പ്രളയമാണ് മുന്നിലുള്ളതെന്നു തന്നെ വരികിലും പ്രണയമാണ് സംഘമന്ത്രമെന്നതോർത്ത സേവകർ ! അമരരാണ് നിങ്ങളെന്റെ അരുമ സോദരങ്ങളെ അണയുകില്ല നിങ്ങൾ തന്ന അലിവിനാർദ്ര ദീപ്തികൾ; സംഘ കവിതകളും ദീപാ നിശാന്ത് മോഷ്ടിച്ചിരുന്നോ? ശബരിമലയിൽ തടവിലായ പരിവാറുകാരെ ട്രോളാൻ ഉപയോഗിച്ചത് ജനം ടിവിയിലെ മനോജ് മനയലിന്റെ കവിത; ശ്രീചിത്രന്റെ ഇടപടെലിൽ വെട്ടിലായ 'ദീപയടി' പരിവാറുകാരും ആഘോഷമാക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സംഘപരിവാർ കവിതകളും ദീപാ നിശാന്ത് മോഷ്ടിച്ചിരുന്നോ? കലേഷിന്റെ കവിതാ മോഷണത്തിൽ തന്നെ ചതിച്ചത് ശ്രീചിത്രനാണെന്ന് പറഞ്ഞ് ദീപാ നിശാന്ത് തലയൂരിയിരുന്നു. അപ്പോഴും അതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നിന്ന് പൂർണ്ണമായും ഒഴിഞ്ഞു മാറാൻ ദീപയ്ക്കായില്ല. മറ്റൊരാളുടെ കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിക്കാൻ അയക്കുന്നതിൽ ധാർമിക ചർച്ചയായി. ഇതിന് പിന്നാലെയാണ് പുതിയ ആരോപണമെത്തുന്നത്.
എഴുത്തുകാരനും പത്രപ്രവർത്തകനുമായ മനോജ് മനയിലാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. പ്രളയ കാലത്ത് ഓഗസ്റ്റ് 20നു സമൂഹ മാധ്യമങ്ങളിൽ സംഘപരിവാറിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ കുറിച്ച് താൻ രചിച്ച കവിതയാണ് ദീപ അടർത്തിയെടുത്ത് ശബരിമല പ്രക്ഷോപങ്ങളെ താഴ്ത്തികെട്ടാൻ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ഇദ്ദേഹത്തിന്റെ വാദം. തന്റെ കവിതയും ദീപയടിക്ക് വിധേയമായി എന്നാണ് മനോജിന്റെ പോസ്റ്റ്. എന്നാൽ സംഘപരിവാറിനെതിരെയുള്ള പോസ്റ്റായിരുന്നു അതെന്ന് വ്യക്തമാണ്. ശബരിമല വിഷയത്തിൽ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്ത് ജയിലിലെ മെനു വിശദീകരിച്ച് ഇട്ട ട്രോളിലാണ് മനോജ് മനയലിന്റെ കവിതയും ഉള്ളത്.
ഇനി ഞാനൊരു സത്യം പറയാം. #ദീപയടി ക്ക് ഞാനും വിധേയനായിരിക്കുന്നു. പ്രളയകാലത്ത് (2018 ഓഗസ്റ്റ് 21) ഞാനെഴുതിയ വരികൾ, ദീപ നിശാന്ത് 2018 ഒക്റ്റോബർ 27നു തന്റെ സ്വന്തമെന്ന നിലയിൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നു! പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് ഇവിടെ കൊടുക്കുന്നു.-ഇതായിരുന്നു മനോജ് മനയിൽ ദിവസങ്ങൾക്ക് മുമ്പിട്ട പോസ്റ്റ്. ഇതോടെ സംഘപരിവാർ ദീപയുടെ മോഷണത്തിലെ പുതിയ വിവാദം ഏറ്റെടുക്കുകയായിരുന്നു. നേരത്തെ കലേഷിന്റെ വിഷയം സജീവ ചർച്ചയാക്കാൻ പരിവാറുകാർ മുതിർന്നിരുന്നില്ല. എന്നാൽ മനോജ് മനയിൽ വിഷയമെത്തിയപ്പോൾ ആത് പരിവാറുകാരും ദീപയുടെ മോഷണം ആഘോഷമാക്കി. എന്നാൽ ഇത് മോഷണമല്ലെന്നും ട്രോളിന് ഉപയോഗിച്ചതാണെന്നും ദീപയുടെ അനുകൂലികളും പറയുന്നു.
ഓഗസ്റ്റ് 20നാണ് പ്രളയദുരന്ത സേവനത്തിനിടെയിൽ വീര ചരമം പ്രാപിച്ച സ്വയം സേവകർക്കായി മനോജ് മനയിൽ കവിത എഴുതിയത്. സംഘപരിവാർ നിരയിലെ ചിന്താകേന്ദ്രങ്ങളിൽ പ്രമുഖനാണ് ജനം ടിവിയുടെ പ്രോഗ്രാം ഹെഡ് കൂടിയായ മനോജ് മനയിൽ. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന വ്യക്തിയുമാണ്. വിഷയത്തിൽ രാഹുൽ ഈശ്വറുമായി നിരന്തര സംവാദങ്ങളും നടത്തിയിരുന്നു. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞ മനോജ് മനയലിന്റെ കവിത അതേ പോലെ ദീപ ഉപയോഗിച്ചുവെന്ന് വ്യക്തമാണ്. വരികൾ തിരിച്ചിട്ടാണ് ദീപ് നൽകിയത്. ഇത് കോപ്പിയടിയാണെന്നാണ് മനോജ് മനയിൽ പറയുന്നത്.
എന്നാൽ കവിതയിലെ വിരകളെ ക്വാട്സിലാണ് ദീപ് കൊടുത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മറ്റാരുടേയോ വരികളാണ് ഇതെന്ന സൂചനയായി ക്വാട്സിനെ ചൂണ്ടിക്കാട്ടുകയാണ് ദീപാ അനുകൂലികൾ. അങ്ങനെയാണെങ്കിൽ എന്തിനാണ് വരികൾ തിരിച്ചെഴുതിയതെന്ന ചോദ്യവും ഉയരുന്നുണ്ട്. ഏതായാലും മോഷണത്തിന് സംഘപരിവാർ കവികളെ പോലും ദീപ ഉപയോഗിക്കുന്നുവെന്ന വാദമാണ് സജീവമാകുന്നത്. അതിനിടെ മറ്റാരെങ്കിലുമാകും ദീപയ്ക്ക് മനോജ് മനയിലിന്റെ കവിത ഇട്ടുകൊടുത്തതെന്ന വാദവും സജീവമാണ്. ഏതായാലും കോപ്പിയടി വ്യക്തമാക്കി മനോജ് ഇട്ട പോസ്റ്റ് വൈറലാണ്.
ശബരിമല പ്രക്ഷോഭത്തിൽ കൂട്ട അറസ്റ്റ് നേരിട്ട സംഘപരിവാർ പ്രവർത്തകർക്ക് പരോക്ഷമായി ജയിലിൽ സുഭിക്ഷ ഭക്ഷണവും സൗകര്യങ്ങളും ലഭ്യമാണെന്ന രീതിയിൽ ജയിൽ ഭക്ഷണ മെനുവിന്റെ ഒപ്പമാണ് ഒക്ടോബർ 27ന് സമൂഹ മാധ്യമങ്ങളിൽ മനോജിന്റെ കവിതയുടെ ഒരു ശകലം ദീപ പകർത്തി വെച്ചിരിക്കുന്നത്. വരികൾ ഇൻവെർട്ടഡ് കോമയുടെ അകത്താണെങ്കിലും കവിതയുടെ ഉറവിടമോ കവിയുടെ പേരോ ദീപ പോസ്റ്റ് ചെയ്തിട്ടില്ല. ഇതാണ് കോപ്പിയടിക്ക് കാരണമായി ആരോപിക്കുന്നത്.
സംഘപരിവാർ നിലപാടുകൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ നിരന്തരം ആഞ്ഞടിച്ചിരുന്ന ഇടതുപക്ഷ പ്രവർത്തകയാണ് ദീപ നിഷാന്ത്. അതുകൊണ്ട് തന്നെ പരിവാറുകാരുടെ കവിതാ മോഷണത്തിന് പുതിയ തലത്തിലെത്തുകയാണ്. യുവകവി എസ് കലേഷിന്റെ കവിതയിലെ വരികൾ മോഷ്ടിച്ചെന്നാണ് ആദ്യം പുറത്തു വന്ന ആരോപണം. എകെപിസിടിഎ മാസികയില്‍ ദീപ പ്രസിദ്ധീകരിച്ച കവിത തന്റേതെന്ന് പറഞ്ഞായിരുന്നു എസ് കലേഷ്് രംഗത്തെത്തിയത്. അതെ സമയം തന്നെ ചതിച്ചു ഇതിൽ പെടുത്തിയതാണെന്നും എങ്കിലും കലേഷിന് ഉണ്ടായ മാനസിക വിഷമത്തിൽ മാപ്പ് ചോദിക്കുന്നതായും ദീപ പറഞ്ഞു. ഇതിന് ശേഷമാണ് ശ്രീചിത്രനാണ് ഇതിന് പിന്നിലെന്ന് വ്യക്തമായത്.
അതിനിടെ ബഹ്റൈൻ കേരളീയ സമാജവും ഡി.സി ബുക്സും സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ ദീപാ നിശാന്തിനെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടെന്നാണ് റിപ്പോർട്ട്. വിത മോഷണത്തിന്റെ പേരിലുള്ള വിവാദം ഉയർന്ന സാഹചര്യത്തിൽ അവർ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഉറപ്പായിട്ടില്ലെന്നും സമാജവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. എഴുത്തുകാരെ പങ്കെടുപ്പിക്കാനുള്ള ചുമതല ഡി.സി ബുക്സാണ് നിർവഹിക്കുന്നത്. അതുപ്രകാരം സമാജത്തിൽ നിന്നുള്ള നിർദ്ദേശപ്രകാരം ദീപാനിശാന്തിനെ ക്ഷണിച്ചിരുന്നു. ഇവർക്കുള്ള വിസയും തയ്യാറായിട്ടുണ്ട്.
എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പുയർന്ന കവിതമോഷണ വിവാദം കാരണം ഇവരെ പങ്കെടുപ്പിക്കണോ എന്നുള്ള ചോദ്യം സമാജത്തിൽ ഉയർന്നിട്ടുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അവർ ബഹ്റൈനിലെ സാഹിത്യ പരിപാടിയിലേക്ക് എത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇതിനിടെയാണ് പുതിയ മോഷണവിവാദവും എത്തുന്നത്.
Stories you may Like
- ഇടിച്ച കാറിനു മുകളിലേക്കു തെറിച്ചുവീണ യുവാവുമായി യാത്ര, കാർ ഡ്രൈവർ അറസ്റ്റിൽ
- രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പരസ്യപ്രതികരണം വേണ്ട
- ഉത്തർപ്രദേശിൽ വീട്ടിനുള്ളിൽ ബിജെപി നേതാവ് വെടിയേറ്റു മരിച്ച നിലയിൽ
- രണ്ടാം ഹാപ്പിനെസ് ഫെസ്റ്റിവലിന് ഒരുങ്ങി തളിപ്പറമ്പ്
- മാലദ്വീപ് സർക്കാരിനെതിരെ ദ്വീപിലെ വ്യാപാര സമൂഹവും കലിപ്പിൽ
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍