വണ്ടി തടഞ്ഞു പിടിച്ചിറക്കി ബാറ്ററി ഘടിപ്പിക്കുന്ന വയർ ഉപയോഗിച്ച് പൊതിരെ തല്ലി; വകവരുത്തും മുമ്പ് പൊലീസ് എത്തിയത് തുണയായി; മർദ്ദിച്ച് അവശനനാക്കിയ ശേഷം വ്യാജ പരാതിയുടെ പേരിൽ പൊലീസിൽ ഏൽപ്പിച്ചു; നഗ്നചിത്രങ്ങൾ പ്രസിദ്ധീകരിച്ച് അമ്മയെയും മകളെയും അപമാനിച്ച കേസിൽ പരാതിക്കാരി തന്നെ പ്രതിയെ പിടിച്ചെന്ന വാർത്ത നുണയെന്ന് പറഞ്ഞ് പ്രതിയുടെ അളിയൻ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ഫേസ്ബുക്കിൽ അശ്ലീല ചിത്രമിട്ടയാളെ യുവതി പിന്തുടർന്ന് പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു എന്ന വാർത്ത ഇന്നത്തെ മിക്ക പത്രങ്ങളിലുമുണ്ട്. തിരുവനന്തപുരം സ്വദേശി ഷൈജു സുകുമാരനെ ഓടിച്ചിട്ട് പിടിച്ച യുവതിക്ക് പത്രങ്ങളെല്ലാം നൽകിയത് വീരപരിവേഷമാണ് നൽകിയത്. എന്നാൽ ഒരു ഫേസ്ബുക്ക് പോസ്റ്റിലെ പരാതി സൈബർ കേസായിരിക്കേ പ്രതിയെ ഓടിച്ചിട്ട് പടിച്ച് മർദ്ദിക്കാൻ എന്താണ് യുവതിക്ക് അവകാശമുള്ളത്? അങ്ങനെയ യുവാവിനെ യുവതി ഒറ്റയ്ക്ക് പിടികൂടിയോ? ഇങ്ങനെ നിരവധി ചോദ്യങ്ങൾ ഇന്നത്തെ പത്രവാർത്ത വായിക്കുമ്പോൾ ഉയരുന്നുണ്ട്.
ഈ ചോദ്യം മാദ്ധ്യമങ്ങളൊന്നും ചികഞ്ഞു കണ്ടില്ല. ഈ വാർത്തയ്ക്ക ഒരു മറുപുറമുണ്ടോ എന്ന് അന്വേഷിച്ച മറുനാടൻ മലയാളിക്ക് ലഭിച്ചത് മറ്റൊരു വിവരമാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്യുമെന്ന് ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ച് വാർത്തകളിൽ ഇടംപിടിച്ച ശ്രീവിജി എന്ന യുവതിയാണ് ഈ സംഭവത്തിലെ കഥാപാത്രം. യുവതിക്കെതിരെ സൈബർ ലോകത്ത് നിലപാടെടുത്തതിന്റെ പേരിൽ ഷൈജു സുകുമാരനെതിരെ ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നാണ് ഇയാളുടെ ബന്ധുക്കൾ വ്യക്തമാക്കുന്നത്. പത്രവാർത്തകൾക്ക് അപ്പുറം ഈ സംഭവത്തിന്റെ മറുവശമാണ് ഷൈജുവിന്റെ ബന്ധുക്കൾ മറുനാടനോട് പറഞ്ഞത്.
''അവർ മൂന്നു വണ്ടികളിലായിട്ടാണ് വന്നത്. പത്തനംതിട്ട റിങ്റോഡിൽ ഞങ്ങൾ സഞ്ചരിച്ചിരുന്ന വണ്ടി കുറുക്കിട്ട് അവർ തടഞ്ഞു. പിന്നെ ഞങ്ങളെ വണ്ടിയിൽനിന്ന് പിടിച്ചിറക്കി പൊതിരെ തല്ലി. വണ്ടിയിലെ ബാറ്ററി ഘടിപ്പിക്കുന്ന വയർ ഉപയോഗിച്ചായിരുന്നു മർദനം. ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന രാഷ്ട്രീയ നേതാവ് അജോ കുറ്റിക്കൻ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. തക്ക സമയത്ത് പൊലീസ് വന്നില്ലായിരുന്നുവെങ്കിൽ ഗുണ്ടകൾ ഞങ്ങളെ വകവരുത്തുമായിരുന്നു.''-സമൂഹ മാദ്ധ്യമങ്ങളിലൂടെ സ്ത്രീകളെ അപകീർത്തിപ്പെടുത്തി, നഗ്നചിത്രം പ്രചരിപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി പത്തനംതിട്ടയിൽ വച്ച് പൊലീസ് പിടിയിലായ നെടുമങ്ങാട് സ്വദേശി ഷൈജു സുകുമാരൻ നാടാരുടെ അളിയൻ സുധീഷ് സംഭവത്തെ വിശദീകരിച്ചത് ഇങ്ങനെയാണ്.
ഇവരെ പിന്തുടർന്ന വാദി കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ഫിജോ ജോസഫ്, ഇവരുടെ രണ്ടാം ഭർത്താവ് ഹാരിഷ് സേട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഷൈജു സുകുമാരൻ നാടാരെയും സുഹൃത്തുക്കളെയും മർദിച്ച ശേഷം പൊലീസിന് കൈമാറിയത്. അടിയേറ്റ് ശരീരമാസകലം നീരുവച്ചും രക്തസമ്മർദം ക്രമാതീതമായി വർധിച്ചും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ് സുധീഷ്.
ഷൈജു സുകുമാരൻ നാടാർ ഒരു വശത്തും മാദ്ധ്യമപ്രവർത്തക, സാമൂഹിക പ്രവർത്തക എന്നീ ലേബലുകൾ അവകാശപ്പെടുന്ന ഫിജോ ജോസഫ്, ഡൽഹിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന വല്ലന സ്വദേശിനി ശ്രീവിജി എന്നറിയപ്പെടുന്ന ശ്രീജാ യശോധരൻ, ഡൽഹിയിൽ ഹോമിയോ ഡോക്ടറാണെന്ന് അവകാശപ്പെടുന്ന ഷിനു മെൽവിൽ എന്നിവർ മറുവശത്തുമായി സൈബർ യുദ്ധം കൊഴുക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. പരസ്പരമുള്ള ഇവരുടെ ചെളിവാരിയേറിൽ അരമനരഹസ്യം മുഴുവൻ അങ്ങാടിപ്പാട്ടായി. ഇരുകൂട്ടരുടെയും പൂർവകഥകൾ പൊടിപ്പും തൊങ്ങലും വച്ച് ഫേക്ക് ഐഡികളിലൂടെ പ്രചരിച്ചു തുടങ്ങി. ഇതിനിടെയാണ് ഷൈജുസുകുമാരനെ പ്രതിയാക്കി ഫിജോ ജോസഫ്, ശ്രീവിജി എന്നിവർ സൈബർ പൊലീസിന് കേസു കൊടുത്തത്. കുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, നഗ്നചിത്രം പ്രചരിപ്പിച്ചു, അപകീർത്തിപ്പെടുത്തി എന്നിങ്ങനെയായിരുന്നു പരാതി.
ഗൾഫിലായിരുന്ന ഷൈജു അവിടെ ഇരുന്നു കൊണ്ട് ഇവർക്കെതിരേ സൈബർ പോരാട്ടം തുടരുകയും ചെയ്തു. പരാതിയിൽ നടപടി ഇല്ലാതെ വന്നതിനെ തുടർന്ന് ശ്രീവിജിയും ഫിജോയും ചേർന്ന് വീണ്ടും സൈബർ സെല്ലിൽ പരാതി നൽകി. നടപടി വൈകിയപ്പോൾ ശ്രീവിജി ഫേസ് ബുക്കിലൂടെ ആത്മഹത്യാ ഭീഷണി മുഴക്കി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി അയച്ചു. ഇതിന്റെ ഫലമായി ഐ.ജി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. ഇതിനിടെ വിദേശത്തായിരുന്ന പ്രതി ഷൈജു നാട്ടിലെത്തി. വിവിധ കോടതികളിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. നാട്ടിലെത്തിയാൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഭയന്ന ഷൈജു സുഹൃത്തുക്കളെയും ബന്ധുക്കളെയും കൂട്ടി സഞ്ചാരത്തിലായിരുന്നു. ഇക്കാര്യം അറിഞ്ഞ ഏറ്റുമാനൂർ സ്വദേശിനി ഇപ്പോഴത്തെ ഭർത്താവിനെയും ഗുണ്ടാസംഘത്തെയും കൂട്ടി ഇവർക്ക് പിന്നാലെ കൂടുകയായിരുന്നു.
ഷൈജു സുകുമാരൻ നാടാർ,അളിയൻ എസ്. സുധീഷ്, സുഹൃത്തുക്കളായ ആർ.വൈ.എഫ് നേതാവും ഇടുക്കി സ്വദേശിയുമായ അജോ കുറ്റിക്കൻ, അടൂർ സ്വദേശി അംജത്ത് എന്നിവരെയാണ് മൂന്നു വാഹനങ്ങളിലായി എത്തിയ സംഘം ക്രൂരമായി മർദിച്ച ശേഷം പൊലീസിന് കൈമാറിയത്. ഇന്നലെ രാത്രി പത്തനംതിട്ട സ്റ്റേഷനിൽ എത്തിയ തിരുവനന്തപുരം സൈബർ സെൽ സിഐ ഓമനക്കുട്ടൻ ഷൈജു സുകുമാരൻ നാടാരെ കസ്റ്റഡിയിൽ എടുത്ത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഷൈജുവും സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന വാഹനവും അവരുടെ മൊബൈൽഫോൺ, പണം, വസ്ത്രം എന്നിവയും കസ്റ്റഡിയിലെടുത്തു. ഒപ്പമുണ്ടായിരുന്ന അജോ കുറ്റിക്കനെയും അംജാദിനെയും കേസിൽ പ്രതിയല്ലാത്തതിനാൽ വിട്ടയച്ചു.
തന്റെ ഫോൺ, പണം, പഴ്സ്, ഉടുതുണി എന്നിവ പൊലീസ് കസ്റ്റഡിയിൽ എടുത്തത് എന്തിനാണെന്ന് അറിയില്ലെന്ന് അജോ കുറ്റിക്കൻ പറഞ്ഞു. സുധീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ആസൂത്രിതമായിട്ടാണ് ഗുണ്ടാസംഘം തങ്ങളെ നേരിട്ടതെന്ന് സുധീഷ് പറഞ്ഞു. ഫിജോയെ മുന്നിൽ നിർത്തിയായിരുന്നു ആക്രമണം. തങ്ങൾ പ്രതിരോധിച്ചാൽ ഫിജോയെ കൈയേറ്റം ചെയ്തെന്ന് വരുത്തി തീർക്കാൻ വേണ്ടിയായിരുന്നു ഇത്. എന്നിട്ടും സ്റ്റേഷനിൽ എത്തിയപ്പോഴേക്കും ഫിജോ അവശത അഭിനയിക്കുകയും തന്നെ കൈയേറ്റം ചെയ്തെന്ന് പറയുകയും ചെയ്തുവെന്നും സുധീഷ് പറയുന്നു. കോട്ടയം റസ്റ്റ്ഹൗസിലാണ് ഷൈജുവും കൂട്ടുകാരും കഴിഞ്ഞ ദിവസങ്ങളിൽ താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയോടെ ഇവിടെ എത്തിയ ഗുണ്ടാസംഘം ജീവനക്കാരനായ ബാബുവിനെ ഭീഷണിപ്പെടുത്തിയാണ് പ്രതികൾ എങ്ങോട്ടാണ് പോയതെന്ന് മനസിലാക്കിയത്. ഷൈജുവിനെതിരേ നിലവിലുണ്ടായിരുന്ന വാറണ്ട് പ്രകാരമാണ് ഇപ്പോഴത്തെ അറസ്റ്റ്. ട്രെയിനിന്റെ ടോയ്ലറ്റിലും മറ്റും തന്റെ ഭാര്യയുടെ ഫോൺനമ്പർ എഴുതി വച്ചതാണ് യുവതികളോടുള്ള വിരോധത്തിന് കാരണമെന്ന് ഷൈജു നേരത്തേ വ്യക്തമാക്കിയിരുന്നു.
യഥാർഥ കാരണം ഡോ. ഷാനവാസുമായി ബന്ധപ്പെട്ടതാണെന്ന് അറിയുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ഡോ. ഷാനവാസ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാണ് മരിച്ചത്. ഇതിന് ശേഷമാണ് ഷാനവാസിന്റെ പേരിൽ ഫേസ്ബുക്കിൽ പരസ്പരം പോര് തുടങ്ങിയത്. ഷാനവാസുമായി ബന്ധപ്പെട്ട് ആര് പോസ്റ്റും വാർത്തയും ഇട്ടാലും അവരെ തെറി പറയുന്നതിനായി ഒരു സംഘം രംഗത്തുണ്ടായിരുന്നു. ഇവർക്കെതിരേ കഴിഞ്ഞ ദിവസം പത്തനംതിട്ട സ്വദേശിനിയായ ഒരു പെൺകുട്ടിയുടെ വെളിപ്പെടുത്തൽ പുറത്തു വന്നിരുന്നു. ഈ വോയ്സ് ക്ലിപ്പിൽ പറഞ്ഞത് ഒരു വന്മാഫിയ സംഘം തന്നെ ഷാനവാസിന്റെ പേരിൽ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നായിരുന്നു.
ഇതോടെ വെട്ടിലായ സംഘം പെൺകുട്ടിയുടെ വീട് അന്വേഷിച്ച് പിടിച്ച് അവിടെയെത്തി കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തി. ഭയപ്പെട്ട് നിലവിളിച്ച ഇവർ സംഘാംഗങ്ങളിൽ ഒരാളുടെ കാലിൽ കെട്ടിപ്പിടിച്ച് കരഞ്ഞു. ഇതു വീഡിയോയിൽ പകർത്താനുള്ള ശ്രമം വാർഡ് മെമ്പർ തടഞ്ഞതോടെ ഗുണ്ടാസംഘം അയാളെയും മർദിക്കാൻ തുനിഞ്ഞു. നിലവിൽ വലിയ ഭീഷണിയാണ് ഈ പെൺകുട്ടിയും മാതാവും അനുഭവിക്കുന്നത്. ഭയം കാരണം പരാതി നൽകാൻ പോലും ഇവർ മടിക്കുന്നുണ്ട്. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടും മാതാവിന് ഭീഷണി തുടരുകയാണ്. സൈബർ പോരിൽ പൊലീസ് അന്വേഷിക്കുന്നത് ഒരു വിഭാഗത്തിന് എതിരേ മാത്രമാണ്. എന്നാൽ, യഥാർഥത്തിലുള്ള മാഫിയ സംഘം ഇപ്പോഴും അന്വേഷണ പരിധിക്ക് പുറത്താണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്