ഇൻഡോറിൽ പിടിച്ചെടുത്തത് 45 ലക്ഷം പേരെ കൊന്നൊടുക്കാൻ കഴിയുന്ന ഒമ്പത് കിലോഗ്രാം അപൂർവ രാസവസ്തു; അമേരിക്കയെ വെറുക്കുന്ന പിഎച്ച്ഡി കാരന്റെ രഹസ്യ ലബോറട്ടറിയിലെ റെയ്ഡിലെ കണ്ടെത്തലിൽ ഞെട്ടി ലോകം; ലോകത്തെ രാസായുധം കൊണ്ട് ഇല്ലാതാക്കാൻ ഇന്ത്യയിലെ ഫാക്ടറിയിൽ നിർമ്മിച്ച രാസവസ്തുവിന്റെ വിവരങ്ങൾ കേട്ട് മൂക്കത്ത് വിരൽ വച്ച് അമേരിക്കയിലെയും ഇസ്രയേലിലെയും രഹസ്യാന്വേഷണ വിഭാഗങ്ങളും
മറുനാടൻ മലയാളി ബ്യൂറോ
ഇൻഡോർ: കഴിഞ്ഞ ഒരാഴ്ചയായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഇൻഡോറിലെ ഒരു അനധികൃത ലബോറട്ടറിയിൽ നടത്തിയ റെയ്ഡിലൂടെ 45 ലക്ഷം പേരെ കൊന്നൊടുക്കാൻ കഴിയുന്ന ഒമ്പത് കിലോഗ്രാം അപൂർവ രാസവസ്തു പിടിച്ചെടുത്തു. സിന്തറ്റിക്ക് ഓപിയോയ്ഡ്, ഫെന്റാനിലാണ് പിടിച്ചെടുത്തിരിക്കുന്നത്. ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിൽ നിന്നുള്ള സയന്റിസ്റ്റുകളുടെ ടീമിന്റെ സഹായവും റെയ്ഡിനുണ്ടായിരുന്നു. പ്രദേശത്തെ ബിസിനസുകാരനും അമേരിക്കയെ വെറുക്കുന്ന പിഎച്ച്ഡി സ്കോളർ കെമിസ്റ്റുമായ ഒരാളുടെ ലബോറട്ടറിയിൽ നിന്നാണിത് കണ്ട് കെട്ടിയിരിക്കുന്നത്. ഇയാൾ അറസ്റ്റിലായിട്ടുണ്ടെന്നാണ് സൂചന.
ഒരാഴ്ചമുമ്പാണ് രാസവസ്തുപിടിച്ചെടുത്തത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് ലഹരിമരുന്ന് ഫെന്റാനൈൽ ആണെന്ന് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ഇതാദ്യമായാണ് ഫെന്റാനൈൽ പിടിക്കപ്പെടുന്നത്. ലഹരിമരുന്നുകളായ ഹെറോയിനേക്കാൾ 50 മടങ്ങും മോർഫിനേക്കാൾ 100 മടങ്ങും അധിക വീര്യമുള്ളതാണ് ഫെന്റാനൈൽ. ഇതിന്റെ പൊടി വളരെ കുറഞ്ഞ അളവിൽ ശ്വസിച്ചാൽ തന്നെ ജീവന് ഭീഷണിയാണെന്നാണ് വിവരങ്ങൾ. ഇത് പകൃതിദത്തമായ ലഹരിമരുന്നല്ല. പരീക്ഷണശാലയിൽവെച്ച് കൃത്രിമമായി നിർമ്മിക്കുന്നതാണ്. ഇത് വളരെവേഗം വായുവിൽ പരക്കും. ത്വക്കിൽകൂടി ആഗീരണം ചെയ്യപ്പെടും. ഇത്തരത്തിൽ രണ്ട് മില്ലീഗ്രാമോളം ഫെന്റാനൈൽ ഉള്ളിലെത്തിയാൽ മരണം ഉറപ്പാണ്.
ഈ രാസവസ്തു രാസയുദ്ധ രംഗത്ത് ഉപയോഗിച്ചാൽ ലക്ഷക്കണക്കിന് പേർ മരിച്ച് വീഴുമെന്ന സുരക്ഷാ ഭീഷണിയാണ് ഉയരുന്നത്. അലിസ്റ്റെയിർ മാക്ലീന്റെ സാത്താൻ ബഗ് എന്ന സിനിമയെ ഓർമപ്പെടുത്തുന്ന ദുരന്തത്തിന് വഴിയൊരുക്കുന്ന കെമിക്കലാണ് പിടിച്ചെടുത്തിരിക്കുന്നത്. സംഭവത്തിൽ ഒരു മെക്സിക്കോക്കാരനും പിടിയിലായിട്ടുണ്ട്. ഫെന്റാനിൽ ഹെറോയിനേക്കാൾ 50 ഇരട്ടി അപകടകാരിയാണെന്നും ഇത് ശ്വസിക്കുന്നതിലൂടെ കടുത്ത ഭവിഷ്യത്തുക്കളുണ്ടാകുമെന്നും ഡിജി, ഡിആർഐ ആയ ഡിപി ഡാഷ് മുന്നറിയിപ്പേകുന്നു. ഇതുപയോഗിച്ചുള്ള രാസായുധം നിർമ്മിക്കുന്നതിന് ഇന്ത്യയിൽ നടത്തിയ ആദ്യ ശ്രമത്തെ ഡിആർഐക്ക് അട്ടിമറിക്കാൻ സാധിച്ചുവെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.
ഈ രംഗത്ത് സൂക്ഷ്മമായ പ്രവർത്തന പരിചയമുള്ളവർക്ക് സയന്റിസ്റ്റുമാർക്ക് ഹൈ-എൻഡ് റിസർച്ച് ലബോറട്ടറികളിൽ മാത്രമേ ഈ രാസവസ്തു നിർമ്മിക്കാൻ സാധിക്കാറുള്ളൂ. എന്നാൽ ഇൻഡോറിൽ അങ്ങനെയല്ലാത്ത സാഹചര്യത്തിൽ ഇവ നിർമ്മിക്കപ്പെട്ടുവെന്നത് സയന്റിസ്റ്റുമാരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അനസ്തേഷ്യ, വേദനാ സംഹാരി തുടങ്ങിയ മറ്റ് മരുന്നുകൾക്കൊപ്പം വളരെ നിയന്ത്രിതമായി ഉപയോഗിക്കുന്ന രാസവസ്തുവാണ് ഫെന്റാനിൽ. ഈ രാസവസ്തു ശരീരത്തിലേക്ക് വളരെ വേഗം വലിച്ചെടുക്കപ്പെട്ട് കടുത്ത അപകടമാണുണ്ടാക്കുന്നത്. തൊലിയിലൂടെയോ അല്ലെങ്കിൽ ശ്വസനത്തിലൂടെയോ അറിയാതെ ഇതിന്റെ വെറും രണ്ട് മില്ലിഗ്രാം ശരീരത്തിലെത്തിയാൽ പോലും ഒരാളെ കൊല്ലാൻ ഇതിന് ശേഷിയുണ്ട്.
ഡിഫെൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ ഒരു ഡിഫെൻസ് ലബോറട്ടറിയായ ഡിആർഡിഇയിൽ നിന്നുമുള്ളവരും രാസ-ജൈവ യുദ്ധങ്ങളിൽ നിന്നും സംരക്ഷണം ഉറപ്പാക്കാൻ പ്രത്യേക പരിശീലനം നേടിയവരുമായ സയന്റിസ്റ്റുമാർ കഴിഞ്ഞ ആഴ്ച കണ്ടെത്തിയ രാസവസ്തു ഫെന്റാനിൽ ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മോർഫിനേക്കാളും നൂറിരട്ടി ശക്തമാണ് ഫെന്റാനിൽ. കഴിഞ്ഞ ആഴ്ച പിടിച്ചെടുത്ത ഇതിന്റെ വില 110 കോടി രൂപയാണ്. സാധാരണ ഡ്രഗ് സിൻഡിക്കേറ്റുകൾ ഫെന്റാനിൽ യുഎസിലേക്കാണ് കടത്താറുള്ളത്. മറ്റ് കെമിക്കലുകൾക്കൊപ്പം ചർേത്ത് ഗുളികകളാക്കിയാണിത് നല്ല വിലയ്ക്ക് ഇവിടെ ഇത് വിൽക്കുന്നത്. 2016ൽ മാത്രം 20,000ത്തിൽ അധികം പേരാണ് അമേരിക്കയിൽ ഫെന്റാനിൽ ഓവർഡോസ് കാരണം മരിച്ചതെന്നാണ് യുഎസ് അഥോറിറ്റികൾ വെളിപ്പെടുത്തുന്നത്.
ഫെന്റാനിൽ പിൽസ് സാധാരണ അറിയപ്പെടുന്നത് അപാച്ചെ, ചൈന ഗേൾ, ചൈന ടൗൺ, തുടങ്ങിയ പേരുകളിലാണെന്നും ഏജൻസി ഉറവിടങ്ങൾ വെളിപ്പെടുത്തുന്നു. പരിശീലനം സിദ്ധിച്ച ശാസ്ത്രജ്ഞർക്ക് അതീവ സുരക്ഷാസംവിധാനങ്ങളുള്ള ലബോറട്ടറികളിൽ മാത്രമേ ഈ രാസവസ്തു നിർമ്മിക്കാൻ സാധിക്കു. വേദനാ സംഹാരികളായും, അനസ്തേഷ്യ നടത്തുന്നതിനും നിയന്ത്രിത അളവിൽ ഫെന്റാനൈൽ ഉപയോഗപ്പെടുത്തുന്നുണ്ട്. പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ 110 കോടി വിലമതിക്കുമെന്നാണ് വിവരങ്ങൾ. അമേരിക്കയിൽ 2016 മാത്രം ഫെന്റാനൈൽ ഉപയോഗം അമിതമായതിനെ തുടർന്ന് 20,000 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. ഫെന്റാനൈൽ ഗുളികകൾ പക്ഷെ വിദേശങ്ങളിൽ കരിഞ്ചന്തകളിൽ സുലഭമായി ലഭിക്കും. അപ്പാഷെ, ചൈനാ ഗിരി, ചൈനാ ടൗൺ തുടങ്ങിയ പേരുകളിലാണ് ഇത് അറിയപ്പെടുന്നത്.
മെക്സിക്കൻ ലഹരിമരുന്ന് മാഫിയയാണ് ഇന്ത്യയിൽ ഈ മരുന്ന് നിർമ്മിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നേരത്തെ ചൈനയിലായിരുന്നു ഇവരുടെ നിർമ്മാണകേന്ദ്രങ്ങൾ നിരീക്ഷണം ശക്തമായതും നിയമങ്ങൾ കർശനമായതും ഇന്ത്യയിലേക്ക് നിർമ്മാണം മാറ്റാൻ കാരണമായെന്നാണ് കരുതുന്നത്. ഇന്ത്യയിലേക്ക് ഇത് നിർമ്മിക്കുന്നതിനാവശ്യമായ രാവസ്തുക്കൾ നിയമവിരുദ്ധമായ വഴികളിൽഡ കൂടിയാണ് എത്തുന്നത്. പ്രധാന അസംസ്കൃത വസ്തുവായ 4അചജജ എന്ന രാസവസ്തുവിന്റെ ഇന്ത്യയിലെ വഴികൾ പിന്തുടർന്നാണ് ഫെന്റാനൈൽ പിടികൂടുന്നതിലേക്കെത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍