പത്മകുമാറിനെ പൂർണമായും അവഗണിച്ചു കമ്മീഷണർ വഴി ദേവസ്വത്തിന്റെ നിലപാട് മാറ്റിച്ചത് പിണറായി നേരിട്ട്; വാസുവിനെതിരെ പരസ്യമായി പ്രതികരിച്ച ദേവസ്വം പ്രസിഡന്റ് ഉന്നം വെച്ചത് മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയേയും തന്നെ; സാവകാശ ഹർജി സുപ്രീംകോടതി പരിഗണിച്ചില്ലെന്ന വാസുവിന്റെ വാദവും പച്ചക്കള്ളം; രാജാവിനേക്കാൾ വലിയ രാജഭക്തിയുമായി കമ്മീഷണർ ഇറങ്ങിയപ്പോൾ പരിഗണിച്ചത് സർക്കാർ നിലപാട് മാത്രം; ദേവസ്വം ബോർഡ് ഭക്തരെ വഞ്ചിച്ചതിന്റെ പാപഭാരം ഏൽക്കാൻ വയ്യാതെ പത്മകുമാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: വിശ്വാസം സംരക്ഷിക്കാൻ ബാധ്യതയുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് യുവതീപ്രവേശ വിധിയെ സുപ്രീം കോടതിയിൽ അനുകൂലിച്ചത് സംസ്ഥാനത്ത് വലിയ വിവാദങ്ങൾക്ക് വഴിവെക്കുന്നു. ബോർഡിനുള്ളിൽ തന്നെ ഈ വിഷയത്തിൽ അഭിപ്രായ ഭിന്നത രൂക്ഷമായിട്ടുണ്ട്. തന്നെ ഒന്നും അറിയാതെ ദേവസ്വം കമ്മീഷണർ വഴിയാണ് സർക്കാർ തങ്ങളുടെ ആഗ്രഹപ്രകാരം തീരുമാനം അട്ടിമറിച്ചത്. എല്ലാത്തിനും ചരടുവലിച്ചത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമാണെന്ന ആക്ഷേപം ശക്തമാണ്. അയ്യപ്പഭക്തനായ പത്മകുമാറിനെ ഈ വിഷയത്തിൽ പാർട്ടി അവഗണിക്കാൻ തീരുമാനിക്കുകയായിരുന്നു. കൂടാതെ ദേവസ്വം കമ്മീഷണർ വഴി സുപ്രീം കോടതിയിൽ നിലപാട് മാറ്റുകയും ചെയ്തു. കേസിൽ തിരിച്ചടി നേരിടാതിരിക്കാൻ വേണ്ടിയായിരുന്നു ഈ ഇടപെടൽ.
ഇപ്പോഴത്തെ തർക്കം സർക്കാർ പിന്തുണക്കുന്ന ദേവസ്വം കമ്മിഷണർ എൻ.വാസുവും ബോർഡ് പ്രസിഡന്റ് എ.പത്മകുമാറും തമ്മിലാണ്. സാവകാശ ഹർജിയിലൂന്നി യുവതീപ്രവേശം നീട്ടേണ്ടതിനു പകരം വിധിയെ സർവാത്മനാ അനുകൂലിക്കുകയാണു ബോർഡിന്റെ അഭിഭാഷകൻ ചെയ്തതെന്നു പത്മകുമാർ തുറന്നടിച്ചു. നിലപാടുമാറ്റം തന്റെ അറിവോടെയല്ല. കേസ് നടത്തിപ്പിനു കമ്മിഷണറെയാണു ഡൽഹിക്ക് അയച്ചത്. അവിടെ സംഭവിച്ചതെന്താണെന്ന് അറിയില്ല. കമ്മിഷണറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ വിശദീകരണം ആവശ്യപ്പെട്ട് അദ്ദേഹം രംഗത്തുവന്നതിൽ ഉന്നം വെക്കുന്നത് മുഖ്യമന്ത്രിയെയും പാർട്ടി സെക്രട്ടറിയെയും അടക്കമാണ്. അതുകൊണ്ടാണ് കടകംപള്ളിയു കോടിയേരിയും ഈ വിഷയത്തിൽ വാസുവിനെ പിന്തുണച്ചു കൊണ്ടു രംഗത്തുവന്നതും.
പത്മകുമാറിന്റെ വാക്കുകൾ വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്നും ആശയക്കുഴപ്പമുള്ളതായി തോന്നുന്നില്ലെന്നുമാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചു. സർക്കാരിനെയും പാർട്ടിയെയും വിമർശിക്കാതെയാണ് പത്മകുമാർ പ്രതികരിച്ചതെങ്കിലും അദ്ദേഹത്തിന് സർക്കാറിനെതിരെ കടുത്ത അമർഷമുണ്ട്. കമ്മിഷണർക്കെതിരേ സിപിഎം. നേതാവായ പത്മകുമാറിന്റെ പ്രതികരണം. ഇതിനു പിന്നാലെ കമ്മിഷണർ എ.കെ.ജി. സെന്ററിലെത്തി സിപിഎം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.
മാസങ്ങളായി പത്മകുമാറും എൻ. വാസുവും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ തുടരുകയായിരുന്നെങ്കിലും ഇരുവരും തുറന്നു സമ്മതിച്ചിരുന്നില്ല. ഇതിനിടെയാണ് ഇപ്പോഴത്തെ വിവാദം. നയപരമായ കാര്യങ്ങൾ പലതും പ്രസിഡന്റ് അറിയാതെ മറ്റൊരു അധികാരകേന്ദ്രം നിശ്ചയിക്കുന്നു എന്നതാണ് പത്മകുമാറിനെ അസ്വസ്ഥനാക്കിയിരുന്നത്. ബുധനാഴ്ച സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാടോടെ ഇത് രൂക്ഷമായി. യുവതീപ്രവേശവിഷയത്തിൽ വിശ്വാസികൾക്കൊപ്പമെന്ന നിലപാട് സ്വീകരിച്ച പത്മകുമാറിനെ നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനടക്കം വിമർശിച്ചിരുന്നു. എന്നാൽ, കമ്മിഷണറാകട്ടെ സർക്കാർ നിലപാടിനൊപ്പം ഉറച്ചുനിന്നു.
ബോർഡിൽ കമ്മിഷണറും രണ്ട് അംഗങ്ങളും ഒരുപക്ഷത്തും പ്രസിഡന്റ് ഒറ്റയ്ക്കാണെന്നുമാണ് സൂചന. പത്മകുമാറിനെ ഒഴിവാക്കി മുൻപ്രസിഡന്റും ഇപ്പോൾ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനുമായ രാജഗോപാലൻനായരെ പ്രസിഡന്റാക്കാൻ നീക്കമുണ്ടെന്ന പ്രചാരണം ശക്തമാണ്. എന്നാൽ, പത്മകുമാർ രാജിവെക്കുകയോ അദ്ദേഹത്തെ ഒഴിവാക്കുകയോ ചെയ്താൽ ദോഷമാകുമെന്നതിനാൽ ഇതിനു മുതിർന്നേക്കില്ലെന്നാണ് വിവരം. രാജിയെക്കുറിച്ചുള്ള വാർത്തകൾ പത്മകുമാറും തള്ളിക്കളയുന്നു. രാജി സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ല. എന്നെ വേട്ടയാടാനുള്ള ചിലരുടെ ശ്രമമാണ് ഇതിനു പിന്നിലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്ല പത്മകുമാറിനെ മാറ്റില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു.
വഞ്ചിക്കപ്പെട്ടെന്ന വികാരത്തിൽ പത്മകുമാർ
സിപിഎം നേതൃത്വവും മുഖ്യമന്ത്രിയുടെ ഓഫിസും കമ്മിഷണർ വഴി നടത്തിയ ഇടപെടലിന്റെ ഫലമായിരുന്നു സുപ്രീം കോടതിയിലെ ബോർഡ് നിലപാട് എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഇക്കാര്യത്തിൽ സൂചന പോലുമില്ലാതിരുന്ന പത്മകുമാർ, സർക്കാരും കമ്മിഷണറും ചേർന്നു തന്നെ വഞ്ചിച്ചെന്ന നിലപാടിലാണ്. വിധിയെ എതിർക്കുന്നവരുടെ ആക്ഷേപം മുഴുവൻ ബോർഡ് നേരിടേണ്ട സാഹചര്യവുമായി. പ്രതിഷേധം ഭയന്ന് ഏറ്റുമാനൂർ ക്ഷേത്രത്തിലെ ഉത്സവ കൊടിയേറ്റു ചടങ്ങുകളിൽ നിന്നു പത്മകുമാറും ബോർഡ് അംഗങ്ങളും വിട്ടുനിന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക വാഹനത്തിലെ ബോർഡും മാറ്റി.
പത്മകുമാറിനെ സമ്മർദത്തിലാക്കി ബോർഡ് പ്രസിഡന്റ് സ്ഥാനത്തു നിന്നു പുറത്താക്കാൻ നീക്കമെന്നു പ്രചാരണം ശക്തം. മുൻ പ്രസിഡന്റ് എം. രാജഗോപാലൻ നായരെ പ്രസിഡന്റ് ആക്കുന്നതിനും ദേവസ്വം കമ്മിഷണർ എൻ. വാസുവിനെ ഒന്നര മാസം കഴിഞ്ഞു വിരമിക്കുമ്പോൾ ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ചെയർമാനാക്കുന്നതിനും നീക്കമെന്നാണു വാദം. അതേസമയം, ഇപ്പോഴത്തെ സാഹചര്യത്തിൽ പത്മകുമാറിനെ പുറത്താക്കിയാൽ തിരിച്ചടിയാകാനുള്ള സാധ്യത സർക്കാർ കണക്കിലെടുക്കുന്നുണ്ട്. തന്നെ ഒറ്റതിരിഞ്ഞ് വേട്ടയാടാനാവില്ലെന്ന സന്ദേശം പത്മകുമാറും നൽകുന്നു.
അതേസമയം യുവതീപ്രവേശത്തെ അനുകൂലിച്ച് ദേവസ്വം ബോർഡ് ഇതുവരെ ഔദ്യോഗികമായി തീരുമാനമെടുത്തിട്ടില്ലെന്ന സൂചനയുമുണ്ട്. നവംബറിൽ ചേർന്ന യോഗത്തിൽ കോടതിവിധി നടപ്പിലാക്കാൻ തീരുമാനിച്ചെന്നാണു കമ്മിഷണർ എൻ.വാസു പറയുന്നത്. എന്നാൽ, പ്രത്യേക അജൻഡയാക്കി ചർച്ച ചെയ്ത് ഇത്തരമൊരു തീരുമാനം ബോർഡ് പാസാക്കിയിട്ടില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. ഉത്തരവായാൽ സെക്രട്ടറിയുടെ ഒപ്പു വേണം. ഈ നടപടിക്രമങ്ങളൊന്നും പാലിച്ചതായി വിവരമില്ല. നവംബറിലേ തീരുമാനിച്ചതാണെന്നു കമ്മിഷണറും താൻ അറിഞ്ഞിട്ടില്ലെന്നു പ്രസിഡന്റും പറയുമ്പോൾ ബോർഡിലെ ഭിന്നത വ്യക്തം. എന്നാൽ, ദേവസ്വം ബോർഡ് ഭാരവാഹികളുമായി താൻ സംസാരിച്ചെന്നും അവർ തമ്മിൽ ഭിന്നതകളില്ലെന്നു വ്യക്തമായെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സാവകാശ ഹർജി പരിഗണിച്ചില്ലെന്ന വാസുവിന്റെ വാദം തെറ്റ്
അതേസമയം ദേവസ്വം ബോർഡിന്റെ സാവകാശ ഹർജി സുപ്രീം കോടതി പരിഗണിച്ചില്ലെന്ന കമ്മിഷണർ എൻ.വാസുവിന്റെ പരാമർശം വസ്തുതാപരമായി തെറ്റെന്നതിനു കോടതിയുടെ കേസ് പട്ടിക തെളിവ്. 65 കേസുകൾ പരിഗണിച്ചതിൽ 53ാമത്തേതായി ഉൾപ്പെടുത്തിയതു ബോർഡിന്റെ അപേക്ഷയാണ്. പ്രത്യേകാനുമതി ഹർജികളും ട്രാൻസ്ഫർ ഹർജികളും മാത്രം പട്ടികയിൽ നിന്നു മാറ്റുന്നുവെന്നു (ഡീ റ്റാഗ്) കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുമുണ്ട്. ദേവസ്വം ബോർഡ് നിലപാട് മാറ്റിയോയെന്നു ജസ്റ്റിസ് ഇന്ദു മൽഹോത്ര ചോദിച്ചില്ലെന്ന വാസുവിന്റെ വാദവും തെറ്റാണെന്നു കോടതി നടപടികൾ വ്യക്തമാക്കുന്നു.
ബോർഡിനുവേണ്ടി ഹാജരായ രാകേഷ് ദ്വിവേദി വാദം തുടങ്ങി ഏതാനും വാചകങ്ങൾ പറഞ്ഞപ്പോൾതന്നെ ജസ്റ്റിസ് ഇന്ദു മൽഹോത്ര ചോദ്യമുന്നയിച്ചിരുന്നു. അതിനു മറുപടി നൽകിയ ശേഷമാണു ദ്വിവേദി വാദം തുടർന്നത്. വാസു ഉൾപ്പെടെയുള്ള സന്ദർശകർ കോടതി മുറിയുടെ ഏറ്റവും പിൻഭാഗത്തായിരുന്നു. വാസു പറഞ്ഞതു തെറ്റാണെന്ന് അദ്ദേഹത്തെ സുപ്രീം കോടതി അഭിഭാഷകർ ധരിപ്പിച്ചെന്നാണു സൂചന.
സാവകാശ ഹർജി അവതരിപ്പിച്ച് യുവതീപ്രവേശം നീട്ടിവയ്ക്കാനാണ് അഭിഭാഷകരോട് ആവശ്യപ്പെട്ടത്. പകരം യുവതീപ്രവേശ വിധിയെ അനുകൂലിച്ചു. സാവകാശ ഹർജി തീർപ്പായശേഷം മതി കോടതിവിധി നടപ്പാക്കാനുള്ള നീക്കങ്ങൾ എന്നായിരുന്നു തീരുമാനം. കമ്മിഷണർ ഇത് അട്ടിമറിച്ചുവെന്നാണ് ആക്ഷേപം. ഈ അട്ടിമറി നടന്നത് ഡൽഹിയിലാണ് അട്ടിമറി നടന്നത്. ഇതിനു പിന്നിലാരൊക്കെയെന്നു കണ്ടെത്തണമെന്നാണ് പത്മകുമാറിന്റെ വാദം.
അതേസമയം സാവകാശ ഹർജിയിൽ വാദം നടന്നില്ലെന്നും പുനഃപരിശോധനാ ഹർജികൾ നിലനിൽക്കുമോയെന്ന വാദമാണു നടന്നതെന്നും വാസുവും പറയുന്നു. വിധി നടപ്പിലാക്കാൻ ഉത്തരവാദിത്തമുണ്ടെന്നു നവംബറിൽ ബോർഡ് യോഗം തീരുമാനമെടുത്തു. അന്നത്തെ സാഹചര്യത്തിൽ വിധി പൂർണമായും നടപ്പിലാക്കാൻ പരിമിതിയുണ്ടായിരുന്നു. അതുകൊണ്ടാണ് സാവകാശ ഹർജി കൊടുത്തത്. അന്നത്തെ പരിമിതി ഇപ്പോഴില്ല. ദേവസ്വം റിക്രൂട്മെന്റ് ബോർഡ് ചെയർമാൻ എം.രാജഗോപാലൻ നായരും ചേർന്നാണു നിയമവിദഗ്ധരുമായി ചർച്ച നടത്തിയതെന്നും വാസു പറയുന്നു.
ശബരിമല വിഷയത്തിൽ തുടക്കംമുതൽ ആചാരസംരക്ഷണത്തിനായി വാദിച്ചിരുന്ന ബോർഡിന്റെ അഭിഭാഷകൻ, പുനഃപരിശോധനാ ഹർജി പരിഗണിച്ചപ്പോൾ യുവതീപ്രവേശത്തെ അനുകൂലിച്ചു. സ്ത്രീകളോട് വിവേചനം പാടില്ലെന്ന സർക്കാർ നിലപാട് ബോർഡിന്റെ അഭിഭാഷകനും ആവർത്തിക്കുകയായിരുന്നു. ഈ നിലപാട് വഞ്ചനാപരവും വിശ്വാസികളെ ഒറ്റിക്കൊടുക്കലുമാണെന്ന് ബിജെപി.യും കോൺഗ്രസും ആരോപിച്ചതോടെയാണ് വിവാവം മുറുകിയതും ബോർഡ് പ്രതിക്കൂട്ടിലായതും.
Stories you may Like
- പിണറായി പൊലീസ് പേടിക്കുന്ന ഗ്രോ വാസുവിന്റെ ജീവിത കഥ
- ആർക്ക് മുന്നിൽ മുട്ടു മടക്കാൻ ഇല്ലെന്ന ഉറച്ച മനസ്സോടെ ഗ്രോവാസു; ജയിലിൽ തുടരും
- 'കാട്ടുമുയലിനെ വെടിവച്ചിട്ട മാതിരി എട്ട് മനുഷ്യരെ പിണറായി സർക്കാർ വെടിവച്ചിട്ടു'
- ശബരിമലയിൽ വേണ്ടത് മക്ക മോഡൽ വികസനമോ?
- അടിയുറച്ച നിലപാടിൽ ഗ്രോ വാസു; ജാമ്യമെടുക്കില്ലന്ന് കോടതിയെ അറിയിച്ചു;
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്