99 ലെ വെള്ളപ്പൊക്കം ഓർത്തെടുക്കുന്ന പഴമക്കാർ പോലും പറയുന്നു വളപട്ടണം പുഴ അന്നിത്ര കലി കൊണ്ടിട്ടില്ലെന്ന്; ഇത്തവണ വെള്ളം കുത്തിയൊലിച്ചത് പുഴയും നാടും തിരിച്ചറിയാനാവാത്ത വിധം; വീടും കൃഷിയിടങ്ങളും നഷ്ടമായത് ആയിരങ്ങൾക്ക്; ജീവൻ രക്ഷിക്കാൻ എല്ലാം വിട്ടോടിയവർ ഇനി തുടങ്ങേണ്ടത് പൂജ്യത്തിൽ നിന്ന്
രഞ്ജിത്ത് ബാബു
കണ്ണൂർ: ഉത്തര കേരളത്തിലെ പ്രധാന നദിയാണ് വളപട്ടണം പുഴ. ഒട്ടേറെ ഗ്രാമങ്ങളുടെ ജീവിത താളമായിരുന്ന വളപട്ടണം പുഴ സമീപകാലത്തൊന്നുമില്ലാത്ത പ്രളയത്തിനാണ് ഇത്തവണ സാക്ഷ്യം വഹിച്ചത്. 1924 ലിലും 1974 ലിലും വലിയ വെള്ളപ്പൊക്കം ഈ പുഴയോരത്തുണ്ടായിരുന്നു. 1999 ൽ സമാനമായ വെള്ളക്കയറ്റം ഉണ്ടായിരുന്നു. നിരവധി പേരുടെ ജീവൻ എടുക്കുകയും ഒട്ടേറെ വീടുകൾക്ക് നാശം വരുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇന്നത്തെ പോലെ കെട്ടുറപ്പുള്ള വീടുകളായിരുന്നില്ല അന്ന്. പുഴയുമായി കാര്യമായ അകലം പാലിച്ചിരുന്നുമില്ല അക്കാലത്ത് വീടുകൾ പണിതത്.
99 ലെ പ്രളയത്തിനേക്കാൾ നാശനഷ്ടങ്ങളാണ് ഇത്തവണ വളപട്ടണം പുഴ വരുത്തി വെച്ചത്. കഴിഞ്ഞ ഏഴാം തീയ്യതി വൈകീട്ടോടെ പൊങ്ങിയ പുഴ 11 ന് രാത്രിയോടെയാണ് അല്പമൊന്നിറങ്ങിയത്. എന്നാൽ അന്നൊന്നുമില്ലാത്ത ഉയരത്തിലാണ് ഇത്തവണ വെള്ളം കയറിയത്. വീടുകളുടേയും കെട്ടിടങ്ങളുടേയും തറക്കൊപ്പം നിന്നിരുന്ന വെള്ളം മാത്രമേ അക്കാലത്ത് പോലും ഉണ്ടായിരുന്നുള്ളൂവെന്ന് പഴമക്കാർ പറയുന്നു. ഇത്തവണ വെള്ളം കയറി ഇറങ്ങിയ ശേഷം വീണ്ടും കയറുന്ന പ്രവണതയുമുണ്ടായി. ഇത്തരമൊരു വ്യതിയാനം എന്ത്കൊണ്ടുണ്ടായി എന്നതും ആശങ്ക വളർത്തുന്നു. ഇത്തവണത്തെ വെള്ളപ്പൊക്കത്തിൽ ആയിരക്കണക്കിന് വീടുകൾക്കും കൃഷിയിടങ്ങൾക്കുമാണ് നാശനഷ്ടങ്ങളുണ്ടായത്.
പശ്ചിമഘട്ടത്തിലെ ബ്രഹ്മഗിരി മലനിരകളിൽ നിന്നും ഉത്ഭവിച്ച് വിവിധ ഗ്രാമങ്ങൾ താണ്ടിയാണ് വളപട്ടണം പുഴ അറബിക്കടലിൽ പതിക്കുന്നത്. മലബാറിലെ ഏറ്റവും വെള്ളമൊഴുകുന്ന പുഴയെന്ന ബഹുമതിയും വളപട്ടണത്തിനാണ്. മലനിരകളിലെ ഉരുൾ പൊട്ടലിൽ നിന്ന് ഒഴുകിയെത്തിയ വെള്ളവും അതിശക്തമായ മഴയുമാണ് പുഴയുടെ ഒഴുക്കിന്റെ താളം തെറ്റിച്ചത്. പുഴയും നാടും തിരിച്ചറിയാനാവാത്ത വിധം വെള്ളം കുത്തിയൊഴുകി. ജനങ്ങൾ അധിവസിക്കുന്ന ഗ്രാമങ്ങളിലേക്ക് ഒഴുക്കെത്തിയതോടെ ജീവൻ രക്ഷിക്കാൻ വീട് വിട്ട് ഓടേണ്ടി വന്നു. എല്ലാ സമ്പാദ്യങ്ങളും വീട്ടിലുപേക്ഷിച്ച് രക്ഷപ്പെട്ടവരാണ് ഏറേയും. വളപട്ടണത്തിന് സമാനമായി ബാവലി, ആറളം, ചീങ്കണ്ണി എന്നീ പുഴകളും അതിര് ഭേദിച്ചൊഴുകി. ജനവാസ ദ്വീപുകൾ എല്ലാം ഒറ്റപ്പെട്ടു. ദേവാലയങ്ങളേയും പുഴ വെറുതേ വീട്ടില്ല. പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര, മാലിക്ക് ദീനാർ പള്ളി, ഇരിക്കൂറിലെ നിലാമുറ്റം പള്ളി എന്നിവയിലെല്ലാം വെള്ളം കയറി. ഇരിക്കൂർ, ഇരിട്ടി, കണിച്ചിയാർ, ശ്രീകണ്ഠാപുരം. പോലുള്ള നഗര പ്രദേശങ്ങളിലും വെള്ളം ഇരച്ചു കയറി. നെൽ വയലുകളും വാഴത്തോട്ടങ്ങളും കപ്പ കൃഷിയിടങ്ങളും എല്ലാം ഇപ്പോൾ ഓർമ്മ മാത്രം. കാർഷിക നഷ്ടം ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടം വിലയിരുത്തിയാൽ പ്രളയ നഷ്ടം ഞെട്ടിക്കുന്നതായിരിക്കും.
ജീവിതോപാധി പോലും നഷ്ടപ്പെട്ട ജനങ്ങളുടെ രോദനമാണ് എവിടേയും കേൾക്കാൻ കഴിയുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ സ്വതവേ പാടുപെടുന്ന കർഷകന് ഈ പ്രളയം വരുത്തി വെച്ചത് മഹാ ദുരന്തമാണ്. ഉത്തര കേരളത്തിന്റെ നെല്ലറകൾ എന്ന് വിശേഷിപ്പിക്കുന്ന ചെങ്ങളായി, മലപ്പട്ടം, നണിയൂർ, പാവന്നൂർ, കയറളം, പറശ്ശിനി, നാറാത്ത്, എന്നിവിടങ്ങളിലെ അവസ്ഥ ദയനീയമാണ്. നെൽകൃഷിയാകെ വെള്ളത്തിനടിയിലായിട്ട് ഒരാഴ്ച കഴിഞ്ഞു. അതിൽ ഇനി ഒരു പ്രതീക്ഷയും പുലർത്താനാവില്ല. ചെറുകിട കച്ചവടക്കാർക്കും തട്ടുകടക്കാർക്കുമെല്ലാം ജീവിതോപാധി നഷ്ടപ്പെട്ട അവസ്ഥയാണ്. ബലിപ്പെരുന്നാൾ ദുഃഖം കടിച്ചമർത്തിയാണ് ആഘോഷിക്കപ്പെട്ടത്. ഓണത്തിന് ഇനി ഒരു മാസമേയുള്ളൂ. അതിലും കച്ചവടക്കാർക്ക് വലിയ പ്രതീക്ഷയൊന്നുമില്ല. 'ആകെ മുങ്ങിയാൽ ശീതമില്ല ' എന്ന അവസ്ഥയിലാണ് കച്ചവടക്കാരും കർഷകരും പ്രളയ ദുരന്തത്തിന് ഇരയായവരും. ഇനി ജീവിതം കരുപ്പിടിപ്പിക്കണമെങ്കിൽ പൂജ്യത്തിൽ നിന്നും തുടങ്ങണം. സർക്കാറിന്റെ സഹായത്തിന് പ്രതീക്ഷിച്ചിരിക്കയാണ് ദുരിതത്തിനിരയായവർ.
Stories you may Like
- ഹൈന്ദവരോട് നന്ദി കാണിക്കാത്ത ഒരിടമേയുള്ളു തൃശൂർ
- രാമചന്ദ്രൻ കടന്നപള്ളിയുടെ നേതൃത്വത്തിൽ പുഴ നടത്തം
- റെയിൽവെ ട്രാക്കിൽ കല്ലുകൾ നിരത്തിവെച്ചു; കുട്ടികളെ പട്രോളിങിനിടെ പൊലിസ് പിടികൂടി
- ഏഴുലക്ഷം രൂപയുടെ 'ദിർഹം' തട്ടിപ്പ്: പിടിയിലായത് തട്ടിപ്പു സംഘത്തിലെ മുഖ്യകണ്ണിയെന്ന് പൊലിസ്
- ചിറക്കൽ വെടിവയ്പ്പുകേസിലെ പ്രതിയായ ഡോക്ടറുടെ ലൈസൻസ് റദ്ദാക്കണം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍