ഇടുക്കിയിലെ സി.പി.എം നേതാക്കളെ തീറ്റിപോറ്റുന്ന വൻകിട ക്വാറി കമ്പനികൾക്കെതിരെ യുവ ഐഎഎസുകാരൻ; നാല് ഭൂമി തുരപ്പന്മാരോട് 25 കോടി പിഴ ഈടാക്കാൻ സബ് കളക്ടർ; ഇടുക്കി മലനിരകളെ നിത്യമരണത്തിൽ നിന്നും കാക്കാൻ സ്വന്തം കൃത്യം നിർവ്വഹിക്കുന്ന ശ്രീറാമിനെ പുറത്താക്കിയേ മതിയാവൂ എന്ന വാശിയിൽ പാർട്ടി നേതൃത്വം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇടുക്കിയിലെ പുലി മുരകനാണ് ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമൻ. വി എസ് അച്യൂതാനന്ദന്റെ പൂച്ചകൾ പരാജയപ്പെട്ടിടത്താണ് ശ്രീറാം വെങ്കിട്ടരാമൻ പൊരാട്ടം നടത്തുന്നത്. ഇടുക്കിയുടെ മലനിരകളെ സംരക്ഷിക്കുകയാണ് ലക്ഷ്യം. കടുത്ത നടപടികളാണ് ഇതിനായി ഈ യുവ ഐഎഎസ് ഓഫീസർ എടുക്കുന്നത്. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇടുക്കി ജില്ലയിലെ പാറമടകളിൽ കോടിക്കണക്കിനുരൂപ പിഴയീടാക്കാവുന്ന വൻ ക്രമക്കേട് റവന്യൂ സംഘം കണ്ടെത്തി. നാലു പാറമടയിൽമാത്രം അഞ്ചുമുതൽ 15 കോടി വരെ പിഴയീടാക്കാവുന്ന ക്രമക്കേടുകളുണ്ട്. പരിശോധന ജില്ല മുഴുവൻ വ്യാപിപ്പിച്ചാൽ കുറഞ്ഞത് 25 കോടിയെങ്കിലും പിഴയീടാക്കാൻ കഴിയുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഇടുക്കി മലനിരകളെ രക്ഷിക്കാൻ ഇത് അനിവാര്യമാണെന്നാണ് കളക്ടറുടെ നിലപാട്. കൊന്നത്തടി പഞ്ചായത്തിലെ തിങ്കൾക്കാട് ക്വാറി, ദേവികുളം താലൂക്കിലെ ഹൈറേഞ്ച് മെറ്റൽ ക്രഷർ, മാർ ബേസിൽ ഗ്രാനൈറ്റ്സ്, ശാന്തൻപാറ ഗ്രാനൈറ്റ്സ് എന്നീ ക്വാറികൾ റവന്യൂ സംഘം പരിശോധിച്ചു. ക്രമക്കേടുകൾ സംബന്ധിച്ച റിപ്പോർട്ട് മാർച്ച് 20-ന് ജില്ലാ കളക്ടർക്ക് കൈമാറി. ജില്ലയിൽ 25 പാറമടകളുണ്ട്. ബാക്കി 21 പാറമടകൾ ഉടൻ പരിശോധിക്കും. മൂന്നാറിനെ രക്ഷിക്കാൻ ആദ്യ ഘട്ടത്തിൽ റിസോർട്ട് മാഫിയയ്ക്കെതിരെയാണ് സബ് കളക്ടർ നടപടി തുടങ്ങിയത്. അതിന് ശേഷമാണ് ക്വാറിക്കെതിരെ നടപടി തുടങ്ങിയത്. മിക്ക ക്വാറികളുടെയും ലോറികളുടെയും ഉടമകൾ രാഷ്ട്രീയനേതാക്കളുടെയോ ഇവർക്ക് സ്വാധീനമുള്ള ചിലരുടെയോ ബിനാമികളാണെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോർട്ടുമുണ്ട്.
സബ് കളക്ടറുടെ പരിശോധനയിൽ വലിയ ക്രമക്കേടാണ് കണ്ടെത്തിയത്. തിങ്കൾക്കാട് ക്വാറിയിൽമാത്രം കുറഞ്ഞത് രണ്ടരക്കോടി രൂപ പിഴയീടാക്കാനുള്ള ക്രമക്കേട്. ഒന്നോ രണ്ടോ ഏക്കർ സ്ഥലത്തെ പാറപൊട്ടിക്കാൻ അനുമതിയുണ്ടായിരുന്ന ക്വാറി വലിയപ്രദേശത്ത് ഖനനം നടത്തി. 75,000 ഘനമീറ്റർ പാറ അധികമായി പൊട്ടിച്ചു. ഇത് പാറയായി വിറ്റാൽ 8.25 കോടി വില ലഭിക്കും. മെറ്റലാക്കിയാൽ 10 കോടിയിലധികവും.വനപ്രദേശമായി കണക്കാക്കുന്ന കാർഡമം ഹിൽ റിസർവിലെ ഈ ക്വാറി പാരിസ്ഥിതികപ്രശ്നവുമുണ്ടാക്കുന്നു. പാടം നികത്തി, രണ്ടുതോടുകൾ ദിശ മാറ്റി, സമീപ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമവും രൂക്ഷം. മറ്റ് മൂന്നു ക്വാറികളിൽ നാലുകോടിയോളം രൂപ പിഴയീടാക്കാവുന്ന ക്രമക്കേടുകൾ.-ഇങ്ങനെ പോകുന്ന അന്വേഷണത്തിലെ കണ്ടെത്തലുകൾ.
പിഴയടയ്ക്കാൻ ക്വാറിയുടമകൾ തയ്യാറാണെന്നാണ് സൂചന. മിക്ക ക്വാറിയുടമകളും അടുത്ത പെർമിറ്റിന് അപേക്ഷ കൊടുത്തിട്ടുണ്ട്. പിഴയും അതിന്റെ പത്തിരട്ടിയിലധികവും അടുത്ത പെർമിറ്റ് കൊണ്ട് നേടിയെടുക്കാമെന്നതാണ് കാരണം. എന്നാൽ അധികൃതമായി ഒന്നും ചെയ്യാൻ അനുവദിക്കില്ലെന്നാണ് സബ് കളക്ടറുടെ പക്ഷം. ഇതിനായി നിരീക്ഷണം ശക്തമാക്കും. അതുകൊണ്ട് തന്നെ പിഴ നൽകി ക്വാറി തുടങ്ങിയാലും സബ് കളക്ടറുടെ ഇടപെടൽ വിനയാകും. ഇതുമനസ്സിലാക്കി റവന്യൂ സംഘത്തിന്റെ നടപടികൾക്ക് നേതൃത്വം നൽകുന്ന ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ മാറ്റാൻ പാറമടലോബി രംഗത്തിറങ്ങി. സബ് കളക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് ഇടുക്കി ജില്ലയിൽ സി.പി.എം. നേതൃത്വം രണ്ടാഴ്ചയിലേറെയായി പ്രത്യക്ഷസമരത്തിലാണ്. സിപിഐയുമായി ധാരണയുണ്ടാക്കി കളക്ടറെ മാറ്റാനാണ് നീക്കം. എന്നാൽ തിടുക്കത്തിൽ നടപടിയെടുത്താൽ തിരിച്ചടിയുണ്ടാകുമെന്ന് സർക്കാർ കരുതുന്നു. കളക്ടറുടെ ജനപിന്തുണയാണ് ഇതിന് കാരണം.
മൂന്നാറിലെ അനധികൃത കൈയേറ്റത്തിനെതിരേയും റിസോർട്ട് മാഫിയകൾക്കെതിരേയും നിലപാട് കർശനമാക്കിയ സബ് കളക്ടറെ തെറിപ്പിക്കാൻ കരുനീക്കം പുതിയ തലത്തിലേക്ക് കടക്കുകയാണ്. പാർട്ടികളുടേയും നേതാക്കൾ ഇതിനായി രംഗത്തുണ്ട്. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ ൈകയേറ്റഭൂമിയൊഴിപ്പിക്കാൻ സബ്കളക്ടർ ശ്രീറാം വെങ്കിട്ടറാം നടത്തുന്ന നീക്കങ്ങളോട് കടുത്ത എതിർപ്പാണ് സിപിഐ.യും സിപിഎമ്മും പുലർത്തുന്നത്. ഇരുകക്ഷികളുടെയും ജില്ലാനേതൃത്വവും മന്ത്രി എം.എം. മണിയും സബ്കളക്ടറെ മാറ്റണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. കളക്ടറുടെ മുൻകൂർ അനുമതി വാങ്ങാതെ മൂന്നാർ മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇതു ലംഘിച്ചു ചില റിസോർട്ടുകൾ നിർമ്മാണം നടത്തിയിരുന്നു. ഇവയ്ക്കു നേരത്തെ ഇരുന്ന ദേവികുളം ആർഡിഒ സ്റ്റോപ്പ് മെമോ നൽകിയിരുന്നു.
എന്നാൽ, സ്റ്റോപ്പ് മെമോ വകവയ്ക്കാതെ ചിലർ വീണ്ടും നിർമ്മാണം നടത്തി. ഇതിനെതിരേ കർശന നടപടിയുമായി സബ് കളക്ടർ രംഗത്ത് വന്നതാണ് റിസോർട്ട് മാഫിയയെ ചൊടിപ്പിച്ചത്. സ്റ്റോപ്പ് മെമോ വകവയ്ക്കാതെ നിർമ്മാണം നടത്തിയവർക്കെതിരേ ക്രിമിനൽ കേസ് എടുത്തതോടെയാണ് ഇവർ ശ്രീറാമിനെതിരേ തിരിയുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇടുക്കിയിലെ മലനിരകളെ രക്ഷിക്കാനുള്ള നടപടികൾ തുടങ്ങുന്നത്. അതുപോലെ തന്നെ ദേവികുളം മേഖലയിലെ ചില ഇടത് അനുഭാവികളുടെ ഭൂമിക്രമക്കേടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സബ് കളക്ടർ ശക്തമായ നടപടിയെടുക്കുമെന്ന അഭ്യൂഹവും ശക്തമാണ്.റിസോർട്ടുകളിൽ നിന്നു പുഴകളിലേക്കും മറ്റും മാലിന്യമൊഴുക്കുന്നതിനെതിരേയും മറ്റു ജില്ലകളിൽ നിന്ന് ആശുപത്രി മാലിന്യവും മറ്റും കൊണ്ടുവന്നു വനത്തിൽ തള്ളുന്നതിനെതിരേയും സബ് കളക്ടർ എടുത്ത നിലപാടുകൾ പ്രശംസിക്കപ്പെട്ടിരുന്നു.
മൂന്നാറിലെ കയ്യേറ്റങ്ങൾ സംബന്ധിച്ച് വിശദമായി പഠനം നടത്തിയ നിയമസഭാ ഉപസമിതി അവിടെ നിയമങ്ങൾ ലംഘിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ നീക്കം ചെയ്യണമെന്ന് ശുപാർശ ചെയ്തിരുനനു. ഇത് ശ്രീറാമിന്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നതുമാണ്. ഈ സാഹചര്യത്തിലാണ് ശ്രീറാമിനെ മാറ്റാൻ നീക്കം അണിയറയിൽ സജീവമാകുന്നത്. ഇതോടെ കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടത്തിയ മൂന്നാർ ദൗത്യത്തിന് ചിറകൊടിച്ചതുപോലെ ഇപ്പോൾ ഒരു യുവ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമൻ റിസോർട്ട് മാഫിയകൾക്കെതിരെ സ്വീകരിക്കുന്ന ശക്തമായ നിലപാടുകളെ തടയാനാവില്ലെന്ന സ്ഥിതിയാണ് നിയമസഭാ സമിതിയുടെ റിപ്പോർട്ടിലൂടെ ഉണ്ടായത്.
ഇടുക്കിയെ രക്ഷിക്കാൻ അവസാന ശ്രമം എന്ന നിലയിലാണ് മാസങ്ങൾക്കു മുമ്പ് ദേവികുളം സബ്കളക്ടറായി അധികാരമേറ്റ ശ്രീറാം വെങ്കിട്ടരാമൻ കടുത്ത നടപടികൾ കൈക്കൊണ്ടത്. ഇതിൽ പല നടപടികളും ഉന്നത രാഷ്ട്രീയ ബന്ധമുള്ള ചിലരുടെ റിസോർട്ടുകളിലേക്കും എസ്റ്റേറ്റുകളിലേക്കും എത്തിയതോടെയാണ് ജില്ലയിലെ സി.പി.എം നേതൃത്വവും ഇപ്പോൾ സിപിഐ നേതൃത്വവും ഉൾപ്പെടെ ശ്രീറാമിനെതിരെ തിരിഞ്ഞത്. ഇക്കാര്യം മറുനാടൻ റിപ്പോർട്ടുചെയ്തതോടെ വിഷയം വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു. പുതിയ എൽഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് കഴിഞ്ഞവർഷം ജൂലായ് 22ന് ശ്രീറാം മൂന്നാറിലെത്തുന്നത്. ഇപ്പോഴത്തെ സാഹചര്യം മുമ്പ് വി എസ് മൂന്നാർ ദൗത്യം നടത്തിയതിൽ നിന്നും അൽപം ഭിന്നമായിരുന്നു. 2007-08 കാലത്തെ കെട്ടിടം പൊളിക്കലിനും കോലാഹലങ്ങൾക്കുംശേഷം വൺ എർത്ത് വൺ ലൈഫ് എന്ന പരിസ്ഥിതി സംഘടന ഫയൽ ചെയ്ത കേസിൽ, മൂന്നാർ പ്രദേശത്തെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ജില്ലാകളക്ടറുടെ എൻഓസി ലഭിച്ചതിന് ശേഷമേ നടത്താവൂ എന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടിരുന്നു.
എന്നാൽ മൂന്നാർ ടൗൺ ഉൾപ്പെടുന്ന കണ്ണൻ ദേവൻ ഹിൽസ് വില്ലേജിൽ മാത്രമേ ഈ ഉത്തരവ് ഭാഗികമായി പോലും പാലിക്കപ്പെട്ടുള്ളൂ. കണ്ണൻ ദേവൻ കമ്പനി ആദ്യകാലത്ത് തൊഴിലാളികൾക്കായി സ്ഥാപിച്ച പരിമിതമായ സൗകര്യങ്ങളുള്ള ടൗൺഷിപ്പായിരുന്നു മൂന്നാർ. മൂന്നാറിന്റെ വിനോദസഞ്ചാര സാധ്യതകൾ തിരിച്ചറിയപ്പെടുകയും, ഇതു മുന്നിൽക്കണ്ട് 1995 മുതലിങ്ങോട്ട് നിരവധി വ്യാപാര സ്ഥാപനങ്ങളും, ലോഡ്ജുകളും റിസോർട്ടുകളും മുതിരപ്പുഴയാറിന്റെ ഇരുകരകളിലുമായി നിർമ്മിക്കപ്പെടുകയും ക്രമേണ പുഴയുടെതീരം കൂടുതൽകൂടുതൽ കൈയേറപ്പെടുകയും ചെയ്തു. 2015 അവസാനത്തോടെ മുതിരപ്പുഴയുടെ സ്വാഭാവിക ഒഴുക്കിനെവരെ തടസ്സപ്പെടുത്തുന്ന വിധത്തിൽ നിർമ്മാണങ്ങളും കൈയേറ്റങ്ങളും വർദ്ധിച്ച ദയനീയമായ അവസ്ഥ സംജാതമായി.
കോടതി ഉത്തരവ് വന്ന 2010 ജനുവരി മുതൽ 2015 വരെ നിരവധി സബ്കളക്ടർമാരും, ജില്ലാകളക്ടർമാരും വന്നുപോയി. പക്ഷേ, ഇവരിലാരും കോടതി ഉത്തരവ് പാലിക്കാൻ ധൈര്യം കാണിച്ചില്ല. എന്നാൽ ശ്രീറാം നിയമം നടപ്പാക്കി. ഇതാണ് രാഷ്ട്രീയക്കാരുടെ കണ്ണിലെ കരാടായി ഈ ഉദ്യോഗസ്ഥനെ മാറ്റിയതും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്