തിയറ്റർ ജീവനക്കാരിൽ നിന്നും വിവരം അറിഞ്ഞ് ശാരദയിൽ ചെന്ന് ദൃശ്യം ആദ്യം കണ്ടത് ധന്യ അബിദ്; ചൈൽഡ് ലൈൻ കോർഡിനേറ്റർ ശിഹാബിനൊപ്പം ദൃശ്യം കാണാൻ ചെന്നപ്പോൾ തിയറ്റർ ഉടമ ആദ്യം വിസമ്മതിച്ചു; പെൺകുട്ടിയെ കണ്ടെത്തി പരാതി നൽകാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ നേരിട്ട് പരാതി നൽകി; മാതൃഭൂമിക്ക് ദൃശ്യം നൽകിയതും ധന്യ: തിയറ്റർ പീഡനത്തെ പുറംലോകത്ത് എത്തിച്ചത് ഈ മിടുക്കിയുടെ ധീരമായ ഇടപെടൽ
മറുനാടൻ മലയാളി ബ്യൂറോ
പൊന്നാനി: എടപ്പാളിലെ തിയറ്ററിൽ പത്ത് വയസ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നപ്പോൾ ഞെട്ടലോടെയാണ് മലയാളികൾ അത് കണ്ടത്. തിയറ്റർ പോലുള്ള ഒരു പൊതു ഇടത്തിൽ പിഞ്ചു കുഞ്ഞ് പീഡിപ്പിക്കപ്പെട്ടിട്ടും ദിവസങ്ങൾ കഴിഞ്ഞാണ് ആ വാർത്ത പുറം ലോകത്ത് എത്തുന്നത്. വീഡിയോ ദൃശ്യങ്ങൾ സഹിതം ഹാജരാക്കിയിട്ടും ഗൾഫ് മുതലാളിക്കെതിരെ സംഭവത്തിൽ കേസ് എടുക്കാൻ പൊലീസും മടിച്ചു. ഒടുവിൽ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസിലൂടെ പുറം ലോകത്ത് എത്തിയതോടെയാണ് പൊലീസ് കേസ് എടുത്തതും പീഡകനായ മൊയ്തീൻ കുട്ടി എന്ന മധ്യവയസ്കനെ കസ്റ്റഡിയിൽ എടുക്കാൻ ധൈര്യം കാണിച്ചതും.
എന്നാൽ പീഡനത്തിനിരയായ ഈ പെൺകുട്ടിക്ക് നീതി കിട്ടാനും കുറ്റവാളിയെ പുറം ലോകത്ത് എത്തിക്കാനും നിരവധി സമ്മർദ്ദങ്ങളെ അതിജീവിച്ച് പരിശ്രമിച്ചത് ധന്യാ ആബിദ് എന്ന യുവതിയുടെ മിടുക്കാണ്. ധന്യയുടെ ധീരമായ ഇടപെടലിലൂടെയാണ് ഏപ്രിൽ 26ന് പൊലീസിൽ എത്തിച്ച ദൃശ്യങ്ങളിൽ കേസ് എടുക്കാതായതോടെ വാർത്താ ചാനൽ വഴി പുറം ലോകം കണ്ടതും നാണക്കേടിൽ നിന്നും രക്ഷപ്പെടാൻ ഉടനടി കേസ് എടുത്ത് ആളെ അറസ്റ്റ് ചെയ്ത് പൊലീസ് മാതൃകയായതും.
സ്വന്തം ഏരിയയിൽപ്പെട്ട സംഭവം അല്ലാതിരിന്നിട്ടു കൂടി ഒരു പിഞ്ചു കുട്ടിക്ക് നേരെ നടന്ന പീഡന ശ്രമം പുറത്തുകൊണ്ടു വരാൻ ധന്യ നടത്തിയ ധീരമായ ഇടപെടലാണ് കേരളത്തെ ഞെട്ടിച്ച ഈ ദൃശ്യങ്ങൾ പുറം ലോകത്ത് എത്തിച്ചത്. ഈ ദൃശ്യങ്ങൾ പുറത്തെത്തിക്കാനും പ്രതിയെ കണ്ടെത്താനും ധന്യ നടത്തിയ ശ്രമങ്ങളും വളരെ വലുതാണ്.
മാറഞ്ചേരി സർക്കാർ സ്കൂളിലെ ചൈൽഡ്ലൈൻ കോർഡിനേറ്ററാണ് ധന്യ. പീഡന വിവരം പുറത്തെത്തിക്കാൻ ധന്യയ്ക്ക് ഒപ്പം എല്ലാ സയാഹത്തിനും ചൈൽഡ് ലൈൻ പൊന്നാനി സബ് ഓഫിസ് കൊ-ഓർഡിനേറ്റർ ശിഹാബുമുണ്ടായിരുന്നു. തിയറ്ററിലെ പീഡനം ഒരു ബന്ധു വഴി അറിഞ്ഞ സ്കൂൾ കൗൺസലേഴ്സ് സംസ്ഥാന സെക്രട്ടറി ധന്യാ ആബിദ്, പൊന്നാനി ചൈൽഡ് ലൈൻ ഓഫിസിന്റെ സഹായം തേടുക ആയിരുന്നു.
ഏപ്രിൽ 18നാണ് പത്ത് വയസ്സുകാരി തിയറ്ററിൽ വെച്ച് പീഡിപ്പിക്കപ്പെടുന്നത്. ബന്ധു വഴി വിവരം അറിഞ്ഞ ധന്യ ഏപ്രിൽ 21ന് എടപ്പാളിലെ ശാരദാ തിയറ്ററിൽ പോയി സിസിടിവി ദൃശ്യങ്ങൾ കണ്ടു. ശിഹാബിനെയും കൂട്ടി ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിയേറ്ററിൽ പോയി ദൃശ്യങ്ങൾ കാണുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കണ്ട് തിരിച്ചു പോയ ഇവർ ഇത് പെൻഡ്രൈവിൽ വാങ്ങുകയും ചെയ്തു. ദൃശ്യങ്ങൾ വിട്ടു നൽകാൻ തിയേറ്റർ ഉടമകൾ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് ദൃശ്യങ്ങൾ നൽകാൻ തയ്യാറായി.
പിന്നീട് അങ്ങോട്ട് പെൺകുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ധന്യ. കുട്ടിയെ എങ്ങനെ എങ്കിലും രക്ഷിക്കാനുള്ള ശ്രമമായിരുന്നു മൂന്ന് ദിവസം. പലവഴിക്ക് ശ്രമിച്ചെങ്കിലും ഇവർക്ക് കുട്ടിയേയോ അമ്മയേയോ കണ്ടെത്താനായില്ല. പൊലീസിൽ പരാതിപ്പെടും മുമ്പേ കുട്ടി അയാളുടെ കൈയിൽ അകപ്പെട്ടിട്ടുണ്ടാവാനുള്ള സാധ്യതകൾ അന്വേഷിച്ചു. പിന്നീട് പൊന്നാനി ചൈൽഡ് ലൈൻ ഓഫീസിന്റെ സഹായം തേടി. തുടർന്നാണ് ഏപ്രിൽ 26ന് ബുധനാഴ്ച ഷിഹാബ് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
പ്രതിയുടെ കാർ നമ്പർവെച്ച് പ്രതിയുടെ ഫേസ്ബുക്ക് പ്രൊഫൈൽ കണ്ടെത്തിയിരുന്നു. അതിൽ നിന്നും പ്രതി സാമ്പത്തിക ശേഷിയും രാഷ്ട്രീയ സ്വാധീനവുമുള്ള ആളാണെന്ന് മനസ്സിലായി. പെൺകുട്ടിയെ കണ്ടെത്തിയ ശേഷം കുട്ടിയുടെ മൊഴിയുടെ സാന്നിധ്യത്തിൽ പൊലീസിൽ പരാതി നൽകാനായിരുന്നു ധന്യയുടെ ശ്രമം. പ്രതിയുടെ കാർ നമ്പർ വച്ച് ഫേസ്ബുക്ക് പ്രൊഫൈൽ കണ്ടെത്തി. അതിൽ നിന്ന് പ്രതി സാമ്പത്തിക ശേഷിയും രാഷ്ട്രീയ സ്വാധീനവുമുള്ള ആളാണെന്ന് ഇവർക്ക് മനസ്സിലായി.
വിഷയം അറിഞ്ഞ ഉടൻ തന്റെ പഞ്ചായത്തിന്റെയോ സ്കൂളിന്റെയോ പരിധിയിൽ പെടാതിരുന്നിട്ടും ധന്യാ ആബിദ് ഇടപെടുകയായിരുന്നു. തുടർന്ന് സംഭവം പ്രദേശത്തെ കൗൺസിലർ ദീപ്തിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. രണ്ടാഴ്ചയോളം പൊലീസ് സംഭവം ഗൗരവത്തിലെടുത്തില്ല. പ്രതിയുടെ സ്വാധീനത്തിൽപ്പെട്ട് അന്വേഷണം മന്ദഗതിയിലാക്കി. ഇതോടെ, മാധ്യമങ്ങളുടെ സഹായം തേടുകയായിരുന്നെന്ന് ധന്യ പറഞ്ഞു. തുടർന്ന് ശനിയാഴ്ച മാധ്യമങ്ങളിൽ വാർത്ത വന്നതോടെ പ്രതിയെ പൊലീസിന് പിടികൂടേണ്ടി വന്നു.
മാറഞ്ചേരി പഞ്ചായത്തിന് കീഴിലുള്ള പ്രദേശങ്ങളാണ് ധന്യയുടെ പരിധിയിൽ ഉള്ളത്. ഏഴെട്ട് കിലോമീറ്റർ അകലെയുള്ള കുറ്റിപ്പുറം നിയോജക മണ്ഡലത്തിലാണ് സംഭവം നടന്ന തിയറ്റർ. എന്നാൽ ഒരു പിഞ്ചു കുട്ടി ഇത്തരത്തിൽ ആക്രമണത്തിന് ഇരയായപ്പോൾ കൈയും കെട്ടി ഇരിക്കാൻ ധന്യയ്ക്ക് ആയില്ല. ഇതോടെ സംഭവം ധന്യയുടെ ഏരിയയിൽ അല്ലാതിരുന്നിട്ട് കൂടി വിഷയത്തിൽ ധൈര്യത്തോട് കൂടി ഇടപെടുകയായിരുന്നു. പക്ഷേ സ്കൂൾ കൗൺസിലർ എ്ന നിലയിൽ തനിച്ച് ചെല്ലാൻ കഴിയുമായിരുന്നില്ല. ഇതോടെ ഷിഹാബിനെയും ഒപ്പം കൂട്ടി.
സത്യത്തിൽ ആ കുട്ടിയെ ഉപദ്രവിക്കുന്നയാളെ തലക്കടിച്ച് കൊല്ലാനാണ് ആദ്യം തോന്നിയതെന്ന് ധന്യ പറയുന്നു. കാരണം അത്രയും മോശമായ, ഒരു കുഞ്ഞിനോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് അയാൾ ചെയ്തത്. അത് കണ്ടപ്പോൾ അടുത്തിരുന്ന സ്ത്രീ അയാളുടെ രണ്ടാം ഭാര്യയായിരിക്കുമെന്നാണ് ആദ്യത്തെ ചിന്ത പോയത്. അങ്ങനെയാണെങ്കിൽ ആ കുട്ടി നിരന്തരമായി അതിക്രമത്തിനിരയാവുമല്ലോ എന്ന തോന്നലുമുണ്ടായി.
എങ്ങനേയും ആ കുട്ടിയെ കണ്ടെത്തി രക്ഷിക്കുക എന്ന ഉദ്ദേശം മാത്രമേയുണ്ടായിരുന്നുള്ളൂ. അയാളുടെ രണ്ടാം ഭാര്യയുടെ മകളാണെങ്കിൽ അയാളെ കണ്ടെത്തിയാൽ കുട്ടിയെ കണ്ടെത്താമെന്നായിരുന്നു ചിന്ത. തിയേറ്റർ അധികൃതർ വിഷ്വൽ തരാൻ വിസമ്മതിച്ചപ്പോഴും ഇയാളുമായി ബന്ധപ്പെട്ട മറ്റ് ഡീറ്റെയിൽസ് അവരിൽ നിന്ന് കിട്ടുമോ എന്നതായി അടുത്ത ശ്രമം. അതിൽ അവർ പൂർണമായും സഹകരിച്ചു. അയാളുടെ കാറിന്റെ നമ്പർ കൃത്യമായി തിയേറ്ററിൽ നിന്ന് ലഭിച്ചു. ആ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മൊയ്തീൻ കുട്ടി കുടുങ്ങുകയും ചെയ്തത്.
പിന്നീട് നടത്തിയ അന്വേഷണത്തിൽ കുട്ടിക്ക് മൊയ്തീൻ കുട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് കണ്ടെത്തി. അതോടെ കുട്ടിയെ കണ്ടെത്താൻ കഴിയുമോ എന്ന കാര്യവും ആശങ്കയിലായി. തുടർന്ന് സ്കൂൾ കൗൺസിലർമാരും അങ്കണവാടി വർക്കർമാരും വഴി നടത്തിയ അന്വേഷണത്തിൽ മൊയ്തീൻകുട്ടിയുടെ വീട് കണ്ടെത്തി.
തുടർന്നാണ് പൊലീസിൽ ദൃശ്യങ്ങൾ സഹിതം 26ന് പരാതി നൽകുന്നത്. അവിടെയും തടസ്സം ഉണ്ടായിരുന്നു. സ്കൂൾ കൗൺസിലർ എന്ന നിലയിൽ ധന്യയ്ക്ക് പൊലീസിൽ നിയമപരമായി പരാതി നൽകാനാവില്ല. എന്നാൽ ചൈൽഡ് ലൈന് പരാതി നൽകാം. അങ്ങനെ ചൈൽഡ് ലൈൻ കേസ് പൊലീസിന് കൈമാറി. ധന്യ കതണ്ടെത്തിയ തെളിവുകൾ സഹിതമാണ് പരാതി നൽകിയത്
പിന്നീട് ആഴ്ചകളോളം ശിഹാബും ധന്യയും പൊലീസ് നടപടിക്കായി കാത്തുനിന്നു. എന്നാൽ ഒരനക്കവുമുണ്ടായില്ല. പ്രതിയെ സംബന്ധിച്ച് മുഴുവൻ വിവരങ്ങളും ലഭ്യമാക്കിയിട്ടും പൊലീസ് കേസെടുക്കാൻ പോലും തയ്യാറായില്ല. പരാതി നൽകി മൂന്നാഴ്ച പിന്നിട്ടിട്ടും നടപടി ഉണ്ടാകാതായതോട് കൂടിയാണ് ധന്യ ഈ ദൃശ്യങ്ങൾ വാർത്താ ചാനലിന് കൈമാറുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്