ആബേൽ അച്ചൻ ശിഷ്യന്മാരായി കലാഭവനിൽ വെച്ച് കണ്ടുമുട്ടി; ദേ മാവേലി കൊമ്പത്തിൽ തുടങ്ങിയ ബന്ധം 'ദേ പുട്ടിലും' വിവാദങ്ങളിലും വരെ ഒരുമിച്ചു; സിനിമയിലും ജീവിതത്തിലും താങ്ങും തണലുമായി നിന്നു; പൊലീസ് സ്റ്റേഷന്റെ പടികയറിയതും ഒരുമിച്ച്; ഒരു പാത്രത്തിൽ ഉണ്ട് ഒരു പായിൽ കിടന്ന് വളർന്ന വഴി പിരിയാത്ത ദിലീപ്-നാദിർഷാ സൗഹൃദ കഥ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വർഷങ്ങൾക്കു മുമ്പ് ഞങ്ങൾ മിമിക്രിയും സ്റ്റേജ് ഷോയുമായി അലഞ്ഞു നടന്ന നാളുകളിൽ, പരിപാടി കഴിഞ്ഞ് രാത്രി പുട്ടുതേടി ഒരുപാട് അലഞ്ഞിട്ടുണ്ട്. ഞങ്ങളുടെ ഇഷ്ടവിഭവമായ പുട്ടു കിട്ടാതെ പലപ്പോഴും പൊറോട്ടയാണ് കഴിക്കേണ്ടി വന്നിട്ടുള്ളത്. പല കടകളിൽ കയറിയിട്ടുണ്ടെങ്കിലും ഒടുവിൽ പൊറോട്ടയിൽത്തന്നെ ഞങ്ങൾ ശരണം പ്രാപിച്ചിട്ടുണ്ട്. അന്നത്തെ രസകരമായ ഓർമ്മകൾ കൂടി ദേ പുട്ടിന് പിന്നിലുണ്ട്.-ഇതായിരുന്നു പുട്ടുകട തുടങ്ങിയപ്പോൾ ആത്മമിത്രമായ ദിലീപും നാദിർഷായും പ്രതികരിച്ചത്.
1998 ൽ വൻ ഹിറ്റായി മാറിയ 'ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം' എന്ന ഹാസ്യ പാരഡി കാസറ്റിലൂടെയാണ് ദിലീപ് നാദിർഷാ കൂട്ടുകെട്ടിന്റെ ജൈത്രയാത്ര തുടങ്ങുന്നത്. ഇതിനുശേഷം ഈ ടീം സ്വന്തമായി നിർമ്മിച്ച കോമഡി കാസറ്റാണ് 'ദേ മാവേലി കൊമ്പത്ത് ' അതും വൻ ഹിറ്റായി. വർഷങ്ങൾക്കു ശേഷം ജീവിതം തന്നെ ഹിറ്റാക്കി മാറ്റിയ ഈ താരങ്ങൾ ദേ പുട്ടുമായി രംഗത്തെത്തി. ദേ മാവേലി കൊമ്പത്തിലെ ദേ യും ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടത്തിലെ പുട്ടും ചേർത്തുവച്ചാണ് 'ദേ പുട്ട്' എന്ന ഭാഗ്യനാമം ഉണ്ടായതതെന്ന് ദിലീപും നാദിർഷയും പറയുന്നു. അതും വമ്പൻ വിജയും. അങ്ങനെ മുന്നേറുമ്പോഴാണ് കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമെത്തുന്നത്. അവിടേയും ഇരുവരും പൊലീസിന്റെ കണ്ണിൽ സംശയാലുക്കളാകുന്നു. ഇഴപിരിയാത്ത സൗഹൃദം തന്നെയാണ് അമ്മയിലെ 'രണ്ട് മക്കളെ' കുഴപ്പത്തിൽ ചാടിക്കുന്നതും.
കേരളത്തിന്റെ ഇഷ്ട വിനോദങ്ങളിൽ ഒന്നായി മിമിക്രി എന്ന കലാരൂപം മാറിയതിനു പിന്നിൽ ഒരു കലസ്നേഹിയുടെ പേരുണ്ട്. ആബേലച്ചൻ. ഉത്സവപറമ്പുകളെ കീഴടക്കിയ മിമിക്സ് പരേഡ് എന്ന മുഴുനീള ഹാസ്യ പരിപാടിയുടെ ശില്പി അപൂർവ്വമായി മാത്രം ചിരിക്കുന്ന ഫാദർ ആബേൽ ആണ്. മരണം വരെ കലാഭവൻ എന്ന സ്ഥാപനത്തിൽ നേതൃസ്ഥാനത്ത് പ്രവർത്തിച്ച ആബേലച്ചന്റെ ശിഷ്യ സമ്പത്ത് മലയാള ചലച്ചിത്ര -ടെലിവിഷൻ വ്യവസായത്തിന്റെ നെടുംതൂണുകളാണ്. സിദ്ദിഖ് -ലാൽ , ജയറാം , ദിലീപ് , നാദിർഷാ തുടങ്ങി എണ്ണിയാൽ തീരില്ല ആ പട്ടിക. ഈ ആബേൽ അച്ചന്റെ പിന്തുണയുമായായണ് ദിലീപും നാദിർഷായും സ്റ്റേജിലെ താരങ്ങളാകുന്നത്. പിന്നീട് കാസറ്റിലൂടെ വെള്ളിത്തിരയിലേക്കും. ഇവിടെയെല്ലാം സൗഹൃദം നിലനിർത്തി ഇരുവരും മുന്നേറി. മോഹൻലാലും പ്രിയദർശനും എന്നതിന് സമാനമായ സൗഹൃദ കൂട്ടായി ഇവരുടെ പേര് ചർച്ചയുമായി.
ഇന്നസെന്റിനെ മാവേലിയായി അവതരിപ്പിച്ചത് ദിലീപും നാദിർഷായും ചേർന്നായിരുന്നു. തൊണ്ണൂറുകളിൽ ചൂടപ്പം പോലെ വിറ്റഴിഞ്ഞ ഹാസ്യ പാരഡി. വിഡി രാജപ്പന്റെ ഹാസ്യ കഥാപ്രസംഗത്തെ വെല്ലുന്ന അവതരണം. പാരഡിയിൽ നാദിർഷാ ഉസ്താദായി. അവതരണത്തിൽ ദിലീപും. ജയറാമിന് ശേഷം കലാഭവന്റെ സുവർണ്ണകാലം. അബേലച്ചന്റെ മിടുക്കന്മാരായ ശിഷ്യന്മാരായി ദിലീപും നാദിർഷായും കലാഭവൻ മണിയും അബിയും കലാഭവൻ സാജനുമായി. എൻ എഫ് വർഗ്ഗീസിന്റെ മേൽനോട്ടത്തിൽ ലാൽ ജോസിന്റെ സഹകരണവും കലാഭവനെ സ്റ്റേജുകളിൽ സ്റ്റേജുകളിലേക്ക് നയിച്ചു. ഇതിനിടെയാണ് ആബേലച്ചന്റെ പിന്തുണയിൽ ദേ മാവേലി കൊമ്പത്ത് എത്തുന്നത്. ഇതോടെ ദിലീപും നാദിർഷായും മലയാളിയുടെ മനസ്സിലെ പ്രിയമുഖങ്ങളായി.
അങ്ങനെ ഇന്നും ഇന്നലെയും തുടങ്ങിയ കൂട്ടുകെട്ടല്ല നാദിർഷയും ദിലീപും തമ്മിലുള്ളത്. കാൽ നൂറ്റാണ്ടുകൾക്ക് പുറകോട്ട് പോണം ഒറ്റ ചങ്കായ ഈ സുഹൃത്തുക്കളുടെ കഥ അറിയണമെങ്കിൽ. ജീവിതത്തിന്റെ എല്ലാ പ്രതിസന്ധികളിലും ഒപ്പമുണ്ടാകുമെന്ന് കരുതിയ പലരും പാതിവഴിയിൽ ഇറങ്ങിപ്പോയപ്പോഴും എല്ലാ പ്രശ്നങ്ങളിലും ദിലീപിനൊപ്പം നിന്ന കട്ട ഫ്രണ്ടാണ് നാദിർഷ. അതിപ്പോൾ മഞ്ജു വാര്യറുമായുള്ള രഹസ്യ വിവാഹത്തിലായാലും കാവ്യയുമായുള്ള പരസ്യ വിവാഹത്തിലായാലും നാദിർഷയ്ക്ക് ഇങ്ങനെയൊക്കയെ ആവു. നടി ആക്രമിക്കപ്പെട്ട കേസിലും ദിലീപിനെ ഒറ്റയ്ക്ക് പൊലീസിന് മുമ്പിലേക്ക് എറിഞ്ഞ് കോടുക്കാൻ നാദിർഷയ്ക്ക് കഴിയില്ല. ദിലീപിനോടൊപ്പം തന്നെ പൊലീസ് ക്ലബ്ബിൽ കയറാനും നാദിർഷായുണ്ടായി. മഹാരാജാസ് കോളേജിൽ പഠിക്കുമ്പോൾ മിമിക്രി കളിച്ചും പാരഡി പാടിയുമാണ് ദിലീപും നാദിർഷയും സൗഹൃദം തുടങ്ങുന്നത്. കലാഭവനിലൂടെ ഇരുവരും കൂടുതൽ അടുത്തു. അബി, നാദിർഷ, ദിലീപ് തുടങ്ങിയവർ ചേർന്ന് ഇറക്കിയ 'ദേ മാവേലി കൊമ്പത്ത്' എന്ന പാരഡി കാസറ്റിലൂടെ ഇരുവരും സൗഹൃദ ബന്ധം അരക്കിട്ടുറപ്പിച്ചു.
ഏഷ്യാനെറ്റിലെ കോമിക്കോള എന്ന പരിപാടിയിലൂടെയാണ് ഇരുവരും മിനിസ്ക്രീനിൽ മുഖം കാണിക്കുന്നത്. പിന്നീട് കമലിന്റെ അസിസ്റ്റന്റായി ദിലീപ് സിനിമയിൽ എത്തിയപ്പോൾ കൊച്ച് കൊച്ച് വേഷങ്ങളിൽ അഭിനയിച്ച് നാദിർഷയും സിനിമയിൽ ചുവടുറപ്പിച്ചു. ത്രിമൻ ആർമിയും മാനത്തെ കൊട്ടാരവും ദിലീപിനെ മലയാള സിനിമയിലെ ശ്രദ്ധേയമുഖമാക്കി. ജയറാമിന്റെ പിന്തുണയായിരുന്നു ഇതിനെല്ലാം കാരണം. ഏഴരക്കൂട്ടം എന്ന സിനിമയിലൂടെ ദിലീപ് നായകനായി സിനിമയിൽ എത്തിയപ്പോൾ നാദിർഷയും ആ സിനിമയിൽ മുഖം കാണിച്ചു. സല്ലാപത്തിൽ മഞ്ജുവാര്യരും ദിലീപും ഒന്നിച്ചു. ഈ പുഴയും കടന്ന് എന്ന കമൽ ചിത്രം ഈ ജോഡിയെ ജനപ്രിയമാക്കി. ചന്ദ്രനുദിക്കുന്ന ദിക്കിൽ ദിലപീന് താര പദവിയും നൽകി. പിന്നെ പതിയെ മഞ്ജുവിന്റെ കല്ല്യാണം. ജോക്കറും മീശമാധവനും കുഞ്ഞിക്കൂനനും ചാന്തുപൊട്ടും ദലീപിനെ ജനപ്രിയ താരമാക്കി. സിഐഡി മൂസയും കൊച്ചിരാജാവുമെല്ലാം ജനപ്രിയ നായകന്റെ പിറവിക്കും കാരണമായി. അപ്പോഴും ചങ്ങാതിക്കൂട്ടത്തിൽ ഒപ്പം നിർത്തിയത് നാദിർഷായെ ആയിരുന്നു.
ഫർണ്ണിച്ചർ കട മുതൽ ഹോട്ടൽ വ്യവസായം വരെ ദിലീപ് തുടങ്ങി. പിന്നെ തിയേറ്ററും മൾട്ടി പ്ലക്സുകളുമെല്ലാം. ഇവിടെയല്ലം ചങ്ങാതിയെയും ദിലീപ് ഒപ്പം തന്നെ നിർത്തി. ഏറ്റവും അടുത്ത വിശ്വസ്തനായും ബിസിനസ് പങ്കാളിയായും. പാരഡി പാട്ടുകളും സിനിമയിൽ ചെറിയ ചെറിയ വേഷങ്ങളുമായി തിളങ്ങിയ നാദിർഷ പിന്നീട് ഗായകനായും സിനിമ സംവിധായകനായും വളർന്നപ്പോൾ എല്ലാ പിന്തുണയുമായും ദിലീപും ഉണ്ടായിരുന്നു. രണ്ടാം വിവാഹത്തിന് ശേഷം കാവ്യയും ദിലീപും അമേരിക്കയിൽ കറങ്ങാൻ പോയതും മകളെ ഒപ്പം കൂട്ടാതെ പോയതും ഫേസ്ബുക്കിൽ വൻ വിവാദമായിരുന്നു. തൊട്ടടുത്ത നിമിഷം തന്നെ മകളെ അമേരിക്കയിലെത്തിച്ചും ഫോട്ടോ എടുത്തും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തും വിവാദങ്ങളിൽ നിന്നും ദിലീപിന്റെ മുഖം രക്ഷിച്ചതും നാദിർഷയാണ്. നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണിയുടെ ഓഡിയോ ലോഞ്ചിനും ദിലീപ് എത്തിയിരുന്നു.
കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ എന്ന ചിത്രം നാദിർഷ സംവിധാനം ചെയ്തപ്പോൾ അതിന് പണം മുടക്കിയതും ദിലീപാണ്. ദിലീപിന്റെ പല ബിസിനസ് സംരംഭങ്ങളിലും പങ്കാളിയുമാണ് നാദിർഷ. എറണാകുളത്തെ ദിലീപിന്റെ ഹോട്ടലായ ദേ പുട്ടിലും നാദിർഷയ്ക്ക് പങ്കാളിത്തം ഉണ്ട്. ആക്രമണത്തിനിരയായ നടിയുമായി ദിലീപിനുള്ള ഭൂമി ഇടപാടിലും നാദിർഷയ്ക്കും പങ്കുണ്ടെന്നാണ് പറഞ്ഞ് കേൾക്കുന്നത്. മഞ്ജുവും ദിലീപും എന്തുകൊണ്ട് പിരിഞ്ഞു എന്നതിലും യഥാർത്ഥ കാരണം അറിയാവുന്ന ഒരേ ഒരാളും നാദിർഷയാണ്. ദിലിപ് -കാവ്യ വിവാഹം കഴിഞ്ഞതോടെ വാർത്തകളിൽ ഇടംപിടിച്ച മറ്റൊരാളാണ് നടനും സംവിധായകനും ദിലീപിന്റെ അടുത്ത സുഹൃത്തുമായ നാദിർഷ. ദിലീപ്- കാവ്യ വിവാഹത്തിന് ചുക്കാൻ പിടിച്ചത് നാദിർഷയാണെന്ന തരത്തിലുള്ള വാർത്തകൾ മാഗസിനുകളിലും സോഷ്യൽ മീഡിയകളിലും പ്രചരിച്ചിരുന്നു. വാർത്തകൾ വ്യാജമാണെന്നും എല്ലാവരേയും പോലെ താനും വിവാഹത്തിന്റെ തലേദിവസമാണ് വിവാഹക്കാര്യം അറിഞ്ഞതെന്ന് നാദിർഷ പ്രതികരിച്ചിരുന്നു. പക്ഷേ മലയാളികളാരും ഈ വാക്കുകളെ വിശ്വസിച്ചില്ല. കാരണം ദിലീപും നാദിർഷായും തമ്മിലെ ബന്ധം മലയാളിക്ക് അത്രമേൽ അറിയാമായിരുന്നു.
ഒടുവിൽ ദിലീപ്-നാദിർഷ ചിത്രം യാഥാർത്ഥ്യമാകുന്നുവെന്ന വാർത്തയുമെത്തി. ദിലീപ് ചിത്രങ്ങളുടെ മാർക്കറ്റ് വീണ്ടെുടുക്കാനാണ് ആത്മസുഹൃത്തുക്കൾ ഒന്നിക്കുന്നതെന്നും വിലയിരുത്തലെത്തി. മമ്മൂട്ടി ചിത്രമാണ് അടുത്തതായി ചെയ്യുന്നതെന്ന് നാദിർഷ പ്രഖ്യാപിച്ചിരുന്നെങ്കിലും തിരക്കഥയും താരങ്ങളുടെ ഡേറ്റുമെല്ലാം ഒത്തുവന്നാൽ ആദ്യം ദിലീപ് ചിത്രത്തിലേക്ക് കടക്കുകയായിരുന്നു. നാദിർഷ സംവിധായകനാകുന്നുവെന്ന റിപ്പോർട്ട് വന്നപ്പോൾ തന്നെ ദിലീപ് നായകനാകുമെന്നായിരുന്നു വാർത്തകൾ. എന്നാൽ തന്റെ ആദ്യ ചിത്രത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവരെയാണ് നാദിർഷാ് നായകരാക്കിയത്. രണ്ടാം ചിത്രത്തിൽ തിരക്കഥാകൃത്ത് വിഷ്ണു ഉണ്ണികൃഷ്്ണനാണ് നായകനായത്. ഇതും വൻ വിജയമായി. ഇതിനിടെ അമേരിക്കൻ യാത്രയിലും നാദിർഷായുടെ മികവാണ് വിജയ രഹസ്യമായതും. അതുകൊണ്ട് തന്നെ ദിലീപിന് വേണ്ടി നാദിർഷാ ഒരുക്കുന്ന ചിത്രത്തിൽ പ്രേക്ഷകരുടെ പ്രതീക്ഷയും ഏറി.
ഇതിനിടെയാണ് നടിയെ ആക്രമിക്കപ്പെട്ട കേസ് എത്തുന്നത്. ആദ്യമുതൽ തന്നെ ഗൂഢാലോചനയിൽ നടന്റെ പേര് ഉയർന്നു കേട്ടു. എല്ലാം തീർന്നെന്ന് കരുതുമ്പോൾ പൾസർ സുനിയുടെ വെളിപ്പെടുത്തൽ. ഒപ്പം ഉയർന്നു കേട്ട സംവിധായകന്റെ പേരിൽ ആദ്യം പറഞ്ഞു കേട്ടത് മറ്റ് ചില പേരുകളായിരുന്നു. ഇതിനിടെയാണ് നാടകീയമായി പൊലീസ് നാദിർഷായെ വില്ലനാക്കുന്നത്. ഇതോടെ ഈ സിനിമാ സുഹൃത്തുക്കൾ വിജയ വഴയിൽ നിന്ന് കഥയിലെ വില്ലനുമായി. പരസ്പരം താങ്ങും തണലുമായി നിന്ന ദിലീപും നാദിർഷായും ഇപ്പോഴും ഒരുമിച്ചാണ്. വെല്ലുവിളികളെ ചെറുത്ത് തോൽപ്പിക്കുമെന്ന് ഇരുവരും ഒറ്റ സ്വരത്തിൽ പറയുകയുമാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്