മോദിക്ക് അനുകൂലമായുള്ള പോസ്റ്റുകളുടെ പേരിൽ 'സംഘി' വിളി വീണ മോഹൻലാലിന് പത്മഭൂഷൻ കിട്ടിയതോടെ വിദ്വേഷ പ്രചരണം അതിരു കടക്കുന്നു; സംഘവിരുദ്ധരും മമ്മൂട്ടി ഫാൻസും വിശ്രമം ഇല്ലാതെ അപമാനിക്കലുമായി രംഗത്ത്; ഇടതുപക്ഷ സ്ഥാനാർത്ഥിയാകാൻ കണ്ടുവെച്ച നമ്പി നാരായണനു ലഭിച്ച പുരസ്ക്കാരത്തിന് മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ എന്നറിയാൻ വിമർശകർ തൽക്കാലം മൗനം കാക്കുന്നു; രണ്ടു മഹാ പ്രതിഭകകൾക്കു രാജ്യത്തിന്റെ മൂന്നാമത്തെ പരമോന്നത പുരസ്ക്കാരം ലഭിച്ചിട്ടും അംഗീകരിക്കാൻ മടിച്ചു ഒരു കൂട്ടം മലയാളികൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മലയാളികൾ അങ്ങനെയാണ്.. കൂട്ടത്തിൽ ഒരാൾക്ക് വീഴ്ച്ചപറ്റിയാൽ അതിനെ ആഘോഷിക്കും.. എന്നാൽ മറിച്ച് രാജ്യത്തിന്റെ ഒരു അംഗീകാരം ലഭിച്ചാൽ അധികം പ്രശംസിക്കാതെ എന്തുകൊണ്ടാണ് ആ പുരസ്ക്കാരം കിട്ടിയത് അല്ലെങ്കിൽ എന്തൊക്കെ കുറ്റങ്ങളുണ്ട് എന്നൊക്കെ അന്വേഷിക്കും. ആരെയും അംഗീകരിക്കാൻ മടിക്കാത്ത ആ പതിവുശീലം തുടരുകയാണ് മലയാളികൾ ഇപ്പോഴും. ഇന്നലെ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ പത്മഭൂഷൻ പുരസ്ക്കാരം നൽകി രാഷ്ട്രം ആദരിച്ചിരുന്നു. ഇതോടെ അദ്ദേഹത്തെ പരിഹസിച്ചു കൊണ്ട് സൈബർ ലോകത്ത് പ്രചരണം കൊഴുക്കുകയാണ്.
മലയാളം കണ്ട ഏറ്റവും മികച്ച നടനാണ് മോഹൻലാൽ എന്ന കാര്യം മറന്നു കൊണ്ടും അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ വിസ്മരിച്ചുകൊണ്ടുമാണ് ഇപ്പോൾ സൈബർ ലോകത്ത് മലയാളികൾ ലാലിനെ വിമർശിക്കുന്നത്. മോദിക്ക് അനുകൂലമായ നിലപാട് കൈക്കൊണ്ടതിനുള്ള പ്രതിഫലമാണ് പത്മഭൂഷൺ എന്നാണ് സൈബർ ലോകത്തെ ഒരു വിഭാഗത്തിന്റെ വിമർശനം. കേരള സർക്കാർ പത്മഭൂഷണ്‍ നൽകിയ ശുപാർശയിൽ ലാലിനൊപ്പം മമ്മൂട്ടിയും ഉണ്ടായിരുന്നു. എന്നാൽ, പുരസ്ക്കാരം ലഭിച്ചതാകട്ടെ മോഹൻലാലിന് മാത്രവും. ഇക്കാര്യം അടക്കം ചൂണ്ടിക്കാട്ടി കൊണ്ടാണ് സൈബർ ലോകത്ത് ഒരു വിഭാഗം വിമർശനം ഉന്നയിക്കുന്നത്. രാജ്യത്തിന്റെ മൂന്നാമത്തെ പരമോന്നത പുരസ്ക്കാരത്തിന് മലയാളത്തിന്റെ മഹാനടൻ അർഹനല്ലെന്നാണ് ഒരു വിഭാഗം സൈബർ ലോകത്ത് കണ്ടെത്തുന്നത്.
സംസ്ഥാനം രണ്ട് നടന്മാരെയും ശുപാർശ ചെയ്തെങ്കിലും പുരസ്ക്കാരം ഒരാൾക്ക് മാത്രമായതിലെ നിരാശ കൂടി കണക്കിലെടുത്തു കൊണ്ട് സൈബർ ലോകത്ത് ലാലിനെതിരെ ആക്രമണം നടത്തുന്നവരിൽ മമ്മൂട്ടി ഫാൻസുകാരുമുണ്ട്. അവർ പറയുന്നത് ആർഎസ്എസിനെയും മോദിയെയും സോപ്പിട്ടതിന്റെ പ്രതിഫലനമാണ് പുരസ്ക്കാരം എന്നാണ്. ഈ ആരോപണം സൈബർ ലോകത്ത് വ്യാപകമായി പ്രചരിക്കുന്നുണ്ട്. അന്യദേശ ഭാഷാസിനിമകളിൽ അടക്കം ശോഭിക്കുകയും നിരവധി പുരസ്ക്കാരങ്ങൾ സ്വന്തമാക്കുകയും ചെയ്ത മമ്മൂട്ടിയെ തഴഞ്ഞത് മുസ്ലിം ആയതുകൊണ്ടാണെന്നും വിമർശനമുണ്ട്.
മോഹൻലാലിനെ സംഘിയാക്കി മുദ്രകുത്താൻ ഇടയാക്കിയത് രണ്ട് സംഭവങ്ങളാണ്. ഒന്ന് അദ്ദേഹത്തെ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന വിധത്തിൽ പ്രചരണം വന്നതും രണ്ടാമത് അദ്ദേഹം ആർഎസ്എസുമായി ചേർന്ന് നടത്തുന്ന സേവന പ്രവർത്തനങ്ങളും. മോദിയെ കണ്ട ശേഷം അദ്ദേഹം എഴുതിയ ബ്ലോഗ് വലിയ വിവാദമായിരുന്നു. ഈ ബ്ലോഗിനെ ഓർത്തുകൊണ്ടും വിമർശനം ഉയരുന്നുണ്ട്. മോദിയെ സന്ദർശിച്ച ശേഷം പോസിറ്റീവ് എനർജി ഉണ്ടായെന്നായിരുന്നു അദ്ദേഹം സ്വന്തം ബ്ലോഗിൽ എഴുതിയത്. 'മോദിഫൈഡ് വേവ്സ്' എന്ന തലക്കെട്ടിലാണ് അന്നത്തെ ബ്ലോഗ്. മോദിയുമായി കൂടിക്കാഴ്ച നടത്തിയ ദിവസം ഒരു വിശേഷപ്പെട്ട ദിനമാണെന്ന് പറഞ്ഞു കൊണ്ടാണ് ബ്ലോഗ് ആരംഭിക്കുന്നത്. മോദിയുടെ വീട്ടിൽ നേരിൽ ചെന്ന് സന്ദർശിച്ചെന്നും അര മണിക്കൂറോളം അദ്ദേഹവുമായി സംസാരിക്കാനുള്ള അവസരം ലഭിച്ചെന്നും ലാൽ കുറിച്ചിരുന്നു.
മോഹൻലാൽ ജീ എന്ന് വിളിച്ചായിരുന്നു മോദി തന്നെ സ്വീകരിച്ചത്. തന്റെ തോളിൽ മൂന്ന് തവണ തട്ടി സ്വീകരിച്ച മോദി നാൽപത് വർഷം നീണ്ട തന്റെ സിനിമാ ജീവിതത്തെ കുറിച്ച് കേട്ടപ്പോൾ നിഷ്കളങ്കമായി വിസ്മയിച്ചെന്നും ലാൽ പറഞ്ഞു. കർണഭാരതം എന്ന നാടകത്തെ കുറിച്ചും തന്റെ ലഫ്റ്റണന്റ് കേണൽ പദവിയെ കുറിച്ചുമുള്ള വിശേഷങ്ങളും ഏറെ താൽപര്യത്തോടെയാണ് മോദി കേട്ടിരുന്നത്. നാല് കാര്യങ്ങളാണ് പ്രധാനമായും മോദിയുമായി പങ്കുവെച്ചത്. കേരളത്തിലെ ആദിവാസികളുടെ ആരോഗ്യത്തെ കുറിച്ചും അവരുടെ വിദ്യാഭ്യാസത്തെ കുറിച്ചും ആ മേഖലയിൽ നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു. പുതുതായി ആരംഭിക്കാനിരിക്കുന്ന കാൻസർ കെയർ സന്റെർ, പുതിയ പദ്ധതിയായ ഗ്ലോബർ മലയാളി റൗണ്ട് ടേബിൾ കോൺഫറൻസ്, നാലാമതായി തുടങ്ങാനിരിക്കുന്ന യോഗ റീഹാബിലിയേഷൻ സന്റെർ എന്നിവയെ കുറിച്ചും മോദിയോട് സംസാരിച്ചു.
ജീവിതത്തിൽ താൻ പരിചയപ്പെട്ട ഏറ്റവും നല്ല 'ക്ഷമയുള്ള കേൾവിക്കാരനാണ് മോദിയെന്നും പറഞ്ഞ കാര്യങ്ങളെല്ലാം അദ്ദേഹം മൗനത്തോടെ കേട്ടിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു. കൂടിക്കാഴ്ചയുടെ പോസിറ്റിവ് തരംഗങ്ങൾ തന്നിൽ ഇപ്പോഴും നില നിൽക്കുന്നുണ്ട്, എല്ലാ കാര്യങ്ങൾക്കുമുള്ള പിന്തുണയും മോദി ഉറപ്പാക്കിയതായി അദ്ദേഹം ബ്ലോഗിൽ കുറിച്ചു.
അന്ന് ബ്ലോഗിൽ മോഹൻലാൽ എഴുതിയ വാക്കുകളുടെ പേരിലാണ് ഇപ്പോൾ പുരസ്ക്കാരം ലഭിക്കുമ്പോഴും അദ്ദേഹം വിമർശിക്കപ്പടെുന്നത്. മലയാളത്തിന്റെ നിത്യഹരിത നായകൻ പ്രേംനസീറിന് ശേഷം ഒരു മലയാള നടന് പത്മഭൂഷൺ ബഹുമതി ലഭിക്കുന്നത് ഇതാദ്യമായാണ്. 1983-ലാണ് പ്രേംനസീറിന് പത്മഭൂഷൺ പുരസ്കാരം ലഭിച്ചത്. പിന്നീട് 2002-ൽ യേശുദാസിനും പത്മഭൂഷൺ ലഭിച്ചു. ശേഷം 17 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാള ചലച്ചിത്രതാരത്തിന് ഈ ബഹുമതി ലഭിക്കുന്നത്.
അതേസമയം മോഹൻലാലിനെതിരെ ഉന്നയിക്കുന്ന വിമർശനം നമ്പി നാരായണന്റെ പത്മഭൂഷന്റെ കാര്യത്തിൽ ഇല്ല. കാരണം അദ്ദേഹത്തിന്റെ പേര് ഉയർന്നുകേട്ടത് സിപിഐ സ്ഥാനാർത്ഥിയെന്ന നിലയിലാണ്. ഇനി നമ്പി നാരായണന് പുരസ്ക്കാരം നൽകിയതിലൂടെ അദ്ദേഹത്തെ ബിജെപി സ്ഥാനാർത്ഥിയാക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല. അതുകൊണ്ടു കൂടിയാണ് ഈ വിമർശനം ഇപ്പോൾ ഉയരാത്തത്. നീതിക്കായുള്ള പോരാട്ടത്തിന്റെ ഒടുവിലാണ് പത്മഭൂഷൺ നൽകി രാജ്യം നമ്പി നാരായണനെ ആദരിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞു കൊണ്ടായിരുന്നു നമ്പി നാരായണന്റെ പ്രതികരണം.
പത്മഭൂഷൺ പുരസ്കാരം ലഭിച്ചത് ഇരട്ടി മധുരമെന്ന് മുൻ ഐ എസ് ആർ ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ പറഞ്ഞു. തന്റെ പോരാട്ടം ജനങ്ങളും രാജ്യവും അംഗീകരിച്ചതിൽ നന്ദിയുണ്ടെന്നും നമ്പി നാരായണൻ പ്രതികരിച്ചു. ഇതുവരെ കേന്ദ്രസർക്കാരിൽ നിന്ന് പരിഗണന ലഭിച്ചിരുന്നില്ല. ഇപ്പോൾ ലഭിച്ച ഈ പുരസ്കാരം വലിയ അംഗീകാരമായിട്ടാണ് കരുതുന്നതെന്ന് നമ്പി നാരായണൻ കൂട്ടിച്ചേർത്തു. പുരസ്കാര പ്രചരിച്ചതോടുകൂടി നമ്പി നാരായണന് അഭിനന്ദന പ്രവാഹമാണ്. ഒപ്പം നിന്ന എല്ലാവർക്കുമായി ബഹുമതി സമർപ്പിക്കുന്നെന്ന് നമ്പി നാരായണൻ പറഞ്ഞു.
എന്തായാലും രാജ്യം ആദരിച്ച പുരസ്ക്കാരത്തിന്റെ പേരിൽ മലയാളികൾ മോഹൻാലാലിനെ അവഹേളിക്കുന്നത് ശരിയല്ലെന്ന അഭിപ്രായം സൈബർ ലോകത്തും ശക്തമായിട്ടുണ്ട്. എന്തിനെയും സംഘിചാപ്പ കുത്തുന്ന പ്രവണത തെറ്റാണെന്നാണ് പൊതുവേ ഉയരുന്ന അഭിപ്രായം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍