വമ്പൻ സംഭവമെന്ന് പറഞ്ഞ് കൊട്ടിഘോഷിച്ച രണ്ട് സംഭവങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാക്കാതെ മോദിയും പിണറായിയും; കള്ളപ്പണം മുഴുവൻ വെളിയിൽ കൊണ്ടുവരുമെന്നും രാജ്യത്തെ വലിയ വിപ്ളവമെന്നും അവകാശപ്പെട്ട നോട്ടുനിരോധനത്തെ പറ്റി മിണ്ടാതെ മോദിയുടെയും ബിജെപിയുടെയും തിരഞ്ഞെടുപ്പ് പ്രചരണം; മതിൽകെട്ടിയും നാടുമുഴുവൻ ഇളക്കിമറിച്ചും നവോത്ഥാന കേരളം പടുത്തുയർത്തുമെന്ന് പറഞ്ഞത് വിഴുങ്ങി പിണറായിയും സിപിഎമ്മും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സാധാരണഗതിയിൽ ഭരണത്തിൽ ഇരിക്കുന്ന പാർട്ടികൾ തിരഞ്ഞെടുപ്പുകാലത്ത് ചർച്ചയാക്കുക അവർ നാട്ടുകാരുടെ നന്മയ്ക്കായി നടപ്പാക്കിയ ഏറ്റവും പ്രധാനപ്പെട്ട പരിഷ്കാരങ്ങളും വികസന പ്രവർത്തനങ്ങളുമാണ്. എന്നാൽ ഇത്തരത്തിൽ രാജ്യ നന്മയ്ക്കായി എന്ന് പറഞ്ഞ് കൊട്ടിഘോഷിച്ച് നടപ്പാക്കിയ രണ്ട് പദ്ധതികളെ പറ്റി ഒരക്ഷരംപോലും മിണ്ടാതെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയിരിക്കുകയാണ് മോദിയും പിണറായിയും. കേന്ദ്രസംസ്ഥാന സർക്കാരുകൾ സുപ്രധാനമെന്ന് കൊട്ടിഘോഷിച്ച അവരുടെ രണ്ടു നടപടികൾ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണ വേദികളിൽ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.
വോട്ടർമാരെ ആ നടപടികൾ ഓർമിപ്പിക്കാൻ ഇരുകൂട്ടരും ആഗ്രഹിക്കുന്നില്ല. നോട്ടു നിരോധനം എന്ന് പറഞ്ഞാൽ നല്ല തട്ടുകിട്ടും എന്ന് അറിയാവുന്നതുകൊണ്ട് അതേപ്പറ്റി ഒന്നും പറയാതെ പ്രചരണം നടത്തുകയാണ് മോദിയും ബിജെപിയും. അതുപോലെ തന്നെ ശബരിമലയിൽ യുവതീപ്രവേശനം നടപ്പാക്കും എന്ന് പ്രതിജ്ഞയെടുത്ത് പിണറായിയും സിപിഎമ്മും കേരളത്തിൽ പുതിയ നവോത്ഥാനം കൊണ്ടുവരാൻ ശ്രമിച്ചു. എന്നാൽ യുവതീപ്രവേശനം നിർബന്ധപൂർവം രാത്രിയുടെ മറവിൽ നടപ്പാക്കിയതോടെ പാർട്ടിയിലെ തന്നെ വലിയൊരു വിഭാഗം വിശ്വാസികൾ പാർട്ടിക്ക് എതിരായി. അതിനാൽ അതേപ്പറ്റി ഈ തിരഞ്ഞെടുപ്പുകാലത്ത് ഒരക്ഷരംപോലും മിണ്ടാതെയാണ് പിണറായിയുടേയും സിപിഎമ്മിന്റെയും പ്രചരണം.
ആയിരവും അഞ്ഞൂറും ഓർമ്മയായ ആ രാത്രി
2016 നവംബർ 8നാണു രാത്രി എട്ടുമണിയോടെ രാജ്യത്തെ അമ്പരപ്പിച്ച് 1000, 500 രൂപയുടെ നോട്ടുകൾ പിൻവലിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം വന്നത് കള്ളപ്പണവും കള്ളനോട്ടുകളും കണ്ടെത്തുക പണമിടപാടു പൂർണമായും ഡിജിറ്റൽ സംവിധാനത്തിലാക്കുക എന്നീ ലക്ഷ്യങ്ങളെല്ലാം പാളിപ്പോയെന്നു റിസർവ് ബാങ്കിന്റെ റിപ്പോർട്ടുകൾ തന്നെ പിന്നീടു വ്യക്തമാക്കി. 99% നോട്ടുകളും തിരിച്ചെത്തിയതോടെ കള്ളപ്പണത്തിന്റെ ഒരംശം മാത്രമേ ഒഴിവാക്കാനായുള്ളൂ. കള്ളനോട്ട് കുറഞ്ഞതുമില്ല. ഡിജിറ്റൽ കൈമാറ്റങ്ങളിൽ വലിയ വളർച്ച കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് അതും നടന്നില്ല. മാത്രവുമല്ല ബാങ്കിങ് ഇടപാടുകൾക്ക് സർവീസ് ചാർജ് കൂട്ടിയത് പുതുതായി അക്കൗണ്ട് തുടങ്ങിയവർക്കുപോലും കയ്യിലെ പണംപോകുന്ന അവസ്ഥയുണ്ടാക്കി.
പണമിടപാടിന്റെ കാര്യങ്ങൾ ഇങ്ങനെയെങ്കിൽ ദേശീയ സമ്പദ്വ്യവസ്ഥയ്ക്ക് ഇതു കനത്ത ആഘാതമായി. രാജ്യത്തെ സാമ്പത്തിക സ്ഥിതി താറുമാറായി. വളർച്ച കുത്തനെ ഇടിഞ്ഞു. പാവപ്പെട്ടവരാണ് ഏറെ ദുരിതത്തിലായത്. തൊഴി്ൽപോലും ഇല്ലാതെ വലഞ്ഞു പലരും. കൃഷി, അസംഘടിത മേഖലകളിലെല്ലാം നോട്ട് നിരോധനം ദുരിതമായി മാറി. കള്ളപ്പണവിരുദ്ധ ദിനാചരണം തുടർവർഷം നടത്തിയ ബിജെപി പിന്നീട് നോട്ടുനിരോധനം നേട്ടമായി മുന്നോട്ടുവച്ചില്ല. സഹകരണ മേഖലയെ ഇതു തകർത്തതടക്കം ചൂണ്ടിക്കാട്ടി കേരളത്തിൽ ഭരണ പ്രതിപക്ഷങ്ങൾ ഒരുമിച്ചു കേന്ദ്രത്തിനെതിരെ നിലയുറപ്പിക്കുകയും പ്രചാരണം അഴിച്ചുവിടുകയും ചെയ്തിരുന്നു. കേരളത്തിലെ ബിജെപി അന്നേ ആശയക്കുഴപ്പത്തിൽ ആയിരുന്നതിനാൽ ആ ഘട്ടത്തിൽപ്പോലും സംസ്ഥാന നേതാക്കൾ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നില്ല. ജിഎസ്ടി കൂടി വന്നതോടെ ഇരട്ടപ്രഹരമെന്ന നിലയ്ക്കാണു കേരളത്തിൽ കേന്ദ്രത്തിന്റെ സാമ്പത്തിക പരിഷ്കരണ നടപടികൾ ചിത്രീകരിക്കപ്പെട്ടത്. ഇതു രണ്ടും പറഞ്ഞു കേരളത്തിൽ വോട്ട് ചോദിക്കാൻ എൻഡിഎ തയാറാവാത്തതിന് കാരണവും അതുതന്നെ.
നവോത്ഥാനം തോട്ടിൽക്കളഞ്ഞ് സിപിഎം
ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച വിധി വരുന്നത് 2018 സെപ്റ്റംബർ 28നാണ്. അതിന് പിന്നാലെ ഈ ഫെബ്രുവരി വരെയെല്ലാം സിപിഎം വലിയ സംഭവമായി നവോത്ഥാന നായകനായി പിണറായിയെ ചിത്രീകരിച്ചുകൊണ്ടിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പിന്റെ ആരവങ്ങളിലേക്കു കടന്നതോടെ ഇങ്ങനെയൊരു സംഭവമേ ഇല്ലെന്ന നിലപാടിൽ നവോത്ഥാനത്തെ പറ്റി ഒരക്ഷരം മിണ്ടാതെയാണ് ഇടതുക്ഷ പ്രചരണം. യുവതീ പ്രവേശനം യുവതീപ്രവേശത്തെ അനുകൂലിച്ചുള്ള സമീപനം കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന്റെ തുടർച്ചയാണെന്നു ചൂണ്ടിക്കാട്ടി നാടിളക്കുന്ന പ്രചാരണത്തിലേക്കു സർക്കാരും ഇടതുമുന്നണിയും കടന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പ്രചാരണ യോഗങ്ങൾ എല്ലാ ജില്ലകളിലും നടന്നു. മുഖ്യമന്ത്രി മുൻകൈയെടുത്ത് നവോത്ഥാനമൂല്യ സംരക്ഷണ സമിതി രൂപീകരിക്കുകയും അവരുടെ പിന്തുണയോടെ ജനുവരി ഒന്നിന് 620 കിലോമീറ്റർ നീളത്തിൽ കേരളമാകെ വനിതാ മതിൽ തീർക്കുകയും ചെയ്തു. സർക്കാർ ഖജനാവിൽനിന്നു തന്നെ സ്ത്രീകളുടെ ഉന്നമനത്തിന് എന്ന പേരിൽ ഫണ്ട് എടുത്താണ് ചെലവഴിച്ചത്.
എന്നാലിപ്പോൾ, നവോത്ഥാനത്തെക്കുറിച്ചു പറയാതെ കേരളത്തിനു മുന്നോട്ടുപോകാൻ കഴിയില്ലെന്ന നിലപാട് പൊടുന്നനെ ഇടതുമുന്നണി മാറ്റിവച്ചു. നവോത്ഥാനം പറഞ്ഞാൽ പെട്ടിയിൽ വോട്ടുവീഴില്ലെന്ന് മാത്രമല്ല, വലിയ തിരിച്ചടിയുണ്ടാകും എന്ന് പാർട്ടിയിൽ നിന്നുതന്നെ വലിയൊരു വിഭാഗം മുന്നറിയിപ്പ് നൽകിയതോടെയാണ് നവോത്ഥാനം പെട്ടിയിൽവച്ച് പൂട്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിന് സിപിഎം ഇറങ്ങിയത്. ഇതിനിടെ പിണറായിക്ക് വോട്ടു ചെയ്തില്ലെങ്കിൽ ദൈവം ചോദിക്കുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളിപോലും അറിയാതെ പ്രസംഗിച്ചുപോയതും ചർച്ചയായി.
ദൈവത്തെ തൊട്ടുകളിച്ചാൽ പണികിട്ടുമെന്ന് കണ്ടതോടെയാണ് നവോത്ഥാനം എന്ന് മിണ്ടാതെ പ്രചരണം നടത്തുന്നത്. ശബരിമലയുടെ കാര്യത്തിലെ സർക്കാർ നിലപാട് വിശ്വാസികളെയും എൻഎസ്എസിനെയും ശത്രുപക്ഷത്താക്കിയ സാഹചര്യത്തിൽ, നവോത്ഥാന സന്ദേശം വീണ്ടുമുയർത്തി കൂടുതൽ പ്രകോപനം ക്ഷണിച്ചു വരുത്താനില്ല. ശബരിമലയുടെ കാര്യത്തിൽ കോൺഗ്രസും ബിജെപിയും ഉയർത്തുന്ന ചോദ്യങ്ങൾക്കു മറുപടി നൽകി കുഴപ്പത്തിൽ പെടാതിരിക്കാനും ജാഗ്രത പുലർത്തുന്നുണ്ട് ഇടതുപക്ഷം. ശബരിമലയിലെ വിശ്വാസ സംരക്ഷണം പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയ ബിജെപി നടപടി ആ ചർച്ചകൾ വീണ്ടും തുടങ്ങിയാൽ ഇടതുപക്ഷം എന്തു സമീപനം സ്വീകരിക്കുമെന്നാണ് കാണേണ്ടത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍