രണ്ടരമാസം പ്രായമുള്ള കൈക്കുഞ്ഞിനെ കമ്പിളിയിൽ പൊതിഞ്ഞ് മടിയിലിരുത്തി, നാല് പൊടി കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് ഫെറ എന്ന 27കാരി മോർച്ചറിക്ക് മുമ്പിൽ കാത്തിരിക്കുന്നത് തന്റെ ഭർത്താവ് ഇവിടെ ഇല്ല എന്നുറപ്പാക്കാൻ; എന്റെ മകനെ നിങ്ങൾ കണ്ടോ എന്ന് ചോദിച്ച് അമ്മ; കൈ നിറയെ തോക്കുമായി കലാപകാരികൾ എവിടെ നിന്നെത്തിയത് എന്ന് നടുവീർപ്പെട്ട് ഇരകളുടെ ഉറ്റവർ; പുറമേ എല്ലാം ശാന്തമായപ്പോഴും അകമേ കത്തിയെരിയുന്ന നെരിപ്പോട് പോലെ ഡൽഹി
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കലാപങ്ങൾ ഡൽഹിയെ ഇതിന് മുമ്പും കരയിപ്പിച്ചിട്ടുണ്ട്. സിഖ് വിരുദ്ധ കലാപത്തിന്റെ നടുക്കുന്ന ഓർമകൾ ഇന്നും ഡൽഹിയെ വിട്ടുമാറിയിട്ടില്ല. എന്നാൽ അതിനും അപ്പുറത്തേക്കായിരുന്നു ഇപ്പോഴത്തെ കലാപം. തോക്കുപയോഗിച്ച് നടന്ന കലാപം. ഉത്തർപ്രദേശ് അതിർത്തിയോടുചേർന്നുള്ള പ്രദേശങ്ങളിൽ നടന്ന സംഘർഷത്തിൽ ഇത്രയും തോക്ക് എവിടെനിന്ന് എത്തിയെന്ന് പൊലീസിനും പിടികിട്ടാത്ത ഉത്തരമാണ്. ചികിത്സയിലുള്ള ഇരുനൂറിലേറെ പേരിൽ 40 ശതമാനത്തിനും വെടിയേറ്റിട്ടുണ്ടെന്ന് ജി.ടി.ബി. ആശുപത്രിയധികൃതർ വ്യക്തമാക്കുന്നു. ചാന്ദ്ബാഗിലെ അഴുക്കുചാലിൽ കണ്ടെടുത്ത ഐ.ബി. ഓഫീസറുടെ മൃതദേഹത്തിലും വെടിയേറ്റ പാടുണ്ടായിരുന്നു. വടക്കുകിഴക്കൻ ഡൽഹി മെല്ലെ സമാധാനത്തിലേക്ക് പോവുകയാണ്. അപ്പോഴും അകത്തെ നീറൽ മാറുന്നില്ല. പൗരത്വ നിയമ പ്രക്ഷോഭത്തിന്റെ തുടർച്ചയായുണ്ടായ കലാപത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി.
കണ്ണുനനയിക്കുന്ന കാഴ്ചകളാണ് ദിൽഷാദ് ഗാർഡനിലെ ജി.ടി.ബി. ആശുപത്രി മോർച്ചറിക്കുമുന്നിൽ. ഭർത്താവ് മുഹമ്മദ് ദിൽഷാദിന്റെ വിവരമറിയാൻ പറക്കമുറ്റാത്ത അഞ്ചു മക്കളുമായി മൂന്നുദിവസമായി കാത്തിരിക്കുന്നു ഭാര്യ ഫറ. രണ്ടരമാസം പ്രായമുള്ള കൈക്കുഞ്ഞിനെ കമ്പിളിയിൽ പൊതിഞ്ഞ് മടിയിലിരുത്തി, ഒമ്പതുമുതൽ രണ്ടുവരെ പ്രായമുള്ള നാലുമക്കളെ ചേർത്തുപിടിച്ച് കാത്തിരിക്കുകയാണ് ഈ ഇരുപത്തിയേഴുകാരി. ഭർത്താവ് എവിടെയുണ്ടെന്ന് ഒരറിവുമില്ല. പൊലീസിനും ദിൽഷാദിനെ കുറിച്ച് ഒരറിവുമില്ല. തിരിച്ചു വരണേ എന്ന പ്രാർത്ഥനയുമായാണ് ഫറയുടെ ആശുപത്രിക്ക് മുമ്പിലെ ഇരിപ്പ്. ഇത്തരം കണ്ണീർ കാഴ്ചകളാണ് ആശുപത്രിക്ക് മുമ്പിലുള്ളത്. മരിച്ചവരേക്കാൾ കാണാതായവരുടെ എണ്ണം. അതുകൊണ്ട് തന്നെ മരണം ഇനിയും ഉയരും.
സോനു എന്നു വിളിപ്പേരുള്ള മുപ്പത്തൊന്നുകാരനായ ദിൽഷാദും കുടുംബവും ചാന്ദ്ബാഗിലാണു താമസം. ഓട്ടോമൊബൈൽ സ്പെയർപാർട്സുണ്ടാക്കി വിൽക്കുന്ന ദിൽഷാദ് തിങ്കളാഴ്ച പതിവുപോലെ ജോലിക്കിറങ്ങിയതാണ്. വൈകീട്ട് അക്രമം വ്യാപിച്ചതോടെ ദിൽഷാദും അപ്രത്യക്ഷനായി. മൊബൈൽ ഫോൺ വീട്ടിൽവെച്ചു പോയതിനാൽ ദിൽഷാദിനെ ബന്ധപ്പെടാനായില്ല. സഹോദരി ഫറീനുമൊത്ത് ധൈര്യം സംഭരിച്ച് മോർച്ചറിക്കുള്ളിൽക്കയറി എല്ലാ മൃതദേഹങ്ങളും ഫറ പരിശോധിച്ചു. മൃതദേഹം കിട്ടിയില്ല. ഇതോടെ കാത്തിരിപ്പിലായി. മോനെ കണ്ടില്ല. ചില മൃതദേഹങ്ങൾ തിരിച്ചറിയാനാവുന്നതല്ല. പരാതി നൽകിയിട്ടും പൊലീസുകാർ മറുപടിയൊന്നും നൽകുന്നില്ല'' -ദിൽഷാദിന്റെ അമ്പതുകാരിയായ അമ്മ ഷായിദ ബീഗം കണ്ണീരോടെ പറഞ്ഞു.
ഭർത്താവ് മുശറഫിനെത്തേടി ഭാഗീരഥി വിഹാറിലെ ഫരീദും (25), ഭർത്താവ് മുഹമ്മദ് ഫിറോസിനെ തേടി അശോക് വിഹാർ കോളനിയിലെ രുക്സാനയും (29) കാത്തിരിപ്പിലാണ്. ഇവർക്കും ഭർത്താവ് എവിടെയാണെന്ന് അറിയില്ല. അച്ചനെ തേടി ഇരിക്കുന്ന മകനും ഡൽഹിയുടെ നൊമ്പരമാണ്. ജഗദ്പുരിയിലെ ഓറഞ്ച് ഫാക്ടറിയിൽ ജോലിചെയ്യുന്ന അമ്പത്താറുകാരനായ ഹരിപ്രസാദിനെയും തിങ്കളാഴ്ചയാണു കാണാതായത്. മുകേഷ് കാത്തിരിപ്പിലും. കാണാതായ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അന്വേഷിച്ചെത്തിയ ഒട്ടേറെപ്പേരുണ്ട് മോർച്ചറിക്കുമുന്നിൽ. മൃതദേഹം വിട്ടുകിട്ടുന്നത് കാത്തിരിക്കുന്നവർ വേറെ. വ്യാഴാഴ്ചവരെ പോസ്റ്റ്മോർട്ടം നടത്തിയ 30 മൃതദേഹങ്ങളിൽ 29 എണ്ണമാണു തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം നടത്തിയ എട്ടുപേരുടേതടക്കം ഒമ്പതു മൃതദേഹങ്ങൾ ആരുടേതെന്നറിയില്ല.
വടക്കുകിഴക്കൻ ഡൽഹിയിലെ പ്രശ്ന പ്രദേശങ്ങളിൽ അകമേ അസ്വസ്ഥത നീറിനിൽപ്പുണ്ടെങ്കിലും പുറമേയെല്ലാം ശാന്തമാണ്. ജനങ്ങൾ ഭയാശങ്കകളിലാണ്. തകർക്കപ്പെട്ട വീടുകൾക്കും തീയിലമർന്ന കടകമ്പോളങ്ങൾക്കും വാഹനങ്ങൾക്കും മുമ്പിൽ വേദനകൾ കടിച്ചമർത്തി നിൽക്കുന്ന ജനത. വെള്ളിയാഴ്ച കർഫ്യൂവിൽ ഇളവുവരുത്തിയതോടെ ചിലയിടങ്ങളിൽ കടകൾ തുറന്നു. വാഹനങ്ങളോടി. കലാപത്തിന്റെ അവശിഷ്ടങ്ങൾ മുനിസിപ്പൽ ജീവനക്കാർ ട്രക്കുകളിൽ നീക്കുന്നു. വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ജാഫ്രാബാദ്, മൗജാപുർ, ചാന്ദ്ബാഗ്, ഖുരേജി ഖാസ്, ഭജൻപുര, കബീർ നഗർ, ബാബർപുര, സീലാംപുർ തുടങ്ങിയ പ്രശ്നമേഖലകളിൽ ഡൽഹി പൊലീസിനു പുറമേ ഏഴായിരത്തോളം അർധസൈനികരെ വിന്യസിച്ചിട്ടുണ്ട്. രണ്ടുദിവസങ്ങളിലായി 331 സമാധാനയോഗങ്ങൾ ചേർന്നു. ഡൽഹി ലെഫ്. ഗവർണർ അനിൽ ബൈജാൽ വെള്ളിയാഴ്ച പ്രശ്നമേഖലകൾ സന്ദർശിച്ചു. മൗജ്പുർ, ജാഫ്രാബാദ്, ഗോകുൽപുരി തുടങ്ങിയ പ്രദേശങ്ങളിലാണ് അദ്ദേഹമെത്തിയത്.
ഇനി ഡിഎൻഎ പരിശോധന
മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും. പുറത്തു കാത്തുനിൽക്കുന്നവരുടെ രക്തം ശേഖരിച്ച് ഡി.എൻ.എ. പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. മരണസംഖ്യ ഔദ്യോഗികമായി 42 ആണെങ്കിലും കാണാതായവരുടെ എണ്ണംകൂടി ചേർത്താൽ അമ്പതിലധികം വരും. ദിൽഷാദ് ഗാർഡനിലെ ജിടിബി ആശുപത്രി പരിസരം നിറയെ കണ്ണീരിൽ
മൗജ്പുർ സ്വദേശി മുഹമ്മദ് ദിൽഷാദിന്റെ (31) മാതാവും ബന്ധുക്കളും പോസ്റ്റ്്മോർട്ടം കേന്ദ്രത്തിനു മുന്നിൽ മണിക്കൂറുകളായി കാത്തു നിൽക്കുകയാണ്. പിതാവ് അൻവറിനെ (58) കണ്ടെത്താനുള്ള ശ്രമത്തിലാണു ഗുൽഷനും (27) ഭർത്താവ് മുഹമ്മദ് നസിറുദ്ദീനും (27). യുപിയിലെ ഹാപ്പൂരിൽ നിന്നാണ് ഇവർ ജിടിബി ആശുപത്രിയിലെത്തിയത്. കരാവൽ നഗറിലെ അൻവറിന്റെ വീടിന് അക്രമികൾ തീയിട്ടെന്ന് ഇവർ പറയുന്നു. അദ്ദേഹത്തെ പിന്നീടു കണ്ടിട്ടില്ല.
കരാവൽ നഗർ സ്വദേശിയായ മൗഷിൻ അലിയെ (24) ചൊവ്വാഴ്ചയാണു കാണാതായത്. വിവാഹ ആവശ്യത്തിനു ജനറേറ്റർ വാടകയ്ക്ക് എടുക്കാൻ പോയതായിരുന്നു. 'മൗഷിൻ അലിയുടെ മൊബൈൽ ഫോണുകളും പ്രവർത്തനരഹിതമാണ്. കാർ കത്തിനശിച്ച നിലയിൽ കണ്ടെത്തിയിരുന്നു'- മൗഷിന്റെ സുഹൃത്ത് മുസ്താകീൻ പറഞ്ഞു.
അഴുക്കുചാലുകളിലും പരിശോധന
ഡൽഹിയിലെ അഴുക്കുചാലുകളിൽ പരിശോധന നടത്താൻ ഡൽഹി പൊലീസ്. ഇന്നലെ മാത്രം 4 പേരുടെ മൃതദേഹങ്ങളാണു ഗോകുൽപുരിയിലെ ഉൾപ്പെടെ അഴുക്കുചാലുകളിൽ നിന്നു കണ്ടെത്തിയത്. യമുനാ നദിയോടു ചേർന്നുള്ള പ്രദേശമായതിനാൽ വലിയ അഴുക്കുചാലുകൾ ഏറെയുണ്ട്. അതിനിടെ കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി.
തിങ്കളാഴ്ച രാവിലെ ഖജൂരി ഖാസിൽ പരീക്ഷയെഴുതാൻ സ്കൂളിൽ പോയ എട്ടാം ക്ലാസുകാരി സംഘർഷത്തെ തുടർന്നു ഖജൂരി ഖാസിലെ സഹപാഠിയുടെ വീട്ടിലേക്കു പോവുകയായിരുന്നു.'മാതാപിതാക്കളെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ നമ്പർ ഓർമ വന്നില്ല. സ്ഥിതി വഷളായതോടെ സഹപാഠിയുടെ വീട്ടിലേക്കു പെൺകുട്ടി പോയി' -പൊലീസ് വ്യക്തമാക്കി.
തോക്കുകളൊരുക്കിയ കലാപം
അക്രമികൾ വ്യാപകമായി തോക്ക് ഉപയോഗിച്ച ആദ്യത്തെ കലാപമാണ് ഇത്. അയൽസംസ്ഥാനങ്ങളിൽനിന്നുള്ള അനധികൃത തോക്കുകടത്ത് അക്രമികൾക്ക് സഹായമായെന്നാണ് പ്രാഥമികനിഗമനം. തോക്കുകൾ വ്യാപകമായി വാങ്ങിക്കൂട്ടുന്ന ഗുണ്ടാസംഘങ്ങളുള്ള അതിർത്തി ജില്ലകളിലാണ് വർഗീയസംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
ഗുുണ്ടാസംഘങ്ങൾ ശേഖരിച്ചുവെച്ച തോക്കും തിരകളുമാണ് കലാപത്തിനിറങ്ങിയ ഇരുവിഭാഗത്തിനും കിട്ടിയതെന്നാണ് പൊലീസിന്റെ പ്രാഥമികനിഗമനം. സംഘർഷം തുടങ്ങിയ ആദ്യദിനംതന്നെ ജാഫറാബാദിൽ യുവാവ് തോക്കുചൂണ്ടിനിൽക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. സംഘർഷസ്ഥലങ്ങളിൽനിന്ന് അഞ്ഞൂറോളം വെടിയുണ്ടകൾ പൊലീസ് കണ്ടെടുത്തു. അവയിൽ .32 എം.എം, .9 എം.എം, .315 എം.എം. വ്യാസമുള്ള തിരകളാണ് ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽനിന്നാണ് 'ദേശി കട്ട' എന്നുപേരുള്ള നാടൻ തോക്കുകൾ എത്തുന്നത്. പടിഞ്ഞാറൻ യു.പിയിലെ മീററ്റ്, ഷാംലി, മുസാഫർനഗർ, സഹാരൻപുർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നൊക്കെ 3000-5000 രൂപ നിരക്കിൽ തോക്കുകിട്ടും. ഓട്ടോമാറ്റിക് പിസ്റ്റൾ 15,000-20,000 രൂപ നിരക്കിലും ലഭിക്കും. ചിലയിടത്ത് 1500 രൂപയ്ക്കും തോക്കുകിട്ടും. അയൽസംസ്ഥാനത്തുനിന്ന് മൂവായിരം രൂപയ്ക്ക് തോക്കുവാങ്ങി ഇവിടെ 10,000-35,000 രൂപയ്ക്ക് വിറ്റിരുന്നതായി വടക്കുകിഴക്കൻ ഡൽഹിയിൽ അറസ്റ്റിലായ ഒരാൾ പൊലീസിനോടുസമ്മതിച്ചു.
ബിഹാറിലെ മൂങ്ങറിൽനിന്ന് എളുപ്പത്തിൽ തോക്കുകൾ വാങ്ങാൻ കിട്ടും. ഏഴായിരവും എട്ടായിരവും രൂപ കൊടുത്താൽ മതി. സെമി-ഓട്ടോമാറ്റിക് തോക്കുകൾ സുലഭമാണ്. മധ്യപ്രദേശിലെ ധർ, ഖർഗോൺ, ബദ്വാനി, ഖാണ്ട്വ എന്നിവിടങ്ങളിൽനിന്ന് ഡൽഹിയിലേക്ക് വ്യാപകമായി തോക്കുകളെത്തുന്നുണ്ട്.
Stories you may Like
- മണിപ്പൂർ കലാപം തുടരുന്നതിൽ ആശങ്കയും വേദനയും ഉണ്ടെന്നു മാർത്തോമാ സഭ അധ്യക്ഷൻ
- മണിപ്പുർ കലാപം നേരിടുന്നതിൽ കേന്ദ്രസർക്കാരിന് വീഴ്ച: ഓർത്തഡോക്സ് സഭാധ്യക്ഷൻ
- മണിപ്പൂർ വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് മാർ ക്ലീമിസ് ബാവ
- പാക്കിസ്ഥാനിൽ വൻ കലാപം
- മണിപ്പുർ കലാപം: പ്രധാനമന്ത്രിയുടെ വിദേശയാത്ര ചോദ്യം ചെയ്ത് കോൺഗ്രസ്
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്