ജഡ്ജിയമ്മാവന്റെ മുമ്പിൽ തൊഴുകൈയുമായി നടൻ ദിലീപ്; അടനേദ്യവും കരിക്കഭിഷേകവും നടത്തി കണ്ണടച്ചു പ്രാർത്ഥിച്ച് നടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി; ഭാര്യ കാവ്യാ മാധവന്റെ നേർച്ച നിറവേറ്റാൻ നടൻ എത്തിയപ്പോൾ തടിച്ചു കൂടിയത് അനേകം ആരാധകർ; കേസിൽപ്പെട്ടവർക്ക് ആശ്രയമായ ഒരമ്പലത്തിൽ താരം എത്തിയത് വനിതാ ജഡ്ജിയെയും നിയമിച്ച് വിചാരണാ തുടങ്ങാനിരിക്കവേ
മറുനാടൻ മലയാളി ബ്യൂറോ
പൊൻകുന്നം: നടിയെ ആക്രമിച്ച കേസിൽ നിന്നും തടിയൂരാൻ നടൻ ദിലീപിന് ജഡ്ജിയമ്മാവൻ തുണയാകുമോ? കേസിൽ പെട്ട അനേകം പ്രമുഖർ രക്ഷതേടി പ്രാർത്ഥിക്കാൻ എത്തുന്ന ക്ഷേത്രത്തിൽ അഭയം തേടി ദിലീപ് എത്തി. ഇന്നലെ രാത്രിയോടെയാണ് ചെറുവള്ളി ജഡ്ജിയമ്മാവൻ കോവിലിൽ താരം ദർശനത്തിനെത്തി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ അടനേദ്യവും കരിക്കഭിഷേകവും നടത്തി. ഇവിടെ പ്രാർത്ഥിച്ചാൽ കേസുകളിൽ അനുകൂലവിധിയുണ്ടാകുമെന്നാണ് വിശ്വാസം. നടിയെ ആക്രമിച്ച കേസിൽ വിചാരണ തുടങ്ങാനിരിക്കവേയാണ് താരത്തിന്റെ ക്ഷേത്രദർശനം.
ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്ജിയമ്മാവൻ കോവിലിൽ ദിവസവും പ്രധാന ക്ഷേത്രത്തിലെ നടയടച്ചതിനുശേഷമാണ് പൂജ. രാത്രി എട്ടുമണിയോടെയാണ് ദിലീപ് ക്ഷേത്രത്തിലെത്തിയത്. ചെറുവള്ളിലമ്മയുടെ ശ്രീകോവിലിനു മുൻപിൽ പ്രാർത്ഥിച്ച് കാണിക്കയർപ്പിച്ചാണ് ജഡ്ജിയമ്മാവൻ കോവിലിൽ വഴിപാടിനെത്തിയത്. നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ഉൾപ്പെട്ട് ദിലീപ് റിമാൻഡിലായിരിക്കെ 2017 ജൂലായ് 19-ന് സഹോദരൻ അനൂപും കുടുംബാംഗങ്ങളും ജഡ്ജിയമ്മാവൻ കോവിലിൽ വഴിപാട് നടത്താനെത്തിയിരുന്നു. ഇപ്പോൾ എത്തിയത് ഭാര്യ കാവ്യാ മാധവന്റെ നേർച്ച നിറവേറ്റാനാണെന്നാണ് സൂചന.
ദിലീപ് ക്ഷേത്രദർശനം നടത്തിയത് അറിഞ്ഞ് ആരാധകർ തടിച്ചു കൂടിയിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളെടുക്കുന്നത് ഒപ്പമുള്ളവർ തടഞ്ഞു. ഫാൻസ് അസോസിയേഷൻ ഭാരവാഹികളെന്നാണ് ഒപ്പമുള്ളവർ പറഞ്ഞത്. പ്രാദേശിക ചാനൽ പ്രവർത്തകരെയും അവർ തടഞ്ഞു. നടന്റെ ചിത്രമെടുക്കാൻ ശ്രമിച്ച കുട്ടികളുടെ മൊബൈൽ ഫോൺ വരെ ഇക്കൂട്ടർ കൈക്കലാക്കി ചിത്രങ്ങൾ മായ്ച്ചുകളഞ്ഞു. പത്രങ്ങളിലോ ചാനലിലോ ദിലീപിന്റെ ക്ഷേത്രദർശനചിത്രങ്ങൾ വരാതിരിക്കാനായിരുന്നു ഇവരുടെ ശ്രമം. ചിത്രമെടുക്കാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
രാത്രി പത്തുമണിയോടെ ദർശനം കഴിഞ്ഞ് ദിലീപ് പുറത്തിറങ്ങിയപ്പോൾ ഫോട്ടോയെടുക്കാൻ അനുവദിക്കാത്തതിൽ പ്രദേശവാസികളുടെ ഭാഗത്തുനിന്ന് പ്രതിഷേധമുയർന്നു. അവരുടെ പരാതി തീർക്കാൻ ദിലീപ് സെൽഫിക്ക് വഴങ്ങി. അനുവദിക്കേണ്ടെന്ന് സഹോദരൻ അനൂപ് പറഞ്ഞെങ്കിലും ആൾക്കാർ ചിത്രമെടുത്തു.
കേസിൽ പെട്ടവർക്ക് ആശ്രയമായ ജഡ്ജിയമ്മാവൻ ക്ഷേത്രം
ധർമരാജാവിന്റെ ഭരണകാലത്ത് തിരുവിതാംകൂർ സദർകോടതി ജഡ്ജിയായിരുന്ന തിരുവല്ല തലവടി രാമവർമപുരത്തുമഠം ഗോവിന്ദപ്പിള്ളയുടെ ആത്മാവിനെയാണ് ജഡ്ജിയമ്മാവനായി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. കേസിൽപ്പെട്ടവർക്ക് വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടവർക്കും പ്രാർത്ഥിക്കാനായാണ് ഈ ക്ഷേത്രം. ഈ അമ്പലത്തിൽപ്പോയി പ്രാർത്ഥിച്ചാൽ കേസുകളിൽ വിജയിക്കാനാകുമെന്നാണ് വിശ്വാസം. ക്രിമിനൽ കേസിൽ പെട്ടവരും വ്യവഹാരങ്ങളിൽ ഉൾപ്പെട്ടവരും കേസുകളുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്ന ജഡ്ജിമാരും പൊലീസുദ്യോഗസ്ഥന്മാരും ഒക്കെയാണ് ഈ അമ്പലത്തിൽ പ്രാർത്ഥിക്കാനെത്തുന്നത്. അമ്പലത്തിലെ പ്രതിഷ്ഠയുടെ പേര് ജഡ്ജിയമ്മാവൻ. പത്തനംതിട്ട ജില്ലയിൽ റാന്നി മണിമല പൊൻകുന്നം റൂട്ടിലാണ് ജഡ്ജിയമ്മാവന്റെ അമ്പലം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ഉടമസ്ഥതയിലുള്ള കാവുംഭാഗം ചെറുവള്ളി മേജർ ദേവീക്ഷേത്രത്തിലാണ് ജഡ്ജിയമ്മാവൻ ഉപദേവതയായ പ്രതിഷ്ഠയുള്ളത്.
150 വർഷത്തിലേറെ പഴക്കമുള്ള കഥയാണ് ജഡ്ജിയമ്മാവന്റേത്. രാജഭരണകാലത്തിന്റെ അവസാനം ജീവിച്ചിരുന്ന പി. ഗോവിന്ദപ്പിള്ള എന്ന ജഡ്ജിയാണ് മരണശേഷം ജഡ്ജിയമ്മാവൻ എന്ന ദൈവമായത്. അന്നത്തെ സർദാർ കോടതി (ഇന്നത്തെ ഹൈക്കോടതിക്ക് തുല്യം) യിലെ ജഡ്ജിയായിരുന്നു ഗോവിന്ദപ്പിള്ള. സത്യസന്ധതയ്ക്ക് പേരുകേട്ട അദ്ദേഹം ഒട്ടേറെ വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായി. അങ്ങനെയിരിക്കെ ഒരുദിവസം ഗോവിന്ദപ്പിള്ളയ്ക്ക് ചില തെറ്റിദ്ധാരണകൾ തുടങ്ങി. ഭാര്യയെക്കുറിച്ച് സംശയങ്ങൾ ഉടലെടുത്തു. തന്റെ ഭാര്യയും അനന്തരവൻ പത്മനാഭപിള്ളയും തമ്മിൽ അവിഹിത ബന്ധമുണ്ടെന്നായിരുന്നു ജഡ്ജിയുടെ സംശയം. സംശയം ബലപ്പെട്ടതോടെ ജഡ്ജി അനന്തരവനെ അവിഹിതബന്ധത്തിന്റെ പേരിൽ തൂക്കിക്കൊല്ലാൻ വിധിച്ചു. വിധി നടപ്പാക്കി കാലം കഴിഞ്ഞപ്പോൾ ജഡ്ജിക്ക് ഒരുകാര്യം ബോധ്യമായി.
ഭാര്യയും അനന്തരവനും തമ്മിൽ ഒരുബന്ധവും ഇല്ലായിരുന്നു. സംശയിച്ചത് വെറുതെ. അനന്തരവനെ തൂക്കിക്കൊല്ലാനുള്ള വിധിന്യായം തെറ്റായിപ്പോയി. ഗോവിന്ദപ്പിള്ളയെന്ന ജഡ്ജി പശ്ചാപത്തിന്റെ തടവറയിലായി. കടുത്ത മാനസിക സംഘർഷവും മനപ്രയാസവും അദ്ദേഹത്തെ അലട്ടി. ജീവിക്കണം എന്ന ചിന്തതന്നെ നഷ്ടപ്പെട്ടു. ഒടുവിൽ അദ്ദേഹം മരിക്കാൻ തീരുമാനിച്ചു. അങ്ങനെ ജഡ്ജി രാജാവിനെ പോയിക്കണ്ടു. തന്റെ തെറ്റായ വിധിന്യായത്തെക്കുറിച്ച് രാജാവിനോട് പറഞ്ഞു. താൻ ചെയ്ത തെറ്റിന് തന്നെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. രാജാവ് വഴങ്ങിയില്ല. അങ്ങനെ രാജാവും ജഡ്ജിയും തമ്മിൽ തർക്കമായി. ഒടുവിൽ രാജാവ് ഒരു തീരുമാനം പറഞ്ഞു. ജഡ്ജിക്ക് സ്വയം ശിക്ഷവിധിക്കാം. ഭടന്മാരെവിട്ട് താൻ അത് നടപ്പാക്കിക്കൊള്ളാം. ഗോവിന്ദപ്പിള്ള അത് അംഗീകരിച്ചു. അങ്ങനെ അദ്ദേഹം സ്വന്തം കോടതിയിലെത്തി സ്വയം ശിക്ഷവിധിച്ചു. രണ്ടുകാലും മുറിച്ചുമാറ്റി തൂക്കിക്കൊല്ലാനായിരുന്നു ജഡ്ജിയുടെ ശിക്ഷാവിധി. രാജാവിന്റെ ഭടന്മാരെത്തി. ജഡ്ജിയുടെ കാലുകൾ മുറിച്ചു. ശേഷം തൂക്കിക്കൊന്നു. ജഡ്ജി ഗോവിന്ദപ്പിള്ള അങ്ങനെ സ്വയം ശിക്ഷവിധിച്ച ജഡ്ജിയായി ചരിത്രത്തിലേക്ക് നടന്നു.
ആലപ്പുഴയ്ക്കടുത്ത് തലവടി എന്ന സ്ഥലത്താണ് ജഡ്ജി ഗോവിന്ദപ്പിള്ള താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ മൂലകുടുംബം പത്തനംതിട്ടയിലെ കാവുംഭാഗം ചെറുവള്ളിയിലായിരുന്നു. ചെറുവള്ളിയിൽ നിന്ന് തലവടിയിലേക്ക് കുടിയേറിപ്പാർത്തവരാണ് ജഡ്ജിയുടെ പൂർവ്വികർ. ജഡ്ജിയുടെ ദാരുണമായ മരണത്തിന് ശേഷം തലവടിയിൽ പലവിധ പ്രശ്നങ്ങൾ ഉണ്ടായതായാണ് ഐതിഹ്യം. നാട്ടുകാർക്ക് മുഴുവൻ പ്രശ്നങ്ങൾ. പെടുമരണങ്ങൾ. ദുരിതങ്ങൾ. അങ്ങനെ പലതും നാട്ടിൽ നടന്നു. ഒടുവിൽ നാട്ടുകാരെല്ലാവരും ചേർന്ന് ഒരു ജോത്സ്യനെപ്പോയിക്കണ്ടു. ജ്യോത്സ്യൻ കാരണം കണ്ടെത്തി. അറുകൊല സംഭവിച്ച ജഡ്ജിയുടെ ആത്മാവാണ് പ്രശ്നം. ആത്മാവിനെ നാട്ടിൽനിന്ന് അകറ്റണം. ആത്മാവിനെ ആവാഹിച്ച് ജഡ്ജിയുടെ മൂലകുടുംബം സ്ഥിതി ചെയ്യുന്ന ചെറുവള്ളിയിലെ ക്ഷേത്രത്തിൽ കുടിയിരുത്തണം. എന്നാലേ നാട്ടിലെ അനർത്ഥങ്ങൾ മാറൂ. അങ്ങനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ജഡ്ജിയുടെ ആത്മാവിനെ ആവാഹിച്ച് പത്തനംതിട്ട കാവുംഭാഗം ചെറുവള്ളിയിലെ ദേവീക്ഷേത്രത്തിൽ കുടിയിരുത്തി. ഈ പ്രതിഷ്ഠയാണ് ജഡ്ജിയമ്മാവൻ.
ജഡ്ജിയമ്മാവന്റെ മുന്നിൽ ചെന്ന് പ്രാർത്ഥിച്ചാൽ ഏത് കേസും ജയിക്കാമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ വിവിധ കേസിൽപ്പെട്ടവരുടെ പ്രവാഹമാണ് ഈ അമ്പലത്തിലേക്ക്. വി.വി.ഐ.പികൾ മുതൽ പെരുങ്കള്ളന്മാർ വരെ ജഡ്ജിയമ്മാവന്റെ മുന്നിൽ പ്രാർത്ഥിക്കാനെത്തുന്നു. ഇടമലയാർ കേസിൽപ്പെട്ട സമയത്ത് ആർ ബാലകൃഷ്ണപിള്ള ജഡ്ജിയമ്മാവനെ കാണാനെത്തിയിരുന്നു. ആ സമയത്താണ് ആദ്യകേസിൽ പിള്ള ജയിക്കുന്നതെന്ന് ദേവസ്വം സെക്രട്ടറി മോഹനദാസൻ നായർ പറയുന്നു. ക്രിക്കറ്റ് വാതുവെയ്പ്പ് കേസിൽപെട്ട ശ്രീശാന്ത് ജഡ്ജിയമ്മാവനെ തൊഴുത് വഴിപാട് നടത്തി. പിറ്റേദിവസമാണ് കേസിൽ ജാമ്യം ലഭിക്കുന്നതെന്നാണ് മോഹനദാസൻ പറയുന്നത്. സോളാർകേസിൽപ്പെട്ട ശാലൂമേനോൻ, പ്രിയദർശനുമായി വിവാഹമോചനക്കേസ് നടക്കുന്ന സമയത്ത് ഭാര്യ ലിസി തുടങ്ങീ ഒട്ടേറെ പ്രമുഖർ ജഡ്ജിയമ്മാവനെ തൊഴാനെത്തിയിട്ടുണ്ട്. ദിവസവും കേസുകൾ കൈകാര്യം ചെയ്യുന്ന ഒട്ടേറെ ജഡ്ജിമാരും ജഡ്ജിയമ്മാവനെ പ്രാർത്ഥിക്കാനായി ഈ അമ്പലത്തിലെത്തുന്നു. ഇവർക്ക് പുറമേ ധാരാളം പൊലീസുദ്യോഗസ്ഥരും ജഡ്ജിയമ്മാവനെ കാണാനെത്തുന്നുണ്ട്.
ജാതിമതഭേദമന്യേയാണ് കള്ളന്മാരുടെ വരവ്. ഇവരിൽ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിംകളും ഒക്കെയുണ്ട്. കേസിൽപ്പെട്ടവർ ജഡ്ജിയമ്മാവനെ പ്രാർത്ഥിച്ച് ക്ഷേത്രത്തിൽ അടനിവേദ്യം വഴിപാടായി സമർപ്പിക്കുന്നു. ഇതോടെ കേസിൽ അനുകൂല വിധിയുണ്ടാകാൻ ജഡ്ജിയമ്മാവൻ പ്രസാദിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം. ക്ഷേത്രത്തിലെ പ്രധാനനട അത്താഴ പൂജയ്ക്ക് ശേഷം അടച്ചുകഴിയുമ്പോൾ മാത്രമാണ് ജഡ്ജിയമ്മാവന്റെ നടതുറക്കുക. രാത്രി എട്ടുമണിയാകും ഇത്. പരമാവധി മുക്കാൽ മണിക്കൂർ മാത്രമാണ് നട തുറന്നിരിക്കുക. ഈ സമയത്ത് ജഡ്ജിയമ്മാവനെ പ്രാർത്ഥിക്കാം. കേസിൽ അനുകൂല വിധിസമ്പാദിക്കാം.
നല്ല വരുമാനമാണ് ജഡ്ജിയമ്മാവന് ലഭിക്കുന്നത്. കേസിൽ ജയിക്കാൻ വഴിപാടിനത്തിൽ നല്ല തുക ലഭിക്കും. കേസിൽ ജയിച്ചുകഴിയുമ്പോൾ ആനന്ദത്തിലാറാടുന്ന പ്രതികൾ ആയിരങ്ങളുടെ നോട്ടുകെട്ടുകളാണ് ജഡ്ജിയമ്മാവന്റെ കാണിക്ക വഞ്ചിയിലിടുന്നതെന്ന് ക്ഷേത്രഭാരവാഹികൾ പറയുന്നു. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളാണ് ക്ഷേത്രത്തിൽ ഏറ്റവും പ്രധാനം. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിലേക്ക് ഭക്തർ ഒഴുകുയെത്തുന്നു.
Stories you may Like
- കേസിൽ പെട്ടവരുടെ ആശ്രയ കേന്ദ്രത്തിലും രാഹുലിന് പൂജ
- യുകെ ദമ്പതികളായ ദിലീപിനും അനുവിനും എതിരെ കൊല്ലം പൊലീസിൽ വിസ തട്ടിപ്പ് പരാതി
- നടിയെ ആക്രമിച്ച കേസിലെ വിചാരണയിൽ ചർച്ച പുതിയ തലത്തിൽ
- അറബ് നാട്ടിലെ ആദ്യ ഹിന്ദുക്ഷേത്രം വിശ്വാസി സമൂഹത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
- നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിന് തിരിച്ചടി
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്