ഏത് ജാതിയിൽപ്പെട്ടയാൾക്കും ഇന്റർവ്യൂവിലും എഴുത്ത് പരീക്ഷയിലും ജയിച്ചാൽ ബ്രാഹ്മണനാകാമോ ? ബ്രാഹ്മണസമൂഹത്തിന് സർക്കാരും സമൂഹവും നൽകിയിരിക്കുന്ന ഉന്നതകുലജാതൻ എന്ന നെറ്റിപ്പട്ടം എടുത്തുകളഞ്ഞ് സംവരണത്തിന്റെ ആനുകൂല്യം ഉറപ്പാക്കുമോ? ക്ഷേത്രങ്ങളിൽ ദളിത് പൂജാരിമാരെ നിയമിക്കുന്നതിനെതിരെ അഖിലകേരള തന്ത്രിമണ്ഡലം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: രാഷ്ട്രീയ ശക്തിയായി മാറുക. വോട്ട് ബാങ്കായി മാറുക .ഗായത്രീമന്ത്രത്തിന്റെ ഹോമാഗ്നിയിൽ നിന്ന് സർവ്വ ഊർജവും ചൈതന്യവും ഉൾക്കൊണ്ട് ഉദിച്ചുയരുക, അനീതിക്ക് എതിരെ ശബ്ദം ഉയർത്തുക. കേരളരാഷ്ട്രീയം ഇന്ന് ബ്രാഹ്മണ്യത്തിന്റെ അസ്തിത്വം അളക്കുന്ന തിരക്കിലാണ്.- അഖിലകേരള തന്ത്രിമണ്ഡലം നേതാവിന്റെ അഭിപ്രായമാണിത്.
ദളിതർ പൂജാരിമാരാകുന്നതിനെ സമൂഹം കൈയടിക്കുമ്പോൾ ഉയരുന്ന എതിർപ്പിന്റെ സ്വരം. ആർഎസ്എസ് മുഖപത്രമായ ജന്മഭൂമിയിലാണ് വാഴയിൽമഠം വിഷ്ണുനമ്പൂതിരി നിലപാടും പ്രതിഷേധവും അറിയിക്കുന്നത്. ഏത് ജാതിയിൽപ്പെട്ടയാൾക്കും ഇന്റർവ്യൂവിലും എഴുത്ത് പരീക്ഷയിലും ജയിച്ചാൽ ബ്രാഹ്മണനാകാമോയെന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തുന്നത്.
ജന്മഭൂമിയിൽ പ്രസിദ്ധീകരിച്ച ലേഖനം ഇങ്ങനെ
ഹോമാഗ്നിയിൽനിന്ന് ഉദിച്ചുയരുന്ന ബ്രാഹ്മണ്യം
വാഴയിൽമഠം വിഷ്ണുനമ്പൂതിരി
രാഷ്ട്രീയ ശക്തിയായി മാറുക. വോട്ട് ബാങ്കായി മാറുക .ഗായത്രീമന്ത്രത്തിന്റെ ഹോമാഗ്നിയിൽ നിന്ന് സർവ്വ ഊർജവും ചൈതന്യവും ഉൾക്കൊണ്ട് ഉദിച്ചുയരുക, അനീതിക്ക് എതിരെ ശബ്ദം ഉയർത്തുക. കേരളരാഷ്ട്രീയം ഇന്ന് ബ്രാഹ്മണ്യത്തിന്റെ അസ്തിത്വം അളക്കുന്ന തിരക്കിലാണ്. ഏതൊക്കെവഴിയിൽ വോട്ടുകൾ സ്വന്തമാക്കാം എന്ന പരീക്ഷണത്തിൽ. ഈ പരീക്ഷണത്തിനിടയിൽ അവരെ വോട്ട് നൽകി ജയിപ്പിച്ച ഒരുവിഭാഗം സംവരണേതരസമൂഹം ഇവിടെ ഉണ്ട് എന്ന യാഥാർഥ്യം മറന്നുകൊണ്ട്, നിങ്ങൾ തുല്യം ചാർത്തിത്തന്ന ബ്രാഹ്മണ്യം എന്ന വരേണ്യവർഗപദവിയുടെ ദുരിതപർവം പേറുന്ന സാധുജീവിതങ്ങൾ. ഇതിനെ നിങ്ങൾ അറിയാതെ പോകുന്ന, അല്ലെങ്കിൽ അറിഞ്ഞുകൊണ്ട് കണ്ടില്ലെന്ന് നടിക്കുന്ന കുറച്ച് സത്യങ്ങൾ ഉണ്ട്. അനാദികാലം മുതൽ നാടിന്റെ നന്മയ്ക്കും ലോകരക്ഷയ്ക്കും വേണ്ടി നിലകൊള്ളുന്നവരായിരുന്നു ബ്രാഹ്മണർ എന്ന ഓമനപ്പേരിൽ നിങ്ങൾ ചവിട്ടിത്തേക്കുന്ന ജന്മങ്ങൾ.
നിത്യപൂജ അനുഷ്ഠിക്കുന്നവർക്കും പരിപാലകന്മാർക്കും യോഗീശ്വരതപസ്വികൾക്കും ദേശവാസികൾക്കും രാജ്യം ഭരിക്കുന്നവർക്കും ശാന്തിയും സൗഖ്യവും ഉണ്ടാകട്ടെ. ന്യായമായ മാർഗത്തിലൂടെ പ്രജാക്ഷേമം മാത്രം ലക്ഷ്യം വയ്ക്കുന്ന ഭരണകർത്താക്കൾക്കും പശുക്കൾക്കും ബ്രാഹ്മണർക്കും സമസ്തചരാചരങ്ങൾക്കും സൗഖ്യം ഉണ്ടാകട്ടെ- ഇതായിരുന്നു ഞങ്ങളുടെ പ്രാർത്ഥന.
ക്ഷേത്രങ്ങൾ നിത്യപൂജയ്ക്ക് വകയില്ലാതെ നശിച്ചുകൊണ്ടിരുന്ന കാലം ഉണ്ടായിരുന്നു. അന്ന് അഷ്ടിക്ക് വകയില്ലാതിരുന്ന ബ്രാഹ്മണർ സ്വയം പട്ടിണികിടന്ന് നിത്യപൂജയും നിവേദ്യവും നടത്തിയിരുന്ന ധാരാളം ക്ഷേത്രങ്ങൾ കേരളത്തിലങ്ങോളമിങ്ങോളം ഉണ്ടായിരുന്നു. അക്കാലത്ത് വിശന്ന വയറുമായി ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിച്ച് നിലനിർത്തുന്നതിന് ബ്രാഹ്മണർ വഹിച്ച പങ്ക് വിസ്മരിക്കരുത്. ബ്രാഹ്മണർക്ക് ക്ഷേത്രപൂജ എന്നത് ഒരു കൂലിവേല ആയിരുന്നില്ല. കുലത്തൊഴിലായിരുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ നശിച്ചുകൊണ്ടിരിക്കുന്ന ദേവസ്വങ്ങളെ സംരക്ഷിക്കാനെന്ന പേരിൽ സർക്കാർ നിയന്ത്രിത സംവിധാനങ്ങൾ നിലവിൽ വന്നപ്പോൾ സാധുക്കളും പരമസാത്വികരുമായിരുന്ന ബ്രാഹ്മണരെ ശമ്പളം, പെൻഷൻ, ഗ്രാറ്റുവിറ്റി, പ്രോവിഡന്റ് ഫണ്ട് എന്നിവ കാണിച്ച് നിശ്ശബ്ദരാക്കി ദേവസ്വം ഭരണം സർക്കാർ ഏറ്റെടുത്ത്, ദേവസ്വവും ദേവന്റെ സ്വത്തുക്കളും തുച്ഛമായ ആനുവൽഗ്രാന്റ് കൊടുത്തുകൊണ്ട് സ്വന്തമാക്കിവച്ച് കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു.
ബ്രാഹ്മണരുടെ ആദ്യകുറവായി നിങ്ങൾ കണ്ടെത്തിയത് അക്കാദമിക്കൽ ക്വാളിഫിക്കേഷന്റെ കുറവായിരുന്നു. ഭാരതത്തിന്റെ സർവകലാശാലകൾ എന്നും വേദോപനിഷത്തുക്കളിൽ ഊന്നിനിന്നുകൊണ്ടുള്ള ഗുരുകുലസമ്പ്രദായത്തിൽ പാരമ്പര്യമായ ജ്ഞാനമാണ് പകർന്നുകൊടുത്തിരുന്നത്. അത് മറികടക്കാൻ ആചാരാനുഷ്ഠാനങ്ങളുടെ പാരമ്പര്യമോ ആത്മീയാചരണത്തിന്റെ പിതൃത്വമോ പറയാനില്ലാത്ത ഒരുവിഭാഗം അക്കാദമിക്കൽ ക്വാളിഫിക്കേഷന്റെ വിശേഷം പലവുരു ആവർത്തിച്ച് മഹത്ത്വവത്കരിക്കാൻ ശ്രമിക്കുകയാണ്. എന്തുകൊണ്ടാണ് അപൂർവം ബ്രാഹ്മണർക്ക് അക്കാദമിക്കൽ ക്വാളിഫിക്കേഷൻ കുറഞ്ഞതെന്ന് ചിന്തിക്കുക. ബ്രഹ്മജ്ഞാനം എന്നത് കേവലം പുസ്തകങ്ങളിലൂടെ ക്യാപ്സൂൾ പരുവത്തിലുള്ള ഉത്തരങ്ങൾ പഠിച്ച് നേടേണ്ടതല്ല. ആചാര്യസ്ഥാനങ്ങളും മേൽശാന്തിസ്ഥാനങ്ങളും ഒന്നും കേവലം തൊഴിലല്ലെന്ന് തിരിച്ചറിയുക. പിതാമഹന്മാരുടെയും പ്രപിതാ മഹന്മാരുടെയും ഗുരുപരമ്പരകളിലൂടെയും കൈമാറിവരുന്ന മഹത്സാധനയുടെ ബാക്കിപത്രങ്ങളാണ് ബ്രാഹ്മണർക്ക് ഈ സ്ഥാനങ്ങൾ.
വേദവ്യാസനെയും വിശ്വാമിത്രമഹർഷിയെയുമൊക്കെ ഉപമിക്കുമ്പോൾ ഒന്ന് ആലോചിക്കണം, അവർ അതിനുവേണ്ടി അനുഷ്ഠിച്ച മാർഗവും തപശ്ശക്തിയും എന്തായിരുന്നുവെന്ന്. പൂർവ്വജന്മത്തിലെ തപസ്സിന്റെയും ഭഗവത് ചിന്തയുടെയും ബാക്കിപത്രമായിരുന്നു വേദവ്യാസന്റെയും വിശ്വാമിത്രന്റെയും ഒക്കെ പിൻജന്മം. ശ്രീനാരായണഗുരുപോലും പറഞ്ഞത് ഞാൻ ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നാണ്. അല്ലാതെ ഞാൻ പ്രതിഷ്ഠനടത്തിയതുകൊണ്ട് ബ്രാഹ്മണനാണ് എന്നല്ല. ഗുരുദേവദർശനങ്ങളും വചനങ്ങളും ശരിയായ അർഥത്തിൽ ഗ്രഹിച്ചിരുന്നുവെങ്കിൽ ഇന്ന് ഇങ്ങനെ ഒരവസ്ഥ സമൂഹത്തിന് വരില്ലായിരുന്നു.
ബ്രാഹ്മണൻ എന്നാൽ ജാതിയാണോ എന്ന ചോദ്യത്തിന് വിവരാവകാശനിയമം അനുസരിച്ച് പൊതുഭരണവകുപ്പിൽ എഴുതി ചോദിച്ചപ്പോൾ അത് ഇവിടെ ലഭ്യമല്ല എന്നും. പട്ടികജാതി പട്ടികവർഗത്തിന്റെ ഉന്നമനത്തിനുവേണ്ടിയുള്ള 'കിർത്താഡ്സി'നോട് ചോദിക്കുന്നതാണ് ഉത്തമം എന്നും മറുപടിവന്നു. ബ്രാഹ്മണരുടെ അസ്തിത്വം അറിയാൻ പട്ടികജാതി പട്ടികവർഗ്ഗത്തിന്റെ ഉന്നമനത്തിനുവേണ്ടി ഉണ്ടാക്കിയിരിക്കുന്ന സംവിധാനത്തോട് ചോദിക്കണമെന്ന്. ചീഫ് സെക്രട്ടറിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൊതുഭരണവകുപ്പിന് ബ്രാഹ്മണൻ എന്നത് ജാതിയാണോ എന്ന് അറിയില്ല. അറിയാമെങ്കിൽ തന്നെ മറുപടി പറയാനുള്ള ഉറപ്പ് ഇല്ല.
അങ്ങനെ എങ്കിൽ ലക്ഷോപലക്ഷം ബ്രാഹ്മണസമുദായ അംഗങ്ങളുടെ എസ്എസ്എൽസി ബുക്കിലെ കാസ്റ്റ് (ജാതി) എന്ന കോളത്തിൽ മലയാളബ്രഹ്മണൻ എന്ന് എഴുതിവച്ചിരിക്കുന്നതിന്റെ സാംഗത്യം എന്താണ്? ബ്രഹ്മത്തെ അറിയുന്നവനാണ് ബ്രാഹ്മണൻ എന്ന് വാദിക്കുന്നതിന്റെ പൊരുൾ എന്താണ്? ജനിക്കുമ്പോൾത്തന്നെ അവർക്ക് ബ്രഹ്മത്തെ അറിയാനുള്ള സാങ്കേതികവിദ്യ ഉണ്ടോ ? ഏത് ജാതിയിൽപ്പെട്ടയാൾക്കും ഇന്റർവ്യൂവിലും എഴുത്ത് പരീക്ഷയിലും ജയിച്ചാൽ ബ്രാഹ്മണനാകാമോ ? എങ്കിൽ ബ്രാഹ്മണസമൂഹത്തിന് സർക്കാരും സമൂഹവും നൽകിയിരിക്കുന്ന ഉന്നതകുലജാതൻ എന്ന നെറ്റിപ്പട്ടം എടുത്തുകളഞ്ഞ് സംവരണത്തിന്റെ ആനുകൂല്യം ഉറപ്പാക്കുമോ? ഇങ്ങനെ ഒരായിരം ചോദ്യങ്ങളുണ്ട്.
ബ്രാഹ്മണ്യം ഒരുശാന്തി നിയമനംകൊണ്ട് നശിക്കുന്നതല്ല. ഈ കാട്ടുതീയിൽ വെന്തുരുകാനുള്ളതല്ല ബ്രാഹ്മണ്യമെന്ന് ആരുടെ മുന്നിലും ഉറക്കെ പറയാനുള്ള ആത്മധൈര്യം ഞങ്ങൾ നേടി എടുത്തുകഴിഞ്ഞു. ഇനി ബ്രാഹ്മണ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ നാളുകളായിരിക്കണം. ബ്രാഹ്മണ്യം എന്നത് പാണ്ഡിത്യത്തിൽ കൂടി മാത്രം നേടുന്ന ഒന്നല്ല. ആഗമശാസ്ത്രവിധി പ്രകാരം ജനിച്ച് ജീവിക്കുന്നവനും ഷോഡശസംസ്കാരം ഉൾക്കൊള്ളുന്നവനുംകൂടി ആയിരിക്കണം ബ്രാഹ്മണൻ. ആഗമശാസ്ത്രവിധിപ്രകാരം മാത്രം ആയിരിക്കണം ക്ഷേത്രശാന്തിക്കാരുടെ നിയമനം, ഇത് സുപ്രീം കോടതിവിധിയാണ്.
ആധാനം തനയസ്യപുംസവവിധിഃ
സീമന്ത ജാതാഹ്വയൗ
നിഷ്ക്രാമോളന്നവിധിഃ
ക്ഷുരോപ നയനേ
ത്രീണീ വ്രതാനിക്രമാത്
ഗോദാനം ച സമാപനം
വ്രതവിധേഃ
പാണിഗ്രഹോളഗ്ന്യാഹിതിർ -
വ്വിപ്രാദേർവ്വി ഹിതാശ്രുതൗ
നിഗദിതാഃ
കാര്യാഃ ക്രിയാഃ ഷോഡശഃ
1) ഗർഭാധാനം, 2) പുംസവനം, 3) സീമന്തം, 4) ജാതകർമം, 5) നാമകരണം, 6)വാതിൽപുറപ്പാട്, 7) ചോറൂണ്, 8) ചൗളം, 9) ഉപനയനം, 10) ആണ്ട്വ്രതം, 11) മഹാവ്രതം 12) ഉപനിഷദ്വ്രതം, 13) ഗോദാനം, 14) സമാവർത്തനം, 15) വിവാഹം, 16) അഗ്ന്യാധാനം എന്നീ സംസ്കാരങ്ങളിലൂടെ കടന്നുവന്ന് ആഗമശാസ്ത്രവിധികൾക്കനുസരിച്ച് ജനിച്ച് ജീവിക്കുന്നവനായിരിക്കണം ബ്രാഹ്മണൻ. അല്ലാതെ ഏതെങ്കിലും ഒരു എഴുത്ത് പരീക്ഷയിൽ ഉന്നതവിജയം നേടിയതുകൊണ്ടോ ഇന്റർവ്യൂവിൽ മികവ് തെളിയിച്ചതുകൊണ്ടോ ബ്രാഹ്മണനാകാൻ കഴിയില്ല.
ബ്രാഹ്മണ്യം എന്നത് തലമുറകളിലൂടെ കൈമാറിവരുന്ന സമർപ്പണമാണ്. അത് അറിഞ്ഞും അനുഭവിച്ചും ജീവിതത്തിൽ പ്രാവർത്തികമാക്കിയ അനേകായിരം ബ്രാഹ്മണർ ഇവിടെ ഉണ്ട്. അവർക്ക് ഇത് ആത്മീയമായ സപര്യയാണ്. സ്വന്തം വിശപ്പ് അടക്കാൻ വകയില്ലെങ്കിലും ഭഗവാനുള്ള നിവേദ്യം കൊടുക്കാൻ ആഗ്രഹിച്ച് ഒരു കദളിപ്പഴം എങ്കിലും ഭഗവാന് നിവേദിക്കാൻ ആഗ്രഹിച്ച് പൂജാദികാര്യങ്ങൾ ഒരു വ്രതംപോലെ കൊണ്ടുനടക്കുന്ന ബ്രാഹ്മണരുടെ ശബ്ദമാണ് ഇത്. ഗായത്രീമന്ത്രജപത്തിന്റെ ധ്വനികൾ മാത്രം ഉരിയാടിയിരുന്ന ഒരായിരം നാവുകൾ ഇനി ഈ അനീതിക്കെതിരെ ഒന്നിക്കുകയാണ്. ഞങ്ങൾക്കും സംവരണം അനുവദിക്കണം.
ഞങ്ങൾ ന്യൂനപക്ഷമാണ്, സാമ്പത്തികഭദ്രത ഇല്ലാത്തവരാണ്. കുലത്തൊഴിലുപോലും നഷ്ടപ്പെട്ടവരാണ്. അതിനാൽ ഞങ്ങൾക്കും സംവരണം അനുവദിച്ചേ മതിയാകൂ. ഒരു കൈയിലെ വിരലിൽ എണ്ണാവുന്ന ലക്ഷങ്ങൾ മാത്രം അംഗബലമുള്ള പല സംഘടനകളും ഒറ്റക്കെട്ടായിനിന്ന് അവരുടെ ആവശ്യങ്ങൾ നേടി എടുക്കുകയും അധികാരസ്ഥാനങ്ങളെ വരച്ചവരയിൽ നിർത്തുകയും ചെയ്യുമ്പോൾ, നമ്മൾ, രണ്ടു കൈയിലുമുള്ള വിരലുകൾകൊണ്ട് എണ്ണിത്തീർക്കാൻ പറ്റാത്ത അംഗബലമുള്ള സംവരണേതര വിഭാഗം പലകാരണങ്ങൾ പറഞ്ഞ് ഓരോ രാഷ്ട്രീയ പാർട്ടികൾക്ക് പുറകെ പോകാതെ ഒറ്റക്കെട്ടായി നിന്നാൽ നമുക്ക് ഇന്ന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്വത്വം തിരിച്ച് നേടാൻ കഴിയും. സംവരണേതര വിഭാഗങ്ങൾ ഒന്നിച്ച് ചേർന്ന് ഒരു രാഷ്ട്രീയ ശക്തിയായി മാറുക. വോട്ട് ബാങ്കായി മാറുക.
ഗായത്രീമന്ത്രത്തിന്റെ ഹോമാഗ്നിയിൽ നിന്ന് സർവ്വ ഊർജവും ചൈതന്യവും ഉൾക്കൊണ്ട് ഉദിച്ചുയരുക, അനീതിക്കെതിരെ ശബ്ദം ഉയർത്തുക. ന്യായമായ മാർഗത്തിലൂടെ പ്രജാക്ഷേമം മാത്രം ലക്ഷ്യം വയ്ക്കുന്ന ഭരണകർത്താക്കൾക്കും പശുക്കൾക്കും ബ്രാഹ്മണർക്കും സമസ്തചരാചരങ്ങൾക്കും സൗഖ്യം ഉണ്ടാകട്ടെ- ഇതായിരുന്നു ഞങ്ങളുടെ പ്രാർത്ഥന.
Stories you may Like
- സബാൾട്ടൻ ഫെസ്റ്റിവലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്ദുമേനോൻ
- മന്ത്രിക്ക് മേൽശാന്തി നിലവിളക്ക് കൈമാറാത്തത് പയ്യന്നൂർ നമ്പ്യാത്ര കൊവ്വൽ ശിവക്ഷേത്രത്തിൽ
- പോക്സോ കേസിൽ പൂജാരിക്ക് 8 വർഷം കഠിന തടവ്
- പുതിയ പാർലമെന്റ് മന്ദിരം തുറക്കുമ്പോൾ ഇന്ത്യ തിളങ്ങുന്നു!
- ജാതിവിവേചനം വിഷയത്തിൽ മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമൗനം
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്