മോദി അധികാരം ഒഴിയും മുമ്പ് ഇന്ത്യൻ റെയിൽവെയും സ്വകാര്യമുതലാളിമാരുടെ കൈയിലാകുമോ? ദെബ്റോയി കമ്മീഷൻ റിപ്പോർട്ട് ഉന്നം വയ്ക്കുന്നത് സ്വകാര്യവൽക്കണം തന്നെ; മാതൃകയാക്കുന്നത് ബ്രിട്ടീഷ് മോഡൽ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ആധുനികവൽക്കരണത്തിലൂടെ ഇന്ത്യൻ റെയിൽവേയെ മുന്നോട്ട് നയിക്കണമെങ്കിൽ സ്വകാര്യവൽക്കണം കൂടിയേ തീരൂ. ഇതാണ് ബിബേക് ദെബ്റോയി സമിതിയുടെ ശുപാർശ. അംഗീകരിക്കാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കഴിയാതിരിക്കുന്നില്ല. ഇതോടു കൂടി ഇന്ത്യൻ റെയിൽവേ സ്വകാര്യവൽക്കണത്തിന്റെ പാതയിലെത്തുന്നു. യാത്രാ തീവണ്ടികളുടെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് നൽകണമെന്ന് റെയിൽവെ പുനരുദ്ധാരണ കമ്മിറ്റി ശുപാർശ വ്യക്തമാക്കുന്നത് ഇതാണ്. ബ്രിട്ടീഷ് മാതൃകയിലെ സ്വകാര്യവൽക്കരണമാണ് ഇന്ത്യയും ലക്ഷ്യമിടുന്നത്. എന്നാൽ വെല്ലുവിളികൾ ഏറെയുണ്ട് മോദിക്ക് മുന്നിൽ. സ്വകാര്യവ്യക്തികളിലേക്ക് ട്രെയിൻ സർവ്വീസെത്തുമ്പോൾ നിരക്കുകൾ ഉയരും. ജീവനക്കാരോടുള്ള മനോഭാവവും മാറും. ഇതെല്ലാം സ്വകാര്യവൽക്കരണത്തിലേക്കുള്ള ചർച്ചകൾ തുടങ്ങുമ്പോഴെ സജീവമാവുകയാണ്. അതുകൊണ്ട് തന്നെ തീരുമാനങ്ങൾ നടപ്പാക്കാൻ വെല്ലുവിളികൾ ഏറെയുണ്ടാകും.
രാജ്യത്ത് പാസഞ്ചർ ട്രെയിൻ സർവീസിൽ സ്വകാര്യ മേഖലയ്ക്ക് പങ്കാളിത്തം നൽകണമെന്ന് ശുപാർശ. റെയിൽവേയുടെ വികസനവും റെയിൽവേ ബോർഡിന്റെ പുനഃസംഘടനയും പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട നീതി ആയോഗ് അംഗവും സാമ്പത്തിക വിദഗ്ദ്ധനുമായ ബിബേക് ദെബ്റോയി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. റെയിൽവേയ്ക്ക് പ്രത്യേക ബജറ്റ് ആവശ്യമില്ലെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. മറ്റ് വകുപ്പുകൾക്ക് എന്ന പോലെ റെയിൽവേയുടെ വിഹിതം പൊതു ബജറ്റിൽ ഒരു ഖണ്ഡികയിൽ ഒതുക്കാവുന്നതെയുള്ളുവെന്നും റിപ്പോർട്ടിലുണ്ട്. പാസഞ്ചർ ട്രെയിനുകളുടെ നടത്തിപ്പും അറ്റകുറ്റപണിയും സ്വകാര്യ മേഖലയെ ഏൽപ്പിച്ചാൽ റെയിൽവേയ്ക്ക് വൻ ലാഭമുണ്ടാക്കാമെന്നാണ് റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുള്ളത്.
ഇന്ത്യൻ റെയിൽവേയിൽ മാറ്റങ്ങൾ വരുത്താൻ നിയിഗിക്കപ്പെട്ടവരാണ് റെയിൽവെ പുനരുദ്ധാരണ കമ്മിറ്റി. സ്വകാര്യ ട്രെയിനുകൾ തുടങ്ങാനാണ് ഈ സമിതി പറയുന്നത്. ചരക്ക് നീക്കം സ്വകാര്യ കമ്പനികളെ ഏൽപ്പിക്കുന്നതിന്റെ ചർച്ചകൾ നടക്കുന്നതിനിടെയാണ് സ്വകാര്യമേഖലയുടെ വരവിന് സാധ്യത വന്നത്. ശുപാർശകൾ സർക്കാർ അംഗീകരിച്ചാൽ റെയിൽവേ മേഖലയിൽ വൻ മാറ്റങ്ങൾ വന്നേക്കാം. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര റെയിൽ മന്ത്രി സുരേഷ് പ്രഭു വിശദ രൂപരേഖ തയ്യാറാക്കും. അതിന് ശേഷമാകും അന്തിമ തീരുമാനം. എന്നാൽ സ്വകാര്യവൽക്കരണത്തിന് മോദി അനുകൂലമായതിനാൽ ശുപാർശകളെല്ലാം അംഗീകരിക്കപ്പെടുമെന്നാണ് സൂചന.
ബ്രിട്ടണിലെ അതേ മാതൃകയാണ് ലക്ഷ്യമിടുന്നത്. 1998വരെ പൂർണ്ണമായും സർക്കാർ നിയന്ത്രണത്തിലായിരുന്നു ബ്രിട്ടീഷ് റെയിൽവേ. ഇന്ത്യയിലേതിന് സമാനമായ റെയിൽവേ ബോർഡ്. പിന്നീട് ഇതിനെ സ്വതന്ത്രമായി നിറുത്തി സ്വകാര്യമേഖലയെ കൂടുതലായി സഹകരിപ്പിച്ചു. ട്രാക്കുകളുടേയും സിഗ്നലിന്റേയും സ്റ്റേഷനുകളുടേയും നടത്തിപ്പ് പൊതുമേഖലയിൽ നിലനിർത്തി, ട്രയിൻ സർവ്വീസുകൾ പൊതുമേഖലയ്ക്ക് കൈമാറി. വരുമാനം പങ്കുവയ്ക്കുന്ന മാതൃകയാണ് നടപ്പാക്കിയത്. ഇത് വിജയകമാവുകയും ചെയ്തു. സ്വകാര്യ പങ്കാളിയെത്തിയതോടെ എല്ലാം വിപണി വിലയ്ക്ക് അനുസൃതമായി. സർക്കാരിന് ആർക്കും ഇളവുകൾ നൽകേണ്ടിയും വരില്ല. ഇതിലൂടെ ബ്രിട്ടീഷ് റെയിൽവേ സമൃദ്ധിയിലേക്ക് മാറി. പൊതുമേഖലയിൽ റെയിൽവേയുടെ നിയന്ത്രണം നിലനിർത്തി തീവണ്ടി ഓട്ടം സ്വകാര്യമേഖലയെ ഏൽപ്പിക്കാനാണ് മോദി സർക്കാരിന്റേയും നീക്കമെന്നാണ് സൂചന.
പാസഞ്ചർ ട്രെയിനുകളുടെ നടത്തിപ്പും അറ്റകുറ്റപണിയും സ്വകാര്യ മേഖലയെ ഏൽപ്പിച്ചാൽ റെയിൽവേയ്ക്ക് വൻ ലാഭമുണ്ടാക്കാമെന്നാണ് മോദി സർക്കാരിന് ലഭിച്ച റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുള്ളത്. സ്വകാര്യവത്കരണം എന്നതുകൊണ്ട് റെയിൽവേയുടെ ഓഹരികൾ സ്വകാര്യമേഖലയ്ക്ക് വിറ്റഴിക്കുകയെന്നല്ല ഉദ്ദേശിക്കുന്നതെന്നും മറിച്ച്, റെയിൽവേയ്ക്ക് സ്വതന്ത്രമായ അധികാരം നിലനിറുത്തുന്നതോടൊപ്പം വികസനത്തിനായി സ്വകാര്യ മേഖലയെ കൂടി പ്രോത്സാഹിപ്പിക്കുകയാണെന്ന് വേണ്ടതെന്നാണ് ശുപാർശ ചെയ്യുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതായത് നിലവിലെ റെയിൽവേ ബോർഡ് തുടരും. ഇതിനൊപ്പം സ്വകാര്യമേഖലയും. പതിയ എല്ലാ തീവണ്ടികളും സ്വകാര്യമേഖലയ്ക്ക് തീറെഴുതുമെന്നാണ് സൂചന. ഇതുമനസ്സിലാക്കിയാണ് പ്രതിഷേധങ്ങളും ഉയരുന്നത്. സ്വകാര്യമേഖലയിലേക്ക് കാര്യങ്ങളെത്തുമ്പോൾ റെയിൽവേ ജീവനക്കാർക്ക് തൊഴിൽ നഷ്ടമുണ്ടാകും. അതിലെല്ലാം ഉപരി യാത്രക്കാർക്കുണ്ടാകാൻ പോകുന്ന അധിക ഭാരമാണ് തൊഴിലാളി സംഘടനകൾ ഉയർത്തിക്കാട്ടുന്നത്. വരും ദിനങ്ങളിൽ പ്രതിപക്ഷവും ഈ വിഷയം ഏറ്റെടുക്കും.
റോഡ്, വിമാനത്താവളം, തുറമുഖം, ടെലികോം മേഖലകളിൽ സ്വകാര്യവത്കരണം അനുവദിച്ചത് പോലെ റെയിൽവേയിലും അനുവദിക്കാം. നിലവിൽ നയരൂപീകരണം, കാര്യ നിർവഹണം, നടത്തിപ്പ് എന്നിവ റെയിൽവേ തന്നെയാണ് നടത്തുന്നത്. ഇതിന് മാറ്റം വരുത്തണമെന്നാണ് പുനരുദ്ധാരണ സമിതിയുടെ ശുപാർശ. എൻജിൻ, വാഗൺ എന്നിവയുടെ നിർമ്മാണ മേഖലയിലും സ്വകാര്യവത്കരണം അനുവദിക്കാമെന്നാണ് ശുപാർശ. റെയിൽവേ മേഖലയിൽ സ്വകാര്യവൽക്കണമെന്ന പ്രഖ്യാപനം മോദി നടത്തി മാസങ്ങൾക്കകമാണ് പുതിയ ശുപാർശകൾ എത്തുന്നത്. റെയിൽവേയെ സ്വകാര്യവൽക്കരിക്കുന്നതിന് അപ്പുറം ആഗോളവൽക്കരണത്തിന്റെ കാലത്തെ ഉദാരവൽക്കരണമെന്ന നിയമാണ് സമിതി ഉയർത്തുന്നത്. ഫലത്തിൽ റെയിൽവേ ബോർഡിന്റെ പ്രസക്തി നഷ്ടപ്പെടും. തുടക്കത്തിൽ പാസഞ്ചർ തീവണ്ടികൾ. പിന്നീട് ദീർഘദൂര വണ്ടികളും സ്വകാര്യ മേഖലയിൽ എത്തും. നിലവിൽ സാധാരണക്കാരാണ് പാസഞ്ചർ ട്രയിനുകളിലെ യാത്രക്കാർ. നിരക്ക് കുറവാണ് യാത്രക്കാർക്ക് ഏറ്റവും ഗുണകരമായ കാര്യം. അത് ഇല്ലാതാകും. പാസഞ്ചർ ട്രെയിനുകളിലെ യാത്ര നിരക്കും കുത്തനെ ഉയരാനാണ് സാധ്യത.
റെയിൽവേ ബോർഡിന് സമാന്തരമായി കൂടുതൽ അധികാരമുള്ള റെയിൽവേ റെഗുലേറ്ററി അഥോറിറ്റി രൂപീകരിക്കണമെന്നതാണ് മറ്റൊരു പ്രധാന നിർദ്ദേശം. ഇന്ത്യൻ റെയിൽവേയെയും സ്വകാര്യ കമ്പനികളെയും നിയന്ത്രിക്കുന്നത് റെഗുലേറ്റർ ആയിരിക്കും. നിയമപ്രകാരമുള്ള ജുഡീഷ്യൽ അധികാരങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കുന്ന അഥോറിറ്റിക്ക് നൽകണം. ജനറൽ മാനേജർമാർ, ഡിവിഷണൽ ജനറൽ മാനേർജർമാർ, സ്റ്റേഷൻ മാനേജർമാർ ശക്തിപ്പെടുത്തുന്നതിന് അധികാര വികേന്ദ്രീകരണം നടപ്പാക്കണമെന്നും എ. വൺ ടൈപ്പിലുള്ള സ്റ്റേഷനുകളുടെ മേൽനോട്ടം സ്റ്റേഷൻ മാനേജർമാർക്ക് നൽകണം. സ്റ്റേഷൻ മാസ്റ്റർമാരുടെ അധികാര പരിധി വിപുലമാക്കണമെന്നും ശുപാർശയുണ്ട്. ഡെഡിക്കേറ്റഡ് ഫ്രെയ്റ്റ് കോറിഡോർ കോർപ്പറേഷനെ റെയിൽവേയിൽ നിന്ന് സ്വതന്ത്രമാക്കണം, റെയിൽവേ സോണുകൾ സാമ്പത്തികമായി സ്വതന്ത്രമാക്കണം, റെയിൽവേ ബോർഡിന്റെ അനുമതിക്കായി കാത്തുനിൽക്കാതെ തന്നെ സോണൽ മേധാവികൾക്ക് തീരുമാനമെടുക്കാൻ അധികാരം നൽകണം. റെയിൽ വികാസ് നിഗം ലിമിറ്റഡ്, ഐ.ആർ.സി.ഒ.എൻ പോലുള്ള കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും പറയുന്നു.
മുൻ കാബിനറ്റ് സെക്രട്ടറിയും സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാനുമായ കെ.എം. ചന്ദ്രശേഖർ, എൻ.എസ്.ഇ മുൻ എം.ഡി രവി നാരായൺ, പ്രോക്ടർ ആൻഡ് ഗാംബിൾ മുൻ എം.ഡി ഗുരുചരൺ ദാസ്, റെയിൽവേയുടെ മുൻ സാമ്പത്തിക കമ്മിഷണർ ആർ. കശ്യപ്, സെന്റർ ഫോർ പോളിസി റിസർച്ചിലെ സീനിയർ ഫെലോ പാർത്താ മുഖോപാദ്ധ്യായ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. റെയിൽവേ സംരക്ഷണ സേനയെ ഒഴിവാക്കുന്നതിനും ആലോചിക്കണം. റെയിൽവേയുടെ കീഴിൽ പ്രവർത്തിക്കുന്ന ലാഭകരമല്ലാത്ത സ്കൂളുകൾ, ആശുപത്രികൾ, കാറ്ററിങ് തുടങ്ങിയ സേവനങ്ങൾ റെയിൽവേ നിന്ന് മാറ്റുന്ന കാര്യവും ആലോചിക്കണമെന്ന് ശുപാർശയുണ്ട്.
Stories you may Like
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമ്മതിച്ചാലും കെ റെയിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല
- സിൽവർ ലൈനിനെ നിരസിച്ച ദക്ഷിണ റെയിൽവേ റിപ്പോർട്ടിന്റെ പൂർണ്ണ രൂപം
- എഐ ക്യാമറയിലെ ആർട്ടിഫിഷ്യൽ ബുദ്ധി ക്ലിഫ് ഹൗസിലെ അമ്മായി അച്ഛന്റേതോ?
- ഇന്നലെ അനന്തപുരി കണ്ട മോദി ഷോ ഇങ്ങനെ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്