സൈബർ ഡോം തുടങ്ങിയത് ഇന്റർനെറ്റിലെ വിവരശേഖരണത്തിനും കുറ്റകൃത്യ നിവാരണത്തിനും; സ്വകാര്യ വ്യക്തികൾ ശബരിമലയെ ത്രിമാന ക്യാമറയിലാക്കിയത് ഡിജിപി പോലും അറിയാതെ അതീവ രഹസ്യമായി; മോദിയുടെ സന്നിധാന ദർശനത്തെ അട്ടിമറിക്കാനുള്ള നീക്കമെന്ന ആശങ്കയിൽ കേന്ദ്ര ഏജൻസികൾ; ദൃശ്യങ്ങൾ പുറംലോകത്ത് എത്തുന്നത് സുരക്ഷാ വീഴ്ച; സന്നിധാനത്തെ സുരക്ഷാ ഓഡിറ്റിംഗിൽ സംശയങ്ങൾ ഏറെ
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: കേരളാ പൊലീസിന്റെ സൈബർ ഡോം സത്യത്തിൽ എന്താണ്? ഇത് പൂർണമായും പൊലീസ് നിയന്ത്രണത്തിൽ അല്ലെന്നതാണ് വാസ്തവം. കമ്പ്യൂട്ടർ രംഗത്തെ പ്രഗത്ഭരായ വ്യക്തികളെ കൂടി ഉൾക്കൊള്ളുന്നതാണ് സൈബർ ഡോം. ഈ നിലയ്ക്ക് ഡോമിന്റെ പ്രവർത്തനങ്ങൾ ആശങ്കയുളവാക്കുന്നു. പുറത്തു നിന്നുള്ളവർ കൂടി അടങ്ങുന്ന സൈബർ ഡോം ശബരിമല സന്നിധാനത്തിന്റെ ത്രിമാനദൃശ്യങ്ങൾ സുരക്ഷാ ഓഡിറ്റിങ്ങിന്റെ പേരിൽ പകർത്തിയത് വിവാദമാകുന്നു. സംഭവത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി അന്വേഷണം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ശബരിമല ദർശനത്തെ കുറിച്ച് ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സ്വകാര്യ വ്യക്തികളുടെ കൈയിൽ ത്രിമാന ചിത്രങ്ങളെത്തിയത് വമ്പൻ പാളിച്ചയെന്നാണ് കേന്ദ്ര ഇന്റലിജൻസിന്റെ വിലയിരുത്തൽ.
സൈബർ മേഖലയിലെ ചതിക്കുഴികൾ കണ്ടെത്തുകയാണ് സൈബർ ഡോമിന്റെ ഉത്തരവാദിത്തം. സൈബർ ക്രൈമിൽ പൊലീസിനെ സഹായിക്കേണ്ട ഏജൻസി. ഇവർക്ക് മറ്റ് സുരക്ഷാ ഇടപെടലുകൾ നടത്തി പരിചയവുമില്ല. അതുകൊണ്ട് കൂടിയാണ് ശബരിമലയിലെ സൈബർ ഡോമിന്റെ ഇടപെടലിൽ സംശയങ്ങൾ ഏറുന്നത്. സൈബർ ഡോമിൽ തീവ്രവാദ സ്വഭാമുള്ളവർ പോലും ഐടി വിദഗ്ദരായി നുഴഞ്ഞു കയറിയിട്ടുണ്ടെന്ന സംശയം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പോലുമുണ്ട്. അത്തരത്തിലൊരു സംഘം അതീവ പ്രധാന്യമുള്ള ശബരിമലയുടെ ത്രിമാന ദൃശ്യമെടുത്തത് ഡിജിപി പോലും അറിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. കേരളാ പൊലീസിനെന്ന വ്യാജേന ചിത്രങ്ങൾ എടുക്കുകയായിരുന്നു. സൈബർ മേഖലയിൽ ഇടപെടേണ്ട സൈബർ ഡോമിനെ ആരാണ് ചുമതല ഏൽപ്പിച്ചതെന്ന് ഇനിയും വ്യക്തമല്ല.
ശബരിമലയിൽ ആരും ഇല്ലാത്തപ്പോഴാണ് സുരക്ഷ ഓഡിറ്റിങ് നടന്നത്. ഇതുകൊണ്ട് ഒരു ഗുണവുമില്ല. സുരക്ഷയിലെ പോരായ്മകൾ അറിയണമെങ്കിൽ സജീവമായ ഭക്തജന സാന്നിധ്യം സന്നിധാനത്തും പരിസരത്തും ഉണ്ടാകണം. എങ്കിൽ മാത്രമേ ആളുകൾ നടന്നുവരുന്ന ഊടു വഴികളും സുരക്ഷയിലെ പോരായ്മയും മറ്റും തിരിച്ചറിയാൻ കഴിയൂ. എന്നാൽ സൈബർ ഡോം ശബരിമല നട അടച്ചിരുന്നപ്പോഴാണ് ത്രിമാന ചിത്രങ്ങളെടുത്തതെന്നാണ് സൂചന. അതുകൊണ്ട് തന്നെ സുരക്ഷ വീഴ്ചകൾ പരിഹരിക്കാനാകുന്ന ഒന്നും കിട്ടില്ലെന്നാണ് വിലയിരുത്തൽ. മറിച്ച് ശബരിമലയുടെ യഥാർത്ഥ ചിത്രം പുറംലോകത്ത് എത്തുകയും ചെയ്തു. ഇത് പരിശോധിച്ചാൽ ശബരിമലയിൽ അട്ടിമറി പ്രവർത്തനങ്ങൾ നടത്താൻ ആർക്കും കഴിയുകയും ചെയ്യും. അതുകൊണ്ട് തന്നെ കാനനക്ഷേത്രത്തിന്റെ സുരക്ഷയെ സൈബർ ഡോമിന്റെ ഇടപെൽ ഗൗരവതരമായി ബാധിക്കുമെന്ന് കേന്ദ്ര ഏജൻസികൾ വിലയിരുത്തുന്നു.
കേരളാ പൊലീസും സ്വകാര്യ ഐടി മേ ഖലയിലുള്ളവരും ചേർന്നാണ് ഓഡിറ്റിങ് നടത്തിയത്. സന്നിധാനത്തിന്റെയും ക്ഷേത്രത്തിന്റെയും ത്രിമാന ദൃശ്യം എടുത്ത് ഓഡിറ്റിങ് നടത്തുകയായിരുന്നു. എവിടെയൊക്കെ അധിക സുരക്ഷ വേണം, സു രക്ഷയില്ലാത്ത ഭാഗങ്ങൾ ഏതൊക്കെ തുടങ്ങി വിശദമായ പരിശോധനയായിരുന്നു നടത്തിയത്. സന്നിധാനത്തെയും സോപനത്തേയും മുക്കും മൂലയും അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് സൈബർ ഡോം ഒപ്പിയെടുത്തു. ഇത് വൻ സുരക്ഷാവീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ ദൃശ്യങ്ങൾ സുരക്ഷാ ആശങ്കയുണ്ടാക്കുന്ന തരത്തിൽ തീവ്രവാദികളുടെ കൈയിലെത്താനും സാധ്യത ഏറെയുണ്ട്. വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ സൈബർ ഡോമിന്റെ മീറ്റിങ്ങ് സമയത്ത് നാവിക ആസ്ഥാനത്തിന്റെ ചിത്രങ്ങൾ ചിലരെടുത്തത് വിവാദമായിരുന്നു. സമാന ഇടപെടൽ ശബരിമലയിലും ഉണ്ടായിട്ടുണ്ടോ എന്ന സംശമാണ് ഉയരുന്നത്.
കേരളാ പൊലീസിന്റെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ഏജൻസിയായ സൈബർ ഡോം സ്വകാര്യ സാങ്കേതിക വിദഗ്ദ്ധരുടെ കൂട്ടായ്മയാണ്. ഇതിൽ എത്തിക്കൽ ഹാക്കർമാരും ഉണ്ടെന്നാണ് വിവരം. സൈബർ മേഖലയിലെ വിദഗ്ദ്ധരെ കൊണ്ട് ശബരിമലയുടെയും ക്ഷേത്രത്തിന്റെയും ത്രിമാനചിത്രങ്ങൾ എന്തിന് തയാറാക്കി എന്ന ചോദ്യമാണ് പൊലീസിലെ ഉന്നതർ പോലും ചോദിക്കുന്നത്. ശബരിമലയുടെ ആകാശചിത്രങ്ങൾ പകർത്തുന്നത് കാനനക്ഷേത്രത്തിന്റെ സുരക്ഷാ ഭീഷണി വർധിപ്പിക്കുമെന്ന അഭിപ്രായവും നേരത്തെ ഉയർന്നിരുന്നു. കഴിഞ്ഞ തീർത്ഥാടന കാലത്ത് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി വ്യക്തികളെ കൊണ്ട് പൊലീസ് ശബരിമല ദൃശ്യങ്ങൾ ഹെലി ക്യാം ഉപയോഗിച്ച് പകർത്തിയിരുന്നു.
ഈ ദ്യശ്യങ്ങൾ യു ട്യൂബിലൂടെ മുപ്പതിലധികം ക്ലിപ്പിങ്ങ്സ് വഴി ലോകം മുഴുവനും കണ്ടത് വിവാദമായിരുന്നു. വനത്തിലൂടെ സന്നിധാനത്തേക്ക് എത്താൻ കഴിയുന്ന വഴികൾ, നടപ്പന്തൽ, ശ്രീകോവിൽ, ആഴി, കേന്ദ്രസേനയുടെ വിന്യാസം, സുരക്ഷാ മോർച്ചകൾ, വാച്ച് ടവറുകൾ തുടങ്ങി തന്ത്രപ്രധാനമായ മേഖലയുടെ എല്ലാ ദൃശ്യങ്ങളും പുറത്ത് പോയിരുന്നു. ഹെലിക്യാം പൊലീസിന്റെതാണെന്ന് വരുത്താൻ പൊലീസ് എന്നെഴുതിയ സ്റ്റിക്കർ അതിൽ പതിച്ചിരുന്നു. സ്വകാര്യ ഏജൻസി കല്യാണത്തിന് ഉപയോഗിക്കുന്ന ഹെലി ക്യാം അന്ന് വാടക കൊടുത്താണ് പൊലീസ് സന്നിധാനത്ത് എത്തിച്ച് ദൃശ്യം പകർത്തിയത്. ശ്രീകോവിൽ ഉൾപ്പെടുന്ന ആകാശ ദൃശ്യമാണ് അന്ന് യുട്യൂബിലൂടെ പുറത്ത് പോയത്. ഇത് സംബസിച്ച് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഉന്നതരുടെ ഇടപെടൽ കാരണം അട്ടിമറിക്കപ്പെട്ടു.
സൈബർ മേഖലയിലെ തട്ടിപ്പുകളും ചതിക്കുഴികളും കണ്ടെത്തി പൊലീസിനെ ജാഗരൂഗരാക്കാനെന്ന പേരിലാണ് സൈബർ ഡോം നിലവിൽ വന്നത്. സൈബർ കുറ്റകൃത്യം തടയുന്നതിനായിരുന്നു ഇത്. മറ്റൊരു തരത്തിലുമുള്ള സുരക്ഷാ ഇടപെടലുകൾ സൈബർ ഡോം ചെയ്തിട്ടുമില്ല. ഈ സാഹചര്യത്തിലാണ് ശബരിമലയിലെ ത്രിമാന സുരക്ഷാ ഓഡിറ്റിങ് ഇവരെ കൊണ്ട് ചെയ്യിപ്പിച്ചത്. തീർത്ഥാടന ദിവസങ്ങളിൽ ഒരു ദിവസമായിരുന്നു ഓഡിറ്റിങ് നടത്തേണ്ടിയിരുന്നത്. നേരത്തെയും ശബരിമലയിലെ ദൃശ്യങ്ങൾ പുറം ലോകത്ത് തത്സമയം എത്തിക്കാനുള്ള നീക്കം വിവാദത്തിലായിരുന്നു.
വി എസ് മുഖ്യമന്ത്രിയായിരിക്കെ ശബരിമലയിലെ തന്ത്രപ്രധാനമായ 14 പോയിന്റുകളിലെ ക്യാമറ ദൃശ്യങ്ങൾ തത്സമയം പൊലീസ് വെബ്സൈറ്റിലൂടെ ലോകത്തെ കാണിക്കാനുള്ള ശ്രമം നടന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍