ചെന്നിത്തലയുടെ കാതിൽ കൊന്ന മന്ത്രിച്ചത് എന്ത്? മറുനാടനെ തള്ളിപ്പറയാൻ പുറത്തു വിട്ട തെളിവുകൾ വിനയാകുന്നത് കള്ളക്കളി നടത്തിയവർക്ക് തന്നെ; പെന്തകോസ്ത് സഭയിൽ വിവാദം ആളിക്കത്തുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അരുവിക്കരയിൽ വോട്ട് നൽകാമെന്ന് പറഞ്ഞ് യുഡിഎഫുമായി പെന്തകോസ്ത് സഭയിലെ ചിലർ ആശയവിനിമയം നടത്തിയത് കവിയൂർ മനയ്ക്കച്ചിറയിൽ മണിമലയാറിന്റെ തീരഭൂമി കൈയേറി നിർമ്മിച്ച വൻകിട ഫ്ലാറ്റിന് വേണ്ടിയെന്ന മറുനാടൻ മലയാളി വാർത്തയെ തുടർന്ന് സഭയിൽ പ്രതിഷേധം വ്യാപകം. അതിനിടെ മറുനാടൻ വാർത്തയെ തള്ളിപ്പറയാൻ ഒരു വിഭാഗം പുറത്തുവിട്ട രേഖകൾ കള്ളക്കളിക്ക് തെളിവാകുന്നു. ടൈപ്പ് ചെയ്ത മിനിറ്റസ് പുറത്തുവിട്ടത് ആശയക്കുഴപ്പുണ്ടാക്കി തടിതപ്പാനെന്നാണ് വാദം.
സാധാരണ യോഗങ്ങളിൽ സ്വന്തം കൈപ്പടകൊണ്ടാണ് മിനിറ്റ്സുകൾ എഴുതാറുള്ളത്. എന്നാൽ മറുനാടൻ മലയാളി വാർത്തയെ തള്ളിപ്പറയാൻ ഡാനിയൽ കൊന്ന പുറത്തുവിട്ടത് ടൈപ്പ് ചെയ്ത മിനിറ്റ്സ് ബുക്കിന്റെ രേഖയാണ്. ഇത് സമ്മർദ്ദത്തിലൂടെ കൃത്രിമമായി ഉണ്ടാക്കിയതെന്നാണ് വിമർശനം. ഇതിനൊപ്പം രമേശ് ചെന്നിത്തലയുടെ ചടങ്ങിന്റെ എഡിറ്റ് ചെയ്ത വിഡിയോ രേഖകൾ പുറത്തുവിട്ടതും വിവാദത്തിന് പുതിയ തലം നൽകുന്നു. രമേശ് ചെന്നിത്തലയുമായി രഹസ്യ ചർച്ച നടത്തിയത് പുറത്തുവരാതിരിക്കാനാണ് ഇതെന്നും വാദമുയരുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയല്ല യോഗം നടന്നതെങ്കിൽ എന്തിന് കെപിസിസി അധ്യക്ഷൻ വി എം സുധീരൻ പങ്കെടുത്തു എന്നതാണ് മറ്റൊരു ചോദ്യം. പ്രതിപക്ഷത്തെ ഒന്നാകെ ഒഴിവാക്കി യോഗം നടത്തിയ അരുവിക്കരയിൽവ വോട്ട് നൽകാമെന്ന് പറഞ്ഞ് സ്വന്തം നേട്ടം ഉറപ്പാക്കാനുള്ള സഭയിലെ ചിലരുടെ ശ്രമമായിരുന്നുവെന്ന് തന്നെയാണ് വിമർശനം.
പെന്തകോസ്ത് സഭയുടെ യുവജന വിഭാഗം നേതാവിന്റെ ഫ്ലാറ്റിന് നിയമസാധുത നൽകിയാൽ അരുവിക്കരയിൽ വോട്ട് ശബരീനാഥന് നൽകാമെന്നായിരുന്നു യോഗത്തിൽ വാഗ്ദാനം. ആറ്റിങ്ങൽ കലാപ സ്മാരക ലൈബ്രറി ഹാളിലെ പെന്തക്കോസ്തു വിശ്വാസികളുടെ പ്രാർത്ഥനാലയത്തിൽ അമ്പതോളം പേർ അതിക്രമിച്ചുകയറി പ്രാർത്ഥിച്ചുകൊണ്ടിരുന്ന പാസ്റ്ററേയും സ്ത്രീകളേയും കുട്ടികളേയുമടക്കം ക്രൂരമായി മർദ്ദിക്കുകയും പ്രാർത്ഥനാലയം അടിച്ചുതകർക്കുകയും ചെയ്തത് വലിയ വിവാദമായി. ഇതിനെ തുടർന്ന് നടന്ന യോഗമാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഡാനിയൽ കൊന്നയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയോട് ഫ്ലാറ്റ് വിഷയം ഉയർത്തിയതാണ് വിവാദമായത്. ഈ വിഷയം വിശദമായി തന്നെ മറുനാടൻ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇതോടെയാണ് നിഷേധക്കുറിപ്പുമായി ഡാനിയൽ കൊന്ന എത്തിയത്.
എന്നാൽ മണമലയാറിലെ വിവാദ ഫ്ലാറ്റിനെ കുറിച്ച് ഒരക്ഷരം മിണ്ടുന്നുമില്ല. ഈ ഫ്ലാറ്റുമായി പെന്തക്കോസ്ത സഭയിലെ ഉന്നതർക്ക് ബന്ധമില്ലെന്ന് വിശദീകരിക്കാനും തയ്യാറാകുന്നില്ല. ഡാനിയൽ കൊന്നയുടെ വിശ്വസ്തനായ സുധി കല്ലുങ്കൽ എബ്രഹാമിന്റേതാണ് ഈ ഫ്ലാറ്റ്. പെന്തകോസ്ത് സഭയുടെ യുവജനവിഭാഗം പ്രസിഡൻാണ് സുധി. എവി എസ് ഗ്രൂപ്പിന്റെ ഉടമകൂടിയായ സുധിയുടെ പ്രശ്നം പരിഹരിച്ചാൽ അരുവിക്കരയിൽ വോട്ടെന്നാണ് ഡാനിയൽ കൊന്ന രമേശ് ചെന്നിത്തലയ്ക്ക് നൽകിയ ഉറപ്പ്. പെന്തകോസ്ത് സഭയുടെ യുവജനവിഭാഗം പ്രസിഡന്റായി സുധി എത്തിയതിന് പിന്നിലും ഡാനിയൽ കൊന്നയുടെ കള്ളക്കളിയാണ്. 35 വയസ് വരെയുള്ളവർക്ക് മാത്രമേ പ്രസിഡന്റാകാൻ കഴിയൂ എന്നതാണ് ചട്ടം. എന്നാൽ തെരഞ്ഞെടുപ്പിൽ കമ്മീഷണറായി എത്തിയ ഡാനിയൽ കൊന്ന എവി എസ് ഗ്രൂപ്പ് ഉടമയായ സുധി കല്ലുങ്കൽ എബ്രഹാമിന് ഇളവ് നൽകിയെന്നും മറുനാടൻ വ്യക്തമാക്കിയിരിക്കുന്നത്.
ഇത് തെറ്റെന്ന് തെളിയിക്കാൻ രണ്ട് രേഖകളും ഡാനിയൽ കൊന്ന പുറത്തുവിട്ടു. അതിൽ പ്രായപരിധിയിൽ ഇളവ് നൽകുന്ന സഭാ യോഗത്തിന്റെ മിനിറ്റ്സുമുണ്ട്. എന്നാൽ കൈകൊണ്ടാണ് സാധാരണ മിനിറ്റ്സ് എഴുതാറ്. പുറത്തുവിട്ടത് ടൈപ്പ് ചെയ്ത് തയ്യാറാക്കിയ മിനിറ്റ്സാണ്. ഈ സാഹചര്യത്തിൽ മിനിറ്റ്സ് കൃത്രിമമായി നിർമ്മിച്ചതാകാമെന്ന അഭ്യൂഹവും സജീവമാണ്. യോഗത്തിൽ ഒന്നും സംഭവിച്ചില്ലെന്ന് വരുത്താൻ എഡിറ്റ് ചെയ്ത വിഡിയോ വിട്ടതും പുതിയ വിവാദത്തിന് തുടക്കമിട്ടു. പ്രബോധനം വോയിസ് എന്ന പത്രത്തിലൂടെ യുവജനവിഭാഗം തെരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചതെന്ന് മാപ്പു ചോദിക്കലും വാർത്തയായി വന്നുകഴിഞ്ഞു. അതിന് ശേഷമാണ് തട്ടിപ്പ് തെളിവുമായി ഡാനിയൽ കൊന്ന രംഗത്ത് വന്നത്. എഡിറ്റ് ചെയ്യാത്ത മുഴുവൻ വിഡിയോയും പുറത്തുവിടണമെന്ന അഭിപ്രായം സഭയ്ക്കുള്ളിൽ സജീവമാവുകയാണ്. ഇതിനെല്ലാം പുറമേ രമേശ് ചെന്നിത്തലയുമായി ഡാനിയൽ കൊന്ന രഹസ്യം പറയുന്നതും വിഡിയോവിൽ വ്യക്തമാണ്. ഇത് സുധിക്കായുള്ള ശുപാർശയായിരുന്നുവെന്നാണ് ഉയരുന്ന വിമർശനം. സത്യം സത്യമായി എന്ന പേരിൽ യു ട്യൂബിൽ വന്ന വിഡിയോവിൽ ചെന്നിത്തലയുടെ കാതിൽ കൊന്ന കാര്യങ്ങൾ പറയുന്നത് വ്യക്തമാണ്.
കവിയൂർ മനയ്ക്കച്ചിറയിൽ മണിമലയാറിന്റെ തീരത്ത് രണ്ടര ഏക്കർ പുറമ്പോക്ക് ഭൂമിയാണ് സ്വകാര്യ ഫ്ലാറ്റിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. കവിയൂർ പഞ്ചായത്തിന്റെ പരാതിയിൽ സർവേ, റവന്യൂ വിഭാഗങ്ങൾ നടത്തിയ അന്വേഷണത്തിൽ കൈയേറ്റം സത്യമാണെന്ന് ബോധ്യപ്പെട്ടു. റവന്യൂ രേഖകളിൽ റീസർവേ നമ്പർ 6665ലുള്ള ഈ ഭൂമി പഞ്ചായത്തിന്റേതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഡെപ്യൂട്ടി തഹസിൽദാർ, സർവേ സൂപ്രണ്ട്, സർവേ ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ നടത്തിയ അന്വേഷണത്തിൽ 1.0344 ഹെക്ടർ സ്ഥലം സർക്കാരിന് നഷ്ടമായതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ഏകദേശം രണ്ടര ഏക്കർ വരും. എന്നാൽ ഈ സ്ഥലം കരമടച്ചുവരുന്നതാണ് എന്നതാണ് ഉടമകളുടെ വാദം. ഇക്കാര്യം ശരിയാണെന്ന് അഡീഷണൽ തഹസിൽദാരുടെ റിപ്പോർട്ടിൽ പറയുന്നുമുണ്ട്.
പക്ഷേ, പഞ്ചായത്ത് രാജ് നിയമം വന്നതിനുശേഷം പുഴ, തോട് എന്നിവയുടെ പുറമ്പോക്ക് അവകാശം പഞ്ചായത്തിനാണ്. ഇവിടെ പഞ്ചായത്ത് ഈ പുറമ്പോക്ക് സ്ഥലം ആർക്കും പതിച്ചുനൽകിയില്ലെന്നും അഡീഷണൽ തഹസിൽദാർ കണ്ടെത്തി. പഞ്ചായത്ത് അറിയാതെ സർവേ അദാലത്ത് മുഖേന ഭൂമി സ്വകാര്യ വ്യക്തികൾക്ക് പോക്കുവരവ് നടത്തികൊടുത്തു എന്നാണ് അദ്ദേഹം കണ്ടെത്തിയത്. ഇത് നിയമവിരുദ്ധമാണ്. 2014 മെയ് 14ന് കവിയൂർ പഞ്ചായത്ത് ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു. സർവേ അദാലത്ത് അനധികൃതമാെണന്നും അതിൽ പോക്കുവരവിന് തീരുമാനമെടുത്തത് ശരിയല്ലെന്നും പഞ്ചായത്ത് പ്രമേയത്തിൽ പറഞ്ഞിരുന്നു.
പട്ടയമില്ലാത്ത ഭൂമിയിലാണ് ഇപ്പോൾ നിർമ്മാണം നടത്തുന്നതെന്ന് കണ്ടെത്തിയ നിലയ്ക്ക് പോക്കുവരവ് ചെയ്തുകൊടുത്ത തീരുമാനം റദ്ദാക്കേണ്ടി വരും. അതോടെ ഉടമകൾക്ക് കരം അടയ്ക്കാൻ പറ്റാതെ വരും. ഭൂമി തിരിച്ചുപിടിക്കുന്നതിന് മുമ്പുള്ള പ്രാഥമിക നടപടികൾ റവന്യൂവകുപ്പ് തുടങ്ങിക്കഴിഞ്ഞു. ഇത് മനസ്സിലാക്കിയാണ് നടപടികൾ അട്ടിമറിക്കാൻ അരുവിക്കര തന്ത്രം പയറ്റിയതെന്നാണ് ആക്ഷേപം.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍