാതെ; അനുമതി കിട്ടിയതിന് പിന്നിൽ വൻഅഴിമതിയെന്ന് കാട്ടി മുഖ്യമന്ത്രിക്ക് പരാതി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം:'എത്രപേർ പ്രകൃതി ദുരന്തങ്ങളിൽ മരിക്കുന്നുണ്ടെന്ന് അറിയാമോ? ദുരന്തമുണ്ടായാൽ ആദ്യം മരിക്കുക 4 ഫ്ളാറ്റുകളിലെ 300 കുടുംബങ്ങളാവും. ശക്തമായ വേലിയേറ്റമുണ്ടായാൽ ഒന്നും അവശേഷിക്കില്ല. ആൾനാശത്തിനു കാരണം അനധികൃത നിർമ്മാണങ്ങൾ' മരട് ഫ്ളാറ്റ് കേസിൽ അതിശക്തമായ ഭാഷയിൽ സുപ്രീംകോടതിയുടെ വിമർശനം വന്നിട്ട് ഒരുമാസം തികഞ്ഞതേയുള്ളു. അപ്പോഴാണ് തിരുവനന്തപുരത്തെ പ്രാന്തപ്രദേശമായ കഠിനംകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ കായൽ കയ്യേറ്റത്തിന് അധികൃതർ ഒത്താശ ചെയ്ത കഥ പുറത്തുവരുന്നത്. കഠിനംകുളത്ത് തോണിക്കടവിന് സമീപത്തുള്ള ഹോട്ടൽ ലേക് പാലസ് അനധികൃതമായി കഠിനംകുളം കായൽ കൈയേറിയെന്നാണ് പരാതി. പോരാത്തതിന് നിലം നികത്തിയും തീരദേശ പരിപാലന നിയമത്തിലെ ചട്ടങ്ങൾ ലംഘിച്ചും, കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണചട്ടം ലംഘിച്ചുമാണ് പഞ്ചനക്ഷത്ര ഹോട്ടൽ പടുത്തുയർത്തിയിരിക്കുന്നത്. പൊതുപ്രവർത്തകനായ ഗിരീഷ് ബാബു.എ കയ്യേറ്റത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി. പരാതി ഇപ്പോൾ ജില്ലാ കളക്ടർക്ക് കൈമാറിയിരിക്കുകയാണ്.
റോയൽ ബ്ലു ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ ലേക്ക് പാലസ്. നിയമപരമായി തരം മാറ്റാതെ ഭൂമി അനധികൃതമായി മണ്ണിട്ട് നികത്തിയും, കഠിനംകുളം കായലിന്റെ ഒരു ഭാഗം അനധികൃതമായി കൈയേറി മണ്ണിട്ട് നികത്തിയും, നിലംനികത്തിയും, സിആർസെഡ് നിയമം ലഘിച്ചും, കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണചട്ടം ലംഘിച്ചുമാണ് ഹോട്ടൽ നിർമ്മിച്ചതെന്ന് പരാതിയിൽ പറയുന്നു. പഞ്ചനക്ഷത്രഹോട്ടലിന് കേരള തീരദേശ പരിപാലന അഥോറിറ്റിയിൽ നിന്നും എതിർപ്പില്ലാ സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല. ഈ സർട്ടിഫിക്കറ്റ് കിട്ടാതെയാണ് കഠിനംകുളം പഞ്ചായത്ത് ഹോട്ടൽ നിർമ്മിക്കാനുള്ള ബിൽഡിങ് പെർമിറ്റും, ഒക്യുപെൻസി സർട്ടിഫിക്കറ്റും നൽകിയത്. KCZMA യിൽ നിന്ന് NOC ഇതുവരെയായി ഹോട്ടലിന് കിട്ടാത്തത് തീരദേശപരിപാലന ചട്ടം ലംഘിച്ച് നിർമ്മാണം നടത്തിയിട്ടുള്ളതുകൊണ്ടാണെന്നും പരാതിയിൽ പറയുന്നു.
നിയമലംഘനമില്ലെന്ന് ഒത്തുതീർപ്പിൽ എത്തിയത് എങ്ങനെ?
കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അഥോറിറ്റി നടത്തിയ സാറ്റ്ലെറ്റ് സർവ്വേയുടെ അടിസ്ഥാനത്തിൽ നടത്തിയ സ്ഥലപരിശോധനയിൽ ഹോട്ടൽ നിർമ്മാണം നടത്തിയത് കായൽ നികത്തിയും CRZ നിയമം ലഘിച്ചുമാണെന്നും കണ്ടെത്തിയിരുന്നു. സിആർസെഡ് നിയമം അട്ടിമറിച്ച് നിർമ്മിച്ചിട്ടുള്ള പഞ്ചനക്ഷത്ര ഹോട്ടലിലെ മുഴുവൻ അനധികൃതനിർമ്മാണങ്ങളും പൊളിച്ച് നീക്കം ചെയ്യണമെന്നും തുടർന്നുള്ള എല്ലാവിധ നിർമ്മാണപ്രവർത്തനങ്ങളും നിർത്തിവയ്ക്കണമെന്നും കാണിച്ചുകൊണ്ട് കഠിനകുളം ഗ്രാമപഞ്ചായത്തിലെ സെക്രട്ടറിക്കും ഹോട്ടൽ ലേക് പാലസ് ഉടമകൾക്കും 2012 ജൂൺ 6 ന് തീരദേശപരിപാലന അഥോറിറ്റി നോട്ടീസ് നൽകിയിരുന്നു.
ഈ നോട്ടീസിന്മേലുള്ള കേസിൽ 2012 ഒക്ടോബർ 1 ന് തീരദേശ പരിപാലന അഥോറിറ്റി ആസ്ഥാനത്ത് അസ്ഥാനത്ത് ഹോട്ടൽ ഉടമകളുമായി നടത്തിയ സിറ്റിങ്ങിൽ വൻ അട്ടിമറി നടന്നുവെന്നാണ് ആരോപണം. ഹോട്ടൽ ഇതുവരെ ഒരുകയ്യേറ്റവും, നിയമലംഘനവും നടത്തിയിട്ടില്ലെന്ന് തീർപ്പുകൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. ഹോട്ടലിന് തീരദേശപരിപാലന അഥോറിറ്റിയുടെ എതിർപ്പില്ലാ രേഖ ആവശ്യമില്ലെന്നും ഈ സിറ്റിങ്ങിൽ ധാരണയായിരുന്നു. ലക്ഷങ്ങളുടെ അഴിമതി ഇടപാടിലൂടെയാണ് ഹോട്ടലിന് യാതൊരു നിയമലംഘനങ്ങളും ഇല്ലെന്ന ഒത്തുതീർപ്പിലെത്തിയതെന്ന് പരാതിയിൽ ആരോപിക്കുന്നു.
കഠിനംകുളം ഗ്രാമപഞ്ചായത്ത് അധികൃതരും ഉദ്യോഗസ്ഥരും തീരദേശപരിപാലന അതോറ്റി ഉദ്യോഗസ്ഥരും ഹോട്ടൽ ലേക്ക് പാലസ് ഉടമകളിൽ നിന്ന ലക്ഷങ്ങൾ കോഴ വാങ്ങിയാണ് അനധികൃത നിർമ്മാണത്തിനെതിരെ നിയമ നടപടി സ്വീകരിക്കാതിരിക്കാൻ കാരണം എന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലെ ആരോപണം. പഞ്ചനക്ഷത്ര ഹോട്ടൽ സമുച്ചയം നിൽക്കുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തി തിരിച്ചെടുക്കണമെന്നാണ് ഹർജിയിലെ മുഖ്യ ആവശ്യം. അനധികൃതമായി കായൽ കൈയേറിയ ഭൂമിയിലെ നിർമ്മാണങ്ങളും, CRZ നിയമം ലംഘിച്ച് നടത്തിയിട്ടുള്ള മുഴുവൻ നിർമ്മാണങ്ങളും പൊളിച്ച് നീക്കണം. ഹോട്ടൽഉടമകൾക്കെതിരെയും, അതിനുവേണ്ടി ഒത്താശ ചെയ്ത മുഴുവൻ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തി കർശന ശിക്ഷാ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതി ഇപ്പോൾ കളക്ടറുടെ മുന്നിലാണ്.
മരട് കേസ് പരിഗണിക്കവേ മൊത്തം തീരദേശനിർമ്മാണങ്ങളെക്കുറിച്ചു പഠനം നടത്തേണ്ടിവരുമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം കേരളത്തിലുണ്ടായ പ്രളയത്തിന് ആരാണ് ഉത്തരവാദിയെന്നും കോടതി ചോദിച്ചു. അമൃതപുരിയിൽ മാതാ അമൃതാനന്ദമയി മഠത്തിന്റെ ചില നിർമ്മാണങ്ങൾക്കെതിരെയും തീരദേശ പരിപാലന നിയമലംഘന ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
കഠിനംകുളം കായൽ പ്രദേശം വലിയ കുളമായിരുന്നെന്നും ഏതു സമയവും ക്ഷോഭമുണ്ടാകാനും അപകടമുണ്ടായാൽ രക്ഷപ്പെടാനും പ്രയാസമുണ്ടായിരുന്നുവെന്നും ഇക്കാരണത്താലാണ് ഈ കായലിനെ കഠിനകുളം കായൽ എന്ന് വിളിക്കുന്നതെന്നും ഇതിൽ നിന്നും കഠിനംകുളം എന്ന പേര് ലഭിച്ചതെന്നും പറയാറുണ്ട്. കൈയേറ്റങ്ങൾക്ക് നേരേ കണ്ണടച്ചാൽ കാര്യങ്ങൾ ഇനിയും കഠിനമാകുമെന്നാണ് നാട്ടുകാർക്കും പറയാനുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍