രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ദിലീപിന് ഉടനൊന്നും പുറത്തിറങ്ങാനാവില്ലെന്ന് വ്യക്തമായതോടെ സിനിമാ ലോകം സമ്പൂർണ്ണ പ്രതിസന്ധിയിൽ. ദിലീപിന്റെ പൂർത്തിയായ സിനിമയായ രാമലീലയുടെ സംവിധായകൻ വമ്പൻ പ്രശ്നത്തിലുമായി. ഹൈക്കോടതിയിൽ നിന്ന് പുറത്തുവന്ന എതിർ പരാമർശങ്ങൾ ദിലീപിന്റെ മോചന സാധ്യതയേയും പ്രതിച്ഛായയേയും തകർക്കുകയാണ്. 25 കോടി മുതൽമുടക്കി ടോമിച്ചൻ മുളകുപാടം ഏറെ പ്രതീക്ഷയോടെയാണ് ഈ സിനിമ നിർമ്മിച്ചത്. മുഴുവൻ കാശും പോകുന്ന അവസ്ഥയിലാണ്. ദിലീപിനെ നായകനാക്കിയ കമ്മാരസംഭവം പകുതി ചിത്രീകരണം പൂർത്തിയായിരുന്നു. ഇതും ഇനി നടക്കാനിടയില്ല. പ്രഫസർ ഡിങ്കനും മുടങ്ങും. ഇതോടെ മലയാള സിനിമ വമ്പൻ പ്രതിസന്ധിയിലേക്ക് പോവുകയാണ്. ഇന്നലത്തെ കോടതി വിധിയോടെ ദിലീപിനെ പരസ്യമായി പിന്തുണയ്ക്കാൻ ആർക്കും പറ്റാത്ത സ്ഥിതിയും വന്നു.
ഇതിനിടെയാണ് ഉന്നതരും കുടുങ്ങുമെന്ന അവസ്ഥയെത്തുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള നിർമ്മാതാവും നടിയും ഗായികയും ആണ് സംശയ നിഴലിലുള്ളത്. കാവ്യാമാധവനേയും അമ്മയേയും വീണ്ടും ചോദ്യം ചെയ്യുമെന്ന ആശങ്കയും സജീവം. ഇതോടെ മലയാള സിനിമയിൽ വമ്പൻ പ്രതിസന്ധിയാണ് ഉടലെടുക്കുന്നത്. തിയേറ്ററുകളിലേക്കുള്ള ജനത്തിരക്ക് കുറഞ്ഞിട്ടുണ്ട്. ഉജ്ജ്വല അഭിപ്രായം കേട്ടിട്ടും ദൃക്സാക്ഷിയും തൊണ്ടുമുതലും പോലും വമ്പൻ കളക്ഷൻ നേടിയില്ല. പുലിമുരകുന്റെ ത്രിഡിയും ശ്രദ്ധിക്കാതെ പോയി. അങ്ങനെ പ്രതിസന്ധി അതിരൂക്ഷമാണ്. ഇതിനിടെയാണ് ഗായികയും നടിയും സംശയ നിഴലിലാകുന്നത്.
ടിവിയിൽ താരങ്ങളുടെ ഷോകളേയും ഈ ആരോപണങ്ങളെ ബാധിക്കുന്നുണ്ട്. ഭാവിയിൽ താരങ്ങളെ അവതരാകരാക്കുന്നത് ചാനലുകൾ പലതവണ ആലോചിച്ചേ തീരുമാനിക്കൂ. ഇതിലെല്ലാം ഉപരി സിനിമാക്കാരെ ആശങ്കപ്പെടുത്തുന്നത് തിയേറ്ററുകളിലെ തിരക്ക് കുറഞ്ഞത് തന്നെയാണ്. മൾട്ടി പ്ലക്സുകളുടെ വരവോടെ കുടുംബ പ്രേക്ഷകർ തിയേറ്ററുകളിൽ സജീവമായി. ഇത് പുത്തനുണർവ്വ് ഉണ്ടാക്കുകയും ചെയ്തു. നടിയെ ആക്രമിച്ച വിവാദം ഇതാണ് തകർക്കുന്നത്. ഇതിനൊപ്പം മോഹൻലാലിന്റെ വില്ലനും എന്ന് റിലീസ് ചെയ്യുമെന്ന് ആർക്കും ഉറപ്പില്ല. പ്രതിസന്ധി മറികന്ന ശേഷം ഇറക്കാമെന്നാണ് ധാരണ. ഈ ഓണക്കാലത്ത് മലയാള സിനിമയുടെ ഗ്ലാമറിനെ ഈ വിവാദം കുറയ്ക്കുമെന്നും വിലയിരുത്തലുണ്ട്. താരങ്ങളുടെ പരസ്യങ്ങൾ വമ്പൻ ബ്രാൻഡുകളും ഒഴിവാക്കുന്നു.
മലയാള സിനിമയിൽ രാമലീലയാണ് വലിയ പ്രതിസന്ധിയെ നേരിടുന്നത്. ഈ മാസം ആദ്യമായിരുന്നു റിലീസ് നിശ്ചയിച്ചത്. ഇതിന് തൊട്ടുമുമ്പായിരുന്നു ദിലീപിന്റെ അറസ്റ്റ്. ഇതോടെ നീട്ടിവച്ചു. ദിലീപിന് അനുകൂല സഹതാപ തരംഗ ഉണ്ടാക്കാനായി ചില പൊടിക്കൈകളുമായി ടീസർ പുറത്തിറങ്ങി. നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റമൊന്നും ചെയ്തില്ലെന്ന് പറഞ്ഞു വയ്ക്കുന്നതായിരുന്നു ടീസർ. എന്നാൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ തള്ളി. രാമലീലയുടെ ടീസർ പങ്കുവച്ച വികാരത്തിന് എതിരായ വിധിയാണ് പുറത്തുവന്നത്. ഇതോടെ രാമലീല വമ്പൻ പ്രതിസന്ധിയിലായി. അഴിക്കുള്ളിൽ ദിലീപ് കിടക്കുമ്പോൾ ഈ സിനിമ ഇറക്കിയാൽ നാലു നിലയിൽ പൊട്ടും. അങ്ങനെ പുലിമുരുകനിൽ കിട്ടിയ ലാഭം രാമലീലയിലൂടെ മുകളുപാടത്തിന് നഷ്ടമാകുന്നു. ദിലീപിന് ജാമ്യം കിട്ടില്ലെന്ന് ഉറപ്പായതോടെ കാര്യങ്ങൾ കൈവിട്ടു പോയെന്ന് ടോമിച്ചൻ തിരിച്ചറിയുന്നു.
ഇത് തന്നെയാണ് ഗോകുലം ഗോപാലന്റേയും അവസ്ഥ. കമ്മാര സംഭവം നിലച്ച മട്ടാണ്. കന്നി ചിത്രത്തിന് എന്തെങ്കിലും സംഭവിച്ചാൽ തീരുന്നത് സംവിധായകന്റെ കരിയറാണെന്നാണ് സിനിമയിലെ പൊതു വിശ്വാസം. ഇവിടെ പ്രതിസന്ധിയിലായ മൂന്ന് ചിത്രങ്ങളുടേയും സംവിധായകർ അവരുടെ കന്നിചിത്രത്തിനായാണ് ദിലീപിനെ നായകനാക്കിയത്. രാമലീലയുടെ അരുൺ ഗോപിയും പ്രഫസർ ഡിങ്കന്റെ സംവിധായകൻ രാമചന്ദ്രബാബുവും അണിയറയിൽ ഒരുക്കുന്നത് അവരുടെ കന്നി സംവിധായക ചിത്രങ്ങളാണ്. ക്യാമറാമാനെന്ന നിലയിൽ ദേശീയ ശ്രദ്ധ നേടിയ രാമചന്ദ്രബാബു പ്രഫസർ ഡിങ്കനുമായെത്തുന്നതിനെ സിനിമാ ലോകം പ്രതീക്ഷയോടെയാണ് കണ്ടത്. ഇതെല്ലാം കൂടി മലയാള സിനിമയ്ക്ക് ഉണ്ടാക്കുന്നത് താങ്ങാവാത്തതിലും വലിയ തിരിച്ചടിയാണ്.
ഇതിൽ ഏറ്റവും വലിയ പ്രതിസന്ധി കുമാര സംഭവത്തിനാണ്. ദിലീപില്ലാതെ ഈ ചിത്രം ഒരിക്കലും പൂർത്തിയാക്കാൻ കഴിയില്ല. ദിലീപും മുരളീഗോപിയും മുഖ്യവേഷത്തിലെത്തുന്ന കുമാരസംഭവം ഏതാണ്ട് ചിത്രീകരണം പൂർത്തിയാവുകയും ചെയ്തു. മുരളീ ഗോപി തന്നെ രചന നിർവഹിക്കുന്ന ചിത്രത്തിൽ തമിഴ്നടൻ സിദ്ധാർത്ഥും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഐ വി ശശി, ലാൽജോസ്, ശ്യാമപ്രസാദ്, രഞ്ജിത്ത് തുടങ്ങിയ സംവിധായകരോടൊപ്പം അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട് സംവിധായകൻ രതീഷ് അമ്പാട്ട്. ഏറെ പ്രതീക്ഷയുമായാണ് ജനപ്രിയ നായകന്റെ ചിത്രത്തിലേക്ക് രതീഷ് അമ്പാട്ട് കാര്യങ്ങളെത്തിച്ചത്.
എന്നാൽ നടിയെ ആക്രമിക്കപ്പെട്ട കേസ് എല്ലാം മാറ്റി മറിച്ചു. ഇത് പൂർത്തിയാകുമോ എന്ന് പോലും ആർക്കും ഉറപ്പില്ലാത്ത അവസ്ഥയിലാണ് ഇപ്പോൾ. വലിയ പ്രതിസന്ധി ഘട്ടത്തിലാണ് ഗോകുലം ഗോപാലനും. ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ ഗോകുലത്തിൽ നിന്ന് പിടിച്ചെടുത്തത് ആയിരം കോടി രൂപയാണ്. ഈ പ്രതിസന്ധിക്കിടെയാണ് കുമാര സംഭവവുമായി ഗോകുലം ഗ്രൂപ്പ് മുന്നോട്ട് പോയത്. ജനപ്രിയ നായകന്റെ ഇമേജിൽ കുടുംബ പ്രധാന്യമുള്ള കഥയാണ് പറയുന്നത്. ഇത് തനിക്ക് ആശ്വാസമാകുമെന്നാണ് ഗോകുലം കരുതിയത്. വമ്പൻ സ്റ്റാർ കാസ്റ്റിലുള്ള ചിത്രം ഇപ്പോൾ മുടുങ്ങുന്നത് ഗോകുലത്തിന് ഇരുട്ടടിയാണ്. ദിലീപ് അഴിക്കുള്ളിലായതോടെ ഈ സിനിമയുടെ ഭാവി പൂർണ്ണമായും അടഞ്ഞു.
ദിലീപിന്റെ മറ്റൊരു ചിത്രം പ്രൊഫസർ ഡിങ്കനാണ്. ഒരാഴ്ചത്തെ ഷൂട്ടിങ്ങാണ് നടന്നത്. അമ്പത് ലക്ഷത്തോളം ഈ ബിഗ് ബജറ്റ് സിനിമയ്ക്കായി മുടക്കി കഴിഞ്ഞു. എന്നാൽ ഇനിയെന്ന് ഈ സിനിമ തുടങ്ങാനാകുമെന്ന് ആർക്കും ഉറപ്പില്ല. ഡിങ്കോയിസ്റ്റുകൾ ഇതിനെ ഡിങ്ക ദൈവത്തിന്റെ കോപമായും ചിത്രീകരിക്കുന്നു. ഡിങ്കന്റെ പേര് ദുരുപയോഗം ചെയ്താൽ ഇതുണ്ടാകുമെന്ന് അവർ നേരത്തെ പറഞ്ഞിരുന്നതുമാണ്. ഈ പരിഹാസത്തിനേക്കാൾ നിർമ്മാതാവിനെ ചിന്തിപ്പിക്കുന്നത് ചിത്രത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കകളാണ്. ഈ സിനിമ ഉപേക്ഷിക്കുന്നതിനെ കുറിച്ചു പോലും നിർമ്മാതാവ് ചിന്തിക്കുന്നുണ്ട്. ഇനി ചിത്രവുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന ഉപദേശമാണ് പലരും നിർമ്മാതാവിന് നൽകുന്നത്. ഇതോടെ കൈനഷ്ടം നിർമ്മാതാവിന് ഉറപ്പായി കഴിഞ്ഞു. മറ്റൊരു നടനെ നായകനാക്കി ഉടനെ ചിത്രം ചെയ്യുന്നതും മോശം ചർച്ചകളിലേക്ക് കാര്യങ്ങളെത്തിക്കും. അതുകൊണ്ട് തന്നെ പ്രൊഫസർ ഡിങ്കനെന്ന സിനിമയുടെ കഥ കഴിയുകയാണ്.
ദിലീപ് പ്രൊഫസർ ഡിങ്കനായി എത്തുന്ന ത്രിഡി ചിത്രം ഛായാഗ്രഹണം നിർവഹിച്ച് സംവിധാനം ചെയ്യുന്നത് രാമചന്ദ്രബാബുവാണ്. പ്രശസ്ത കാമറമാനായിരുന്ന രാമചന്ദ്രബാബു ആദ്യമായി സംവിധായകനാകുന്ന ഈ ചിത്രത്തിൽ നയികയായി നിശ്ചയിച്ചിരുന്നത് നമിത പ്രമോദാണ്. കുമാര സംഭവത്തെ പോലെ ഇവിടേയും സംവിധാകൻ അരങ്ങേറ്റക്കാരനാണ്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലാദ്യമായി നിശ്ചല ഛായാഗ്രഹണവും ത്രിഡിയിൽ ചിത്രീകരിക്കുന്ന സിനിമകൂടിയായിരുന്നു് പ്രൊഫസർ ഡിങ്കൻ. സ്റ്റിൽ ഫോട്ടോഗ്രാഫർ ആർ. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ പത്തോളം പേർ അതിനായി ഈ സിനിമയിലുണ്ട്. സഞ്ചരിക്കുന്ന ലാബ് അടക്കമുള്ള പ്രത്യേക സംവിധാനങ്ങൾ ഒരുക്കി. ഇതിനിടെയാണ് ദിലീപ് അഴിക്കുള്ളിലായത്.
Stories you may Like
- ഡിങ്കൻ റിയാസും സംഘവും പിടിയിൽ
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- ഭൂമിക്കപ്പുറം ജീവജാലങ്ങളുണ്ടെന്ന സത്യം തിരിച്ചറിഞ്ഞ് ഞെട്ടി ലോകം
- ഇപ്പോൾ ഇ ഡി പിടിച്ച് പൊല്ലാപ്പ്; നടി ജാക്വിലിൻ വീണ്ടും വിവാദങ്ങളിൽ
- മൂന്നാം ലോക മഹായുദ്ധത്തിന്റെ തുടക്കം റഷ്യ ബ്രിട്ടനെ ആക്രമിച്ചെന്നും വിദഗ്ദ്ധർ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്