ദിലീപിനെ ഗണേശ് കണ്ടത് ചട്ടങ്ങൾ കാറ്റിൽ പറത്തിയോ? പ്രതിയെ എംഎൽഎ സെല്ലിലെത്തി കണ്ടെന്ന ആരോപണത്തിൽ ജയിൽ സൂപ്രണ്ട് വിശദീകരണം നൽകണം; ആലുവ ജയിലിൽ നിന്ന് ദിലീപിനെ മാറ്റാനുറച്ച് പൊലീസും; കാവ്യാമാധവനും നാദിർഷായും നടത്തിയ കൂടിക്കാഴ്ച ആയുധമാക്കി അന്വേഷണ സംഘം കോടതിയിലേക്ക്: ജയിലിലെ നടന്റെ വിഐപി വാസം അവസാനിച്ചേക്കും
പ്രവീൺ സുകുമാരൻ
ആലുവ. യാതൊരു നിയന്ത്രണവുമില്ലാതെ ആലുവ സബ്ജയിലിൽ ദിലീപിനെ സന്ദർശിക്കാൻ ജയിൽ സുപ്രണ്ട് ബാബുരാജ് അവസരമൊരുക്കുന്ന സാഹചര്യത്തിൽ അടിയിന്തിരമായി ഇക്കാര്യം കോടതിയെ ധരിപ്പിക്കാനും സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകാനും അന്വേഷണ സംഘം നീക്കം ആരംഭിച്ചു. കഴിഞ്ഞ ഒഴാഴ്ചക്കിടെ ദിലീപിനെ അൻപതോളം പേർ സന്ദർശിച്ചുവെന്നാണ് സംസ്ഥാന ഇന്റലിജൻസ് നൽകിയിരിക്കുന്ന റിപ്പോർട്ട്. കാവ്യ മാധവനും നാദിർഷയും ദിലീപിനെ കണ്ട് സമയത്ത് സി സി ടി വി പോലും വർക്ക് ചെയ്തിരുന്നില്ലന്നും ഇന്റലിജൻസിന് വിവരം ലഭിച്ചിട്ടുണ്ട്. ആ സാഹചര്യത്തിൽ ദിലീപിനെ ആലുവ സബ് ജയിലിൽ നിന്ന് മാറ്റാനും സാധ്യതകൾ പൊലീസ് ആരായും. തിരുവനന്തപുരം, വിയ്യൂർ സെൻട്രൽ ജയിലുകളിലേക്ക് ദിലീപിനെ മാറ്റാനാണ് ആലോചന. കോടതിയുടെ അനുമതിയോടെ ഇതിന് സാഹചര്യമൊരുക്കാനാണ് നീക്കം.
കേസിൽ കൂട്ടു പ്രതികളോ മുഖ്യ സാക്ഷികളോ മാപ്പു സാക്ഷികളോ ആയേക്കാവുന്നവരാണ് കാവ്യയും നാദിർഷയും. ഇത് ബോധ്യമായിട്ടും ഇവരെ ദിലീപിനെ കാണാൻ അനുവദിച്ചത് ജയിൽ ചട്ടങ്ങളുടെ ലംഘനമാണന്ന് അന്വേഷണസംഘം കരുതുന്നു. ഇക്കാര്യങ്ങളെല്ലാം കോടതിയെ ബോധ്യപ്പെടുത്താനും ദിലീപിനെ ആലുവയിൽ നിന്നും കൂടുതൽ സുരക്ഷയുള്ള തിരുവനന്തപുരം സെന്ററൽ ജയിലിലേക്ക് മാറ്റാനും അന്വേഷണ സംഘം ആവിശ്യപ്പെട്ടേക്കും. ആലുവ ജയിലിലെ സന്ദർശക പ്രവാഹം കണക്കിലെടുത്ത് ദിലീപിനെ കുടുതൽ സുരക്ഷയുള്ള ജയിലിലേക്ക് മാറ്റണമെന്ന് സംസ്ഥാന ഇന്റലിജൻസ് മേധാവി മുഹമ്മദ് യാസിനും ജയിൽ വകുപ്പിനോടു ആവിശ്യപ്പെട്ടാതായാണ് വിവരം. ദിലീപിനെ കണ്ടിറങ്ങിയ ശേഷമാണ് നാദിർഷ മുൻ കൂർ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചതും അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ ആശുപത്രിയിൽ അഡ്മിറ്റായതും.
ഇതിൻ നിന്നും ജയിലിലെ കൂടിക്കാഴ്ചയിൽ ഗൂഢാലോചന നടന്നതായാണ് അന്വേഷണസംഘം സംശയിക്കുന്നത്. ആലുവ ജയിൽ സുപ്രണ്ട് ദിലീപിന് വഴിവിട്ടു പല സഹായങ്ങളും ചെയ്തു കൊടുക്കുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ജയിൽ ഓഫീസർമാരുടെ പ്രമുഖ യുണിയന്റെ ഭാരവാഹികൂടിയായ ബാബുരാജ് നേരത്തെ ചില അഴിമതി കേസുകളിൽപ്പെട്ട് അച്ചടക്ക നടപടി നേരിട്ട ആളാണ്.തനിക്ക് സുപ്രണ്ട് എന്ന നിലയിൽ വിവേചന അധികാര ഉണ്ടെന്ന് പറഞ്ഞാണ് ദിലീപിനെ കാണാൻ വരുന്നവർക്ക് അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ കൂടിക്കാഴ്ചക്ക് സമയം അനുവദിക്കുന്നത്. ഇത് നഗന്മായ ജയിൽ ചട്ടങ്ങളുടെ ലംഘനമാണന്നും സുപ്രണ്ട് നടപടി ക്രമങ്ങളിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും ഒരു ഉന്നത ജയിൽ ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോടു പറഞ്ഞു..
കെ.ബി ഗണേശ്കുമാർ എംഎൽഎ ഒരു മണിക്കൂറോളം ജയിലിൽ ചെലവഴിച്ചതും വിവാദമായിരിക്കയാണ്. ജയിൽ ചട്ടമനുസരിച്ച് പരമാവധി അരമണിക്കൂറാണ് സന്ദർശകർക്ക് തടവുകാർക്കൊപ്പം ചെലവഴിക്കാൻ കഴിയുന്നത്. എംഎൽഎ എന്ന നിലയിൽ ഗണേശ്കുമാറിന് ആലുവ സബ് ജയിലിൽ പ്രത്യേക പരിഗണന നൽകിയ സുപ്രണ്ട് ഗണേശനെ ജയിൽ സുപ്രണ്ടിന്റെ മുറിയും കടന്ന് ജയിലിനുള്ളിൽ ദിലീപിന്റെ സെല്ലുവരെ പോകാൻ അനുവദിച്ചതായും വിവരമുണ്ട്.. സ്ഥലം എംഎൽഎ അല്ലാതിരുന്നിട്ടും ഗണേശിന് പരിഗണന നൽകിയത് അന്വേഷണ സംഘത്തെ പ്രകോപിപ്പിച്ചിരിക്കുകയാണ്. അവധി ദിനങ്ങളിൽ പോലും ദിലീപിനെ കാണാൻ സന്ദർശകർക്ക് അനുമതി നൽകിയ ജയിൽ സൂപ്രണ്ടിനെതിരെ ജയിൽ വകുപ്പിനുള്ളിലും എതിർപ്പുയരുകയാണ്. മധ്യമേഖല ഡി ഐ ജി സാംതങ്കയ്യൻ ഇത് സംബന്ധിച്ച് സുപ്രണ്ടിനോടു വിശദികരണം തേടിയിരിക്കയാണ്.
ദിലീപിനുള്ള സന്ദർശക പ്രവാഹത്തിൽ അന്വേഷണസംഘം തീർത്തും അതൃപ്തരാണ്. ആലുവ സബ് ജയിലിലേക്ക് ദിലീപിനെ കാണാനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകും. ദിലീപിനെ കാണാനെത്തുന്ന ചില താരങ്ങൾ ജയിൽ ചട്ടങ്ങൾ ലംഘിച്ച് മണിക്കൂറുകൾ ജയിലിൽ ചെലവഴിക്കുന്നുവെന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രധാന പരാതി. ഓണക്കാലത്ത് ദിലീപിനെ കാണാൻ ജയിലിലേക്ക് സിനിമാ ലോകത്തുനിന്നുള്ളവരുടെ ഒഴുക്കായിരുന്നു. കെ.ബി ഗണേശ്കുമാർ എംഎൽഎ ഒരു മണിക്കൂറോളം ജയിലിൽ ചെലവഴിച്ചു. ജയിൽ ചട്ടമനുസരിച്ച് അരമണിക്കൂറാണ് സന്ദർശകർക്ക് തടവുകാർക്കൊപ്പം ചെലവഴിക്കാൻ കഴിയുന്നത്. അവധി ദിനങ്ങളിൽ പോലും ദിലീപിനെ കാണാൻ സന്ദർശകർക്ക് അനുമതി നൽകിയ ജയിൽ സൂപ്രണ്ടിനെതിരെ പരാതി നൽകാനും പൊലീസിലെ ഒരു വിഭാഗം നീക്കം ആരംഭിച്ചതായും സൂചനയുണ്ട്. സിനിമയിൽ നിന്നുള്ള സുഹൃത്തുക്കളും നിർമ്മാതാക്കളും സംവിധായകരും അടക്കം നിരവധി പേരാണ് ഓണക്കാലത്ത് ദിലീപിനെ കാണാൻ ജയിലിൽ എത്തിയിരുന്നത്.
ദിലീപിന് ആലുവ സബ് ജയിലിൽ പ്രത്യേക സൗകര്യമൊരുക്കുന്നുണ്ടെന്ന പരാതിക്കുപിന്നിൽ ഗൂഢാലോചനയെന്ന് സംശയവും സജീവമാണ്. ആലുവ സ്വദേശി ടി.ജെ. ഗിരീഷിന്റെ പേരിലാണ് ദിലീപിനെതിരേ ജയിൽ ഡി.ജി.പി.ക്ക് പരാതിലഭിച്ചത്. എന്നാൽ, തന്റെ പേരും ഒപ്പും വ്യാജമായി പരാതിയിൽ ഉപയോഗിച്ചെന്നു കാണിച്ച് ഗിരീഷ് ആലുവ റൂറൽ എസ്പി.ക്ക് വ്യാഴാഴ്ച പരാതിനൽകി. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്പി.യോട് ഇതിന്റെ സത്യാവസ്ഥ കണ്ടെത്തി കുറ്റക്കാർക്കെതിരേ നടപടിയെടുക്കാൻ നിർദേശിച്ചതായി റൂറൽ എസ്പി. പറഞ്ഞു. ഇതിനിടെ, യഥാർഥ പരാതിക്കാരൻ താനാണെന്ന് അവകാശപ്പെട്ട് ഡിവൈഎഫ്ഐ. നേതാവ് രംഗത്തെത്തി. ആലുവ ബ്ലോക്ക് പ്രസിഡന്റ് കീഴ്മാട് കുന്നുംപുറം മടത്തിപ്പറമ്പിൽ എം.എം. ഗിരീഷാണ് പരാതിക്കാരനാണെന്നുപറഞ്ഞ് രംഗത്തെത്തിയത്. ഡി.ടി.പി. സെന്ററിൽ സംഭവിച്ച പിശകാണ് പേരും മേൽവിലാസവും മാറാൻ കാരണമെന്നാണ് ഇദ്ദേഹം പറയുന്നത്.
അതേസമയം, ടി.ജെ. ഗിരീഷിന്റെ പേരിലെ പരാതിയിലും എം.എം. ഗിരീഷിന്റെ പേരിലെ പരാതിയിലും ഇട്ടിട്ടുള്ള ഒപ്പുകൾ തമ്മിൽ വ്യത്യാസമുണ്ട്. ടി.ജെ. ഗിരീഷിന്റെ പേരിലുള്ള പരാതി ജയിൽ ഡി.ജി.പിക്കും എം.എം. ഗിരീഷിന്റെ പേരിലുള്ള പരാതി മുഖ്യമന്ത്രിക്കുമാണ് തയ്യാറാക്കിയിട്ടുള്ളത്. എം.എം. ഗിരീഷിന്റെ പരാതിയുടെ പകർപ്പ് ഡി.ജി.പി.മാർക്കും നൽകിയിട്ടുണ്ട്. ഒരു അഭിഭാഷകൻ മുഖേനയാണ് പരാതി ജയിൽ ഡി.ജി.പി.ക്ക് അയച്ചതെന്നാണ് അറിയുന്നത്. അഭിഭാഷൻ വ്യാജമായി പേരും ഒപ്പും ഉപയോഗിച്ചെന്ന് കണ്ടെത്തിയാൽ ബാർ കൗൺസിലിലും പരാതി നൽകിയേക്കും. അഭിഭാഷകനെ പരാതിനൽകാനായി ഉപയോഗിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതേ സമയം വീണ്ടും ജയിൽ മാറ്റം ആവശ്യപ്പെട്ട് നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി സുനിൽ കുമാർ എന്ന പളസർ സുനി കോടതിയെ സമീപിച്ചു. വിയ്യൂർ സബ്ജയിലിൽ നിന്നും എറണാകുളം ജില്ലയിലെ ഏതെങ്കിലും ജയിലിലേയ്ക്ക് മാറ്റണമെന്നാണ് ആവശ്യം. വിയ്യൂരിൽ മതിയായ ചികിത്സാ സൗകര്യം പോലും കിട്ടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുനിലിന്റെ അഭിഭാഷകൻ എറണാകുളം സിജെ.എം കോടതിയെ സമീപിച്ചിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ പിടിയിലായ സുനിയെ കാക്കനാട് സബ് ജയിലിലാണ് ആദ്യം പാർപ്പിച്ചിരുന്നത്. ഇവിടെ നിന്നും സുനിയുടെ ആവശ്യപ്രകാരമാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി വിയ്യൂർ സെൻട്രൽ ജയിലിലേയ്ക്ക് മാറ്റിയത്. കാക്കനാട് ജയിലിൽ തനിക്ക് ചിലരിൽ നിന്നും ഉപദ്രവമുണ്ടായെന്ന് പൾസർ സുനി കോടതിയെ അറിയിച്ചതിനെ തുടർന്നായിരുന്നു ആദ്യ ജയിൽ മാറ്റമെന്നായിരുന്നു റിപ്പോർട്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍