സംഘടനാ റിപ്പോർട്ട് രണ്ട് ദിവസം മുമ്പേ കൈയിൽ കിട്ടി; ഇയാൾ കൊടുത്തത് എല്ലാം ശരിയായാണെന്ന ഇപിയുടെ അഭിനന്ദനവും പോസ്റ്റാക്കി ദീപക് ധർമ്മടം; മലപ്പുറത്ത് മറ്റൊരു ചാനലിൽ നിന്ന് ചില നേതാക്കൾക്കുവേണ്ടി ചാരപ്പണി ചെയ്ത ഒരാൾ ഇപ്പോൾ പാർട്ടി ചാനലിന്റെ തലപ്പത്തു ഉണ്ടല്ലോ; ചില പത്ര പ്രവർത്തകരെ ആൺവേശ്യകൾ എന്ന് വിളിച്ചത് ലെനിൻ ആണെന്ന് മുൻ ദേശാഭിമാനിക്കാരനും; സിപിഎം പാർട്ടി കോൺഗ്രസിലെ അമൃതാ ലേഖകന്റെ അവകാശവാദം സോഷ്യൽ മീഡിയ ഏറ്റെടുക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ഹൈദരബാദിലെ പാർട്ടി കോൺഗ്രസ് മാധ്യമ പ്രവർത്തകർക്കിടയിലും വാർത്ത ചോർത്തലിന്റെ ചർച്ച സജീവമാക്കുന്നു. അമൃതയിലെ ദീപക് ധർമ്മടത്തിന്റെ പോസ്റ്റാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. സിപിഎം ഹൈദരാബാദ് പാർട്ടി കോൺഗ്രസ് സമാപിച്ചു. റിപ്പോർട്ടിങ് എല്ലാം മാധ്യമങ്ങളും ഉഷാറാക്കി. പാർട്ടി കോൺഗ്രസ് റിപ്പോർട്ടിങ് ടെൻഷൻ പിടിച്ച പണിയാണ്, ഉത്തരവാദിത്തബോധം ഉള്ള ഓരോ മാധ്യമ പ്രവർത്തകനും. വലിയ അവകാശ വാദങ്ങളിലെങ്കിലും ചില കൊച്ചു കൊച്ചു സന്തോഷങ്ങൾ പങ്കുവെക്കുന്നു. സത്യം മാത്രം റിപ്പോർട്ട് ചെയ്തു അജണ്ടകൾ ഇല്ലാതെ, എല്ലാം പിന്നീട് ശരിയായിയെന്നായിരുന്നു ദീപക്കിന്റെ അവകാശവാദം. ഇതിനെതിരെ ട്രോളുകളും സജീവം. പാർട്ടി കോൺഗ്രസിൽ എല്ലാം അതീവരഹസ്യമാണ്. എന്നാൽ സംഘടന റിപ്പോർട്ടു ഒറിജിനൽ കോപ്പി കൊണ്ട് പാർട്ടി ചരിത്രത്തിൽ, ഇന്ത്യയിൽ ആദ്യത്തെ ലൈവ് ചെയ്യനായി എന്നും ദീപക് പറയുന്നു. 2ദിവസം മുൻപ് കോപ്പി കയ്യിലുണ്ടായിട്ടും ചർച്ചയുടെ അവസാന ദിവസം മാത്രം ലൈവ് ചെയ്യാനുള്ള മാധ്യമ മര്യാദയും കാണിച്ചുവെന്നും എഴുതുന്നു ദീപക്. ഇതെല്ലാം പാർട്ടി കോൺഗ്രസിലെ രഹസ്യമെല്ലാം താൻ ചോർത്തിയെന്ന അവകാശ വാദമാണ്.
ബാക്കി മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്തതെല്ലാം തെറ്റാണെന്നാണ് ദീപക് പറഞ്ഞുവച്ചത്. ഇതിനൊപ്പം തന്നെ ഇപി ജയരാജൻ പുകഴ്‌ത്തിയെന്നും എഴുതി. ഏറ്റവും സന്തോഷം തോന്നിയ ഒരു നിമിഷം പങ്കുവെച്ചു നിർത്താം. പാർട്ടി കോൺഗ്രസ് അവസാനസമയത്തു ഞങ്ങൾ മാധ്യമ പ്രവർത്തകർകിടയിലൂടെ നേതാക്കൾ നീങ്ങി പോകുമ്പോൾ പലരും ഞങ്ങൾ വർത്തകിട്ടാൻ ശ്രമിക്കുമ്പോൾ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ എല്ലാവരോടുമായി പറഞ്ഞു ' നിങ്ങൾ എല്ലാവരും കൊടുക്കുന്നത് ഞങ്ങൾ കാണുന്നുണ്ട്, ഉഷാറാകുന്നുണ്ട്. പക്ഷെ അകത്തെ കാര്യം കൃത്യമായി കൊടുത്തത് അമൃത മാത്രമാണ്. ഇയാൾ കൊടുത്തത് എല്ലാം ശരിയായി. എപ്പോൾ ബൽറാം നെടുങ്ങാടി ചോദിച്ചു ജയരാജേട്ടാ നമ്മളൊക്കെ കൊടുത്തോ എന്ന്? ' നിങ്ങളൊക്കെ കൊടുത്തതിനെക്കാൾ അകത്തു നടന്നതും നടക്കുന്നതും കൊടുത്തത് ദീപക്കാണ് , ഇയാൾ കൊടുത്ത് എല്ലാം ശരിയാവുകയാണ്. -ഇങ്ങനെ തന്നെ ജയരാജൻ അഭിനന്ദിച്ചുവെന്നാണ് ദീപക് എഴുതുന്നത്.
ഇതിനെതിരെ അതിരൂക്ഷ വിമർശനവുമായി മാതൃഭൂമിയിലെ രാധാകൃഷ്ണൻ പട്ടന്നൂർ രംഗത്ത് വന്നു. വ്യഭിചരിച്ചതും വാർത്ത ചോർത്തിയെടുത്തതും പരസ്യമായി പറഞ്ഞു നടക്കരുത്. അതൊരു വിശ്വാസ വഞ്ചന കൂടിയാണ്. നമ്മൾ ആരോടും പറയില്ലെന്ന് കരുതിയായിരിക്കും ഇത്തരത്തിൽ അവർ വഴങ്ങുത്. മലപ്പുറം സമ്മേളനത്തിൽ മറ്റൊരു ചാനലിൽ നിന്ന് ചില നേതാക്കൾക്കുവേണ്ടി ചാരപ്പണി ചെയ്ത ഒരാൾ ഇപ്പോൾ പാർട്ടി ചാനലിന്റെ തലപ്പത്തു ഉണ്ടല്ലോ. ചില പത്ര പ്രവർത്തകരെ ആൺവേശ്യകൾ എന്ന് വിളിച്ചത് ലെനിൻ ആണെന്ന് തോന്നുന്നു.... ഇതൊന്നും നമ്മൾ വർഷങ്ങളായി തുടരുന്ന സൗഹൃദത്തിന് ഒരു കോട്ടവും വരുത്തില്ല. -ഇങ്ങനെയാണ് രാധാകൃഷ്ണൻ പട്ടന്നൂർ എഴുതുന്നത്. ഇങ്ങനെ ചർച്ച പൊടി പൊടിക്കുകയാണ്. പണ്ട് ദേശാഭിമാനിയിലായിരുന്നു രാധാകൃഷ്ണൻ പട്ടന്നൂർ. മലപ്പുറം സമ്മേളനത്തിലെ വാർത്താ ചോർത്തൽ വിവാദത്തിൽ ജോലി പോയി. ഇക്കാര്യങ്ങളും അദ്ദേഹം ഫെയ്‌സ് ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ചർച്ചയ്ക്ക് രാഷ്ട്രീയ മാനവും ഏറെയാണ്.
ഇതിനിടെ ദീപക്കിന് സിപിഎം നേതൃത്വത്തിലുള്ള സ്വാധീനവും ചർച്ചയാവുകയാണ്. സിപിഎം രഹസ്യങ്ങൾ ചോർത്തിയെന്ന് പറയുന്ന ദീപക്കിനെതിരെ രാജ്യ രഹസ്യങ്ങൾ ചോർത്തിയെന്ന ആരോപണവും ഉയർന്നിരുന്നു. 2013ലെ ഡിഫൻസ് റിപ്പോർട്ടിങ് കോഴ്‌സിന് വ്യാജ ബിരുധ സർച്ചിഫിക്കറ്റുമായി ദീപക് പോയിരുന്നു. ഇത് സൈനിക രഹസ്യങ്ങൾ ചോർത്താനാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമൃതാ ടിവിയിലെ ചിലരും പ്രതിസ്ഥാനത്ത് വന്നു. പക്ഷേ സ്വാധീനം ഉപയോഗിച്ച് ഈ കേസെല്ലാം അട്ടിമറിച്ചു. ഇതിന് ശേഷം പാസ് പോർട്ട് എടുക്കാൻ വ്യാജ സർട്ടിഫിക്കറ്റ് നൽകിയ കേസും വന്നു. അന്ന് കുറ്റസമ്മതം നടത്തി പിഴ അടയ്ക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ധർമ്മടം പൊലീസ് എടുത്ത കേസ് ഉന്നത തലത്തിലെ ഇടപെടലോടെ അട്ടിമറിച്ചു. ഇതിന് പിന്നിൽ സിപിഎം നേതൃത്വമാണെന്ന് ആരോപണം ഉയർന്നിരുന്നു.
ഇതെല്ലാം ശരിവയ്ക്കും വിധമാണ് പാർട്ടി കോൺഗ്രസിൽ തനിക്ക് വിവരങ്ങൾ ചോർത്തി നൽകാൻ പോന്ന വ്യക്തികളുണ്ടെന്ന ദീപക്കിന്റെ കുറ്റസമ്മതം. ധർമ്മടം പൊലീസിൽ ഇപ്പോഴും ദീപക്കിനെതിരായ പരാതിയുണ്ട്. എന്നാൽ പൊലീസ് അന്വേഷണം നടത്തുന്നില്ല. അതിനിടെ മധുര കാമരാജ് യൂണിവേഴ്‌സിറ്റിയെ തെറ്റിധരിപ്പിച്ച് പുതിയ ഡിഗ്രി സർട്ടിഫിക്കറ്റ് നേടിയെന്നും സൂചനയുണ്ട്. ദീപക്കിന്റെ വ്യാജ സർട്ടിഫിക്കറ്റുകൾക്കെതിരെ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പരാതി ഉയർന്നത്. എന്നാൽ ഇടത് നേതൃത്വത്തിന്റെ പിന്തുണയോടെ എല്ലാം തേച്ചു മാച്ചു കളഞ്ഞു. കേസ് അട്ടിമറിക്കാനായി ഹൈക്കോടതിയിൽ വാദിക്കാനെത്തിയത് ബിജെപി നേതാവുമായിരുന്നു. ഇങ്ങനെ എല്ലാ പാർട്ടിയിലും ഉന്നത സ്വാധീനമുള്ള വ്യക്തിയാണ് ദീപക്.
ഈ സാഹചര്യത്തിലാണ് ട്രോളുകൾ സജീവമാകുന്നത്. ദീപക് പത്താംക്ലാസ് മാത്രമേ പാസായിട്ടുള്ളൂവെന്നാണ് ആക്ഷേപം. എന്നാൽ ദീപക് പ്രവർത്തക ഗവേഷണ സ്ഥാപനമായി പ്രസ് അക്കാദമിയിൽ അംഗമാണ്. പിണറായി സർക്കാരാണ് നിയോഗിച്ചത്. ഇതിനൊപ്പം അക്രഡിറ്റേഷൻ കമ്മറ്റിയിലും ഉണ്ട്. അമൃതാ ടിവിയിലെ സിഒഒ ജയകേഷ് അടക്കമുള്ളവരുടെ ഒത്താശയിലാണ് ഈ സ്ഥാനങ്ങൾ സംഘടിപ്പിച്ചത്. അത്തരമൊരു വ്യക്തിയാണ് പാർട്ടി കോൺഗ്രസിലെ രേഖകൾ ചോർത്തിയെന്ന വാദവുമായി രംഗത്ത് വരുന്നതും.
ദീപക് ധർമ്മടത്തിന്റെ പോസ്റ്റ് ഇങ്ങനെ
Hydrabad party congress reporting days
സിപിഎം ഹൈദരാബാദ് പാർട്ടി കോൺഗ്രസ് സമാപിച്ചു. റിപ്പോർട്ടിങ് എല്ലാം മാധ്യമങ്ങളും ഉഷാറാക്കി. പാർട്ടി കോൺഗ്രസ് റിപ്പോർട്ടിങ് ടെൻഷൻ പിടിച്ച പണിയാണ്, ഉത്തരവാദിത്തബോധം ഉള്ള ഓരോ മാധ്യമ പ്രവർത്തകനും. വലിയ അവകാശ വാദങ്ങളിലെങ്കിലും ചില കൊച്ചു കൊച്ചു സന്തോഷങ്ങൾ പങ്കുവെക്കുന്നു. സത്യം മാത്രം റിപ്പോർട്ട് ചെയ്തു അജണ്ടകൾ ഇല്ലാതെ, എല്ലാം പിന്നീട് ശരിയായി.
1 സംഘടന റിപ്പോർട്ടു ഒറിജിനൽ കോപ്പി കൊണ്ട് പാർട്ടി ചരിത്രത്തിൽ, ഇന്ത്യയിൽ ആദ്യത്തെ ലൈവ് ചെയ്യനായി. 2ദിവസം മുൻപ് കോപ്പി കയ്യിലുണ്ടായിട്ടും ചർച്ചയുടെ അവസാന ദിവസം മാത്രം ലൈവ് ചെയ്യാനുള്ള മാധ്യമ മര്യാദയും കാണിച്ചു. അതും ആലോചനകൾക്കു ശേഷം മാത്രം. റിപ്പോർട് കോപ്പി എന്റെ കൈയിൽ ഉണ്ടെന്നറിഞ്ഞ ഒരു മനോരമ ലേഖകൻ പറഞ്ഞു ' ചേട്ടൻൻ ഇതും കൈയിൽ വെച്ച് പൊട്ടൻ കളിക്കുകയായിരുന്നല്ലേ... റിപ്പോർട്ട് ഒന്ന് തൊട്ടോട്ടെ എന്ന് പറഞ്ഞു തൊട്ടുനോക്കിയവരുണ്ട്.എന്നും സെല്ഫി എടുക്കട്ടേ എന്നും പിന്നീട് ചോദിച്ചവരുമുണ്ട്. വിനയത്തോടെ NO.. പറഞ്ഞു.
2. കേരളത്തിന്റെ ഗ്രുപ്പു ചർച്ച ബ്രേക്ക് ചെയ്തു തുടങ്ങി.
പിന്നെ പ്രതിനിധി ചർച്ച എല്ലാം കൃത്യമായി കൊടുത്തു. നയരേഖയിൽ മധ്യപ്രദേശ് മുതൽ വിവിധ സംസ്ഥാനങ്ങൾ രഹസ്യ വോട്ടെടുപ്പ് ആവശ്യപ്പെട്ടതും അപ്പപ്പോൾ കൊടുത്തു. (ആവശ്യം നടക്കില്ലെന്നും )
3 നയരേഖ യിൽ വേട്ടെടുപ്പെന്നു ന്യൂസ് ചാനലുകൾ പറയുമ്പോൾ. വോട്ടെടുപ്പില്ലെന്നും പിബി യിൽ സമവായമെന്നും ബ്രേക്ക് ചെയ്തു.
4 CC പുതിയ അംഗങ്ങളുടെ പാനൽ പട്ടിക ആദ്യം കിട്ടി. എല്ലാവർക്കും അതുകൊടുക്കുകയും ചെയ്തു.
5 യെച്ചൂരിക്കെതിരെ വോട്ടെടുപ്പോട് വേണമെന്നു പറഞ്ഞു പുതിയ സിസി യിൽ ആവശ്യം ഉന്നയിച്ചത് ആരെന്നതാണ് അവസാനമായി ബ്രേക്ക് ചെയ്തത്. ഹേമലത ടീം മണിക്ക്‌സർക്കാർ ജനറൽ സെക്രട്ടറി ആകണമെന്ന് ആവശ്യപ്പെട്ടു വോട്ട് എടുപ്പിനു വന്നതായിരുന്നു സി സി രഹസ്യമാക്കി വച്ചതു ആദ്യം ബ്രേക്ക് ചെയ്യാനായി . ഇത് പിന്നീട് എല്ലാവരും ബ്രേക്ക് ചെയ്തു.
6 വീണ്ടും തിരഞ്ഞെടുക്കപ്പട്ട ജനറൽ സെക്രെട്ടറി സീതാറം യെച്ചൂരിയുടെ one to one interview രണ്ടാമത് കിട്ടി. ആദ്യം കൊടുത്തത് കൂടുതൽ ഭാഷകളിൽ പോകുന്ന ഏറ്റവും വലിയ നെറ്റ്‌വർക്ക് news18 നാണുതാനും. യെച്ചൂരിയുടെ വലിയ മനസ്സിന് നന്ദി.
7 ഏറ്റവും സന്തോഷം തോന്നിയ ഒരു നിമിഷം പങ്കുവെച്ചു നിർത്താം. പാർട്ടി കോൺഗ്രസ് അവസാനസമയത്തു ഞങ്ങൾ മാധ്യമ പ്രവർത്തകർകിടയിലൂടെ നേതാക്കൾ നീങ്ങി പോകുമ്പോൾ പലരും ഞങ്ങൾ വർത്തകിട്ടാൻ ശ്രമിക്കുമ്പോൾ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ എല്ലാവരോടുമായി പറഞ്ഞു ' നിങ്ങൾ എല്ലാവരും കൊടുക്കുന്നത് ഞങ്ങൾ കാണുന്നുണ്ട്, ഉഷാറാകുന്നുണ്ട്. പക്ഷെ അകത്തെ കാര്യം കൃത്യമായി കൊടുത്തത് അമൃത മാത്രമാണ്. ഇയാൾ കൊടുത്തത് എല്ലാം ശരിയായി. എപ്പോൾ ബൽറാം നെടുങ്ങാടി ചോദിച്ചു ജയരാജേട്ടാ നമ്മളൊക്കെ കൊടുത്തോ എന്ന്? ' നിങ്ങളൊക്കെ കൊടുത്തതിനെക്കാൾ അകത്തു നടന്നതും നടക്കുന്നതും കൊടുത്തത് ദീപക്കാണ് , ഇയാൾ കൊടുത്ത് എല്ലാം ശരിയാവുകയാണ്. .. '
നന്ദി നല്ലവാക്കുകൾക്കു നന്ദി.....
സഖാവ് യച്ചൂരിക്കും പുതുയ പി ബി, സി സി നേതാക്കൾക്കും അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ.
ഞങ്ങൾ മാധ്യമപ്രവർത്തകർ പതിവുപോലെ കൂട്ടായ്മ പുതുക്കുന്ന അവസരം കൂടിയാണ് പാർട്ടി കോൺഗ്രസ് വർഷങ്ങൾക്കു ശേഷം പ്രിയ ഡൽഹി സുഹൃത്തുക്കൾ പ്രശാന്ത് രഘുവംശം prashanth raguvamsham, Dr ബാലു, ജോമി ശൈലേഷ് കല്ലായി പിന്നെ നമ്മുടെ കെ ബാലകൃഷ്ണൻ, വേണു, മണികണ്ഠൻ ( മാതൃഭൂമി ), സുജിത് നായർ (മനോരമ ) രാജേന്ദ്രൻ ( കൈരളി ) OC മോഹൻരാജ് (കൗമുദി ), സി കെ വിജയൻ, ശ്രീജിത്ത്(മാതൃഭൂ ന്യൂസ് ) സതീഷ് (ന്യൂസ് 18), സനൂപ്, സജീഷ് (മീഡിയ വണ് ), ശരത്ലാൽ, ജിനേഷ് ( മംഗളം )അങ്ങനെ പഴയ കുറെ സുഹൃത്തുക്കൾക്കൊപ്പം കുറച്ചു ദിവസം. കൊച്ചിഉള്ള ഷിബു ജോസഫ്, അബ്ജോദ്, എൻ കെ ഷിജു വും ഉണ്ടായിരുന്നു. നല്ല കുറച്ചു പുതിയ സുഹൃത്തുക്കളെ കിട്ടി. അനുപ് (മനോരമ ന്യൂസ് ) ബൽറാം നെടുങ്ങാടി (മാതൃഭൂമി ന്യൂസ് ) രണ്ടുപേരും ഭാവി വാഗ്ദാനങ്ങളാണ് സി പി എം റിപ്പോർട്ടിങ്ങിൽ എന്ന് തോനി.
കൂടുതൽ സ്റ്റാഫ് ഇല്ലാതെ എന്റെ കൂടെ ശക്തിയായി നിന്നതു സഹപ്രവർത്തകൻ ചന്ദ്രജോസ് ആണ്. ക്യാമറാമാൻ chandrajose ആദ്യമായാണ് പാർട്ടി കോൺഗ്രസിനു വന്നത് എന്നാലും ആളു ഉഷാറാക്കി.
ഹൈദരാബാദിലെ കരിമ്പു ജ്യൂസ് കാരനും സംഘടകർക്കും ഓട്ടോ ടാക്‌സി എല്ലാവർക്കും നന്ദി... ഇതിനു മുൻപ് രാമോജി ഫിലിം സിറ്റി ഇൻഡിവുഡ് ഫിലിം കാർണിവെൽ പരിപാടിയാണ് വന്നത്... ഹൈദ്രബാദ്‌നോട് ഇഷ്ടം. നന്ദി ഹൈദ്രബാദ്
Thank you all helped us @ Hydrabad
രാധാകൃഷ്ണൻ പട്ടന്നൂരിന്റെ പോസ്റ്റ് ചുവടെ
ദീപക് ധർമടത്തിനു ഒരു തുറന്ന കത്ത്
.........
പ്രിയ സുഹൃത്തേ,
മാധ്യമ പ്രവർത്തകർ തമ്മിൽ ഇത് പോലെ ഒരു സമൂഹ മാധ്യമത്തിൽ തുറന്ന കത്തെഴുതിയതായി ഞാൻ കണ്ടിട്ടില്ല. എല്ലാറ്റിനും വേണ്ടേ ഒരു തുടക്കം. ഇത് ഏതെങ്കിലും തരത്തിൽ ഒരു സദാചാര സംഹിതയുടെ ലംഘനം ആണോ എന്നും എനിക്കറിയില്ല.
സിപിഎം പാർട്ടി കൊണ്ഗ്രസ്സ് റിപ്പോർട്ട് ചെയ്യാൻ ഹൈദരാബാദിൽ പോയി വന്ന താങ്കൾ fb യിൽ ഇട്ട പോസ്റ്റ് വായിച്ചതാണ് ഇങ്ങിനെ ഒരു കത്തെഴുതാനുള്ള പ്രകോപനം. പാർട്ടി കോൺഗ്രസ്സുമായി ബന്ധപ്പെട്ട് ചേർന്ന എല്ലാ ഉന്നത തല യോഗങ്ങളുടെയും തീരുമാനം നിങ്ങൾ അപ്പപ്പോൾ അറിഞ്ഞു വെന്നും രേഖകൾ നേരത്തെ കിട്ടിയെന്നും പോസ്റ്റിൽ ഭള്ളു പറയുന്നുണ്ട്. അതെല്ലാം സത്യം തന്നെയാണെന്ന് എനിക്കും അറിയാം.
തലശ്ശേരിക്കടുത്ത ധർമടം ആർഎസ്എസ്സും സി പി എമ്മും നേർക്കുനേരെ നിന്ന് അങ്കം വെട്ടുന്നവരാണല്ലോ. അവിടുത്തെ ആർഎസ്എസ് മുൻ പ്രവർത്തകനും ജന്മഭുമി ലേഖകനുമായ താങ്കൾ ഇപ്പോൾ അമൃത ടീവി യിൽ ഉയർന്ന ചുമതല ഉള്ള ആളാണ്.
2008ൽ കോയമ്പത്തൂർ പാർട്ടി കോൺഗ്രസ്സ് റിപ്പോർട്ട് ചെയ്യാൻ അപ്പോൾ മാതൃഭൂമി ഡൽഹി ലേഖനായ ഞാനും ഉണ്ടായിരു ന്നല്ലോ. പുതിയ പി ബി അംഗങ്ങളെ തിരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിന്റെ തീരുമാനം അകത്തുള്ള ഒരു പിബി അംഗം sms ആയി താങ്കൾക്ക് അയച്ചു കിട്ടിയത് ആവേശത്തോടെ ഞങ്ങളെയും കാണിച്ചിരുന്നല്ലോ. അടുത്തൂൺ പറ്റാൻ പാർട്ടി നിശ്ചയിച്ച പ്രായം കഴിഞ്ഞിട്ടും അദ്ദേഹം ഇപ്പോഴും അവിടെ തുടരുന്നു. പിന്നെ രേഖകളും വിവരങ്ങളും കിട്ടാൻ എന്താ പ്രയാസം.ആശയ പരമായി പാർട്ടിയുടെ ശത്രു പക്ഷത്തുള്ള താങ്കളെപ്പോലെയുള്ളവരെ ഉപജാപങ്ങൾക്കായി നേതാക്കൾക്ക് ആവശ്യമുണ്ട് . ഞാനും താങ്കളുടെ പോസ്റ്റിൽ പറയുന്ന കെ. ബാലകൃഷ്ണനും ഒക്കെ ഇപ്പോൾ കളരിക്ക് പുറത്താണ്. മറ്റൊരാളാണ് ദേശാഭിമാനിയിലെ എക്കാലത്തെയും മികച്ച പത്ര പ്രവർത്തകനായിരുന്ന ജി. ശക്തിധരൻ. പാർട്ടി രഹസ്യം ചോർത്തി എന്നാണ് ഞങ്ങൾക്കെതിരെ ഉയർന്ന ആരോപണം. സി പി എം മലപ്പുറം സമ്മേളനത്തിൽ പത്രങ്ങളിൽ വന്ന ഒരു വാർത്ത ചോർത്തി നൽകി എന്നായിരുന്നു എനിക്ക് എതിരെ ഉയർന്ന ആരോപണം. ആ വാർത്ത ചോർത്തി നൽകിയ ആൾ ഇപ്പോഴും വലിയ ശമ്പളം പറ്റി മന്ത്രി മന്ദിരത്തിൽ കഴിയുന്നുണ്ട്. തെളിവെടുപ്പിൽ എനിക്ക് ഇക്കാര്യം പറയാമായിരുന്നു. ഞാനത് ചെയ്തില്ല. ഞാൻ തന്നെ ബലിയാടാവാൻ തീരുമാനിച്ചു.
പി. കരുണാകരനും എ കെ ബാലനും അടങ്ങുന്നതായിരുന്നു കമ്മീഷൻ. എന്നാൽ എന്റെ ചോര കാണാൻ ആഗ്രഹിക്കുന്ന ചിലർ എന്റെ സഹപ്രവർത്തകരായി ഉണ്ട് എന്ന് മനസ്സിലാക്കിയാണ് ഞാൻ ദേശാഭിമാനി വിട്ടത്. അത് ഉചിതമായ തീരുമാനം തന്നെയായിരുന്നു. എന്റെ കാര്യം പോകട്ടെ. കെ. കരുണാകരൻ മുഖ്യ മന്ത്രിയായിരിക്കെ കണ്ണൂരിൽ ടാഡ എന്ന കരിനിയമം പ്രഖ്യാപിക്കുകയും പാർട്ടി പ്രവർത്തകരെ വേട്ടയാടുകയും ചെയ്ത സമയത്ത് ദേശാഭിമാനി ആയുധമാക്കി അണികളെ സമര സജ്ജമാക്കിയതിൽ ബാലകൃഷ്ണന് നിർണായക പങ്കുണ്ട്.
ആ ബാലകൃഷ്ണൻ പാർട്ടിക്ക് പുറത്തും നേതാക്കളെ കൈമണി അടിച്ചും ഉപജാപങ്ങൾ നടത്തിയും കാക്കപിടിച്ചും ചന്തി ചൊറിഞ്ഞു കൊടുത്തും കഴിയുന്നവർ പാർട്ടിയിലും ഭരണത്തിലും പിടിപാടുള്ളവരും ക്ലിഫ് ഹൗസിന്റെ അടുക്കളവരെ കയറാൻ അധികാരമുള്ളവരും. മുഖ്യ മന്ത്രിയുടെയും കുടുമ്പത്തിന്റെയും കൂടെ എടുത്ത സെൽഫികൾ കാണാറുണ്ട്. അമൃതാനന്ദമയിയുടെ സ്ഥാപനങ്ങളിൽ സീറ്റുറപ്പിക്കാൻ നേതാക്കൾക്ക് താങ്കളെപ്പോലുള്ള ഇടനിലക്കാർ വേണം. അതിന് പ്രത്യുപകാരമായി പാർട്ടി രേഖകളും പാർട്ടി രഹസ്യങ്ങളും പോരാത്തതിന് പ്രസ് അക്കാദമി അംഗത്വവും തന്നാൽ അധികമാവില്ല.
ഇതൊന്നും പറയാൻ തീരുമാനിച്ചതല്ല. താങ്കൾ പറയിപ്പിച്ചതാണ്. ഇനിയും വിവരങ്ങൾ ഉണ്ട്. അതെല്ലാം എന്നോടൊപ്പം മണ്ണടിയട്ടെ .
എല്ലാ പത്ര പ്രവർത്തകർക്കും ഇത്തരം സ്രോതസ്സുകൾ ഉണ്ടാവും. അതൊന്നും പറഞ്ഞു നടക്കരുത്. അത് മാധ്യമ പ്രവർത്തകർക്ക് ചേർന്നതല്ല. ജി ശക്തധരനും എനിക്കും ബാലകൃഷ്ണനും ഒക്കെ ഒരു പാട് പാർട്ടി കാര്യങ്ങൾ അറിയാം. ഏത് കമ്മിറ്റിയുടെയും വിവരവും കിട്ടും. അതൊന്നും എഴുതുകയോ പറയുകയോ ചെയ്യാറില്ല. അത് ഈ പാർട്ടിയെ അപകീർത്തിപ്പെ ടുത്തരുത് എന്ന് കരുതിയും പാർട്ടിയെ ഇപ്പോഴും സ്‌നേഹിക്കുന്നതുകൊണ്ടും തന്നെയാണ്.
വ്യഭിചരിച്ചതും വാർത്ത ചോർത്തിയെടുത്തതും പരസ്യമായി പറഞ്ഞു നടക്കരുത്. അതൊരു വിശ്വാസ വഞ്ചന കൂടിയാണ്. നമ്മൾ ആരോടും പറയില്ലെന്ന് കരുതിയായിരിക്കും ഇത്തരത്തിൽ അവർ വഴങ്ങുത്. മലപ്പുറം സമ്മേളനത്തിൽ മറ്റൊരു ചാനലിൽ നിന്ന് ചില നേതാക്കൾക്കുവേണ്ടി ചാരപ്പണി ചെയ്ത ഒരാൾ ഇപ്പോൾ പാർട്ടി ചാനലിന്റെ തലപ്പത്തു ഉണ്ടല്ലോ.
ചില പത്ര പ്രവർത്തകരെ ആൺവേശ്യകൾ എന്ന് വിളിച്ചത് ലെനിൻ ആണെന്ന് തോന്നുന്നു....
ഇതൊന്നും നമ്മൾ വർഷങ്ങളായി തുടരുന്ന സൗഹൃദത്തിന് ഒരു കോട്ടവും വരുത്തില്ല.
സ്‌നേഹ പൂർവ്വം
Radhakrishnan pattanur
Stories you may Like
- ധീര ബലിദാനി പരംവീരചക്ര ദീപകിന്റെ ഭാര്യ രേഖ ലെഫ്റ്റനന്റായി ലഡാക്കിലേക്ക്
- മുൻ മുഖ്യമന്ത്രി കൈലാഷ് ജോഷിയുടെ മകൻ ദീപക് ജോഷി ബിജെപി വിട്ട് കോൺഗ്രസിൽ
- സേവ് ദ ഡേറ്റ് വീഡിയോ പങ്കുവച്ച് ദീപക് പറമ്പോൽ
- സായ് ബ്രണ്ണൻ സിന്തറ്റിക് ട്രാക്ക് കായിക കേരളത്തിന് സമർപ്പിച്ചു
- 18കാരിയുടെ തല അടിച്ചുപൊട്ടിച്ച കാസ്റ്റിങ് ഡയറക്ടർ പിടിയിൽ
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍