കേരളത്തിലെ ബാങ്ക് നിക്ഷേപങ്ങൾ പകുതിയും സഹകരണ ബാങ്കുകളിൽ എന്നതു പച്ചക്കള്ളം; ഇന്ത്യൻ സഹകരണ മേഖലയിലെ മുക്കാൽ ഭാഗവും കേരളത്തിൽ നിന്നെന്നത് അതിനേക്കാൾ വലിയ കള്ളം; മോദിയെ അപഹസിക്കാൻ തോമസ് ഐസക് ഉണ്ടാക്കിയ കള്ളക്കണക്കുകൾ വിശ്വസിച്ച് എം ടി വിവാദനായകനായത് ഇങ്ങനെ; കള്ളക്കണക്ക് ഉണ്ടാക്കാൻ കൂട്ടുനിന്ന ഐഎഎസ് ഉദ്യോഗസ്ഥനോടു കേന്ദ്രം വിശദീകരണം തേടിയേക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 2016 നവംബർ എട്ടിനു രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ടുനിരോധനം ജനങ്ങളിൽ സൃഷ്ടിച്ച ബുദ്ധിമുട്ടു ചില്ലറയല്ല. രാജ്യത്ത് 85 ശതമാനത്തോളം പ്രചാരത്തിലുണ്ടായിരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ ഒറ്റരാത്രികൊണ്ടാണ് അസാധുവായത്. അതിനു പിന്നാലെ പണം മാറ്റിയെടുക്കാൻ ബാങ്കുകൾക്കു മുന്നിൽ ഇന്ത്യൻ ജനത ക്യൂ നിന്നത് നിരവധി നാളുകളാണ്.
അമ്പതു ദിവസം കൊണ്ട് ഇന്ത്യക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളൊക്കെ പരിഹരിക്കപ്പെടുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്ദാനമെങ്കിലും നോട്ടുനിരോധനത്തിന്റെ ബുദ്ധിമുട്ടുകൾ ഇപ്പോഴും രാജ്യം അനുഭവിക്കുന്നുണ്ട്. കറൻസിരഹിത-ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നത്തിലേക്കുള്ള ചുവടുവയ്പായാണു നോട്ട് അസാധുവാക്കൽ നടപടിയെ വിലയിരുത്തുന്നത്. എന്നാൽ, ഇത്തരമൊരു വലിയ പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് ചെയ്യേണ്ടിയിരുന്ന അടിസ്ഥാന സൗകര്യവികസനങ്ങളൊന്നും നടപ്പാക്കാതെയാണു മോദി സർക്കാർ കറൻസിനിരോധനം കൊണ്ടുവന്നതെന്നു വ്യാപക വിമർശനം ഉയരുകയും ചെയ്തു.
കേരളത്തിലും നോട്ടുനിരോധനത്തിന്റെ ബുദ്ധിമുട്ടുകൾ എല്ലാ വിഭാഗം ജനങ്ങളും അനുഭവിച്ചിട്ടുണ്ട്. ഇതിനിടെ, സഹകരണ ബാങ്കുകൾക്കെതിരായ കേന്ദ്രനിലപാടുകളും വന്നത്. അതുകൊണ്ടുതന്നെ വലിയ പ്രതിഷേധമാണു കേന്ദ്രസർക്കാർ നടപടിക്കെതിരെ ഉയർന്നുവന്നത്. എന്നാൽ, സഹകരണബാങ്കു വിഷയത്തിൽ തെറ്റായ പ്രചാരണമാണു കേരളത്തിൽ നിന്നുണ്ടാകുന്നതെന്നാണു കേന്ദ്രത്തിന്റെ വാദം. നോട്ട് അസാധുവാക്കലിന്റെ പേരിൽ പ്രധാനമന്ത്രിയെ അപമാനിക്കാനാണു സാമ്പത്തിക വിദ്ഗധരുടെ പേരിൽ സംസ്ഥാന ആസൂത്രണബോർഡ് കള്ളക്കണക്കുകൾ പ്രചരിപ്പിക്കുന്നതെന്നും കേന്ദ്രം പറയുന്നു. ഇക്കാര്യത്തിൽ പ്ലാനിങ് സെക്രട്ടറി വി എസ് സെന്തിൽ ഐഎഎസിനോടു കേന്ദ്രം വിശദീകരണം ആവശ്യപ്പെട്ടേക്കുമെന്നാണു പുറത്തുവരുന്ന വാർത്തകൾ.
500/ 1000 രൂപാ കറൻസി റദ്ദാക്കൽ കേരളത്തെ എങ്ങനെ ബാധിക്കുന്നു എന്നു പഠിക്കാനായി സംസ്ഥാന ആസൂത്രണ ബോർഡ് ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിങ്ങിലെ സി. പി. ചന്ദ്രശേഖരൻ ചെയർമാനും ഡൽഹിയിലെ തന്നെ എൻഐപിഎഫ്പിയിലെ പിനാക്കി ചക്രവർത്തി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ നാരായണ, ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി പ്ലാനിങ് സെക്രട്ടറി എന്നിവർ അംഗങ്ങളുമായ വിദഗ്ദ്ധ കമ്മിറ്റിയെ നിയമിച്ചിരുന്നു. സമിതി 2016 ഡിസംബറിൽ ഇടക്കാല റിപ്പോർട്ടു പുറത്തിറക്കുകയും ചെയ്തു. രേഖകളും കണക്കുകളും അറിഞ്ഞു കൊണ്ടു തന്നെ തെറ്റായി രേഖപ്പെടുത്തുകയായിരുന്നെന്നും സംസ്ഥാന ധന മന്ത്രിയുടെ നോമിനികളായ കമ്മറ്റി അംഗങ്ങൾ തെറ്റായ കണക്കുകൾ നൽകി മോദിയുടെ നോട്ടു റദ്ദാക്കൽ നടപടിയെ അടിസ്ഥാനമാക്കി കരിവാരി തേക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് ഉയരുന്ന ആക്ഷേപം.
കേരളത്തിലെ ബാങ്കു നിക്ഷേപങ്ങളിൽ പകുതിയിലധികം പ്രാദേശിക സർവ്വീസ് സഹകരണം ബാങ്കുകളിലാണെന്നും (പിഎസിഎസ്) രാജ്യത്തെ സഹകരണ ബാങ്കു നിക്ഷേപങ്ങളിൽ മുക്കാൽ പങ്കും കേരളത്തിൽ നിന്നാണെന്നുമായിരുന്നു വ്യാപക പ്രചാരണം. സഹകരണ ബാങ്കുകളെ നോട്ടു റദ്ദാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്താത്തത് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളെയും ദുരിതത്തിലാക്കിയെന്നും സംസ്ഥാന ധനമന്ത്രി ടി എം തോമസ് ഐസക്ക് വിശദീകരിക്കുകയും ചെയ്തിരുന്നു.
''കള്ളപ്പണ വേട്ട: മിഥ്യയും യാഥാർത്ഥ്യവും'' എന്ന പുസ്തകത്തിലൂടെ നോട്ടുപിൻവലിക്കലിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തോമസ് ഐസക് എഴുതുകയും ചെയ്തു. ജനങ്ങളുടെ ദുരിതം കണ്ട് എം ടി വാസുദേവൻ നായർ ഉൾപ്പെടെയുള്ള പ്രമുഖർ നോട്ടുനിരോധനത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ സംഘപരിവാർ അനുകൂലികളുടെ കടുത്ത എതിർപ്പാണ് എം ടിക്കു നേരിടേണ്ടി വന്നത്. എം ടി ആരാണെന്നും നോട്ട് അസാധുവാക്കലിനെക്കുറിച്ചു പറയാൻ എം ടിക്ക് എന്താണ് അവകാശമെന്നും ചോദിച്ചു ബിജെപി നേതാക്കൾ രംഗത്ത് എത്തിയിരുന്നു.
എന്നാൽ, എം ടി ആക്രമിക്കപ്പെട്ടെന്നും സാംസ്കാരിക സാഹിത്യ നായകർ രണ്ടു ചേരിയായി നിന്നു പോരാടുന്നതൊക്കെ തെറ്റായ സാമ്പത്തിക നിഗമനങ്ങളെ അടിസ്ഥാനമാക്കിയാണെന്ന തരത്തിലാണു കേന്ദ്രത്തിന്റെ വിലയിരുത്തൽ. കേരളത്തിൽ ആരും ഒന്നും ഗൗരവമായി പഠിക്കുന്നില്ലെന്നും ഐസക്കിനെപ്പോലെ ഉള്ള സെലിബ്രിറ്റികൾ പറയുന്നത് കണ്ണടച്ചു വിശ്വസിക്കുകയാണെന്നുമാണ് ആക്ഷേപം.
സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളുടെയും ബാങ്കിങ് ഇടപാടുകൾ നടക്കുന്ന സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളെ (പിഎസിഎസ്) തകർക്കാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നതെന്നായിരുന്നു എൽഡിഎഫിന്റെ വിലയിരുത്തൽ. അതിനനുസൃതമായിരുന്നു അവരുടെ സമര പ്രചരണ പരിപാടികൾ. അതിന്റെ കേന്ദ്ര ബിന്ദു തന്നെ കേരളത്തിലെ ബാങ്കു നിക്ഷേപങ്ങളിൽ 50% സർവ്വീസ് സഹകരണ ബാങ്കുകളിലാണെന്ന പ്രചാരണമായിരുന്നു. ധനമന്ത്രിയുടെയും സഹകരണ മന്ത്രിയുടെയുമൊക്കെ ലേഖനങ്ങളും വാർത്താ കുറിപ്പുകളും ഈ നിലപാടിനെ സാധൂകരിക്കുന്നതായിരുന്നു.
എൽഡിഎഫിനു ശേഷം യുഡിഎഫും സമാനമായ ആരോപണങ്ങൾ കേന്ദ്രത്തിനെതിരെ ആരോപിക്കുകയും ജനകീയ സമരങ്ങൾ നടത്തുകയും ചെയ്തു. കറൻസി റദ്ദാക്കൽ പഠന വിദഗ്ദ്ധ സമിതിയുടെ ഇടക്കാല റിപ്പോർട്ടിലെ 25 പേജിലെ 4 ാം നമ്പർ 37 മുതൽ 51 വരെയുള്ള ഖണ്ഡികകളാണിപ്പോൾ വിവാദത്തിലായത്. 4 ാം നമ്പർ പട്ടികയിലെ കണക്കുകൾ പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആസൂത്രണ ബോർഡിന്റെ തന്നെ വാർഷിക പ്രസിദ്ധീകരണമായ ഇക്കണോമിക് റിവ്യൂവിൽ കൊടുത്ത കണക്കുകൾക്ക് വിരുദ്ധമാണെന്നുമാണിപ്പോൾ ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഈ കണക്കുകൾ പ്രകാരം 2014 - 15 കാലഘട്ടത്തിൽ കേരളത്തിലെ ബാങ്കിങ് നിക്ഷേപങ്ങൾ 1, 17, 380 കോടി രൂപയായിരുന്നു. അതിൽ 46806 കോടി രൂപ വാണിജ്യ ബാങ്കുകളുടെയും (40%) 338 കോടി സംസ്ഥാന സഹകരണ ബാങ്കിന്റെയും 11327 കോടി രൂപ ജില്ലാ സഹകരണ ബാങ്കുകളുടെയും 58908 കോടി രൂപ സർവ്വീസ് സഹകരണ ബാങ്കുകളുടെ (പിഎസിഎസ്) അങ്ങനെ മൊത്തം നിക്ഷേപത്തിന്റെ (50%) സഹകരണ ബാങ്കുകളിലാണ്.
2011 ലെ ബസ് ചാർജ് വർദ്ധനവു വിവാദത്തിൽ സ്വകാര്യ ബസുടമകളെ സഹായിക്കാനായി ലോകത്തൊരിടത്തുമില്ലാത്ത മിനിമം ചാർജ്ജ് പ്ലസ് കിലോമീറ്റർ നിരക്ക് എന്ന പുതിയ ബസ് ചാർജ് ഫോർമുല കൊണ്ടു വന്നു സ്വകാര്യ ബസുടമകളെ വഴിവിട്ടു സഹായിച്ചു എന്നതിന്റെ പേരിൽ ഫെയർ ഡിവിഷൻ കമ്മറ്റിയിൽ നിന്നു രാജി വച്ച നാരായണ ആണ് നോട്ടു റദ്ദാക്കൽ വിഷയ ഇടക്കാല റിപ്പോർട്ടിൽ ഇങ്ങനെ തെറ്റായ വിവരങ്ങൾ നൽകിയതെന്നാണ് സൂചന. സംസ്ഥാന ധന മന്ത്രിയുടെ അടുത്ത സുഹൃത്തായ നാരായണ ഇപ്പോൾ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറാണ്.
2014 - 15 കാലഘട്ടത്തിലെ സംസ്ഥാന ബാങ്കു നിക്ഷേപങ്ങളെപ്പറ്റി ഇക്കണോമിക് റിവ്യൂവിൽ പറയുന്നത് സംസ്ഥാനത്തെ വാണിജ്യ ബാങ്കുകളുടെ മാത്രം നിക്ഷേപം 3,19,890 കോടി രൂപയാണെന്നാണ്. ആ കാലഘട്ടത്തിൽ ജില്ലാ ബാങ്കുകളുടെ നിക്ഷേപം 40,132 കോടിയാണെന്നും സംസ്ഥാന സഹകരണ ബാങ്കിന്റെ നിക്ഷേപം 5509 കോടിയാണെന്നും സംസ്ഥാന ബാങ്കേഴ്സ് കമ്മറ്റി വ്യക്തമാക്കുന്നു. 2015 മാർച്ചിൽ പ്രാദേശിക സഹകരണ ബാങ്കുകളുടെ നിക്ഷേപം 69926 കോടിയാണെന്ന് ഇക്കണോമിക് റിവ്യൂ വെളിപ്പെടുത്തുന്നു. ഇത്രയൊക്കെ വ്യക്തമായ കണക്കുകൾ സംസ്ഥാന ആസൂത്രണ ബോർഡ് നൽകിയിട്ടും കണക്കുകൾ തെറ്റിച്ചു നൽകിയത് ഈ ഇടക്കാല റിപ്പോർട്ട് മോദിക്കെതിരെയുള്ള പോരാട്ടത്തിന് ആധികാരികത നൽകാനായിരുന്നെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സംസ്ഥാനത്തെ കഴിഞ്ഞ 3 വർഷത്തെ ബാങ്കു നിക്ഷേപ കണക്കെടുത്താലും സർവ്വീസ് സഹകരണ ബാങ്കുകളിലെ നിക്ഷേപം മൊത്തം നിക്ഷേപത്തിന്റെ 20% ൽ അധികം വരുന്നില്ല എന്നു കണക്കുകൾ തെളിയിക്കുന്നുണ്ടെന്നിരിക്കെയാണ് വ്യാജ പ്രചാരണമെന്നാണ് ആക്ഷേപം.
മൊത്തം നിക്ഷേപത്തിൽ സഹകരണ ബാങ്കു നിക്ഷേപത്തിന്റെ ശതമാനം
- വാണിജ്യ ബാങ്ക് നിക്ഷേപം: 2014 മാർച്ച് - 279655 (72) 2015 മാർച്ച് - 319890 (74) 2016 ജൂൺ 370412 (72)
- സംസ്ഥാന സഹകരണ ബാങ്ക് നിക്ഷേപം: 2014 മാർച്ച് - 7696 (2) 2015 മാർച്ച് - 5509 (1), 2016 ജൂൺ 6307 (1)
- ജില്ലാ സഹകരണ ബാങ്കുകൾ: 2014 മാർച്ച് 32373 (8) 2015 മാർച്ച് - 40133 (9), 2016 ജൂൺ - 60385 (12)
- ആർബിഐ നിയന്ത്രിത ബാങ്കുകൾ ആകെ (a, b, c) 2014 മാർച്ച് 319724, 2015 മാർച്ച് - 365532, 2016 ജൂൺ - 407104
- സർവ്വീസ് സഹകരണ ബാങ്കുകൾ (പിഎസിഎസ്) 2014 മാർച്ച് - 67785 (18), 2015 മാർച്ച് - 69926 (16)
- ആകെ ബാങ്ക് നിക്ഷേപം (D + E) 2014 മാർച്ച് 387509 (100) 2015 മാർച്ച് - 435458 (100), 2016 ജൂൺ - 512104 (100)
സഹകരണ ബാങ്കുകളെ സംബന്ധിച്ച യഥാർത്ഥ പ്രശ്നങ്ങളിൽ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളൊന്നും ഗൗരവമായ ഒരു പഠനവും നടത്തിയിട്ടില്ലെന്നും നിലവിലുള്ള സർവ്വീസ് സഹകരണ ബാങ്കുകളുടെ കാര്യത്തിൽ എൽഡിഎഫ് കാര്യമായ നീക്കം നടത്തുന്നില്ലെന്നും ആക്ഷേപമുയരുന്നുണ്ട്. എൽഡിഎഫ് മാനിഫെസ്റ്റോ പ്രകാരം സംസ്ഥാനത്തെ 14 ജില്ലാ ബാങ്കുകളെ ഏകോപിപ്പിച്ച് കേരള ബാങ്ക് ആക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ്. കഴിഞ്ഞ യുപിഎ കേന്ദ്ര സർക്കാരിന്റെ ഭരണ കാലത്ത് നിയമിച്ച നബാർഡ് ചെയർമാനായിരുന്ന പ്രകാശ് ബാക്ഡി കമ്മറ്റി 2013 ജനുവരിയിൽ നൽകിയ റിപ്പോർട്ടിൽ സംസ്ഥാനത്തെ സർവ്വീസ് സഹകരണ ബാങ്ക് ബോർഡുകളെ പിരിച്ചു വിട്ടു അവയെ ജില്ലാ ബാങ്കുകളുടെ വെറും ഏജൻസിയാക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. കേരള ബാങ്ക് സഹകരണത്തോടെ ബാക്ഡി കമ്മറ്റി റിപ്പോർട്ടു നടപ്പിലാക്കി കേരളത്തിലെ സർവ്വീസ് സഹകരണ ബാങ്കുകളെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള തന്ത്രമാണ് എൽഡിഎഫ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
സർവ്വീസ് സഹകരണ ബാങ്കുകളിലെ 80% യുഡിഎഫ് ഭാഗത്തായതിനാൽ യുഡിഎഫ് ആണ് ഇക്കാര്യത്തിൽ സമയോചിത നീക്കം നടത്തേണ്ടതെങ്കിലും അവരിൽ നിന്നും ഇക്കാര്യത്തിൽ നടപടികളൊന്നും ഉണ്ടാകുന്നില്ല. എൽഡിഎഫിന്റെ മോദി വിരുദ്ധ സമരത്തിന്റെ മുനയൊടിക്കുന്ന കണക്കുകൾ സമിതിയുടെ വിശ്വാസ്യതയെ തകർക്കും. മാത്രമല്ല ഡൽഹിയിലെ രണ്ടു സാമ്പത്തിക വിദഗ്ദ്ധരുടെയും കേരളത്തിലെ 2 ഐഎഎസ് ഉദ്യോഗസ്ഥരുടെയും മോദി വിരുദ്ധ കേന്ദ്ര സർക്കാർ വിരുദ്ധ നിലപാടുകൾ അവരുടെ സർവ്വീസ് റഗുലേഷനെ ബാധിക്കുമെന്നും വിലയിരുത്തലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കാസർകോഡ് മോക്ക് പോളിൽ ചെയ്യാത്ത വോട്ട് ബിജെപിക്ക് കിട്ടിയെന്ന പേരിൽ വിവാദം; വിഷയം സുപ്രീം കോടതിയിലും; എൽഡിഎഫ്, യുഡിഎഫ് പരാതിയിൽ കഴമ്പില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന വാർത്ത തെറ്റെന്നും കമ്മീഷൻ; നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്