50,000 കടം വാങ്ങിയതിന് മൂന്ന് ലക്ഷം മടക്കി നൽകിയിട്ടും ഓട്ടോക്കാരൻ ഈടുവച്ച ഭൂമി എഴുതിയെടുത്തു; ഗുണ്ടകൾ വധഭീഷണി ഉയർത്തിയപ്പോൾ കടയിലെത്തി ആത്മഹത്യ ചെയ്ത കൂലിപ്പണിക്കാരൻ; ബാധ്യതകൾ മുഴുവൻ തലയിൽ കെട്ടിവച്ച നിലമ്പൂരിലെ ഫ്രാഞ്ചൈസി ഉടമ; ഈടുവച്ച ആധാരം തിരിച്ചു ചോദിച്ചതിന്റെ പേരിൽ കള്ളക്കേസിൽ കുടുക്കിയ ഭാസ്ക്കരൻ; ഒരു അനുമതിയും ഇല്ലാതെ നടത്തുന്ന 2000 കോടിയുടെ ഓക്സിജൻ തട്ടിപ്പ്: ബോബി ചെമ്മണ്ണൂരിനെ കുറിച്ച് ചർച്ച നടത്താൻ ഇത്രയൊക്കെ പോരെ ഏഷ്യാനെറ്റേ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകളെ കുറിച്ച് ചർച്ച നടത്തുമോ എന്നു ചോദിച്ച സോഷ്യൽ മീഡിയയോട് ഏഷ്യാനെറ്റ് അവതാരകൻ വിനു വി ജോൺ പറഞ്ഞത് ഉണ്ടയില്ലാ വെടി വെയ്ക്കാതെ തെളിവുകൾ നിരത്തൂ എന്നാണ്. തെളിവ് നിരത്താൻ ഒരുപാടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായതും പ്രധാനപ്പെട്ട ആരോപണങ്ങളും മാത്രം ഞങ്ങൾ ഇവിടെ അവതരിപ്പിക്കുകയാണ്. ഈ തെളിവുകളും ആരോപണങ്ങളും ചർച്ച നടത്താൻ ആവശ്യത്തിനല്ല എന്നു വിനു പറയുമോ എന്നറിയില്ല. ഏഷ്യാനെറ്റും ചാനലുകളും ചർച്ച ചെയ്ത ഒട്ടുമിക്ക സംഭവങ്ങളും ഇതിനേക്കാൾ അപ്രധാനവും, തെളിവുകൾ ഇല്ലാത്തതുമായിരുന്നു എന്നു സൂചിപ്പിച്ചുകൊണ്ട് ഞങ്ങൾ തെളിവു നിരത്തി തുടങ്ങാം.
കുബേരയിൽ കുടുങ്ങിയ കുബേരൻ; 50,000 കടം വാങ്ങിയതിന് മൂന്ന് ലക്ഷം മടക്കി നൽകിയിട്ടും ഭൂമി കൈവശപ്പെടുത്തി
രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായ സമയം. ബ്ലേഡിൽ മുങ്ങുന്ന കേരളത്തെ കുറിച്ച് മാദ്ധ്യമങ്ങളിലെല്ലാം വാർത്തകൾ. പരമ്പരപോലെ മാദ്ധ്യമങ്ങളിൽ വാർത്ത വന്ന സമയത്ത് ചെറുമീനുകളെയെല്ലാം പൊക്കി. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂരിനെതിരെ ജ്യോതീന്ദ്രൻ എന്നായാൾ കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നു. എന്നാൽ, മാദ്ധ്യമങ്ങൾ മുഴുവൻ പരസ്യമുതലാളിയെ പേടിച്ച് കണ്ണടച്ചു. ഈ വിഷയത്തെ കുറിച്ച് മറുനാടൻ മലയാളിയാണ് റിപ്പോർട്ട് ചെയ്തത്. പൊലീസിൽ ബോബിയെ പ്രതിയാക്കി കേസെടുത്തിട്ടാണ് ഈ സംഭവം മാദ്ധ്യമങ്ങൾ കണ്ടില്ലെന്ന് നടിച്ചത്. മാദ്ധ്യമങ്ങളെന്ന പോലെ പൊലീസും ഈ വിഷയത്തിൽ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചത്. അന്ന് ബോബിയെ കുറിച്ച് ചർച്ചചെയ്യാൻ ലഭിച്ച അവസരമാണ് മാദ്ധ്യമങ്ങളെല്ലാം നഷ്ടമാക്കിയത്. അന്ന് ബോബിയുടെ വാർത്ത മുക്കലിനെതിരെ ചെന്നിത്തലയും ചാനലുകാരോട് പരിഭവിച്ചിരുന്നു.
കോഴിക്കോട് പാളം ചെമ്മണ്ണൂരിൽ നിന്ന് പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയെ തുടർന്നാണ് ജ്യോതീന്ദ്രൻ ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാക്കി കേസ് എടുത്തിരിക്കുന്നത്. കേസിൽ ജൂവലറി ജീവനക്കാരയ മൂന്ന് പേരെ കൂടി പ്രതി ചേർത്തിരുന്നു. പണം കടം കൊടുക്കൽ നിയമം, അധിക പലിശ ഈടാക്കുന്നതിനെതിരെയുള്ള നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് ബോബിക്കെതിരെ പരാതിയും കേസും ഉണഅടായത്.
- കുബേരന്മാരെ തൊട്ടാൽ പിന്നെ മിണ്ടാട്ടമില്ലാതെ ഓപ്പറേഷൻ കുബേര! കൊള്ളപ്പലിശ ഈടാക്കി പാവപ്പെട്ടവന്റെ ഭൂമി തട്ടിയെടുത്ത ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് പത്ത് മാസമായിട്ടും യാതൊരു നടപടിയില്ല; വമ്പൻ സ്രാവിനെ തൊടാൻ കൈവിറച്ച് അന്വേഷണ ഉദ്യോഗസ്ഥർ
- മുതലും പലിശയും തിരിച്ച് കൊടുത്തിട്ടും സ്ഥലം തിരിച്ചെഴുതിയില്ല; മകളുടെ കല്യാണത്തിന് സ്വർണം തരാമെന്ന് പറഞ്ഞ് കബളിപ്പിച്ചു: മനുഷ്യ സ്നേഹിയായ ബോബി ചെമ്മണ്ണൂരിന്റെ ചതിയെക്കുറിച്ച് ഒരു പാവപ്പെട്ടവന് പറയാനുള്ളത്
1997 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാളയം ചെമ്മണ്ണൂർ ജൂവലറിയിൽ നിന്ന് ജ്യോതീന്ദ്രൻ 50000 രൂപ കടമെടുത്തിരുന്നു. 12.8 സെന്റോളം ഭൂമി രജിസ്റ്റർ ചെയ്ത് നൽകിയിരുന്നു. 2500 രൂപയായിരുന്നു പ്രതിമാസ പലിശ. ഏകദേശം മൂന്നരലക്ഷം രൂപയോളം ജ്യോതീന്ദ്രൻ ഇതിനോടകം നൽകിയിരുന്നു. എന്നാൽ ഭൂമി തിരികെ ചോദിച്ചപ്പോൾ 78000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് കൂടാതെ ഈട് വച്ച ബൂുമിയും എഴുതിയെടുത്തു ബോബി ചെമ്മണ്ണൂർ.
വധഭീഷണിയെ തുടർന്ന് ഇസ്മയിലിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു
മകളെ വിവാഹം ചെയ്തയയ്ക്കാൻ തിരൂരിലെ ഗൃഹനാഥൻ വാങ്ങിയ സ്വർണ്ണത്തിന്റെ ബാക്കി തുക അടയ്ക്കാൻ വൈകിയപ്പോൾ ഭീഷണി പെരുകയിപ്പോഴാണ് ഇസ്മയിൽ എന്നായാൾ ജുവല്ലറിയിൽ എത്തി ആത്മഹത്യ ചെയ്തത്. തീകൊളുത്തി ജുവല്ലറിയിൽ വച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ ബോബി ചെമ്മണ്ണൂരിന്റെ പേര് പറയാതെയാണ് മിക്ക മാദ്ധ്യമങ്ങളും വാർത്ത കൊടുത്തത്. ഇസ്മയിലെന്ന സാധാരണക്കാരന്റെ മരണത്തിൽ ബോബിക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. ഇസ്മയിൽ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ തലേദിവസം വൈകുന്നേരം നാലിന് മകൾ സുമയ്യയുടെ ഭർത്താവ് പാട്ടശ്ശേരി അബ്ദുറഹിമാന്റെ ചെമ്മാട് കൊടിഞ്ഞിയിലുള്ള വീട്ടിൽ ബോബി ചെമ്മണ്ണൂർ ജൂവലറിയിലെ യൂണിഫോം ധരിച്ച ആറുപേർ എത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
- ബോബി ചെമ്മണ്ണൂരിന്റെ കൊള്ള പലിശയിൽ പൊലിഞ്ഞത് കുടുംബത്തിന്റെ ഏക അത്താണി; ഇസ്മായിലിന്റെ മരണത്തിൽ വിറങ്ങലിച്ച് പാട്ടശ്ശേരി വീട്; കടബാധ്യതയുടെ പേരിൽ ജൂവലറിക്കാർ നിരന്തരം ഭീഷണിപ്പെടുത്തി എന്ന് ബന്ധുക്കൾ
- ഡിജിപിയെക്കാൾ വലുത് ജൂവലറി മുതലാളി; ഇസ്മായിൽ ആത്മഹത്യയിൽ പരാതിക്കാരുടെ മൊഴി മജിസ്ട്രേട്ടിന് മുന്നിൽ രേഖപ്പെടുത്താനുള്ള പൊലീസ് മേധാവിയുടെ നിർദ്ദേശത്തിന് പുല്ലുവില; ബോബി ചെമ്മണ്ണൂരിനെതിരായ കേസ് ഒഴിവാക്കിയത് തിരൂർ പൊലീസിന്റെ കള്ളക്കളി തന്നെ; രേഖകൾ മറുനാടന്
രണ്ടു സ്ത്രീകളുൾപ്പടെയുള്ള സംഘം ബോബി ചെമ്മണ്ണൂരിന്റെ ലോഗോ പതിച്ച കറുത്ത ഇന്നോവയിലായിരുന്നു എത്തിയത്. തുടർന്ന് ഗുണ്ടാസംഘങ്ങളെ പോലെ പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് അയൽവാസികളും നാട്ടുകാരും കേൾക്കെ ആയിരുന്നെന്നും കുടുംബം നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു. മരിക്കാൻ ഇടയായ സാഹചര്യം സൃഷ്ടിച്ച ബോബി ചെമ്മണ്ണൂരിനും ജീവനക്കാർക്കും എതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്ത് നിയമനടപടികൾ സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യത്തിൽ അന്വേഷണം ആരംഭിച്ചെങ്കിലും എങ്ങുമെത്താതെ പോകുകയായിരുന്നു. സോഷ്യൽ മീഡിയയിൽ മുഖ്യധാരാ മാദ്ധ്യമങ്ങൽക്കെതിരെ കടുത്ത എതിർപ്പ് ഈ സംഭവത്തോടെ ഉണ്ടായി.
ബാധ്യതകൾ മുഴുവൻ ഫ്രാഞ്ചൈസി ഉടമയുടെ തലയിൽ കെട്ടിവച്ച് തടിയൂരിയ ബോബി
ബോബി ചെമ്മണ്ണൂരിനെതിരെ ബിസിനസ് പങ്കാളിയുടെ പരാതിയും സ്വർണ്ണമുതലാളിയുടെ മറ്റൊരു തട്ടിപ്പിന്റെ തെളിവായിരുന്നു. ജൂവലറിയുടെ കടബാധ്യത പാട്ട്ണറുടെ തലയിൽകെട്ടിവെക്കുകയും, ഇത് അംഗീകരിക്കാതെ വന്നപ്പോൾ ചെക്കും മറ്റു വിലപിടിപ്പുള്ള രേഖകളും ലോക്കറിൽ നിന്നും ബോബിയുടെ ഗുണ്ടകൾ അടിച്ചുമാറ്റിയ സംഭവത്തിലും മാദ്ധ്യമങ്ങൾ സമർത്ഥമായി മുക്കുകയാിരുന്നു. ഇത് സംബന്ധിച്ച രേഖമൂലം മറുനാടൻ മലയാളി വാർത്ത നൽകിയിരുന്നു.
നിലമ്പൂർ ടൗണിൽ സ്ഥിതി ചെയ്യുന്ന ചെമ്മണ്ണൂർ ജൂവലറിയുടെ പാർട്ട്ണറും പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശിയുമായ വാഴംപറ്റ സുലൈമാൻ എന്നയാളാണ് ബോബിക്കെതിരെ രംഗത്തുവന്നത്. ആഭ്യന്തര വകുപ്പിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരിലും സ്വാധീനമുള്ള ബോബിചെമ്മണ്ണൂരിനെതിരെ കേസെടുക്കാൻ ഇവിടെയും പൊലീസ് അമാന്തം കാണിച്ചു. 2015 നവംബർ 12ന് ആഭ്യന്തര മന്ത്രി, ഡിജിപി, ഐ.ജി, മലപ്പുറം എസ്പി, പെരിന്തൽമണ്ണ ഡിവൈഎസ്പി എന്നിവർക്ക് പരാതി നൽകിയെങ്കിലും ഇതുവരെയും കേസെടുത്തില്ല.
2004ൽ ആയിരുന്നു നിലമ്പൂരിൽ ബോബി ചെമ്മണ്ണൂരുമായി ചേർന്ന് സുലൈമാൻ ജൂവലറി വ്യാപാരം ആരംഭിച്ചത്. പത്ത് വർഷത്തെ കരാർ പ്രകാരമായിരുന്നു ബിസിനസ്. ഷോപ്പ് നിലനിൽക്കുന്ന കെട്ടിടം പതിനഞ്ച് ലക്ഷം രൂപ അഡ്വാൻസ് നൽകിയായിരുന്നു വാടകയ്ക്കെടുത്തത്. ഇതിൽ പതിമൂന്നര ലക്ഷം രൂപ സുലൈമാനും ഒന്നര ലക്ഷം രൂപ ബോബിയും നൽകി കരാർ എഴുതിയായിരുന്നു കെട്ടിടം വാങ്ങിയത്. പിന്നീട് പത്ത് വർഷത്തിലധികം ഇവിടെ ബിസിനസ് തുടർന്നിരുന്നു. ലാഭത്തിൽ ഓടിയിരുന്ന ഇക്കാലയളവിൽ ബിസിനസ് പങ്കാളിയായ സുലൈമാനെ ഒഴിവാക്കാൻ പലതവണ ബോബിയും ഗുണ്ടകളും ശ്രമം നടത്തിയെന്നായിരുന്നു ആക്ഷേപം. ബിസിനസ് നിർത്തി പോകാനായി ഭീഷണിപ്പെടുത്തലും വാഹനത്തെ പിൻതുടർന്ന് ഗുണ്ടാസംഘങ്ങൾ എത്തലും പതിവായിരുന്നതായി സുലൈമാൻ പരാതിപ്പെട്ടു.
ഈടുവച്ച ആധാരം തിരിച്ചു ചോദിച്ചപ്പോൾ കള്ളക്കേസിൽ കുടുക്കിയ ഭാസ്ക്കരൻ
ബോബി ചെമ്മണ്ണൂരിനെ പൊലീസ് ഇടപെട്ട രക്ഷിച്ച മറ്റൊരു സംഭവമായിരുന്നു ഇത്. ആധാരണം പണയം വച്ച് പലിശയ്ക്ക് പണം നൽകിയിട്ടും ഉണ്ണികുളം സ്വദേശിയെ കള്ളക്കേസിൽ കുടുങ്ങയ സംഭവമായിന്നു ഇത്. ഓപ്പറേഷൻ കുബേര മുഖേന പരാതി നൽകിയിട്ടും ആധാരം തിരിച്ചു ലഭ്യമാക്കാൻ നടപടിയെടുക്കാതെ ജുവല്ലറി മുതലാളിയെ രക്ഷിക്കുകയായിരുന്നു പൊലീസ്. ബാലുശ്ശേരി ഉണ്ണികുളം എമ്മം പറമ്പ് സ്വദേശി മാനാംകുന്നുമ്മൽ വീട്ടിൽ ഭാസ്കരൻ പാരാതിയുമായി രംഗത്തു വന്നത്. കഴിഞ്ഞ ഡിസംബർ 18നായിരുന്നു ഭാസ്കരൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
ഓപ്പറേഷൻ കുബേരയുടെ ഭാഗമായി പരാതി ലഭിച്ചാൽ ഗൗരവമായി കാണുകയും അതിവേഗം റെയ്ഡ് ഉൾപ്പടെയുള്ള നടപടികൾ നടത്തണമെന്നിരിക്കെ ആഭ്യന്തര മന്ത്രിയുടെ ഉത്തരവുകൾക്ക് പുല്ലു വില കൽപിച്ചാണ് കോഴിക്കോട്ടെ പൊലീസ് ഉന്നതരുടെ നടപടി. മനുഷ്യസ്നേഹത്തിന്റെ മുഖമൂടി ധരിച്ച ബോബി ചെമ്മണ്ണൂരിന്റെ കൊള്ളപ്പലിശയുടെ കെണിയിൽ അകപ്പെട്ട ഒടുവിലത്തെ ഉദാഹരണമാണ് ബാലുശേരിയിലെ ഭാസ്കരൻ. അറുപതുകാരൻ ഭാസ്കരനും ഭാര്യയും മൂന്ന് പെൺമക്കളും അടങ്ങുന്ന കുടുംബം നീതി അഭ്യർത്ഥിച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ വരാന്തകൾ കയറി ഇറങ്ങിയെങ്കിലും ഇവർക്ക് നീതി ലഭിച്ചില്ല. പലിശക്കു വാങ്ങിയ പണത്തിന്റെ ആറിരട്ടി തുക തിരിച്ചടച്ചിട്ടും ഈടിനു നൽകിയ ഭൂമിയുടെ ആധാരം തിരിച്ച് രജിസ്റ്റർ ചെയ്യാൻ തയ്യാറാകാതെ വന്നതോടെയാണ് ഭാസ്ക്കരൻ പരാതി നൽകിയത്.
- കേസ് ഒന്നും എങ്ങുമെത്തില്ല, സെറ്റിൽമെന്റ് പോരെയെന്ന് പൊലീസ്; ഓപ്പറേഷൻ കുബേരയിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ് എടുക്കാതെ കള്ളക്കളി; 'ഓപ്പറേഷൻ കുബേര' സ്വർണ്ണമുതലാളിക്ക് ബാധകമല്ല!
- ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയാൽ വാദി പ്രതിയാകും! ഈടായി നൽകിയ ആധാരം തിരിച്ചു കിട്ടാൻ പരാതി നൽകിയപ്പോൾ ജുവല്ലറി ഉടമയുടെ സൽപ്പേരും സ്വത്തും കണ്ണുവച്ചുള്ള കള്ളപരാതിയെന്ന് പൊലീസിന്റെ കണ്ടെത്തൽ; സ്വർണ്ണ മുതലാളിക്ക് വേണ്ടി ആടിനെ പട്ടിയാക്കി പൊലീസിന്റെ കള്ളക്കളി ഇങ്ങനെ
കോഴിക്കോട് പാളയത്തുള്ള ചെമ്മണ്ണൂർ ശാഖ വഴിയായിരുന്നു ഇടപാടുകൾ നടന്നിരുന്നത്. നൽകിയ പമണത്തിന് ഈടായി വീടിനു സമീപത്തെ 59 സെന്റ് ഭൂമി രജിസ്റ്റർ ചെയ്ത് ബോബിയുടെ പേരിലാക്കി വാങ്ങുകയും ചെയ്തിരുന്നു. മുതലും പലിശയുമടക്കം തിരിച്ചടക്കുന്ന മുറക്ക് ഭൂമി തിരിച്ച് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു കരാർ. ഇതുപ്രകാരം ഭാസ്കരൻ 2180/1986 നമ്പറിൽ ജന്മം തീരാധാര പ്രകാരം കൈവശം വച്ചു വന്നിരിന്ന വീടിനു സമീപത്തുള്ള സർവ്വെ നമ്പർ 56ൽ 3.4 റി.സ 25 1 എയിൽ പെട്ട 59 സെന്റ് ഭൂമി ബോബിക്ക് രജിസ്റ്റർ ചെയ്തു നൽകുകയായിരുന്നു. എന്നാൽ കഴിഞ്ഞ 18 വർഷത്തിനിടെ മുതലിലേക്കും പലിശയിലേക്കുമായി എട്ടു ലക്ഷം രൂപ തിരിച്ചടച്ചിട്ടും ബോബി ഭൂമി തിരിച്ചു ഭാസ്കരന് രജിസ്റ്റർ ചെയ്തു നൽകാൻ തയ്യാറായിരുന്നില്ല. പകരം ബോബിയുടെ ഭാര്യയുടെ പേരിലേക്ക് ഭൂമി രജിസ്ട്രേഷൻ മാറ്റുകയും ചെയ്തു.
സാമ്പത്തിക കുറ്റകൃത്യങ്ങൾ നിരവധി; സർവ നിയമങ്ങളും ലംഘിച്ച് 2000 കോടി വെട്ടിച്ചെന്ന് പറഞ്ഞത് വി എസ്
വി എസ് അച്യുതാനന്ദൻ ഒരു ആരോപണം ഉന്നയിച്ചാൽ അതിൽ വിശദമായ പരിശോധന നടത്തുന്നവരാണ് മലയാളം ചാനലുകൾ. എന്നാൽ, അങ്ങനെയല്ലാതെ തമസ്ക്കരിച്ച ഒരു സംഭവമാണ് ബോബിക്കെതിരായ ആരോപണം. വി എസ് വാർത്താസമ്മേളനത്തിൽ ഇത്തരം ഒരു ആരോപണം ഉന്നയിച്ചപ്പോൾ ചാനലുകൾ ലൈവ് കട്ട് ചെയ്താണ് സ്വർണ്ണ മുതലാളിയോട് കൂറ് കാണിച്ചത്. ബോബിക്കെതിരെ ശക്തമായി ശബ്ദമുയർത്തിയ ഏകെ രാഷ്ട്രീയ നേതാവും വി എസ് തന്നെയാണ്.
കേന്ദ്രസംസ്ഥാന സർക്കാറുകളെ ഒരുപോലെ കബളിപ്പിച്ചാണ് ബോബി ചെമ്മണ്ണൂർ പ്രവർത്തിക്കുന്നതെന്നായിരുന്നു വി എസ് വാർത്താസമ്മേളനം വിളിച്ച് ഉന്നയിച്ച ആരോപണം. റിസർവ് ബാങ്കിന്റേയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടേയും നിയമങ്ങൾ പാലിക്കാത്ത ബോബി ചെമ്മണ്ണൂരിനെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് വി എസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടത്. രണ്ടായിരം കോടി രൂപയുടെ തട്ടിപ്പാണ് ബോബി ചെമ്മണ്ണൂർ നടത്തിയത്. ഇത് സംബന്ധിച്ച് ഒരാൾ രേഖാമൂലം ആഭ്യന്തര വകുപ്പിന് നൽകിയ പരാതിയിൽ നടപടി ഒന്നും ഉണ്ടായിട്ടില്ല. നടപടി ഉണ്ടാകും എന്നായിരുന്നു പരാതി നൽകിയപ്പോൾ ലഭിച്ച ഉറപ്പ്. മാസങ്ങൾക്ക് ശേഷം കേസ് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോൾ അങ്ങനയൊരു ഫയൽ ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും വി എസ് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. കേന്ദ്ര നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി പണം പിരിച്ചതിന് സഹാറ ഉടമ അഴിയെണ്ണുമ്പോൾ തന്നെയാണ് സമാനമായി പ്രവർത്തിക്കുന്ന ബോബിക്ക് രാഷ്ട്രീയക്കാരും മാദ്ധ്യമങ്ങളും ഒത്താശ പാടിയത്.
- സർവ നിയമങ്ങളും ലംഘിച്ച് ബോബി ചെമ്മണ്ണൂർ 2000 കോടി തട്ടിച്ചെന്ന് വി എസ്; മുതലാളിയുടെ കീശയിൽ നിന്നും തിന്ന് ജീവിക്കുന്ന മാദ്ധ്യമങ്ങൾ അറിഞ്ഞതേയില്ല; പരസ്യം കൊടുത്ത് നവമാദ്ധ്യമങ്ങളുടെ വായും പൂട്ടിച്ചു: പ്രതിപക്ഷ നേതാവിന്റെ വാക്കിനേക്കാൾ ദേശാഭിമാനിക്ക് വില തട്ടിപ്പുകാരന്റെ വാക്കുകൾക്ക്
- ബോബി ചെമ്മണ്ണൂരിന്റെ തൃശൂരിലെ ആസ്ഥാനത്തു റിസർവ് ബാങ്കിന്റെ റെയ്ഡ്; മൂലധന നിക്ഷേപമായി കള്ളപ്പണം എത്തിയെന്നു പ്രാഥമിക കണ്ടെത്തൽ; പരിശോധന നടത്തുന്നതു മുംബൈയിൽ നിന്നുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന സംഘം; തട്ടിപ്പിന്റെ നിരവധി രേഖകൾ പിടിച്ചെടുത്തു; ജുവലറി മുതലാളിയുടെ കള്ളക്കളികൾ പൊളിഞ്ഞേക്കും
- പണം വാരി എറിഞ്ഞ് ഇമേജ് വലുതാക്കി പ്രവാസികളിൽ നിന്നു പിരിച്ചത് ശതകോടികൾ; ഒറ്റവർഷം 75 കോടി പിരിച്ചു നിക്ഷേപിച്ചത് 21 കമ്പനികളുടെ പേരിൽ; 2000 കോടി വെട്ടിച്ചെന്ന വി എസിന്റെ ആരോപണം പരിശോധിക്കുന്നു; ബോബി ചെമ്മണ്ണൂരിലെ റെയ്ഡ് തുടരുന്നു; ഒന്നും സംഭവിക്കാത്ത മട്ടിൽ മാദ്ധ്യമങ്ങൾ
2011-12 സാമ്പത്തിക വർഷത്തിൽ മൂലധനമായി ബോബി ചെമ്മണ്ണൂരിലേക്ക് ഒഴുകിയെത്തിയ 75 കോടി രൂപയുടെ ഉറവിടം ബോധിപ്പിക്കാൻ ബോബി ചെമ്മണ്ണൂരിന് സാധിച്ചിരുന്നില്ല. ഇതോടെ മുംബൈയിൽ നിന്നും പ്രത്യേക സംഘമെത്തി പരിശോധന നടത്തുകയുമുണ്ടായി. അന്ന് ബോബിയുടെ സ്ഥാപനങ്ങളിൽ നടന്ന റെയഡിനെ കുറിച്ച് ഏഷ്യാനെറ്റ് അടക്കമുള്ളവർ എന്തേ മൗനം പാലിച്ചു എന്ന ചോദ്യം ഈ സമയം വീണ്ടും ഉയരും.
പ്രാഥമിക അനുമതി പോലും ലഭിക്കാതിരുന്നിട്ടും പരസ്യ തട്ടിപ്പായി 6000 കോടിയുടെ ഓക്സിജൻ സിറ്റി
മാദ്ധ്യമങ്ങൾക്ക് കോടികളുടെ പരസ്യം നൽകിയ ബോബിയുടെ റിയൽ എസ്റ്റേറ്റ് പദ്ധതി 6000 കോടിരൂപയുടേതെന്നാണ് അവകാശപ്പെട്ടത്. പ്രാഥമികമായ അനുമതി പോലും നേതാതെയാണ് ഇത്തരമൊരു പദ്ധതിയുമയി ബോബിയും കൂട്ടരും മുന്നോട്ടു പോയതെന്ന വിവരം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. സ്വകാര്യ സെസ് എന്ന് പറഞ്ഞു കൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന ഈ പദ്ധതിയിലൂടെ ബോബി ലക്ഷ്യമിട്ടത് കോടികളുടെ പണപ്പിരിവ് തന്നെയാണ്.
- നഗരം പണിയുമെന്ന് പറയുന്നത് മണ്ണെടുക്കാൻ പോലും അനുമതി നിഷേധിച്ച വൻ മല; ഒരിടത്തും പദ്ധതികൾ സമർപ്പിച്ചിട്ടില്ല; ഒരു അനുമതികളും ലഭിച്ചിട്ടില്ല; സ്വകാര്യ ഭൂമിക്ക് സാമ്പത്തിക മേഖല അനുവദിക്കുമെന്നത് പച്ചക്കള്ളം; വിവിധ കമ്പനികളുടെ ആസ്തിയായി കാണിച്ചിരിക്കുന്ന ഭൂമിയിൽ നഗരം പണിയാൻ അനുമതിയില്ല; 30 കോടി പരസ്യം നൽകി ബോബി ചെമ്മണ്ണൂർ രംഗത്ത് വന്നത് 6000 കോടി അടിച്ചു മാറ്റാൻ എന്നുതന്നെ സൂചന
- മാറഡോണ കേരളത്തിൽ വീടെടുക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അറിഞ്ഞോ? ബോബി ചെമ്മണ്ണൂരിന്റെ ഓക്സിജൻ സിറ്റി ശാരദ ചിട്ടി തട്ടിപ്പിനെയും വെല്ലുന്ന തട്ടിപ്പ് ലക്ഷ്യമിട്ട്; സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ജോയ് കൈതാരം മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി
ഓക്സിജൻ സിറ്റി എന്ന പദ്ധതിക്കായി പഞ്ചായത്തിൽ പോലും അനുമതി തേടാതെയായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ നീക്കം. 6000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് മുപ്പത് കോടി ചെലവിൽ മാദ്ധ്യമങ്ങളിൽ പരസ്യം നൽകുകയും ചെയ്തു. എന്നാൽ, പദ്ധതി തട്ടിപ്പാണെന്ന വാർത്തകൾ പുറത്തുവന്നതോടെ നിക്ഷേപകർ പിൻവാങ്ങിത്തുടങ്ങി. ദിവസവും കോടികളുടെ നിക്ഷേമാണ് പിൻവലിക്കപ്പെടുന്നത്. നൂറ് കണക്കിന് പേർ വിവിധ ജൂവലറികൾക്കുമുന്നിൽ തടിച്ചുകൂടുന്നതും ബോബിയുടെ നിക്ഷേപ പിരിവ് തുടരുന്നതിനു തടസമായി. പുതിയ നിക്ഷേപങ്ങൾ വരുന്നത് കുറയുകയും പണം തിരികെ ആവശ്യപ്പെട്ട് എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും ചെയ്തതോടെ പരിഹരിക്കാനാകാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും നീക്കി ബോബി. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വി എസ് പരാതി നൽകിയപ്പോഴും മാദ്ധ്യമങ്ങൾ മൗനം പാലിക്കുന്ന അവസ്ഥ ഉണ്ടായി. ഇതിനിടെയാണ് ബോബിയെ വിശുദ്ധനാക്കി ഏഷ്യാനെറ്റിലെ തന്നെ പോയിന്റ് ബ്ലാങ്ക് അഭിമുഖം നടത്തിയത്. ബോബിയെ വേദനിപ്പിക്കാത്ത ചോദ്യങ്ങളുമായാണ് അന്ന് ചാനൽ രംഗത്തുവന്നത്.
തീർന്നില്ല ചർച്ച ചെയ്യാൻ ചില ലൈംഗിക ആരോപണങ്ങളും ഉണ്ട്
ബോബി ചെമ്മണ്ണൂരിന്റെ ഒരു മുൻ ജീവനക്കാരി നടത്തിയ ആക്രോശങ്ങളുടെ വീഡിയോ ലോകം മുഴുവൻ കണ്ടതാണ്. കാണാത്തവർക്ക് വേണ്ടി ഞങ്ങൾ ഒരിക്കൽ കൂടി ഇവിടെ കൊടുക്കുകയാണ്. ഈ ആരോപണങ്ങൾ ഉന്നയിച്ചു ഈ പെൺകുട്ടി എവിടെയെങ്കിലും കേസ് കൊടുത്തതായി അറിയില്ലാത്തതിനാൽ അവരുടെ പരാതിയെ കുറിച്ചുള്ള ചർച്ച അപ്രസക്തമാണ്. എങ്കിലും ഇതിൽ ബോബി സമ്മതിക്കുന്ന ചില കാര്യങ്ങൾ എങ്കിലും ചർച്ച ചെയ്യേണ്ടതല്ലേ? ചാരിറ്റിയുടെ മറവിൽ സ്ത്രീലമ്പടത്തവും, സ്ത്രീകളെ വെറും ഉപഭോഗ ആവശ്യത്തിനായി ഉപയോഗിക്കുന്ന പഴഞ്ചൻ ചരക്കാണെന്ന മനോഭാവവും ചർച്ച ചെയ്യേണ്ടത് തന്നെയല്ലേ? നിരവധി പെൺകുട്ടികളുടെ കണ്ണീരിന് ബോബി സമാധാന പറയണമെന്നു കരഞ്ഞുകൊണ്ടാണ് ഈ യുവതി ആവശ്യപ്പെടുന്നത്.
അവിടെയും തീർന്നില്ല. കോഴിക്കോട്ടെ ജീവനക്കാരിയെ ഗർഭിണിയാക്കുകയും അവരുടെ വീട്ടുകാർക്ക് ജോലി നൽകിയും കോഴിക്കോട്ടെ പത്രക്കാർക്കു പണം നൽകിയും ഒത്തുതീർപ്പാക്കിയ സംഭവം ചർച്ച ചെയ്യേണ്ടതല്ലേ? ഇതിനൊക്കെ തെളിവ് എവിടെ എന്ന ചോദ്യം അപ്രസക്തമാണ്. അതുമായി ബന്ധപ്പെട്ട ആരോടു ചോദിച്ചാലും അറിയുന്ന കാര്യങ്ങൾ. തെളിവുകൾ ഇല്ലാതാക്കാനും പരാതി ഇല്ലാതാക്കാനും പറ്റിയ വൻ ശക്തിയായതുകൊണ്ടാണല്ലോ ചർച്ച ചെയ്യാം എന്നു പറയുന്നത്.
- ജൂവലറി ജീവനക്കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ വാർത്ത പരസ്യം കിട്ടിയപ്പോൾ ഒതുക്കി; മുതലക്കണ്ണീരൊഴുക്കിയ മുതലാളിയെ പണം കിട്ടിയപ്പോൾ ആശ്വസിപ്പിച്ചു; ഗർഭമലസിപ്പിക്കാനും മാദ്ധ്യമ ശിങ്കങ്ങളുടെ സഹായം! ബോബി ചെമ്മണ്ണൂരിനെ 'മനുഷ്യസ്നേഹി'യാക്കിയതിൽ കോഴിക്കോട്ടെ പത്രക്കാർക്ക് മുഖ്യപങ്ക്
- ആറു തവണ നിങ്ങൾ എന്നെ ഗർഭഛിദ്രത്തിന് ഇരയാക്കി; 10,000 പെൺകുട്ടികളെ നിങ്ങൾ ദുരുപയോഗം ചെയ്തു; ദുബായിലെ ഹോട്ടലിൽ വച്ചു പീഡനത്തിന് ഇരയായ സ്ത്രീ ബോബി ചെമ്മണ്ണൂരിനെ വെല്ലുവിളിക്കുന്ന വീഡിയോ പുറത്ത്; ചാരിറ്റിയുടെ പേരിൽ മാദ്ധ്യമങ്ങൾ താരമാക്കിയ ബോബി ചെമ്മണ്ണൂരിന്റെ തനിനിറം പുറത്ത്
ഇങ്ങനെ ഒന്നും നടന്നിട്ടില്ല, വെറും ആരോപണം എന്നു കരുതുക. അങ്ങനെ എങ്കിൽ ചർച്ച നടത്തുന്നതുകൊണ്ട് ഏറ്റവും അധികം ഗുണം ബോബി ചെമ്മണ്ണൂരിനല്ലേ? ആ ചർച്ചയിലേയ്ക്ക് ശ്രീ ജോയി കൈതാരത്തെ കൂടി ക്ഷണിക്കുക. ഏഷ്യാനെറ്റിന്റെ ഈഗോ അനുവദിക്കുന്നില്ലെങ്കിൽ ഏറ്റവും കൂടുതൽ വാർത്ത കൊടുത്ത മാദ്ധ്യമം എന്ന നിലയിൽ മറുനാടൻ എഡിറ്ററെയും വിളിക്കാം. എന്നിട്ടു താൻ നീതിമാനാണ് എന്നു ബോബി ചെമ്മണ്ണൂരിന് സ്ഥാപിക്കാൻ സാധിച്ചാൽ ഈ ആരോപണങ്ങൾ അതോടെ അവസാനിക്കുമല്ലോ. നീതിമാനായ ബോബി തന്നെ അതിനു തയ്യാറാവണം. സത്യം പറയാൻ ആഗ്രഹിക്കുന്ന വിനു വി ജോൺ ഈ ചർച്ചയ്ക്കും തയ്യാറാവണം. ഇതൊരു വെല്ലുവിളിയാണ്. പറ്റുമോ ഇല്ലയോ എന്നു പറയുക.
Stories you may Like
- ബ്രിട്ടനിൽ പ്രശസ്തനായ എഴുത്തുകാരനും ടി വി അവതാരകനുമായ മലയാളിയുടെ കഥ
- മഴവിൽ അഴകുള്ള മമ്മൂട്ടിയുടെ 'കാതൽ' ചരിത്രം കുറിക്കുമ്പോൾ!
- ബോബി ഡിയോളിനെ ചുംബിച്ച് ആരാധിക; സ്തബ്ധനായി താരം; വീഡിയോ വൈറൽ
- ഓപ്പറേഷൻ തിയറ്ററിലെ വേഷത്തിൽ രാഷ്ട്രീയ തീരുമാനം എടുക്കേണ്ട വിഷയമല്ല
- സ്റ്റോക്കിലെയും ലിവർപൂളിലെയും സ്ത്രീകൾക്ക് ജീവിതത്തിൽ കുറഞ്ഞത് 15 ലൈംഗിക പങ്കാളികൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്