ഗോവിന്ദച്ചാമിയെ തൂക്കുകയറിൽ നിന്നും രക്ഷിച്ചത് ക്രിസ്ത്യൻ മിഷിണറിമാരുടെ സംഘടനയോ? ചാർലി എന്ന പേര് മറച്ചുവച്ച് ഗോവിന്ദച്ചാമി എന്ന് പ്രചരിപ്പിച്ചതിന് പിന്നിൽ ഒരു സംഘം വൈദികരോ? തേജസും സംഘപരിവാർ സംഘടനകളും ഒരേ മനസോടെ ഉയർത്തിയ ചോദ്യങ്ങൾക്ക് 'ആകാശപ്പറവകൾ' മറുപടി പറയട്ടെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സൗമ്യവധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ തൂക്കു കയറിൽ നിന്നും രക്ഷിക്കാൻ വേണ്ടി സുപ്രീംകോടതി ഹാജരായ അഡ്വ. ആളൂരിന് ലക്ഷങ്ങൾ പ്രതിഫലം ലഭിച്ചുവെന്നാണ് പുറത്തുവരുന്ന സൂചന. എന്നാൽ, തന്റെ പ്രതിഫലത്തെ കുറിച്ച് ആശങ്കവേണ്ടെന്ന് പറഞ്ഞ് ആളൂർ ഇക്കാര്യം വെളിപ്പെടുത്താതെ പിന്തിരിഞ്ഞ് നിൽക്കുകയാണ്. ഇതിനിടെയാണ് ഗോവിന്ദച്ചാമിയെ രക്ഷിക്കാൻ വേണ്ടി രംഗത്തുവന്നത് മുംബൈ പനവേലുള്ള ഭിക്ഷാടന മാഫിയ ആണെന്ന വാർത്തകൾ പുറത്തുവന്നത്. എന്നാൽ, ഇതിന് പിന്നാലെ പറഞ്ഞു കേൾക്കുന്ന മറ്റൊരു വാർത്ത ഗോവിന്ദച്ചാമിയെ പണമെറിഞ്ഞ് രക്ഷിച്ചതിന് പിന്നിൽ ക്രിസ്ത്യൻ മിഷിണറിമാരുടെ സംഘടനയാണെന്നാണ്. തേജസ് ദിനപത്രമാണ് ഈക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ക്രിസ്തുമതം സ്വീകരിച്ച് ചാർലി തോമസ് എന്ന പേരിലാണ് ഗോവിന്ദച്ചാമി അറിയപ്പെട്ടിരുന്നതെന്നും ഈ പേര് മറച്ചുവച്ച് ഗോവിന്ദച്ചാമിയെന്ന പേരിന് പ്രാധാന്യം നൽകിയതിന് പിന്നിലും ഒരു സംഘം വൈദികരാണെന്നാണ് വാർത്തകൾ. ആഗോള തലത്തിൽ പ്രവർത്തിക്കുന്ന ആകാശപ്പറവകൾ എന്ന ക്രിസ്ത്യൻ മിഷിണറി സംഘടനയാണ് ഗോവിന്ദച്ചാമിക്ക് വേണ്ട നിയമസഹായം ഒരുക്കി നൽകിയതിന് പിന്നിലെന്നാണ് തേജസ് ദിനപത്രത്തിന്റെ റിപ്പോർട്ട്. സംഘപരിവാർ കേന്ദ്രങ്ങളിലും ഇത്തരമൊരു പ്രചരണം നടക്കുന്നുണ്ട്. ഇതേക്കുറിച്ചുള്ള തേജസ് റിപ്പോർട്ടിൽ പറയുനനത് ഇങ്ങനെയാണ്:
2007ലാണ് യാചകനും കുറ്റവാളിയുമായ ഗോവിന്ദച്ചാമി ക്രിസ്തുമതം സ്വീകരിച്ച് ചാർലി തോമസ് എന്ന പേര് സ്വീകരിച്ചത്. തീവണ്ടികളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്റുകളിലും ചില്ലറ മോഷണവും യാചനയുമായി നടന്നിരുന്ന ഗോവിന്ദച്ചാമിയെ മാമോദീസ മുക്കി സുവിശേഷത്തിന്റെ പുതിയ വഴിയിലേക്ക് നയിച്ചത് കോയമ്പത്തൂർ ആസ്ഥാനമായുള്ള ആകാശപ്പറവകളുടെ തമിഴ്നാട് കേന്ദ്രമായിരുന്നു.
ഇന്ത്യയിലെ ഭിക്ഷാടകരെയും ക്രിമിനലുകളെയും മതംമാറ്റുന്നതിനായി ഈ സംഘടന അരനൂറ്റാണ്ട് കാലമായി പ്രവർത്തിച്ചുവരുന്നു. ഇന്ത്യയിൽ മുംബൈ ആണ് വിദേശഫണ്ട് സ്വീകരിച്ചു പ്രവർത്തിക്കുന്ന സംഘടനയുടെ ആസ്ഥാനം. കേരളത്തിലാവട്ടെ കൊച്ചിയിൽ ഫാ. ബിന്യാമിന്റെ നേതൃത്വത്തിലാണ് ആകാശപ്പറവകൾ പ്രവർത്തിക്കുന്നത്. 14 ജില്ലകളിലും ഇവർക്ക് ശാഖകളുണ്ട്. തൃശൂർ ജില്ലയിൽ കുന്നംകുളം ആസ്ഥാനമായാണ് പ്രവർത്തനം. കേരളത്തിലെ ആകാശപ്പറവകളിൽ 20,000 അംഗങ്ങളുണ്ടെന്നാണ് ഏകദേശ കണക്ക്.
2011 ഫെബ്രുവരി രണ്ടിന് ഗോവിന്ദച്ചാമി അറസ്റ്റിലായപ്പോൾ കുറ്റവാളിയുടെ പേരായി പത്രങ്ങളിൽ വന്നത് ചാർലി തോമസ് എന്നായിരുന്നു. എന്നാൽ, ചില ഇടപെടൽ മൂലം തുടർന്നങ്ങോട്ട് വാർത്താമാദ്ധ്യമങ്ങളിൽ സൗമ്യയുടെ ഘാതകനായി ഗോവിന്ദച്ചാമി എന്ന പേരു മാത്രമാണ് അച്ചടിച്ചുവന്നത്. ഇയാൾ മതംമാറി ക്രിസ്ത്യാനിയായ കാര്യം മറച്ചുവയ്ക്കപ്പെടുകയായിരുന്നു. ചാർലി തോമസ് പിടിയിലായ ഉടനെത്തന്നെ ഇദ്ദേഹത്തെ കേസിൽനിന്നു രക്ഷിക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു.
മുംബൈ ഹൈക്കോടതിയിലെ അഭിഭാഷകൻ തൃശൂർ വടക്കാഞ്ചേരിയിലെ ബിജു ആന്റണി എന്ന ബി എ ആളൂരിനെയാണ് ആകാശപ്പറവകൾ ഇതിനായി നിയോഗിച്ചത്. അദ്ദേഹം ഗോവിന്ദച്ചാമിക്കുവേണ്ടി ആറു മാസമാണ് തൃശൂർ അതിവേഗ കോടതിയിൽ വന്ന് ന്യായവാദങ്ങൾ നിരത്തിയത്. സിപിഐ(എം) പ്രാദേശിക നേതാവ് ഉൾപ്പെടെ തൃശൂർ ബാറിലെ പ്രഗൽഭരായ നാല് അഭിഭാഷകരെയും ആളൂർ ഒപ്പംകൂട്ടിയിരുന്നു. ലക്ഷങ്ങളാണ് പ്രതിഫല ഇനത്തിൽ ആളൂരിന് ലഭിച്ചതെന്ന് കരുതപ്പെടുന്നു. ഫീസിനെ ക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ആളൂർ പലപ്പോഴും പല മറുപടികളാണ് നൽകിയത്. ഹൈക്കോടതിയിൽ അപ്പീലിൽ ഒരു മാസത്തോളം ഒരു സംഘം അഭിഭാഷകരുമായാണ് ആളൂർ എത്തിയിരുന്നത്.
ആളൂരിനെ രംഗത്തിറക്കിയതോടൊപ്പംതന്നെ ആകാശപ്പറവകളുടെ കുന്നംകുളം ശാഖയിലെ പ്രവർത്തകർ സൗമ്യയുടെ വീട്ടിലെത്തി അമ്മ സുമതിയേയും സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു എന്നുമാണ് തേജസ് വാർത്ത നൽകിയത്. നേരത്തെ സൗമ്യയുടെ വിചാരണാ വേളയിൽ തേജസിന് പുറമേ മാദ്ധ്യമം ദിനപത്രവും സമാനമായ ആരോപണം ഉന്നയിച്ച് രംഗത്തുവന്നിരുന്നു.
സൗമ്യയുടെ ആത്മാവിനുവേണ്ടി മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കാനെന്ന രൂപത്തിലാണ് അവർ ധവളപ്പാറയിലെ വീട്ടിലെത്തിയത്. ഗോവിന്ദച്ചാമിയെ ചാർളി തോമസാക്കിയ 'ആകാശപ്പറവകളിലെ' അംഗങ്ങളാണ് സൗമ്യയുടെ വീട്ടിലെത്തിയതെന്നായിരുന്നു ആരോപണം. സൗമ്യവധക്കേസിൽ പ്രതിയായ ചാർളി തോമസ് അറസ്റ്റിലായതിന് പിറകെയാണ് ഡൽഹി കേന്ദ്രമായ ഗ്രൂപ്പിന്റെ എറണാകുളം ശാഖയിലുള്ളവർ സൗമ്യയുടെ വീട്ടിലെത്തിയതെന്നുമായിരുന്നു അന്ന് ഇതേക്കുറിച്ച് ഈ പത്രങ്ങൾ നൽകിയ വാർത്ത.
സൗമ്യയുടെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ആളൊഴിഞ്ഞതുമുതലാണ് മതപരിവർത്തനസംഘം ഷൊർണൂരിലെത്തിയത്. പ്രദേശത്തെ മറ്റുസാമുദായിക സംഘടനകളുമായി ചേർന്ന് സമൂഹപ്രാർത്ഥനയെന്നപേരിലായിരുന്നു തുടക്കം. സൗമ്യയുടെ വേർപാടിനുശേഷം നിരന്തരം ബന്ധപ്പെടുകയും വീട്ടിലെത്തുകയും ചെയ്യുന്ന 'ആകാശപ്പറവകളുടെ കൂട്ടുകാരാണ്' ഞങ്ങൾക്ക് ഇപ്പോൾ സാന്ത്വനം നൽകുന്നതെന്ന് അന്ന് സുമതിയുടെ അമ്മ പറയുകയുമുണ്ടായി.
'ദിവ്യകാരുണ്യ ചിരിറ്റബിൾ ട്രസ്റ്റ്' എന്ന പേരിൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന 'സ്വർഗ ദ്വാർ ആശ്രമ്' സ്ഥാപകൻ ഫാ.ജോർജ് കുറ്റൂർ എഡിറ്റർ ആയിട്ടുള്ളതാണ് പുസ്തകവും അക്കാലത്ത് വാർത്തകളിൽ ഇടംപിടിച്ചു. കടന്നുപോകുന്ന ട്രെയിനിനൊപ്പം സൗമ്യയുടെ ചിത്രം ആലേഖനം ചെയ്ത പുസ്തകത്തിൽ 'നിന്റെ സഹോദരി സൗമ്യമോൾ എവിടെ?' എന്ന എഡിറ്റോറിയലും എഴുതിയിരുന്നു. ഫാ.ജോർജ് കുറ്റൂർ എഴുതിയ എഡിറ്റോറിയലിൽ 'ഗോവിന്ദച്ചാമിയെ നാം കഠിനമായി വെറുത്തതുകൊണ്ടോ അവനെതിരെ കൊലവിളി ഉയർത്തിയതുകൊണ്ടോ വലിയ പ്രയോജനമില്ല'. നാമെല്ലാവരിലും അറിഞ്ഞോ അറിയാതെയൊ ഒരു ഗോവിന്ദച്ചാമി ഒളിഞ്ഞും മറഞ്ഞും കിടക്കുന്നില്ലേ?. പ്രാർത്ഥനയും ഉപവാസവും നോമ്പും വഴി നമ്മളിൽ തന്നെ മറഞ്ഞുകിടക്കുന്ന ദുരാശകൾക്കും ദുർവാസനകൾക്കും എതിരെ നമുക്ക് പോരാടാം' എന്ന് ചേർത്തിരിക്കുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിയാണ് അന്ന് തേജസ് പത്രം ഗോവിന്ദച്ചാമിക്ക് പിന്നിൽ ആകാശപ്പറവകൾ എന്ന സംഘടനയാണെന്ന ആരോപണം ഉന്നയിച്ചത്.
അതേസമയം ആകാശപ്പറവകൾ എന്ന സംഘടയുടെ പ്രവർത്തനം പൊതുവേ പൊതുസമൂഹത്തിൽ ശ്ലാഘിക്കപ്പെടുന്നുണ്ട്. അനാഥരുടെയും വീടില്ലാത്തവരുടെയും പുനരധിവാസ പ്രവർത്തനങ്ങളുമായി പ്രവർത്തിക്കുന്ന സംഘടനയാണിതെന്നാണ് പൊതുവിൽ അറിയപ്പെടുന്നത്. എന്നാൽ, ഗോവിന്ദച്ചാമിക്ക് നിയമസഹായം ലഭ്യമാക്കിയതും തൂക്കുകയറിൽ നിന്ന് രക്ഷിച്ചതും ഈ സംഘടനയാണെന്ന് തേജസും, സംഘപരിവാർ സംഘടനകളും ഒരുപോലെ ഉയർത്തുന്ന ഈ ആരോപണത്തിന് മറുപടി പറയേണ്ടത് ആകാശപ്പറവകൾ തന്നെയാണ്. എന്നാൽ, ഇതുവരെ അവർ അത്തരമൊരു കാര്യത്തിന് മുതിർന്നിട്ടില്ല. അങ്ങനെ വ്യക്തമായ മറുപടി നൽകാത്തിടത്തോളം സമാന ആരോപണങ്ങൾ വീണ്ടും സംഘടനക്കെതിരെ ഉയരുകയും ചെയ്യുമെന്നത് ഉറപ്പാണ്.
Stories you may Like
- 2021ൽ പിണറായിയേയും സഖാവ് ജോസഫൈനേയും കുറ്റപ്പെടുത്തിയ മയൂഖാ ജോണി 2023ൽ പറയുന്നത് മറുനാടൻ ഗൂഢാലോചന
- ഡോ. വന്ദന ദാസ് വധം: പ്രതി സന്ദീപ് 5 ദിവസം കസ്റ്റഡിയിൽ
- വാളയാറിലെ നീതിമാനെ എത്തിക്കാൻ കുടുംബം; വണ്ടിപ്പെരിയാറിൽ അപ്പീലിൽ നീതിയെത്തുമോ?
- വണ്ടിപ്പെരിയാറിലും കുടുംബത്തിന് വേണ്ടത് ഈ പോരാളിയെ
- ശാന്തിഗിരിയിൽ ശിഷ്യപൂജിതയിൽ നിന്ന് ദീക്ഷ സ്വീകരിച്ച് 22 പേർ സന്യാസിനിമാരായി
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍