ഗൂഢോദ്ദേശ്യത്തോടെ ശവസംസ്കാരം തടഞ്ഞു; മാർത്തോമ്മാ സഭാതലവൻ ജോസഫ് മാർത്തോമ്മാ മെത്രാപൊലീത്തയ്ക്കെതിരെ 50 ലക്ഷത്തിന്റെ മാനനഷ്ടക്കേസിന് വക്കീൽ നോട്ടീസ്; മെത്രാപൊലീത്ത കളിച്ചത് വൃത്തികെട്ട രാഷ്ട്രീയമെന്ന് ആരോപണം; പരസ്യമായി മാപ്പുപറയണമെന്നും പരേതനായ സഭാവിശ്വാസിയുടെ ബന്ധുക്കൾ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: തങ്ങളുടെ കുടുംബാംഗത്തിന്റെ ശവസംസ്കാരം തടയുകയും വൈകിപ്പിക്കുകയും ചെയ്തതിന്റെ പേരിൽ മാർത്തോമ്മാ സഭാവിശ്വാസികൾ സഭാധിപനായ ജോസഫ് മാർത്തോമ്മാ മെത്രാപൊലീത്തായ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുന്നു. 50 ലക്ഷം രൂപയുടെ മാനനഷ്ടക്കേസാണ് മെത്രാപൊലീത്തയ്ക്കെതിരെ നൽകുന്നത്.
ജൂൺ 27 നാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്. 67 കാരനായ ജേക്കബ് ഡാനിയേലിന്റെ മൃതദേഹം ജൂൺ 27 ന് സംസ്കരിക്കാനിരിക്കെ മെത്രാപൊലീത്തയുടെ അന്യായ ഇടപടൽ മൂലം തലേന്ന് രാത്രി അനുമതി നിഷേധിക്കുകയായിരുന്നു. പിറ്റേന്ന് മെത്രാപൊലീത്തയെ നേരിൽ കാണാൻ അനുമതി ചോദിച്ചെങ്കിലും കിട്ടിയില്ല. മനഃപൂർവം രാഷ്ട്രീയപ്രേരിതമായി ശവസംസ്കാരം വൈകിച്ചുവെന്നും അതുമൂലം ബന്ധുമിത്രാദികൾക്ക് മുമ്പാകെയും പൊതുസമൂഹത്തിന് മുമ്പാകെയും തങ്ങൾക്ക് മാനഹാനിയും വേദനയുമുണ്ടായെന്ന് വക്കീൽ നോട്ടീസിൽ പറയുന്നു. മെത്രാപൊലീത്ത ഇതിന് പൊതുജനമധ്യത്തിൽ മാപ്പ് പറഞ്ഞില്ലെങ്കിൽ 50 ലക്ഷം രൂപ മാനനഷ്ടത്തിന് പരിഹാരമായി നൽകണമെന്നാണ് സുപ്രീം കോടതി അഭിഭാഷകനായ എംപി. സിൻഹ വഴി നൽകിയ വക്കീൽ നോട്ടീസിൽ പറയുന്നത്. അതല്ലെങ്കിൽ ഐപിസി 500 ാം വകുപ്പ് പ്രകാരം ക്രിമിനൽ മാനനഷ്ടക്കേസ് നൽകുമെന്നും നോട്ടീസിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. 30 ദിവസത്തിനകമാണ് നോട്ടീസിന് മറുപടി നൽകേണ്ടത്.
കൊല്ലം ചാത്തന്നൂർ തട്ടാരുകോണം ശാന്തി ഭവനിൽ 67 കാരനായ ജേക്കബ് ഡാനിയേൽ കഴിഞ്ഞ ജൂൺ 24ന് ഡൽഹിയിൽ വെച്ച് അർബുദ ബാധിതനായി മരിച്ചു. കുടുംബത്തിന്റെ ആഗ്രഹപ്രകാരം സ്വന്തം നാട്ടിൽ വെച്ച് ശവസംസ്കാര ശുശ്രൂഷ നടത്താനും തീരുമാനിച്ചു. ഇതിനായി ചട്ടപ്രകാരമുള്ള എല്ലാ രേഖകളും ഡൽഹിയിൽ നിന്ന് നേടിയെടുത്ത ശേഷം മൃതദേഹം നാട്ടിലെത്തിച്ചു. ഡൽഹിയിൽ നിന്നും മരണ സർട്ടിഫിക്കറ്റും കരോൾബാഗ് സെന്റ് തോമസ് മാർത്തോമ്മ ഇടവകയിലെ അംഗത്വ സർട്ടിഫിക്കറ്റുമായി കുടുംബ ഇടവകയായ കല്ലുവാതുക്കൽ ഇമ്മാനുവൽ മാർത്തോമ്മ പള്ളി അധികൃതരെ സമീപിച്ചു. രേഖകൾ പരശോധിച്ച ബോധ്യപ്പെട്ടതിന് ശേഷം ഇടവക പള്ളി ഉൾപ്പെടുന്ന തിരുവനന്തപുരം ഭദ്രാസനത്തിൽ രേഖകൾ കാണിച്ച് അംഗീകാരം വാങ്ങാൻ വികാരി നിർദ്ദേശിച്ചു. ഇത് പ്രകാരം ബന്ധുക്കൾ ഭദ്രാസന ഓഫീസിലെത്തി അധികൃതരെ രേഖകൾ കാണിച്ച് സാക്ഷ്യപ്പെടുത്തിയ ശേഷം ശവസംസ്കാര ശുശ്രൂഷക്കുള്ള അംഗീകാരം നേടി ചടങ്ങുകൾക്കുള്ള സമയവും തീരുമാനിച്ചിരുന്നു.
എന്നാൽ ശവസംസ്കാര ദിവസത്തിന്റെ തലേദിവസം (ജൂൺ 26) രാത്രി പതിനൊന്ന് മണിയോടെ സഭാ അധ്യക്ഷൻ ഡോ ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്ത ഇടവക വികാരിയെ ഫോണിൽ ബന്ധപ്പെടുകയും പിറ്റേന്നത്തെ സംസ്കാരശുശ്രൂഷ നടത്താൻ കഴിയില്ലെന്നും തന്നെ നേരിൽ കണ്ടിട്ട് മാത്രം സംസ്കാരം നടത്തിയാൽ മതിയെന്ന് അറിയിക്കുകയും ചെയ്തു. എല്ലാ രേഖകളും സർട്ടിഫിക്കറ്റുകളും കൃത്യമായിട്ടും എന്തുകൊണ്ട് ശവസംസ്കാര ശുശ്രൂഷ തടഞ്ഞു എന്ന ബന്ധുക്കളുടെ ചോദ്യത്തിന് സഭാ അധികൃതർ ബന്ധുക്കൾക്ക് മറുപടി നൽകിയില്ല. ജൂൺ 28നാണ് സംസ്കാരം നടത്താൻ കഴിഞ്ഞത്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മെത്രാപൊലീത്ത സഭാവിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ജേക്കബ് ഡാനിയേലിന്റെ മരുമകനായ അരുൺ മാത്യു ആരോപിക്കുന്നു. സംസ്കാരം ജൂൺ 27 ന് രാവിലെ 11 നാണ് നിശ്ചയിച്ചിരുന്നത്. അനുമതി നിഷേധിച്ച ഉടൻ മെത്രാപൊലീത്തയെ ബന്ധപ്പെട്ടെങ്കിലും പിറ്റേന്ന് രാവിലെ കാണാൻ കഴിയില്ലെന്നും കൊട്ടാരക്കരയിൽ ഒരുചടങ്ങിൽ പങ്കെടുക്കണമെന്നുമാണ് മറുപടി നൽകിയത്. അരുണും, ജേക്കബ് ഡാനിയലിന്റെ സഹോദരൻ മാത്യു ഡാനിയലും ഒരു പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ സഹായത്തോടെ മെത്രാപൊലീത്തയെ കണ്ടെങ്കിലും തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നിന്ന് തന്റെ അനുമതിപത്രം വാങ്ങണമെന്നാണ് നിഷ്കർഷിച്ചത്.
തിരുവനന്തപുരം അതിരൂപതയിൽ നിന്നുള്ള അനുമതിയും സംസ്കാരം നടത്താനുള്ള എല്ലാ രേഖകളും ഉണ്ടായിട്ടും അനുമതി റദ്ദാക്കിയത് എന്തുകൊണ്ടെന്ന് അധികൃതർക്ക് വിശ്വസനീയമായ രീതിയിൽ വിശദീകരിക്കാൻ കഴിഞ്ഞില്ല. ജേക്കബ് ഡാനിയൽ ഉറച്ച ദൈവവിശ്വാസിയായിരുന്നു. മാർത്തോമ വിശ്വാസിയെന്ന നിലയിൽ യേശുക്രിസ്തുവിൽ വിശ്വസിക്കാനാണ് തിരുമേനിയിൽ വിശ്വസിക്കാനല്ല പഠിപ്പിച്ചതെന്നും അരുൺ മാത്യു പറഞ്ഞു.
മെത്രാപൊലീത്തയെ നേരിട്ടുകണ്ട് എല്ലാം ബോധ്യപ്പെടുത്തിയിട്ടും വൈകിട്ട് നാലുമണിക്ക് തിരുവല്ലയിലെ ആസ്ഥാനത്ത് നിന്ന് അനുമതി പത്രം വാങ്ങണമെന്ന് ശഠിച്ചത് എന്തിനാണെന്ന് വ്യക്തമാക്കണം. ഇത് ചടങ്ങ് മന: പൂർവം വൈകിപ്പിക്കുകയെന്ന ദുരുദ്ദേശ്യത്തോടെയാണ്. ആരാണ് സംസ്കാരത്തെ കുറിച്ച് മെത്രാപൊലീത്തയെ അറിയിച്ചത് എന്ന ചോദ്യത്തിന് മറുപടി പറയണം. പള്ളിവികാരിക്ക് സ്വന്തമായി ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാമെന്ന 2004 ഫെബ്രുവരി രണ്ടിലെ സർക്കുലറിൽ പറയുന്നുണ്ടെങ്കിലും മെത്രാപൊലീത്ത എന്തിന് അനാവശ്യമായി ഇടപെട്ടു? വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്ന ഒരുവ്യക്തിയാണോ മാർത്തോമ്മാ സഭയുടെ തലപ്പത്ത് ഇരിക്കേണ്ടതെന്നും ചോദിക്കുന്നു പരാതിക്കാരായ കുടുംബം. ഇല്ലാത്ത അധികാരം പ്രയോഗിച്ചതിന് മെത്രാപൊലീത്ത മറുപടി നൽകണമെന്നാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍