എസ്സി, എസ്ടി നിയമത്തിന്റെ ദുരുപയോഗം തടയാനുള്ള കോടതിവിധിക്ക് വഴിയൊരുക്കിയത് കേന്ദ്രത്തിന്റെ ഒത്താശ; പട്ടികജാതി-വർഗ നിയമപ്രകാരമുള്ള പരാതിയിൽ ഉടനടി അറസ്റ്റ് പാടില്ലെന്ന വിധി അരക്ഷിത ബോധം പടർത്തി; ദളിത് രോഷം ആളിപ്പടർന്നപ്പോൾ ഉത്തരേന്ത്യ കലാപഭൂമിയായി; ഹിന്ദി ഹൃദയഭൂമിയിലെ ദളിത് രോഷം ബിജെപിക്കും മോദിക്കും കനത്ത പ്രഹരം; വിധി പുനഃപരിശോധിക്കാൻ ഹർജി നൽകി കേന്ദ്രം അനുനയ പാതയിൽ
മറുനാടൻ ഡെസ്ക്ക്
ന്യൂഡൽഹി: ദളിത് രോഷത്തിൽ കലാപഭൂമിയായി ഉത്തരേന്ത്യ. എസ്സി, എസ്ടി നിയമത്തിന്റെ ദുരുപയോഗം തടയാനുള്ള കോടതിവിധിക്കെതിരായ രോഷം തെരുവിലെത്തിയപ്പോൾ ഇന്നലെ ഒമ്പത് പേരാണ് ഇതിനോടകം കൊല്ലപ്പെട്ടത്. സമരക്കാർ പലയിടത്തും അക്രമാസക്തമായി മാറുകയായിരുന്നു. മധ്യപ്രദേശിൽ ആറു പേരും ഉത്തർ പ്രദേശിൽ രണ്ടും രാജസ്ഥാനിൽ ഒരാളും കൊല്ലപ്പെട്ടു. പല സംസ്ഥാനങ്ങളിലും പൊലീസിനു നേരേ വ്യാപകമായ ആക്രമണമാണുണ്ടായത്. പലയിടങ്ങളിലായി നൂറോളം ട്രെയിനുകൾ തടഞ്ഞു. ദേശീയപാതകളിലും ഗതാഗതം സ്തംഭിപ്പിച്ചു. നിരവധി സ്ഥലങ്ങളിൽ വാഹനങ്ങൾക്കു തീവച്ചു. ഉത്തർ പ്രദേശിൽ മാത്രം നൂറോളം വാഹനങ്ങൾ അഗ്നിക്കിരയായി. മധ്യപ്രദേശിലെ ഭിൻഡിൽ സൈന്യത്തെ വിന്യസിച്ചു. പഞ്ചാബിൽ സൈന്യവും കേന്ദ്രസേനയും സുസജ്ജരായി രംഗത്തുണ്ട്. ഉത്തർ പ്രദേശിലും മധ്യപ്രദേശിലും കേന്ദ്രദ്രുതകർമസേനയെ രംഗത്തിറക്കിയെങ്കിലും ഒന്നും സംഭവിച്ചില്ല.
മധ്യപ്രദേശിലെ ഗ്വാളിയോറിൽ പ്രതിഷേധപ്രകടനത്തിനിടെ ഒരാൾ കൈത്തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഉത്തർ പ്രദേശ്, ബിഹാർ, പഞ്ചാബ്, ഹരിയാന, ഒഡീഷ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിലും വ്യാപക സംഘർഷമുണ്ടായി.
പട്ടികജാതി/വർഗ പീഡന നിയമത്തിന്റെ ദുരുപയോഗം തടയാനായി കഴിഞ്ഞ 20-നു പുറപ്പെടുവിച്ച വിധിയിൽ സുപ്രീംകോടതി മുന്നോട്ടുവച്ച നിബന്ധനകൾ ഈ നിയമത്തിൽ വെള്ളം ചേർക്കുന്നതാണെന്നും പട്ടികവിഭാഗക്കാരുടെ അവകാശങ്ങൾ ഹനിക്കുന്നതുമാണെന്നാണു ബന്ദിന് ആഹ്വാനം നൽകിയ ദളിത് സംഘടനകളുടെ ആക്ഷേപം. ഈ വിധി പട്ടികവിഭാഗങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങൾ ഹനിക്കുന്നതാണെന്നു വാദിച്ച് കേന്ദ്ര സർക്കാർ പുനഃപരിശോധനാ ഹർജി നൽകിയിട്ടുണ്ട്.
മധ്യപ്രദേശിലെ ഗ്വാളിയറിലാണു പൊലീസ് വെടിവയ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഭിൻഡിലും മൊറേനയിലും ഓരോ മരണങ്ങളുണ്ടായി. രാജസ്ഥാനിലെ ആൾവാറിലുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. യു.പിയിലെ മുസഫർ നഗറിലാണു മരണം. സമരക്കാരുടെ ആക്രമണത്തിൽ നൂറുകണക്കിനു പൊലീസുകാർക്കു പരുക്കേറ്റു.യു.പി. മീററ്റിലെ ശോഭാപുരിൽ പ്രക്ഷോഭകർ പൊലീസ് എയ്ഡ്പോസ്റ്റിനു തീവച്ചു. ഒരു കാറും മോട്ടോർ സൈക്കിളും അടിച്ചുതകർത്തു. രാജസ്ഥാനിലെ ആൾവാറിൽ പലയിടത്തും പൊലീസുമായി ഏറ്റുമുട്ടിയ പ്രക്ഷോഭകർ നിരവധി വാഹനങ്ങൾക്കു തീവച്ചു. ആക്രമിക്കപ്പെടുമെന്ന ഭീതിയിൽ കടയുടമ നടത്തിയ വെടിവയ്പിൽ അഞ്ചു പേർക്കു പരുക്കേറ്റു. ഝാർഖണ്ഡിൽ ചരക്കുലോറിക്കു പ്രക്ഷോഭകർ തീവച്ചു.
സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പരിഗണിച്ച് പഞ്ചാബിൽ സി.ബി.എസ്.ഇ. ഇന്നലെ നടത്താനിരുന്ന 10, 12 ക്ലാസുകളിലെ പരീക്ഷ മാറ്റിവച്ചു. പഞ്ചാബിൽ ഇന്റർനെറ്റ് സേവനം വിഛേദിച്ചു. ജലന്ധറിലും അമൃത്സറിലും വ്യാപാരകേന്ദ്രങ്ങൾ തുറന്നില്ല. ദേശീയപാതകളിലും ഗതാഗത തടസം സൃഷ്ടിച്ചു. ബിഹാറിൽ പലേടത്തും ദീർഘദൂര ട്രെയിനുകൾ തടഞ്ഞു. ഡൽഹിയിലെ ഗസ്സിയാബാദിലും പഞ്ചാബിലെ പട്യാലയിലും ബിഹാറിലെ ഫോർബ്സ്ഗഞ്ചിലും മധ്യപ്രദേശിലെ മൊറേനയിലും ഒഡീഷയിലെ സംബൽപുരിലും ട്രെയിൻ തടഞ്ഞു.
ദളിത് രോഷത്തിന് കാരണമെന്ത്?
എസ്.സി., എസ്.ടി. നിയമത്തിന്റെ ദുരുപയോഗം തടയാൻ സുപ്രീംകോടതി ജസ്റ്റിസുമാരായ എ.കെ. ഗോയൽ, യു.യു. ലളിത് എന്നിവരുടെ ബെഞ്ച് മാർച്ച് 20-ന് ഇറക്കിയ മാർഗനിർദ്ദേശങ്ങളാണ് ദളിത് സംഘടനകളെ ചൊടിപ്പിച്ചത്. നിർദ്ദേശങ്ങൾക്കെതിരേ പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. പട്ടികജാതി-വർഗ നിയമപ്രകാരമുള്ള പരാതിയിൽ ഉടനടിയുള്ള അറസ്റ്റ് പാടില്ലെന്നായിരുന്നു വിധിയിലെ പ്രധാന നിർദ്ദേശം. സർക്കാർ ഉദ്യോഗസ്ഥർക്കെതിരേയാണ് പരാതിയെങ്കിൽ, നിയമനഅധികാരിയിൽനിന്ന് അനുമതി വാങ്ങുകയും ഡെപ്യൂട്ടി സൂപ്രണ്ടിൽ കുറയാത്ത പദവിയിലുള്ള ഉദ്യോഗസ്ഥൻ പ്രാഥമികാന്വേഷണം നടത്തുകയും ചെയ്തശേഷമേ അറസ്റ്റ് ചെയ്യാവൂ.
സർക്കാരുദ്യോസ്ഥരല്ലെങ്കിൽ, അറസ്റ്റിന് ജില്ലാ പൊലീസ് മേധാവിയുടെ രേഖാമൂലമുള്ള അനുമതി വേണം. കള്ളക്കേസാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാൽ ജാമ്യവും നൽകാം. പട്ടികജാതി-വർഗ (പീഡനം തടയൽ) നിയമം നടപ്പാക്കുന്നതിന്റെ ഉദ്ദേശ്യം നിരപരാധികളെ കുറ്റക്കാരാക്കുകയും സർക്കാർ ജീവനക്കാരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയുമാകരുതെന്ന് പലവട്ടം വ്യക്തമാക്കിയിട്ടുണ്ടെന്നും വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, ഈ ലഘൂകരണം ദളിതർക്കെതിരായ അക്രമങ്ങൾ വർധിപ്പിക്കുമെന്നാണ് വിമർശനം. ദളിതർക്കെതിരായ അക്രമങ്ങൾ കാലങ്ങളായി വർധിച്ചതിനെക്കുറിച്ചും അത്തരം കേസുകളിലെ പ്രതികൾക്ക് ശിക്ഷ ലഭിക്കുന്നത് അപൂർവമാണെന്നതും കേന്ദ്രം സുപ്രീംകോടതിയെ വേണ്ടവിധം അറിയിച്ചിരുന്നെങ്കിൽ കോടതി മറ്റൊരു നിഗമനത്തിൽ എത്തിയിരുന്നേനെയെന്ന് അവർ പറഞ്ഞു. വിധി മാർച്ച് 20-ന് വന്നശേഷം ഇത്രയും ദിവസം അതിനെതിരേ കോടതിയെ സമീപിക്കാൻ സർക്കാർ ശ്രദ്ധിക്കാത്തതും ദളിത് സംഘടനകൾ എടുത്തുകാട്ടുന്നുണ്ട്.
വിധിക്ക് വഴിയൊരുക്കിയത് കേന്ദ്രസർക്കാറിന്റെ നിലപാടുകൾ
പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക് രാജ്യം ഉറപ്പുനൽകുന്ന നിയമപരമായ സുരക്ഷ ഒരു സുപ്രഭാതത്തിൽ ഇല്ലാതാക്കുന്ന വിധത്തിലേക്ക് കാര്യങ്ങൾ മാറിയ സുപ്രീം കോടതി വിധിക്ക് വഴിയൊരുക്കിയത് കേന്ദ്രസർക്കാറിന്റെ നിലപാട് തന്നെയാണ്. ദളിതുകളെ സംരക്ഷിക്കാനുള്ള നിയമത്തിൽ ഭരണകൂടം കൈവക്കുന്നുവെന്ന തോന്നലുണ്ടാക്കിയ അരക്ഷിതബോധമാണ് രാജ്യമാകെ പ്രതിഷേധമായി പടർന്നത്.
സുപ്രീംകോടതിയിൽ കേസു വന്നപ്പോൾ കക്ഷിചേർന്നവരെല്ലാം വാദിച്ചത് എസി - എസ്ടി നിയമപ്രകാരം വ്യാപകമായി വ്യാജപരാതികൾ ഉന്നയിക്കപ്പെടുന്നു എന്നാണ്. സർക്കാറിന്റെ ഔദ്യോഗിക രേഖകളും ഉദ്ധരിച്ചു. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2016ലെ റിപ്പോർട്ട് അടക്കം കോടതിയിൽ ഹാജരാക്കി. ഇതോടെയാണ് കോടതി വിധഇ പ്രതികൂലമായി മാറിയത്. എന്തായാലും ഹിന്ദിഹൃദയഭൂമിയിൽ പൊട്ടിപ്പുറപ്പെട്ട ദളിത് രോഷം ബിജെപിക്ക് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്.
രോഷം ശമിപ്പിക്കാൻ പുനഃപരിശോധനാ ഹർജി നൽകി കേന്ദ്രം
ദളിത് രോഷം രാജ്യം മുഴുവൻ ആളിപ്പടരുമ്പോൾ സുപ്രീംകോടതി വിധിക്കെതിരേ കേന്ദ്രം പുനഃപരിശോധനാ ഹർജി നൽകി. മാർച്ച് 20-ന്റെ സുപ്രീംകോടതി വിധി ഭരണഘടനയുടെ 21-ാം വകുപ്പിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാമൂഹികനീതി മന്ത്രാലയത്തിന്റെ ഹർജി. നിയമത്തെ ദുർബലപ്പെടുത്തുന്നത് ദളിതുകൾക്കും ആദിവാസികൾക്കുമെതിരേയുള്ള അതിക്രമങ്ങൾ വർധിപ്പിക്കുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി വിധിക്കെതിരേ ഭരണ- പ്രതിപക്ഷ ഭേദമെന്യേ വിവിധ രാഷ്ട്രീയപ്പാർട്ടികളും ദളിത് സംഘടനകളും രംഗത്തെത്തിയതിനെ തുടർന്നാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്. വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് എസ്.സി/, എസ്.ടി. ഓർഗനൈസേഷൻ നൽകിയ ഹർജി അടിയന്തരമായി കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹർജി ഉചിതസമയത്ത് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ബിജെപി.യും നരേന്ദ്ര മോദി സർക്കാരും ദളിതുകൾക്കൊപ്പമാണെന്ന് പുനഃപരിശോധനാ ഹർജി നൽകിയ കാര്യം വിശദീകരിച്ച് നിയമമന്ത്രി രവിശങ്കർ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു. ബിജെപി.യിലാണ് ഏറ്റവും കൂടുതൽ ദളിത് സാമാജികരുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.
ദളിത് രോഷത്തെ ഏകോപിപ്പിച്ച് പ്രതിപക്ഷം, ബിജെപിക്ക് തിരിച്ചടി
ഉത്തരേന്ത്യ മുഴുവൻ പടരുന്ന രോഷത്തെ ഏകോപിപ്പിച്ചതിൽ പ്രതിപക്ഷ പാർട്ടികൾക്കും പങ്കുണ്ട്. ഫലത്തിൽ ബിജെപിക്ക് എതിരായ രോഷത്തിന്റെ കാരണമായി ഈ സംഭവം മാറുകയായിരുന്നു. ഉത്തർപ്രദേശിൽ അടക്കം രോഷം ആളിക്കത്തിച്ചത് ബിഎസ്പി പ്രവർത്തകരാണ്. ദളിത് നേതാവും ഗുജറാത്ത് എംഎൽഎ.യുമായ ജിഗ്നേഷ് മേവാനിയാണ് അഹമ്മദാബാദിൽ ബന്ദ് നയിച്ചത്. അഹമ്മദാബാദിൽത്തന്നെ അംബേദ്കർ പ്രതിമയെ രക്തതിലകം ചാർത്താനായി കൈഞരമ്പ് മുറിച്ച ഒരു യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദളിത് സംഘടനകൾക്കൊപ്പം വിവിധ സംസ്ഥാനങ്ങളിൽ സിപിഐ.(എം.എൽ.) പ്രവർത്തകരും തീവണ്ടികൾ തടയാനെത്തി. മധ്യപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലെ പ്രശ്നബാധിത മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. 30 കമ്പനി അധികസേനയെയാണ് ഇവിടെ വിന്യസിച്ചത്. കലാപം നേരിടാൻ പരിശീലനം ലഭിച്ചിട്ടുള്ള എണ്ണൂറോളം സുരക്ഷാസൈനികർ മധ്യപ്രദേശിലേക്കും ഉത്തർപ്രദേശിലേക്കും തിരിച്ചുകഴിഞ്ഞു.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ആവശ്യമായ നടപടികളെടുക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. ക്രമസമാധാനനില പാലിക്കണമെന്ന് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനും ജനങ്ങളോട് അഭ്യർത്ഥിച്ചു. സംഘർഷാവസ്ഥയെത്തുടർന്ന് യാത്രാത്തീയതികൾ മാറ്റിയതിനും റീഫണ്ടുകൾ നൽകുന്നതിനും ഏർപ്പെടുത്തുന്ന പിഴ ജെറ്റ് എയർവേയ്സ് തിങ്കളാഴ്ച ഒഴിവാക്കി.
Stories you may Like
- സബാൾട്ടൻ ഫെസ്റ്റിവലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്ദുമേനോൻ
- യുവാവിനെ എസ് സി -എസ് റ്റി കേസിൽ കുടുക്കാൻ ശ്രമിച്ച സി പി എം നേതാവ് സ്വയം കുടുങ്ങി
- ദളിത് ക്രൈസ്തവർക്ക് തുല്യ നീതി പുനഃസ്ഥാപിക്കണമെന്ന് കെ സി സി ദളിത് പ്രീ അസംബ്ലി
- മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ.കെ രമ
- ഡൽഹി സമരം ആരെയും തോൽപ്പിക്കാനല്ല, അർഹമായത് നേടിയെടുക്കാൻ
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്