താനും രോഹിത് വെമൂലയുടെ പാതയിലാണെന്ന് ദലിത് വിദ്യാർത്ഥിനി; നീതി കിട്ടിയില്ലെങ്കിൽ ആത്മഹത്യ മാത്രമാണ് ഇനി ഏക വഴി; ഉന്നത ജാതിക്കാരനായ കോളേജ് ഡയറക്ടർ ജാതിവിവേചനത്താൽ നിരന്തരം പീഡിപ്പിക്കുന്നതായി പരാതി; പരാതിയിൽ പൊലീസും സർവകലാശാലയും നടപടി വൈകിക്കുന്നു; കേരളത്തിൽനിന്ന് വീണ്ടും ജാതിവിവേചന വാർത്തകൾ
ആർ പീയൂഷ്
കോട്ടയം: കേരളത്തിൽനിന്ന് വീണ്ടും ജാതിവിവേചന വാർത്തകൾ. കോട്ടയത്തു നിന്ന് ഒരു ദളിത് വിദ്യാർത്ഥിനിയെ ഉന്നത ജാതിക്കാരനായ കോളേജ് ഡയറക്ടർ പീഡിപ്പിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. കോട്ടയം അതിരമ്പുഴയിലെ ഇന്റർനാഷണൽ ആൻഡ് ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി കോളേജിലെ പി.എച്ച.ഡി വിദ്യാർത്ഥിനിയും കണ്ണൂർ സ്വദേശിനിയുമായ ദീപാ പി മോഹനാണ് കോളേജ് ഡയറക്ടർ നന്ദകുമാർ കളരിക്കലിന്റെ ജാതി വിവേചനത്തിന് ഇരയായതായി ആരോപിക്കുന്നത്.
നാനോ ബയോ ടെക്നോളജിയിൽ പിഎച്ച്ഡി ചെയ്യുകയാണ് ദീപ എംഫിൽ ചെയ്തതും ഇവിടെയാണ്. അന്നു മുതൽ തുടങ്ങിയതാണ് ജാതി അവഹേളനം എന്ന് ദീപ പറയുന്നു. എംഫിൽ കംപ്ലീറ്റ് ചെയ്യാൻ തീസീസ് എക്സാമിനർക്ക് സമർപ്പിച്ചപ്പോൾ യാതൊരു കാരണവുമില്ലാതെ അത് നന്ദകുമാർ റിജെക്ട് ചെയ്തു. എന്നാൽ എക്സാമിനർ അത് നോക്കി സൈൻ ചെയ്തു. എന്നാൽ ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് ഇയാൾ വീണ്ടും ലാബിൽ വർക്ക് ചെയ്ത റിപ്പോർട്ടുകൾ പ്രിന്റ് ചെയ്ത് വാങ്ങി. ഏകദേശം പതിനയ്യായിരം രൂപയാണ് ഇത് വഴി ദീപയ്ക്ക് നഷ്ടമായത്. എംഫിൽ പൂർത്തിയായതിന് ശേഷം പിഎച്ചഡിക്കും ഇതേ കോളേജിൽ തന്നെ പഠനം നടത്താനാണ് ദീപ തീരുമാനിച്ചത്. ഇതിനായുള്ള ഗേറ്റ് പരീക്ഷയും പാസ്സായി. എന്നാൽ നന്ദകുമാർ ഇവിടെയും തടസ്സം നിന്നു, എംഫിലിന്റെ ടിസി നൽകാതെ. എന്നാൽ തളരാതെ പോരാടി അടുത്തവർഷം ടിസി സ്വയം തയ്യാറാക്കി ഇവിടെ പഠനത്തിന് ചേർന്നു.
എന്നാൽ വീണ്ടും പീഡന പരമ്പര തുടർന്നു. ആദ്യ ആറു മാസത്തെ കോഴ്സ് വർക്ക് ചെയ്തു കൊടുത്തില്ല. പഠനത്തിനുള്ള മെറ്റീരിയൽസും നൽകിയില്ല. സഹപാഠികളുടെ പക്കൽ നിന്നും മെറ്റീരിയൽസ് കടം വാങ്ങി ഫിസിക്സ് ലാബിൽ ഇരുന്ന് ഗവേഷണം നടത്തിയപ്പോൾ നന്ദകുമാർ ലാബ് പൂട്ടി സ്ഥലം വിട്ടു. ഒടുവിൽ പൊലീസെത്തിയാണ് മോചിപ്പിച്ചത്. ഇതിനെതിരെ പരാതി നൽകരുതെന്ന് ഇയാൾ ദീപയുടെ ഗൈഡിനോട് പറഞ്ഞു. എന്നാൽ വീണ്ടും പ്രശ്നങ്ങൾ സൃഷ്ടിച്ച് ലാബിൽ കയറാൻ പറ്റാതാക്കിയതോടെയാണ് നന്ദകുമാറിനെതിരെ യൂണിവേഴ്സിറ്റിയിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജാതി അവഹേളനം നടത്തിയതിനാലും സിൻഡിക്കേറ്റ് അന്വേഷണം പ്രഖ്യാപിച്ചു. എന്നാൽ വിദ്യാർത്ഥിക്ക് പിന്തുണ നൽകാൻ തയ്യാറല്ലെന്നും ഇത്് സ്ഥാപനത്തിന്റെ അച്ചടക്കത്തെ ബാധിക്കുമെന്നുമാണ് നന്ദകുമാർ സിൻഡിക്കേറ്റിന് മുന്നിൽ പറഞ്ഞത്. ഇതോടെ പൊലീസിന് ഇയാൾക്കെതിരെ ക്രിമിനൽകേസ് എടുക്കാൻ നിർദ്ദേശം നൽകി.എന്നാൽ എല്ലാ ഇടങ്ങളിലും ശക്തമായ സ്വാധീനമുള്ള നന്ദകുമാർ പൊലീസ് അന്വേഷണം അട്ടിമറിപ്പിച്ചു.
പലതരത്തിൽ പൊലീസ് കേസുകളിൽ ഇയാൾ ദീപയെ കുടുക്കാനും ശ്രമിച്ചിട്ടുണ്ട്. വിവരാവകാശം നൽകിയതിന്റെ രശീതി വാങ്ങാൻ പോയപ്പോൾ തന്നെ കടന്നാക്രമിച്ചു എന്നു കാട്ടി പൊലീസിൽ പരാതി നൽകി. ക്രിമിനൽ കേസ് വരെ എടുപ്പിക്കാനും ശ്രമിച്ചു. എസ്.സി-എസ്.ടി അട്രോസിറ്റീസ് ആക്ട് പ്രകാരം നന്ദകുമാർ കളരിക്കലിനെതിരെ ക്രിമിനൽ കേസ് എടുക്കേണ്ടിവന്നതുപോലും ദീപയുടെ ഒറ്റക്കുള്ള ഇടപെടൽ കൊണ്ട് മാത്രമാണ്. ദീപ തയ്യാറാക്കിയ പിഎച്ചഡി പ്രോജക്ട് ഡേറ്റാബെയ്സ് മറ്റൊരു കുട്ടിക്ക് നൽകി അത് ഇന്റർനാഷണൽ ജേർണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതൊന്നുമറിയാതെ പ്രസന്റേഷൻ ചെയ്തപ്പോൾ ഇത് കോപ്പിയടിച്ചതാണെന്നും പറഞ്ഞ് പരസ്യമായി നന്ദകുമാർ അപമാനിക്കുകയും ചെയ്തു. ഉത്തരവാദിത്വത്തോടെ ഒരു ജോലിയും ചെയ്യാനറിയില്ലെന്നുമൊക്കെ പറഞ്ഞ് താഴ്ത്തികെട്ടിഴയന്നും ദീപ പറയുന്നു.
എന്നാൽ വളരെ വിചിത്രമായ രീതിയിലാണ് നന്ദകുമാറിനെതിരെയുള്ള നടപടികൾ സർവ്വകലാശാല അവസാനിപ്പിച്ചത്. നന്ദകുമാർ തന്റെ വക്കീൽ കോടതിയിൽ കൊടുത്ത പരിഹാര നിർദ്ദേശത്തിനൊപ്പം ചേർത്ത് നൽകി തനിക്കെതിരെയുള്ള എഫ്.ഐ.ആർ ക്വാഷ്ഡ് ആയെന്നു സർവകലാശാലയോട് പറയുകയും, ഉടനടി അദ്ദേഹത്തിന് മാത്രമായി സ്പെഷ്യൽ സിൻഡിക്കേറ്റ് കൂടി നടപടികളെല്ലാം അവസാനിപ്പിക്കപ്പെടുകയാണുണ്ടായത്.
ദീപയുടെ കേസിൽ വാദി സർവ്വകലാശാലയാണ്. പൊലീസ് റിപ്പോർട്ട് സമർപ്പിച്ചതിൽ അതൃപ്തിയുണ്ടെന്നും, ആക്ഷേപ എതിർവാദം മജിസ്ട്രേറ്റ് കോടതിയിൽ ബോധിപ്പിക്കണമെന്നും നിരവധി തവണ രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് എന്ത് വേണമെന്ന് കോടതി സർവകലാശാലയോട് ചോദിച്ചു. ദീപയ്ക്ക് വേണ്ടി ഏറ്റുമാനൂർ കോടതിയിൽ ഹാജരാകേണ്ടതില്ല എന്നാണത്രേ നിയമ ഉപദേശം എന്നായിരുന്നു മറുപടി. എസ്.സി.എസ്.ടി അട്രോസിറ്റി കേസ് ആയതിനാൽ മജിസ്ട്രേറ്റ് കോടതി സെഷൻസിലേക്കു മാറ്റി. വൈസ് ചാൻസിലർ ബാബു സെബാസ്റ്റ്യൻ , രജിസ്ട്രാർ എം.ആർ ഉണ്ണി , പിവിസി സാബു തോമസ്, മുഴുവൻ ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും വേട്ടക്കാരനെ അധികാരങ്ങളുപയോഗിച്ചു സംരക്ഷിക്കുകയും ഇരയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയുമാണ് ചെയ്യുന്നത്.
ഹൈക്കോടതിയിൽ നിന്നും അനുകൂല ഓർഡർ ലഭിച്ചുവെങ്കിലും ദീപയ്ക്ക് ഇപ്പോഴും ഗവേഷണം ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. നാനോ ബയോളജി ലാബ് മൊത്തത്തിൽ അണുബാധിതമാണ്. വിസിയെ വിവരം അറിയിച്ചിട്ടും ഒരു നടപടിയുമില്ല. പിവിസി,രജിസ്ട്രാർ,സിൻഡിക്കേറ്റ് തുടങ്ങിയവരെല്ലാം പ്രതിക്ക് വേണ്ടിയാണ് നിലനിൽക്കുന്നത്. കൂടാതെ നല്ല രാഷ്ട്രീയ ഇടപെടലും ഉണ്ട്. കാരണം ഇടത് അദ്ധ്യാപക സംഘടനയുടെ അംഗമാണ് നന്ദകുമാർ. ഞാനെന്താണ് വേണ്ടത്, ഒന്നും എന്നെക്കൊണ്ട് പറ്റുന്നില്ലെന്നുമാണ് വിസി നേരിട്ട് പറയുന്നതെന്ന് ദീപ പറയുന്നു.
ഇപ്പോൾ ദീപയ്ക്ക് നന്ദകുമാറിന്റെ വധഭീഷണിയുമുണ്ട്. കോട്ടയം ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷിച്ചിട്ടുപോലുമില്ല എന്നും നീതി കിട്ടിയില്ലെങ്കിൽ ആത്മഹത്യ മാത്രമാണ് ഇനി ഏക വഴിയുമെന്നാണ് ദീപ പറയുന്നത്.കാര്യങ്ങൾ വിശദമാക്കി ദീപ വിശദമായി ഫേസ്ബുക്ക് പോസ്റ്റും ഇട്ടിട്ടുണ്ട്.
Stories you may Like
- കനത്ത ഫീസിന് പിന്നാലെ പായുന്ന യുകെ യൂണിവേഴ്സിറ്റികൾക്ക് മറ്റൊരു പാഠം
- ജാതി സംവരണത്തിനെതിരെ എൻഎസ്എസ്
- മനു കുളത്തുങ്കലിന് അലിയാൻസ് അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്
- കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടപ്പാക്കും: രാഹുൽ ഗാന്ധി
- മലയാളി വിദ്യാർത്ഥികൾക്ക് കിടിലൻ പാര നൽകി യുകെ യൂണിവേഴ്സിറ്റികൾ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍