കാപ്പാടും താനൂരും കടൽ ഉൾവലിഞ്ഞു; പത്ത് കിലോമീറ്റർ അകലെ വരെ കടലിൽ ഭീമൻ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; ആറ് മീറ്റർ ഉയരത്തിൽ വരെ തിരമാല വീശാൻ സാധ്യത; കടലിൽ നിന്നും 218 പേർ രക്ഷപെടുത്തി; ദുരന്തത്തിൽ മരിച്ചത് ഏഴ് പേർ; പരിക്കേറ്റ ഒമ്പത് പേർ ചികിത്സയിൽ; രക്ഷാപ്രവർത്തനങ്ങൾക്ക് ദേശീയ ദുരന്ത നിവാരണ സേന കേരളത്തിലേക്ക്: ഒാഖി വിതച്ച ഭീതിയിൽ ആശങ്ക ഒഴിയാതെ കേരളാ തീരം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റ് ഭീതിവിതച്ച കേരളാ തീരം ഇപ്പോഴും കടുത്ത ആശങ്കയിലാണ്. കടലിൽ മീൻപിടിക്കാൻ പോയ മത്സ്യത്തൊഴിലാളികൾ ഇനിയും തിരിച്ചെത്താത്താണ് കടുത്ത ആശങ്കയ്ക്ക് ഇടയാക്കുന്നത്. കേരളത്തിന്റെ തീരപ്രദേശങ്ങളിൽ നിന്നും മത്സ്യബന്ധനത്തിന് പോയ 218 മത്സ്യ തൊഴിലാളികളെ തീരദേശ സേനയും നാവികസേനയും ചേർന്ന് രക്ഷപെടുത്തിയിട്ടുണ്ട്. ഇതിൽ 60 പേരെ രക്ഷപെടുത്തിയത് ജാപ്പനീസ് കപ്പലാണ്. ഇവരെയും കൊണ്ടുള്ള കപ്പൽ കേരളത്തിലേക്ക് യാത്രതിരിച്ചിട്ടുണ്ട്. ഇവർക്ക് വേണ്ടി സജ്ജീകരണങ്ങൾ ഒരുക്കാൻ ആരോഗ്യ വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
രക്ഷപെടുത്തി നാട്ടിലെത്തിയവരിൽ രണ്ട് പേർ മരണപ്പെട്ടു. ഏഴ് മരണം ഇതിനോടകം തന്നെയുണ്ടായിട്ടുണ്ട് ഒമ്പത് പേർ ചികിത്സയിൽ കഴിയുന്നു. രക്ഷപെടുത്തിയവരിൽ ഒരാളുടെ നില ഗുരുതരമാണ്. 48 മണിക്കൂറോളം കടലിൽ കഴിഞ്ഞതുകൊണ്ട് പലരും തണുത്തു മരവിച്ച അവസ്ഥയിലായിരുന്നു. ഇതിൽ പലരേയും മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പലർക്കും സംസാരിക്കാനോ നടക്കാനോ പോലും കഴിയാത്ത സ്ഥിതിയായിരുന്നു.
നേവിയുടെയും എയർഫോഴ്സിന്റേയും സഹകരണത്തോടെ സംസ്ഥാന സർക്കാരിന്റെ വിവിധ ഏജൻസികളെയും വകുപ്പുകളേയും ഏകോപിപ്പിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കാണാതായ 38 ഫിഷിങ് ബോട്ടുകൾ കണ്ടെത്തിയതായി നാവിക സേന അറിയിച്ചു. ഇവർക്കാവശ്യമായ റസ്ക്യൂ കിറ്റുകളും ആഹാരവും നൽകിയിട്ടുണ്ട്. മറ്റു ബോട്ടുകൾ കണ്ടെത്തുതിനും തൊഴിലാളികളെ കരയിൽ എത്തിക്കുന്നതിനുമുള്ള ശ്രമം തുടരുകയാണ്. കേരളത്തിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയും എത്തുന്നുണ്ട്.
മർച്ചന്റ് ഷിപ്പുകൾക്കും പ്രശ്നത്തിന്റെ രൂക്ഷത മനസ്സിലാക്കി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം എയർപോർട്ട് ടെക്നിക്കൽ ഏരിയായിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു. രക്ഷാപ്രവർത്തന ഏകീകരണവും രക്ഷപെട്ടവരുടെ ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളും കൺട്രോൾ റൂം വഴിയാണ്. നാവികസേനയുടെ ഷാർധൂ, നിരീക്ഷക്, കബ്രാ, കൽപേനി കപ്പലുകൾ സജീവമായി രംഗത്തുണ്ട്. കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകളും ഹെലികോപ്ടറുകളും ഇവരുമായി ഏകോപിച്ച് പ്രവർത്തനം നടത്തുന്നു.
രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിപുലമായ സംവിധാനങ്ങളാണ് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ളത്. ചുഴലിക്കാറ്റ് കേരള തീരം വിടുംവരെ കപ്പലുകളും വിമാനവും ഹെലികോപ്ടറും സജീവമായി രക്ഷാപ്രവർത്തനം തുടരും. കേരളത്തിന്റെ തീരപ്രദേശങ്ങളുമായി ബന്ധപ്പെട്ടാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുത്. തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, അടിമലത്തുറ, പൂവാർ, പൊഴിയൂർ, പുതിയതുറ, തുമ്പ, കുളച്ചൽ, കൊല്ലം ജില്ലയിലെ പരവൂർ, തങ്കശ്ശേരി, നീണ്ടകര, മയ്യനാട്, എറണാകുളം ജില്ലയിലെ കൊച്ചി എന്നിവ കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
സതേൺ നേവൽ കമാൻഡിന്റെ റിയർ അഡ്മിറൽ ആർ.ജെ. നട്ക്കർണി, കമാൻഡോ ദീപക് കുമാർ, ക്യാപ്റ്റൻ സുദീപ് നായിക് എന്നിവരാണ് നാവികസേനയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. കോസ്റ്റ് ഗാർഡിന്റെ പ്രവർത്തനങ്ങൾ കമാൻഡിന്റെ ബി.കെ. വർഗ്ഗീസാണ് നിയന്ത്രിക്കുന്നത്. ഓഖി ചുഴലിക്കാറ്റിന്റെ കെടുതികൾ നേരിടുന്നതിനായി നാവിക സേനയുടെ അഞ്ചു യുദ്ധക്കപ്പലുകളുടെ നേതൃത്വത്തിൽ രക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നു ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ.ആർ കാർവെ പറഞ്ഞു.
പൂന്തുറയിലെ പ്രക്ഷോഭം അവസാനിപ്പിച്ചു
രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ സർക്കാരിനു വീഴ്ച പറ്റിയെന്നാരോപിച്ച് പൂന്തുറയിൽ നടത്തിവന്ന പ്രക്ഷോഭം പ്രദേശവാസികൾ അവസാനിപ്പിക്കുന്നു. മൽസ്യബന്ധനത്തിനു പോയവരിൽ അധികംപേരെയും കണ്ടെത്താൻ സാധിച്ചതിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. പൂന്തുറ സെന്റ് തോമസ് പള്ളിയിലാണ് 'ഓഖി' ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട ഹെൽപ് ഡെസ്ക് പ്രവർത്തിക്കുന്നത്. അതിനിടെ, കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ദേശീയ ദുരന്ത നിവാരണ അതോറ്റി ഡയറക്ടർ ജനറലുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു.
രാവിലെ മുതൽ പൂന്തുറയിൽ പ്രതിഷേധം ശക്തമായിരുന്നു. അധികൃതർ ആരും തങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ലെന്നും കലക്ടർ പോലും അവിടേക്ക് എത്തിയില്ലെന്നാണ് ആരോപണം. രക്ഷാപ്രവർത്തനത്തിന് പുറംകടലിനെക്കുറിച്ചു നന്നായി അറിയുന്ന തങ്ങളെയും കൊണ്ടുപോകണമെന്ന് അവർ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പൂന്തുറയിൽ സന്ദർശനം നടത്തി. സ്ഥിതിഗതികൾ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിക്കുമെന്ന് വ്യക്തമാക്കിയാണ് ഇരുവരും മടങ്ങിയത്.
കൊച്ചിയിൽ നിന്നും പോയ 200 ബോട്ടുകളെ കുറിച്ച് വിവരമില്ല
തോപ്പുംപടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഇരുന്നൂറിലേറെ ബോട്ടുകളെ കുറിച്ച് വിവരം ലഭിക്കാത്തത് തീരദേശത്തെ ആശങ്കയിലാഴ്ത്തുന്നു. കടലിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെക്കുറിച്ച് കൃത്യമായ വിവരം അറിയിക്കാൻ കഴിയാത്തത് തൊഴിലാളികളുടെ കുടുംബങ്ങളെ ആശങ്കയിലാക്കുന്നത്. കാലാവസ്ഥയെ കുറിച്ച് വിവരം ലഭിച്ച ബോട്ടുകൾ തീരത്ത് മടങ്ങിയെത്തിയിട്ടുണ്ട്. ഗിൽനെറ്റ് വിഭാഗത്തിലുള്ള ബോട്ടുകളാണ് കൊച്ചിയിൽ നിന്ന് പോയിരിക്കുന്നത്. ഒരു തവണ കടലിറങ്ങിയാൽ ഇവർ 10 മുതൽ 15 ദിവസം വരെ കഴിഞ്ഞേ മടങ്ങിയെത്താറുള്ളൂ. ഇതിനിടെ ഇവർ തീരവുമായി ബന്ധപ്പെടാറുമില്ല.
മഹാരാഷ്ട്ര-ഗുജറാത്ത് തീരത്തേക്കാണ് സാധാരണ മത്സ്യബന്ധനത്തിനായി പോകാറുള്ളത്. എന്നാൽ, ചിലപ്പോൾ ഒമാൻ തീരം വരെയും ഡീഗോ ഗാർഷ്യ തീരം വരെയുമൊക്കെ എത്തിയെന്നുവരാമെന്ന് തീരദേശവാസികൾ പറയുന്നു. നിലവിൽ ആരും അപകടത്തിൽ പെട്ടിട്ടുണ്ടാകുമെന്ന് കരുതുന്നില്ലെങ്കിലും ബോട്ടുകളെ കുറിച്ച് ഒരു വിവരവും ലഭ്യമല്ലാത്തതാണ് ആശങ്കയുണർത്തുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ബോട്ടിൽ അധികവും.
ബോട്ടുകൾ തിരിച്ചുവരുമ്പോൾ അപകടത്തിൽ പെട്ടേക്കുമോ എന്നതാണ് തങ്ങൾക്ക് ഭയമെന്ന് കടലിൽ പോയ മത്സ്യത്തൊഴിലാളി മുരുകന്റെ മകൻ ശക്തിവേൽ പറയുന്നു. മുരുകന്റേതുൾപ്പെടെ പലരുടെയും കുടുംബാംഗങ്ങൾ ഇതിനകം തന്നെ കൊച്ചിയിൽ എത്തിയിട്ടുണ്ട്. അതേസമയം, ഏറ്റവുമധികം മൽസ്യത്തൊഴിലാളികളെ കാണാതായ പൂന്തുറയിൽ പ്രതിഷേധം ശക്തമായി. രക്ഷാപ്രവർത്തന നടപടികൾ കൃത്യമല്ലെന്ന് ആരോപിച്ച് പ്രദേശവാസികൾ റോഡുപരോധിച്ചു. അതിനിടെ കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ദേശീയ ദുരന്ത നിവാരണ അതോറ്റി ഡയറക്ടർ ജനറലുമായി സ്ഥിതിഗതികൾ ചർച്ച ചെയ്തു.
കേരള തീരത്ത് ഭീമൻ തിരമാലയ്ക്ക് സാധ്യത
കേരള തീരത്തിന് പത്ത് കിലോമീറ്റർ അകലെ വരെ കടലിൽ ഭീമൻ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രവും ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷൻ ഇൻഫർമേഷൻ സർവീസും അറിയിച്ചു. കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂർ ജില്ലകളിൽ 4.4 മീറ്റർ മുതൽ 6.1 മീറ്റർ വരെ തിരയുയരും. കേരള തീരത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെ ഡിസംബർ രണ്ട് രാത്രി 11.30 വരെ രണ്ടു മുതൽ 3.3 മീറ്റർ ഉയരത്തിൽ തിരമാലയുണ്ടാവും. ലക്ഷദ്വീപ്, തെക്കൻ തമിഴ്നാട് എന്നിവിടങ്ങളിലും സമാന പ്രതിഭാസമുണ്ടാവുമെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു. കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ അടുത്ത 24 മണിക്കൂർ മഴയുണ്ടാവും. 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.
താനൂരിലും കാപ്പാടും കടൽ ഉൾവലിഞ്ഞു
അതിനിടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ കടൽ ഉൾവലിയുന്നതായി റിപ്പോർട്ട്. മലപ്പുറം താനൂർ, തിരൂരങ്ങാടി സദ്ദാം ബീറ്റ്, ആലപ്പുഴ കാട്ടൂർ കടപ്പുറം എന്നിവിടങ്ങളിൽ നിന്നാണ് കടൽ ഉൾവലിയുന്നതായുള്ള റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നത്. തീരമേഖലയിൽ നിന്നുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുകയാണ്. താനൂർ താലൂക്കിലെ കോവർമൺ കടപ്പുറത്ത് കടൽ 100 മീറ്ററോളം ഉൾവലിഞ്ഞു. സുനാമിക്ക് മുൻപാണ് സാധാരണമായി കടൽ ഉൾവലിയുന്നത്. മുൻപ് സുനാമി ഉണ്ടായപ്പോഴത്തെ അന്തരീക്ഷമാണ് ഇപ്പോൾ തീരത്ത് അനുഭവപ്പെടുന്നതെന്ന് തീരദേശവാസികൾ പറയുന്നു.
ഉൾക്കടൽ പ്രക്ഷുബ്ധമെന്ന് രക്ഷപെട്ടവർ
കടലിനുൾവശം പ്രക്ഷുബ്ധമാണെന്നും ഒരാൾക്ക് മറ്റൊരാളെ കാണാൻ സാധിക്കാത്ത അവസ്ഥയാണെന്നും രക്ഷപ്പെട്ടവർ പറയുന്നു. തമിഴ്നാടിന്റെ കപ്പലാണ് തങ്ങളെ രക്ഷപ്പെടുത്തിയത്. കോസ്റ്റ് ഗാർഡിന്റെ വാഹനങ്ങൾ കണ്ടില്ല. രക്ഷമായ കാറ്റിനെയും തിരയെയും തുടർന്ന് വള്ളങ്ങൾ മറിഞ്ഞ് വീണുപോയി. അതിന് മുകളിൽ പിടിച്ച് കിടന്നതിനാലാണ് തങ്ങൾ രക്ഷപ്പെട്ടത്.
തിരിഞ്ഞു നോക്കാനോ മറ്റോ സാധിക്കാത്തത്ര പ്രക്ഷുബ്ധമാണ് കടൽ. ഹെലികോപ്റ്ററിൽ നിരീക്ഷിച്ച് ആളുകളെ കണ്ടെത്തിയാൽ മത്രമേ കപ്പലുകൾക്ക് രക്ഷപ്പെടുത്താൻ സാധിക്കൂ. അല്ലാതെ കടലിൽ പോയവരെ കണ്ടെത്താനാകില്ലെന്നും രക്ഷപ്പെട്ടവർ പറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രക്ഷപെടുത്തിയവർക്കായി പ്രത്യേക വാർഡ് സജ്ജീകരിച്ചിട്ടുണ്ട്.
Stories you may Like
- ഉത്തരകാശിയിലെ തുരങ്കത്തിലെ രക്ഷാപ്രവർത്തനം എങ്ങുമെത്തിയില്ല;
- ബിപോർ ജോയ് ചുഴലിക്കാറ്റ് രാജസ്ഥാനിലേക്ക് നീങ്ങുന്നു
- ഇന്ത്യയിൽ മഴക്കെടുതി രൂക്ഷമാകില്ലെന്ന് പ്രവചനം; വെള്ളിയാഴ്ച വരെ കേരളത്തിലും മഴ
- വിഴിഞ്ഞം മുക്കോലയിൽ നടക്കുന്നത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം
- ബിപോർജോയ് ചുഴലിക്കാറ്റ് കരതൊടും മുമ്പ് ഗുജറാത്തിൽ ഭൂകമ്പം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്