രാമലീല റിലീസിന് മുമ്പ് ജനപ്രിയ നായകനെ പുറത്തിറക്കും; 'അടവുനയം' രൂപപ്പെടുത്താൻ 'കാര്യക്കാർ' അരയും തലയും മുറുക്കി രംഗത്ത്; ജ്യുഡീഷ്യറിയെ സ്വാധീനിക്കാൻ കരുക്കൾ നീക്കി വമ്പൻ സ്രാവിന്റെ ബന്ധുവും; പഴുതുകളടച്ച് ജാമ്യ ഹർജിയെ എതിർക്കാൻ അന്വേഷണ സംഘവും: അങ്കമാലി കോടതിയിലെ ജാമ്യഹർജി കൃത്യമായ ആസുത്രണത്തോടെ; ദിലീപിനേയും നാദിർഷായേയും കാവ്യയേയും രക്ഷിച്ചെടുക്കാൻ അണിയറയിൽ കളികൾ
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: ദിലീപ് അങ്കമാലി കോടതിയിൽ ജാമ്യഹർജി നൽകിയിത് കൃത്യമായ ആസൂത്രണത്തോടെയെന്ന് സൂചന. അങ്കമാലി കോടതി ജാമ്യം നിഷേധിച്ചാൽ ഹൈക്കോടതിയിൽ വീണ്ടും ജാമ്യഹർജി സമർപ്പിക്കുന്നതിന് അവസരം ലഭിക്കും.ഇങ്ങിനെ സമർപ്പിക്കുന്ന ജാമ്യഹർജി പരിഗണിക്കുക നാദിർഷയുടെ മുൻകൂർ ജാമ്യഹർജി പരിഗണിച്ച ജസ്റ്റീസ് ഉബൈദിന്റെ ബഞ്ചിലായിരിക്കുമെന്നാണ് ദിലീപിന്റെ അടുപ്പക്കാരുടെ കണക്കുകൂട്ടൽ. എന്നാൽ സുപ്രീംകോടതി ഉത്തരവ് ഇതിന് തടസ്സമാകുമെന്നും സൂചനയുണ്ട്. ഒരാളുടെ ജാമ്യഹർജി പരിഗണിച്ച ബഞ്ച് തന്നെയാകണം വീണ്ടും അത് പരിഗണിക്കേണ്ടതെന്നാണ് സുപ്രീംകോടതി ഉത്തരവ്. ഈ സാഹചര്യത്തിൽ ദിലീപിന്റെ ജാമ്യ ജസ്റ്റീസ് സുനിൽ തോമസിന്റെ ബഞ്ചിലേ എത്തുവെന്നും വിലയിരുത്തലുണ്ട്.
നാദിർഷയുടെ കാര്യത്തിൽ പ്രൊസിക്യൂഷനെ വിമർശിക്കുന്ന തരത്തിൽ ജസ്റ്റീസ് ഉബൈദിന്റെ ഭാഗത്തുനിന്നും പരാമർശമുണ്ടായതിൽ ദലീപ് പക്ഷം സന്തുഷ്ടരാണ്. തങ്ങളുടെ കാര്യത്തിലും കോടതിയിൽ നിന്നും അനുകൂല നിലപാട് ഉണ്ടാവുമെന്ന് തന്നെയാണ് ഈ വിഭാഗം കരുതുന്നത്. ദിലീപ് പക്ഷം ഉന്നതതലത്തിൽ ചില നീക്കുപോക്കുകൾ ഉണ്ടാക്കിയതായി ഊഹാഭോഗങ്ങളും പ്രചരിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ ഏറെ പഴികേട്ട ഒരു നടൻ ഇടപെടൽ നടത്തിയെന്നാണ് സൂചന. ഈ മാസം 28ന് രാമലീല റിലീസ് ചെയ്യും. ്അതിന് മുമ്പ് ദിലീപിനെ പുറത്തു കൊണ്ടു വരാനാണ് നീക്കം. നാദിർഷാ കേസിലെ പരാമർശങ്ങൾ മുഖവിലയ്ക്കെടുത്താൽ ദിലീപിന് ജാമ്യം കിട്ടുമെന്നാണ് ഇവരുടെ പ്രതീക്ഷ. വമ്പൻ സ്രാവിന്റെ ബന്ധുവിന്റെ ചില കള്ളക്കളിലും അണിയറയിൽ സജീവമാണ്. ഇതും കാര്യങ്ങൾ അനുകൂലമാക്കുമെന്ന് ദിലീപിന്റെ അടുപ്പക്കാർ പറയുന്നു.
ജാമ്യഹർജിയിൽ സ്വീകരിക്കേണ്ട 'അടവുനയം' രൂപപ്പെടുത്താൻ കൊച്ചിയിലും കോഴിക്കോട്ടും ദിലീപിന്റെ 'കാര്യക്കാർ' പലവട്ടം യോഗം ചേർന്നതായും പറയപ്പെടുന്നു. ഇതിനിടെ നാദിർഷയ്ക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്നുള്ള കടുത്ത നീക്കങ്ങൾക്ക് തയിടാൻ കോടിക്കോട് സ്വദേശീയായ വ്യാപാരി സംഘടന നേതാവും ശക്തമായി രംഗത്തുണ്ടെന്നുള്ള പ്രചാരണവും ശക്തിപ്പെട്ടിട്ടുണ്ട്. പൊലീസ് ചോദ്യം ചെയ്യലിന് വിളിക്കുമെന്ന് വാർത്ത പ്രചരിച്ച ഉടനെ നാദിർഷ ആശുപത്രിയിലായിരുന്നു. ആശുപത്രിയിൽ കഴിയവേ നേതാവിനെ ബന്ധപ്പെട്ട് നാദിർഷ സഹായം തേടിയെന്നും ഇക്കാര്യത്തിനായി ഭരണതലത്തിലെ സ്വാധീനം പ്രയോജനപ്പെടുത്തണമെന്ന് നാദിർഷ ഇദ്ദേഹത്തോട് അഭ്യർത്ഥിച്ചുവെന്നും മറ്റുമുള്ള പ്രാചാരണങ്ങളും സിനിമവൃത്തങ്ങളിൽ വേരുന്നിയിട്ടുണ്ട്.
നേതാവിന്റെ ഇടപെടലിനെത്തുടർന്ന് ദിലീപിന് ജാമ്യം ലഭ്യമാക്കുന്നതിനും നാദിർഷയെ കേസിൽ നിന്നും രക്ഷിച്ചെടുക്കുന്നതിനുമായി പ്രമുഖരുടെ ഒരുനിര തന്നെ രംഗത്തിറങ്ങിയതായും അല്പം ചുറ്റിവളഞ്ഞിട്ടാണെങ്കിലും ലക്ഷ്യം നേടാൻ ഈ വിഭാഗം ശക്തമായ നീക്കങ്ങൾ ആരംഭിച്ചതായും പറയപ്പെടുന്നു. പൊലീസ് കുറ്റപത്രം സമർപ്പിച്ചാൽ ദിലീപിന് ജാമ്യം ലഭിക്കുന്നതിനുള്ള സാദ്ധ്യത കുറയുമെന്നാണ് നിയമവൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ഈ സാഹചര്യത്തിലാണ് സർവ്വതന്ത്രവും പയറ്റി ദിലീപിനെ പുറത്തെത്തിക്കാൻ വിവിധകോണുകളിൽ നിന്നുള്ള നീക്കം ശക്തിപ്പെട്ടിട്ടുള്ളതെന്നാണ് പൊതുവേയുള്ള നിഗമനം. അതിനിടെ നാദിർഷായുടെ ജാമ്യ ഹർജിയിൽ പ്രോസിക്യൂഷൻ നിറം മങ്ങിയാണ് പ്രവർത്തിച്ചതെന്ന പരാതി അന്വേഷണ സംഘത്തിനുണ്ട്.
രണ്ടാഴ്ചക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് പ്രൊസിക്യൂഷൻ കഴിഞ്ഞ ദിവസം നാദിർഷയുടെ ജാമ്യഹർജി പരിഗണിച്ചപ്പോൾ കോടതിയെ അറിയിച്ചിരുന്നു. ഇതിനിടെയാണ് ദിലീപ് മജിസ്ട്രേട്ട് കോടതിയിൽ ജാമ്യാപേക്ഷ നൽകി. അപേക്ഷ നാളെ പരിഗണിക്കും. റിമാൻഡിൽ 60 ദിവസം കഴിഞ്ഞതിനാൽ സോപാധിക ജാമ്യം അനുവദിക്കണമെന്ന് ദിലീപ് അപേക്ഷയിൽ പറയുന്നു. പ്രതിയെ 90 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ സൂക്ഷിച്ചു തെളിവുകൾ ശേഖരിക്കാനും സാക്ഷി മൊഴികൾ രേഖപ്പെടുത്താനും അന്വേഷണ സംഘത്തിനു നിയമപരമായ അവകാശമുണ്ടെന്നാണു പൊലീസിന്റെ നിലപാട്. കാവ്യമാധവന്റേയും നാദിർഷായുടേയും അറസ്റ്റ് ഒഴിവാക്കാനാണ് നീക്കങ്ങളെന്നും പൊലീസ് തിരിച്ചറിയുന്നു.
കെ.ബി. ഗണേശ്കുമാർ എംഎൽഎ അടക്കമുള്ളവർക്കു ജയിലിൽ ദിലീപിനെ സന്ദർശിക്കാൻ ചട്ടം ലംഘിച്ചു അനുവാദം നൽകിയെന്ന പൊലീസിന്റെ പരാതിയിൽ മജിസ്ട്രേട്ട് ആലുവ സബ്ജയിൽ സൂപ്രണ്ടിന്റെ റിപ്പോർട്ട് വാങ്ങിയിരുന്നു. സന്ദർശനങ്ങൾ ജയിൽ നിയമങ്ങൾ പാലിച്ചാണെന്ന റിപ്പോർട്ടാണ് സൂപ്രണ്ട് സമർപ്പിച്ചത്. നടിയെ ഉപദ്രവിച്ച കേസ് സംബന്ധിച്ചു ഗണേശ്കുമാർ ജയിൽ സന്ദർശനശേഷം സംസാരിച്ചിട്ടില്ലെന്നാണു സൂപ്രണ്ടിന്റെ റിപ്പോർട്ട്. സബ്ജയിൽ സന്ദർശക ഡയറി വരുത്തി കോടതി പരിശോധിച്ചു. ഈ മാസം രണ്ടു മുതൽ അഞ്ചുവരെ ദിലീപിനെ ജയിലിൽ സന്ദർശിച്ചവരുടെ പട്ടിക കോടതി വാങ്ങി. ജയിൽ സന്ദർശനശേഷം പുറത്തിറങ്ങിയ ഗണേശ്കുമാർ എംഎൽഎ നടത്തിയ പ്രസ്താവനകൾ വിവാദമായത് അന്വേഷണസംഘം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
മജിസ്ട്രേറ്റ് കോടതിയിൽ അഡ്വക്കറ്റ് ഫിലിപ്പ് ടി ജോൺ മുഖേനയാണ് ദിലീപ് ജാമ്യഹർജി നൽകിയത്. നേരത്തെ രണ്ടു തവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യ ഹർജി തള്ളിയിരുന്നു. നടിയുടെ നഗ്നചിത്രം എടുത്ത് നൽകാൻ പറഞ്ഞു എന്ന് മാത്രമാണ് കേസെന്നും ദിലീപ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയിൽ പറയുന്നു. 60 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ ജാമ്യം നൽകാവുന്ന കുറ്റങ്ങളാണ് തനിക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേണവുമായി പൂർണമായും സഹകരിക്കും. തനിക്കെതിരെയുള്ള ആരോപണങ്ങൾ ഗൂഢാലോചനയുടെ ഫലമാണെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. തിങ്കളാഴ്ച നാദിർഷായുടെ ജാമ്യഹർജി കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ ദിലീപ് ജാമ്യാപേക്ഷ നൽകുന്നത് നീട്ടിവയ്ക്കുമെന്നായിരുന്നു സൂചനകൾ. എന്നാൽ ദിലീപ് ജാമ്യഹർജി നൽകി മുന്നോട്ടുപോവുകയായിരുന്നു.
ഇതുകൂടാതെ ദിലീപിനെ ആലുവ ജയിലിൽ സന്ദർശിച്ചവരുടെ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് ജയിൽ സൂപ്രണ്ട് കോടതിയിൽ സമർപ്പിച്ചു. ഗണേശ് കുമാർ എംഎൽഎ അരമണിക്കൂർ ദിലീപുമായി ജയിലിൽ വെച്ച് സംസാരിച്ചു. അവരുടെ സംസാരത്തിൽ അസ്വഭാവികത ഉണ്ടായിരുന്നില്ലെന്നും ജയിലിന് പുറത്തുവന്നിട്ട് ഗണേശ് നടത്തിയ പ്രസ്താവനകൾ തങ്ങളുടെ പരിധയിൽ വരുന്നതല്ലെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ജയിൽ സൂപ്രണ്ട് വ്യക്തമാക്കുന്നു. അതിനിടെ രാമലീല സിനമയുടെ പ്രദർശനത്തിന് പൊലീസ് സംരക്ഷണം നൽകാൻ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടമായിരുന്നു ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കേസ് അവസാനിക്കുന്നത് വരെ സിനിമ റിലീസ് ചെയ്യാതിരുന്നാൽ വൻ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. ജൂലൈ 21നായിരുന്നു രാമലീലയുടെ റിലീസ് തീരുമാനിച്ചിരുന്നത്.
Stories you may Like
- ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ് വി ഭാട്ടി ചുമതലയേറ്റു
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- തകർന്നടിഞ്ഞ് ഹൈദരബാദ്; കാവ്യ മാരനെ വിമർശിച്ച് ആരാധകർ
- കണ്ണ് തുറപ്പിച്ചത് ജസ്റ്റീസ് ദേവൻരാമചന്ദ്രന്റെ ആ ഇടപെടൽ; 'ആനവണ്ടിക്കാർ' സദ്യയുണ്ണുമ്പോൾ
- ഏറ്റവും വിലയേറിയ താരമായി കമ്മിൻസ്, താരലേലത്തിൽ മിന്നും താരമായി കാവ്യ മാരൻ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍