ദിലീപിന്റെ അറസ്റ്റോടെ തീയേറ്ററിൽ നിന്നും പുറത്തേക്ക് ചാടിയ സിനിമാ പ്രേമികളെ തിരിച്ചു കൊണ്ടു വരാൻ മമ്മൂട്ടിക്കും മോഹൻലാലിനും കഴിയുമോ? താരരാജാക്കന്മാർക്ക് പിടിക്കാനാവാത്തവരെ തിരിച്ചു പിടിക്കാൻ നിവിൻ പോളിക്കും സാധിക്കുമോ? രണ്ട് മാസമായി വരണ്ട് പോയ മലയാള സിനിമ ഓണത്തിന് ശ്രമിക്കുന്നത് ജീവന്മരണ പോരാട്ടത്തിന്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ദിലീപിന് അമ്പതാം ദിവസത്തിലും ഹൈക്കോടതി ജാമ്യം നൽകുന്നില്ല. മലയാള സിനിമയെ നിയന്ത്രിച്ചിരുന്ന താരാരാജാവിന്റെ ജയിൽ വാസം പ്രേകഷകരേയും സ്വാധീനിച്ചു. തിയേറ്ററുകളിലേക്ക് ആരും എത്തുന്നില്ല. രണ്ട് മാസമായി വലിയ പ്രതിസന്ധിയിലാണ് മലയാള സിനിമ. ഏറെ പ്രശംസ പടിച്ചു പറ്റിയ തൊണ്ടിമുതലും ദൃക്സാക്ഷിയും പോലും വലിയ ചലനമുണ്ടാക്കിയില്ല. സാധാരണ നിലയിൽ കോടികൾ വാരി പടമായി മാറേണ്ടതായിരുന്നു തൊണ്ടി മുതലും ദൃക്സാക്ഷിയും. തമിഴ് ചിത്രമായ വിക്രം വേദയും മികച്ച അഭിപ്രായം തേടി. അജിത്തിന്റെ വിവേകവും ആദ്യ രണ്ട് ദിവസം ഫാൻസുകാരെ ആകർഷിച്ചു. അതിന് അപ്പുറം തമിഴ് ചിത്രത്തിനും കേരളത്തിൽ തരംഗമാകാനാവുന്നില്ല. അതിനിടെയാണ് ഓണക്കാലം എത്തുന്നത്. മലയാളികൾ ആവേശത്തോടെ തിയേറ്ററിലെത്തുന്നത് ഓണക്കാലത്താണ്. ഇത്തവണ എന്തു സംഭവിക്കുമെന്ന് ആർക്കും അറിയില്ല.
തൊണ്ണൂറുകളോടെയാണ് മലയാള സിനിമയുടെ നിയന്ത്രണം മോഹൻലാലും മമ്മൂട്ടിയും ഏറ്റെടുത്തത്. അതിന് ശേഷം ഉയർച്ച താഴ്ചകളെ സ്വാധീനിച്ചത് ഈ നടന്മാരുടെ സിനിമകളായിരുന്നു. എന്നാൽ അഞ്ച് വർഷമായി ഇവരുടെ ഇടപെടൽ കുറഞ്ഞു. യുവതാരങ്ങൾ വിപണിയിലെ താരമായി. ന്യൂജെൻ സിനിമകളിലൂടെ കൊച്ച് ചിത്രങ്ങൾ പോലും വമ്പൻ വിജയകഥ രചിച്ചു. അങ്ങനെ തിയേറ്ററുകൾ ഉണർന്നു. കൂടുതൽ പ്രേക്ഷകർ മൾട്ടി പ്ലക്സുകളിലെ അത്യാധുനികത ആസ്വദിക്കാനെത്തി. ഇതിനിടെ കഴിഞ്ഞ ക്രിസ്മസ് കാലത്ത് ലിബർട്ടി ബഷീറിന്റെ ഏകപക്ഷീയ നിലപാടുകൾ ഇൻഡസ്ട്രിയെ പിടിച്ചുലച്ചു. സിനിമകളൊന്നും തിയേറ്ററിലെത്തിയില്ല. ഇതിന് അവസാനം കുറിച്ചത് ദിലീപിന്റെ നേതൃത്വത്തിലെ പുതിയ സംഘടനയായിരുന്നു. ഇനിയൊരിക്കലും പ്രതിസന്ധിയുണ്ടാകില്ലെന്ന് ഉറപ്പിക്കാനുള്ള ഇടപടെലായി താരരാജാവിന്റെ നീക്കത്തെ വിലയിരുത്തി. എന്നാൽ ഈ ഓണക്കാലത്ത് ദിലീപിന്റെ അറസ്റ്റ് തന്നെ സിനിമാ ലോകത്തെ പിടിച്ചുലയ്ക്കുന്നു
കാലമായി മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് ഓണക്കാലത്ത് മത്സരത്തിന് എത്തുന്നത് പതിവില്ലായിരുന്നു. ന്യൂജെൻ സിനിമകൾ തിയേറ്റർ കീഴടക്കിയതോടെ താരരാജാക്കന്മാരുടെ പ്രസക്തി കുറയുകയും ചെയ്തു. നിവിൻ പോളിയും ഫഹദ് ഫാസിലുമെല്ലാം വിജയ ചിത്രങ്ങളുമായി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളായി. പൃഥ്വി രാജും സ്വന്തം സ്പെയ്സ് കണ്ടെത്തി. പൃഥ്വിയുടെ ചിത്രങ്ങൾക്ക് മികച്ച ഇനിഷ്യലും ലഭിക്കുമായിരുന്നു. എന്നാൽ ദിലീപ് അകത്തായ ശേഷമെത്തിയ ടിയാൻ ആകെ തളർന്നു. പൃഥ്വിയുടെ സിനിമയ്ക്ക് ലഭിക്കുന്ന സാധാരണ കളക്ഷൻ പോലും ലഭിച്ചില്ല. ദിലീപിന്റെ അറസ്റ്റിന്റെ സാഹചര്യത്തിൽ സിനിമയെ കൈയിലെടുക്കാനുള്ള ശ്രമത്തിൽ നിന്ന് ചിലർ പിന്മാറിയതും അതുകൊണ്ട് മാത്രമായിരുന്നു. തിയേറ്ററിൽ പ്രേക്ഷകരെത്തിയില്ലെങ്കിൽ വ്യവസായം തളരും. പല തിയേറ്ററുടമകളും കോടികൾ മുടക്കി നവീകരിച്ചത് സിനിമയോടുള്ള പ്രേക്ഷക താൽപ്പര്യം തിരിച്ചറിഞ്ഞായിരുന്നു. അവരും ദിലീപിന്റെ അറസ്റ്റോടെ നിരാശയിലായി.
ഈ ഓണക്കാലത്ത് കാര്യങ്ങൾ മാറ്റിയെടുക്കാനായിരുന്നു ശ്രമം. ദിലീപിന് ജാമ്യം കിട്ടുമെന്നും താരരാജാവ് പുറംലോകത്ത് എത്തുമ്പോൾ അത് പുത്തനുണർവ്വാകുമെന്നും കരുതി. ദിലീപിന്റെ രാമലീല പോലും തിയേറ്ററിലെത്തിക്കാമെന്ന പ്രതീക്ഷയിലായിരുന്നു നിർമ്മാതാവ് ടോമിച്ചൻ മുളക് പാടം. ഇന്നത്തെ കോടതി വിധിയോടെ ഈ പ്രതീക്ഷയെല്ലാം തെറ്റുകയാണ്. ദിലീപ് ഉടനൊന്നും പുറത്തിറങ്ങില്ലെന്ന് എല്ലാവർക്കും ഉറപ്പായി. ഇതോടെ ഓണചിത്രങ്ങളെ കരുതലോടെ തിയേറ്ററിലെത്തിക്കുകയായാണ് സിനിമാ പ്രവർത്തകർ. മോഹൻലാലും മമ്മൂട്ടിയും നിവിൻ പോളിയും പൃഥ്വരാജും ഓണത്തിന് സിനിമകളുമായെത്തും. ചെറുകിടക്കാരാരും ഈ ഓണത്തിന് സിനിമ ഇറക്കാൻ മടിക്കുന്നു. ഇൻഡസ്ട്രിയുടെ ഏറ്റവും വലിയ പ്രതീക്ഷ വെളിപാടിന്റെ പുസ്കതത്തിലാണ്. ലാൽ ജോസ് മോഹൻലാലിനെ നായകനാക്കി ആദ്യമായെടുക്കുന്ന ചിത്രം തരംഗമാകുമെന്നാണ് ഏവരുടേയും പ്രതീക്ഷ.
ഇടക്കാലത്ത് ലാൽ ചിത്രങ്ങൾക്ക് പ്രിയം കുറഞ്ഞിരുന്നു. എന്നാൽ പുലിമുരുകൻ കാര്യങ്ങൾ മാറ്റി മറിച്ചു. 150 കോടി ക്ലബ്ബിലെത്തുന്ന ആദ്യ മലയാള നായകനായി ലാൽ മാറി. ഈ മാന്ത്രിക സ്പർശം ഓണക്കാലത്തും മലയാളത്തെ രക്ഷിക്കുമെന്നാണ് സിനിമാ ലോകത്തിന്റെ അടക്കം പറച്ചിൽ. മോഹൻലാലിന്റെ വില്ലൻ മാറ്റിവച്ചാണ് വെളിപാടിന്റെ പുസ്തകം റിലീസിന് എത്തുന്നത്. ബി ഉണ്ണികൃഷ്ണനും വില്ലനേക്കാൽ ആദ്യം വെളിപാടിന്റെ പുസ്തകം തീയേറ്ററിലെത്തേട്ടേയെന്ന നിലപാട് എടുത്തുവെന്നാണ് സൂചന. കുടുംബ പ്രേക്ഷകരെ മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രവും ആവേശത്തിലാക്കുമെന്നാണ് പ്രതീക്ഷ. അകന്നു നിൽക്കുന്ന ഏല്ലാവരേയും രണ്ട് സൂപ്പർതാരങ്ങൾ വീണ്ടും തിയേറ്ററിലെത്തിച്ച തങ്ങളുടെ പ്രേക്ഷക സ്വാധീനം വീണ്ടും തെളിയിക്കുമെന്നാണ് ഇൻഡസ്ട്രിയുടെ കണക്ക് കൂട്ടൽ. മലയാള സിനിമയിലെ എക്കാലത്തേുയം പ്രേക്ഷക പിന്തുണയുള്ള താരമായി ലാലിനേയും മമ്മൂട്ടിയേയും ഈ ഓണക്കാലം മാറ്റുമെന്നാണ് പ്രതീക്ഷ.
യുവത്വത്തെ തിയേറ്റളിലെത്തിക്കുകയെന്ന ദൗത്യം നിവിൻ പോളിക്കാണ്. ഞണ്ടുകളുടെ നാട്ടിലൊരു ഇടവേളയെന്ന സിനിമയുടെ പേരു പോലെ തന്നെ പ്രേക്ഷക ശ്രദ്ധനേടുമെന്നാണ് വിലയിരുത്തൽ. മിനിമം ഗാരന്റി സിനിമകളുടെ നായകനാണ് ഇന്ന് നിവിൻ പോളി. വലിയൊരു ഇടവേളയ്ക്ക് ശേഷം നിവിൻ പോളി എത്തുമ്പോൾ അത് യുവാക്കളെ തിയേറ്ററിൽ സജീവമാക്കും. ഇതിനൊപ്പം പൃഥ്വിരാജിന്റെ ആദം ജോണും എത്തും. അങ്ങനെ നാല് ചിത്രങ്ങൾ തമ്മിലാണ് ഓണക്കാലത്തെ പോര്. പത്തോളം ചിത്രങ്ങളാണ് ഓണം റിലീസുകളായി നിശ്ചയിച്ചിരുന്നതെങ്കിലും സൂപ്പർ മെഗാ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രങ്ങളടക്കം അഞ്ചേ അഞ്ച് ചിത്രങ്ങൾ മാത്രമേ ഓണം റിലീസുകളായി തിയേറ്ററുകളിലെത്തൂവെന്നതാണ് സൂചന. വിജയപ്രതീക്ഷയോടെ തിയേറ്ററുകളിലെത്തുന്ന മമ്മൂട്ടി മോഹൻലാൽ ചിത്രങ്ങൾ തമ്മിലുള്ള മത്സരം തന്നെയായിരിക്കും ഈ ഓണ മത്സരത്തിന് മാറ്റ് കൂട്ടുന്നത്.
ലാൽജോസും മോഹൻലാലും ഒന്നിക്കുന്ന വെളിപാടിന്റെ പുസ്തകമാണ് ഓണം റിലീസുകളിൽ ആദ്യമെത്തുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന വെളിപാടിന്റെ പുസ്തകം മാക്സ് ലാബ് റിലീസാണ് തിയേറ്ററുകളിലെത്തിക്കുന്നത്. മോഹൻലാൽ ഒരു തീരദേശ കോളേജിലെ വൈസ് പ്രിൻസിപ്പലായിയെത്തുന്ന ചിത്രത്തിൽ അന്നാരാജനും പ്രിയങ്കാ നായരുമാണ് നായികമാരാകുന്നത്. സിദ്ദിഖ്, സലിംകുമാർ, അനൂപ് മേനോൻ, വിജയ്ബാബു എന്നിവരാണ് മറ്റ് താരങ്ങൾ. യൂണിവേഴ്സൽ സിനിമാസിന്റെ ബാനറിൽ ബി. രാകേഷ് നിർമ്മിച്ച് ശ്യാംധർ സംവിധാനം ചെയ്യുന്ന പുള്ളിക്കാരൻ സ്റ്റാറാ ആന്റോ ജോസഫ് ഫിലിം കമ്പനി സെപ്റ്റംബർ ഒന്നിന് തിയേറ്ററുകളിലെത്തിക്കും. മമ്മൂട്ടി ടീച്ചേഴ്സ് ട്രെയിനറായ രാജകുമാരൻ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ആശാ ശരത്തും ദീപ്തി സതിയുമാണ് നായികമാർ. നിവിൻ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള, പൃഥ്വിരാജ് നായകനാകുന്ന ആദം ജോൺ എന്നിവ സെപ്റ്റംബർ രണ്ടിനാണ് റിലീസ് ചെയ്യുന്നത്.
രൺജി പണിക്കരുടെ നിർമ്മാണ വിതരണക്കമ്പനിയായ രൺജി പണിക്കർ എന്റർടെയ്ന്മെന്റ് സാണ് പൃഥ്വിരാജിന്റെ ആദം ജോൺ പ്രദർശനശാലകളിലെത്തിക്കുന്നത്. നിവിൻ പോളി ചിത്രങ്ങളായ പ്രേമത്തിലും സഖാവിലും ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച അൽത്താഫ് സലിം രചനയും സംവിധാനവും നിർവഹിക്കുന്ന ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേളയിൽ ഒരു പ്രവാസിയുടെ വേഷമാണ് നിവിൻ പോളിക്ക്. ഐശ്വര്യ ലക്ഷ്മിയും, അഹാനകൃഷ്ണകുമാറുമാണ് നായികമാർ. പോളി ജൂനിയർ ഫിലിംസിന്റെ ബാനറിൽ നിവിൻ പോളി നിർമ്മിക്കുന്ന ചിത്രം ഇ ഫോർ എന്റർടെയ്ന്മെന്റാണ് തിയേറ്ററുകളിലെത്തിക്കുന്നത്. അതേസമയം ഓണം റിലീസ് നിശ്ചയിച്ചിരുന്ന ലവകുശ, ആകാശമിഠായി, നിവിൻപോളിയുടെ തമിഴ് ചിത്രം റിച്ചി എന്നിവ ഓണത്തിന് ശേഷമേ തിയേറ്ററുകളിലെത്തൂ.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍