Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്തരം മുട്ടുമ്പോൾ 'സ്ത്രീവിരുദ്ധത' ആരോപിക്കുന്ന ദീപാ നിശാന്ത് എംഎസ്എഫ് വനിതാ നേതാവിനെ സൈബർ ഇടത്തിൽ അധിക്ഷേപിച്ച് രംഗത്ത്; ഹഫ്‌സമോളുടെ ചോദ്യത്തിന് മറുപടി ഇല്ലാതെ വന്നതോടെ വിജയരാഘവന്റെ വാക്കുകൾ കോപ്പിയടിച്ച് ദീപടീച്ചർ; 'കുഞ്ഞാലിക്കുട്ടിയോടൊപ്പം തന്നെയല്ലേ കവർഫോട്ടോ' ഇപ്പോഴുമെന്ന് ചോദിച്ചു അധിക്ഷേപം; വിദ്യാർത്ഥി നേതാവിനെ അധിക്ഷേപിച്ചതിലും സൈബർ ലോകത്ത് പ്രതിഷേധം

ഉത്തരം മുട്ടുമ്പോൾ 'സ്ത്രീവിരുദ്ധത' ആരോപിക്കുന്ന ദീപാ നിശാന്ത് എംഎസ്എഫ് വനിതാ നേതാവിനെ സൈബർ ഇടത്തിൽ അധിക്ഷേപിച്ച് രംഗത്ത്; ഹഫ്‌സമോളുടെ ചോദ്യത്തിന് മറുപടി ഇല്ലാതെ വന്നതോടെ വിജയരാഘവന്റെ വാക്കുകൾ കോപ്പിയടിച്ച് ദീപടീച്ചർ; 'കുഞ്ഞാലിക്കുട്ടിയോടൊപ്പം തന്നെയല്ലേ കവർഫോട്ടോ' ഇപ്പോഴുമെന്ന് ചോദിച്ചു അധിക്ഷേപം; വിദ്യാർത്ഥി നേതാവിനെ അധിക്ഷേപിച്ചതിലും സൈബർ ലോകത്ത് പ്രതിഷേധം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കള്ളവോട്ടുകാരെയും ന്യായീകരിച്ചുകൊണ്ടാണ് ഇടതു ബുദ്ധിജീവിയായ അദ്ധ്യാപിക ദീപാ നിശാന്ത് കഴിഞ്ഞ ദിവസവും രംഗത്തുവന്നത്. എന്നാൽ, ഈ വിഷയത്തിൽ അടക്കം മറുചോദ്യം ഉന്നയിക്കുന്നവരെ വ്യക്തിപരമായി അവഹേളിച്ചു കൊണ്ടാണ് ദീപാ നിശാന്ത് രംഗത്തുവരാറ്. എംഎസ്എഫ് നേതാവ് ഹഫ്‌സമോളുടെ ചോദ്യത്തിന് ഉത്തരം മുട്ടിയപ്പോൾ അവരെ വ്യക്തിപരമായി അവഹേളിച്ചു കൊണ്ടാണ് ഇപ്പോൾ ദീപാ നിശാന്ത് സൈബർ ലോകത്ത് ചർച്ചകളിൽ ഇടംപിടിക്കുന്നത്.

കള്ളവോട്ടുകാരെ പിന്തുണച്ച് കൊണ്ട് അവരെ സമൂഹ മാധ്യമങ്ങളിൽ അവഹേളിക്കുന്നു എന്നു വെമ്പൽകൊണ്ട് ടീച്ചർ തന്നെയാണ് രമ്യ ഹരിദാസിനെ എൽഡിഎഫ് കൺവീനർ അവഹേളിച്ച വിധത്തിൽ ആ വാക്കുകൾ കടമെടുത്തു കൊണ്ട് അധിക്ഷേപവുമായി രംഗത്തുവന്നത്. സൈബർ ആക്രമണവുമായി ബന്ധപ്പെട്ട ടീച്ചറുടെ പോസ്റ്റിന് ഹഫ്‌സമോൾ ഇട്ട കമന്റാണ് ദീപാ നിശാന്തിനെ പ്രകോപിപ്പിച്ചത്. ടീച്ചറുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ ഉദ്ദേശ്യ ശുദ്ധി സംശയിക്കുന്നതായി കാണിച്ചാണ് ഫഹ്‌സമോൾ പോസ്റ്റിട്ടത്. ഇടതുപക്ഷക്കാർ അല്ലാത്തവർ സൈബർ ആക്രമണം നേരിടുമ്പോൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ് എന്നായിരുന്നു എംഎസ്എഫ് നേതാവ് കൂടിയായ ഹഫ്‌സമോളുടെ ചോദ്യം.

ഈ ചോദ്യത്തിലാണ് അശ്ലീലം കലർത്തി ദീപാ നിശാന്ത് മറുപടി നൽകിയത്. ഹഫ്‌സമോളുടെ ഫേസ്‌ബുക്കിലെ കവർ ഇമേജിൽ പി കെ കുഞ്ഞാലിക്കുട്ടിയുടമായി ചേർന്നിരിക്കുന്ന ചിത്രമാണ് ഉണ്ടായിരുന്നത്. ഇതോടെ ദ്വയാർത്ഥത്തോടെ കുഞ്ഞാലിക്കുട്ടിയോടൊപ്പം തന്നെയല്ലേ കവർഫോട്ടോ ഇപ്പോഴും എന്നാണ് ടീച്ചർ ചോദിച്ചത്. ഇതോടെ സൈബർ ഇടത്തിൽ ടീച്ചർക്കെതിരെ പ്രതിഷേധം ഉടലെടുത്തു.

വിജയരാഘവന്റെ വാക്കുകൾ കോപ്പിഅടിച്ചു കൊണ്ടാണ് ദീപ ടീച്ചർ മറുപടി നൽകിയതെന്ന് പറഞ്ഞാണ് ആക്ഷേപം ഉയർന്നത്. എംഎസ്എഫ് പ്രവർത്തകരും ലീഗുകാരും ദീപാ നിശാന്തിനെതിരെ രംഗത്തുവന്നു. മുമ്പ് സമാനമായ വിധത്തിൽ രമ്യ ഹരിദാസിനെ അധിക്ഷേപിച്ചു കൊണ്ട് ദീപാ നിശാന്ത് രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിൽ സൈബർ പ്രതിഷേധം ശക്തമായതോടെ താൽക്കാലികമായി പിൻവലിഞ്ഞിരുന്നു.

അതേസമയം സൈബർ ഇടത്തിൽ കൗമാരക്കാരായ പെൺകുട്ടികളെ അവഹേളിച്ച ദീപാ നിശാന്ത് വിമർശനങ്ങൾ സഹിക്കാതെ സ്വന്തം കാര്യത്തിൽ മറ്റൊരു നിലപാടാണ് കൈക്കൊള്ളുന്നത്. ഉത്തരം മുട്ടുന്ന ചോദ്യങ്ങൾ ഉയരുമ്പോൾ ഇവർ സ്ത്രീവിരുദ്ധത ആരോപിച്ചാണ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ദീപാ നിശാന്തുകൊക്കൊണ്ട നിലപാടും വിമർശനത്തിന് ഇടയാക്കിയിരുന്നു. കള്ളവോട്ട വിവാദത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്തകളെല്ലാം തെറ്റായിരുന്നു എന്നു പറഞ്ഞു കാണ്ടായിരുന്നു ദീപാ നിശാന്തിന്റെ ഫേസ്‌ബുക്കിലൂടെ രംഗത്തുവന്നത്.

കള്ളവോട്ടു ചെയ്തവരെ വെള്ള പൂശുന്നതിനൊപ്പം കള്ളവോട്ടു ചെയ്യാൻ പ്രേരിപ്പിച്ചവരെ കുത്തിക്കൊണ്ടു കൂടിയായിരുന്നു ദീപയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. അതേസമയം ദീപാ നിശാന്തിന്റെ പേസ്റ്റ് സോഷ്യൽ മീഡിയയിലും വലിയ ചർച്ചക്കിടയാക്കി. നിരവധി പേർ ദീപാ നിശാന്തിനെ വിമർശിച്ചു കൊണ്ടു രംഗത്തുവന്നു. പലരും ചൂണ്ടിക്കാട്ടിയത് കവിതാ മോഷണത്തെ കുറിച്ചായിരുന്നു. കള്ളവോട്ടുകാരെ പിന്തുണക്കാൻ ദീപ രംഗത്തുവന്നത് കവിതാ മോഷ്ടിച്ചു ശീലമുള്ളതു കൊണ്ടാണെന്ന് പറഞ്ഞ് വിമർശനം കടുത്തു.

സൈബർ ലോകത്ത് വിമർശനം കടുത്തതോടെ ഒടുവിൽ ദീപ നിശാന്ത് തന്നെ ഈ ഫേസ്‌ബുക്ക് പോസ്റ്റ് പിൻവലിക്കുകയോ ഹൈഡ് ചെയ്യുകയോ ചെയ്യുകയായിരുന്നു. വിവാദമായ പോസ്റ്റ് ദീപയുടെ ടൈംലൈനിൽ നിന്നും ഇപ്പോൾ അപ്രത്യക്ഷമായിരിക്കയാണ്. എന്നാൽ, ഇതിനോടകം ദീപയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കഴിഞ്ഞു. ഇത് പോസ്റ്റു ചെയ്തു കള്ളവോട്ടുകാരെ കുറിച്ചുള്ള വാർത്തയിൽ ദീപക്ക് നൊന്തു എന്നു പറഞ്ഞു കൊണ്ടാണ് വിമർശനം ഉയർന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP