Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദിലീപിനെ പിന്തുണച്ച ശ്രീനിവാസന് സൈബർ പൊങ്കാല; `അവൾ അനുഭവിച്ച വേദനയും അപമാനവും നിങ്ങൾക്ക് മനസ്സിലാകില്ല മിസ്റ്റർ`; മക്കളുടെ സിനിമ ഭാവി ഓർത്തുള്ള അച്ഛന്റെ രോദനമെന്നും പരിഹാസം; സുപ്രീം കോടതിയിലും കാര്യങ്ങൾ ദിലീപിന് അനുകൂലമാകുമ്പോൾ വെള്ളപൂശാൻ ശ്രമം പൊടിപൊടിക്കുന്നു; ശ്രീനിവാസൻ പറഞ്ഞതിലെ ദിലീപ് പരാമർശങ്ങളോട് യോജിച്ച് മുകേഷ്

ദിലീപിനെ പിന്തുണച്ച ശ്രീനിവാസന് സൈബർ പൊങ്കാല; `അവൾ അനുഭവിച്ച വേദനയും അപമാനവും നിങ്ങൾക്ക് മനസ്സിലാകില്ല മിസ്റ്റർ`; മക്കളുടെ സിനിമ ഭാവി ഓർത്തുള്ള അച്ഛന്റെ രോദനമെന്നും പരിഹാസം; സുപ്രീം കോടതിയിലും കാര്യങ്ങൾ ദിലീപിന് അനുകൂലമാകുമ്പോൾ വെള്ളപൂശാൻ ശ്രമം പൊടിപൊടിക്കുന്നു; ശ്രീനിവാസൻ പറഞ്ഞതിലെ ദിലീപ് പരാമർശങ്ങളോട് യോജിച്ച് മുകേഷ്

മറുനാടൻ ഡെസ്‌ക്‌

ടിയെ അക്രമിച്ച കേസിൽ ജയിലിൽ കഴിഞ്ഞ പ്രധാന പ്രതി നടൻ ദിലീപിനെ പിന്തുണയ്ച്ച് രംഗത്ത് വന്ന ശ്രീനിവാസന് സോഷ്യൽ മീഡിയയിൽപൊങ്കാല. പൾസർ സുനിയെ പോലെ ഒരാൾക്ക് കോടികൾ കൊടുക്കുന്ന ആളല്ല താനറിയുന്ന നടൻ ദിലീപ് എന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നടൻ നടത്തിയ പ്രസ്താവനകൾ സോഷ്യൽ മീഡി ഏറ്റെടുക്കുകയായിരുന്നു. ഈ വിഷയത്തിൽ ഇതുവരെ തുറന്ന നിലപാട് സ്വീകരിക്കാതിരുന്ന നടൻ ശ്രീനിവാസൻ ഇപ്പോൾ ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചത് വലിയ വിമർശനങ്ങൾക്ക് വിധേയമാവുകയാണ്.

വിമൻ ഇൻ സിനിമ കലക്ടീവിനെതിരെയും തുറന്നവിമർശനം ഉന്നയിച്ചു. ഡബ്യു.സി.സിയുടെ ആവശ്യവും ഉദ്ദേശ്യവുമെന്തെന്ന് മനസിലാകുന്നില്ല. തുല്യവേതനമെന്ന ആവശ്യവും സിനിമാംഗത്ത് സ്ത്രീകൾക്കുനേരെയുള്ള ചൂഷണവും സംബന്ധിച്ച് വിമൻ ഇൻ സിനിമ കലക്ടീവ് ഉന്നയിച്ച വിമർശനങ്ങളെയും ശ്രീനിവാസൻ തള്ളി. ഒരു സംഘടനയേയും നശിപ്പിക്കാനല്ല താൻ സംസാരിക്കുന്നതെന്നും ചിലകാര്യങ്ങൾക്ക് അതിർവരമ്പുകളുള്ളതുകൊണ്ട് കൂടുതൽ പറയുന്നില്ലെന്നും ശ്രീനിവാസൻ പ്രതികരിച്ചു.എന്നാൽ ശ്രീനിവാസൻ പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിപ്പ് ഇല്ലെങ്കിലും പല കാര്യങ്ങളും അംഗീകരിക്കുന്നു എന്നാണ് നടനും സുഹൃത്തുമായ കൊല്ലം എംഎൽഎ മുകേഷ് പറഞ്ഞത്. അതേസമയം സിനിമയിൽ സ്ത്രീകൾക്ക് പ്രത്യേക സംഘടന വേണ്ട എന്ന തരത്തിലുള്ള നടന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് മുകേഷ് പറയുന്നു.

ഈ പരാമർശങ്ങൾക്ക് എതിരെയാണ് ഇപ്പോൾ വലിയ വിമർശനങ്ങൾ ഉയരുന്നത്. അക്രമിക്കപ്പെട്ട നടിയെ ശ്രീനിവാസൻ അപമാനിക്കുകയാണ് എന്ന തരത്തിൽ സാമൂഹിക പ്രവർത്തക ഗീത ഉൾപ്പടെയുള്ളവർ രംഗത്ത് എത്തിക്കഴിഞ്ഞു.ആക്രമിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ നിശബ്ദ നിലവിളികൾ കേൾക്കാനും അവളുടെ അപമാനം തിരിച്ചറിയാനും ഒരു കലാകാരനെന്ന നിലയിൽ താങ്കൾ ബാധ്യസ്ഥനാണ്. കാരണം താങ്കളുന്നയിച്ച എല്ലാ രാഷ്ട്രീയ വിമർശനങ്ങൾക്കും അപ്പുറമായ രാഷ്ട്രീയമാണ് അവളുടെ നിലവിളിയെന്ന് എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ഗീത എഴുതുന്നു.


ഗീതയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ


പ്രിയ ശ്രീനിവാസൻ

നടൻ എന്ന നിലക്കും തിരക്കഥാകൃത്ത് എന്ന നിലക്കും ഞാൻ താങ്കളെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എന്റെ തലമുറയിലെ /യുടെ കലാകാരനാണ് താങ്കൾ എന്നതിൽ അഭിമാനിക്കുകയും ചെയ്യുന്നു. താങ്കളുടെ സന്ദേശം പോലുള്ള സിനിമകൾ ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങളെ ഉൾക്കൊണ്ട ഒരു വ്യക്തിയുമാണ് ഞാൻ. മോഹൻലാൽ -ശ്രീനിവാസൻ കൂട്ടുകെട്ടിലെ ഹാസ്യ രംഗങ്ങളോളം എന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തവയാണ്. താങ്കളുടെ ജൈവകൃഷി സംരംഭത്തെയും കൗതുകത്തോടെയും പ്രതീക്ഷയോടെയും നിരീക്ഷിച്ച ഒരാളാണു ഞാൻ. താങ്കളുടെ രോഗാവസ്ഥകൾ എന്നെ ഉത്കണ്ഠപ്പെടുത്തി. 1998 ലെ കേരളാ സ്റ്റേറ്റ് ചലച്ചിത്ര അക്കാദമിയുടെ രൂപീകരണവും പ്രവർത്തനവുമായി ബന്ധപ്പെട്ട് നേരിട്ട് ഇടപെടേണ്ടി വന്നപ്പോഴും എനിക്ക് താങ്കളെപ്പറ്റി പ്രതികൂലമായി ഒന്നും പറയാനുണ്ടായിരുന്നില്ല.

എന്നാൽ

നടിയെ ആക്രമിച്ച സംഭവം കെട്ടിച്ചമച്ചതാണെന്നും ംരര യുടെ രൂപീകരണത്തിലും നിലപാടുകളിലും ദുരൂഹതയുണ്ടെന്നുമുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതായി ഓൺലൈൻ വാർത്തകളിൽ കാണുമ്പോൾ എനിക്കു ശരിക്കും നിരാശയുണ്ടാകുന്നു. സൂര്യനെല്ലി വിതുര ഐസ് ക്രീം പാർലർ കവിയൂർ കിളിരൂർ തുടങ്ങിയ പ്രമാദമായ സംഭവങ്ങളിലെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ പെൺകുട്ടികളെപ്പറ്റി താങ്കൾ കേട്ടിരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. മരിച്ചു പോയ അഭയ എന്ന കന്യാസ്ത്രീയെ താങ്കൾ മറന്നിട്ടുണ്ടാവില്ല എന്നും കരുതുന്നു. ഇല്ലെങ്കിൽ വേണ്ട ക്രൈം ഫയൽ, ജനകൻ, അച്ഛനുറങ്ങാത്ത വീട് എന്നീ സിനിമകൾക്കാസ് പദങ്ങളായ സംഭവങ്ങളെപ്പറ്റി താങ്കളുടെ സഹപ്രവർ'ത്തകരായ കെ മധു ,എൻ ആർ സഞ്ജയ് ,ലാൽ ജോസ് എന്നിവർ പറയുന്നതെങ്കിലും കേട്ടിരിക്കുമല്ലോ. സമീപകാലത്ത് കേരളത്തിൽ കോളിളക്കമുണ്ടാക്കിയ കന്യാസ്ത്രീ സമരത്തെപ്പറ്റി തീർച്ചയായും താങ്കൾ കേട്ടിരിക്കും.

മേൽ സൂചിപ്പിച്ച സംഭവങ്ങൾ എല്ലാം കെട്ടിച്ചമച്ച കഥകൾ എന്നു താങ്കൾ കരുതുന്നുണ്ടോ? ആണുങ്ങളുടേതു മാത്രമാണ് ലോകമെന്ന് താങ്കളെപ്പോലുള്ളവർ പോലും വിധിച്ചാൽ പിന്നെ ബാക്കിയുള്ളവരുടെ കഥയെന്താവും? അവർ സ്ത്രീകളായ ഞങ്ങളെ എങ്ങനെ വിലയിരുത്തുമെന്നു ഞാൻ ഭയക്കുന്നു.

പിന്നെ എന്തിനാണ് പ്രിയ ശ്രീനിവാസൻ സ്ത്രീകൾ ഇത്തരം കഥകൾ കെട്ടിച്ചമക്കുന്നതെന്നാണ് താങ്കളുടെ അഭിപ്രായം? താങ്കളുടെ സഹപ്രവർത്തക അനുഭവിച്ചുകൊണ്ടിരിക്കുന്ന അപമാനവും തീവ്ര വേദനയും താങ്കളുടെ എല്ലാ സങ്കല്പങ്ങൾക്കുമപ്പുറത്തുള്ളതാണെന്ന് ദയവായി അറിഞ്ഞാലും. ആക്രമിക്കപ്പെട്ടവളെ വീണ്ടും ആക്രമിക്കുന്ന ഒരു ക്രൂര പുരുഷനായി എന്റെ പ്രിയ നടനെയും തിരക്കഥാകൃത്തിനെയും അറിയാൻ ഞാൻ താല്പര്യപ്പെടുന്നില്ല. അതു കൊണ്ടാണ് ഇത്തരം ഒരു കുറിപ്പെഴുതുന്നത്. അല്ലാതെ താങ്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ ഉദ്ദേശിച്ചു കൊണ്ടോ ആരെയെങ്കിലും കുറ്റപ്പെടുത്താൻ ഉദ്ദേശിച്ചു കൊണ്ടോ ഉള്ളതല്ല ഇത്. താങ്കളുടെ ആരോപണ വിധേയനായ സഹപ്രവർത്തകനെ സംരക്ഷിക്കാൻ ഏതറ്റം വരെയും താങ്കൾ പോകൂ. അതു സൗഹൃദത്തിന്റെയും സഹപ്രവർത്തനത്തിന്റെയും അവകാശമായി തിരിച്ചറിയാൻ എനിക്കാവും.

പക്ഷേ പ്രിയ ശ്രീനിവാസൻ , ആക്രമിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ നിശബ്ദ നിലവിളികൾ കേൾക്കാനും അവളുടെ അപമാനം തിരിച്ചറിയാനും ഒരു കലാകാരനെന്ന നിലയിൽ താങ്കൾ ബാധ്യസ്ഥനാണെന്നു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കാരണം താങ്കളുന്നയിച്ച എല്ലാ രാഷ്ട്രീയ വിമർശനങ്ങൾക്കും അപ്പുറമായ രാഷ്ട്രീയമാണ് അവളുടെ നിലവിളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP