കൈവിലങ്ങിലാതെ എത്തിച്ച പ്രതികൾ ഏറ്റുമുട്ടൽ നടത്തിയത് 45 മിനിറ്റോളം; കല്ലും വടികളുമായി പൊലീസിനെ ആക്രമിച്ചവർ തോക്കും പിടിച്ചു വാങ്ങി; ആദ്യം നിറയൊഴിച്ചത് മുഹമ്മദ് ആരിഫെന്ന് പൊലീസ്; കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാത്തതോടെ എൻകൗണ്ടർ; പൊളിച്ചത് ഭീഷണിപ്പെടുത്തി രക്ഷപ്പെടാനുള്ള നീക്കമെന്ന് കമ്മീഷണർ സജ്ജനാർ; വാറങ്കൽ മോഡൽ ആവർത്തിച്ചെന്ന് സംശയിച്ച് വിവാദങ്ങളും; ദിശയുടെ ഘാതകരോട് നിയമം അതിന്റെ കടമ നിറവേറ്റുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ഹൈദരാബാദ്: ഉന്നാവയിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയെ ചുട്ടു കൊന്നു. രാജ്യം നടുക്കലോടെയാണ് ഈ വാർത്ത ഉൾക്കൊള്ളുന്നത്. ഹൈദരാബാദിലെ സമാന പീഡകരെ പൊലീസ് വെടിവച്ച് കൊന്ന് 24 മണിക്കൂറിനകമാണ് രാജ്യത്തെ ഞെട്ടിച്ച് ഉന്നാവയിലെ പെൺകുട്ടിയുടെ മരണ വാർത്ത എത്തിയത്. കഴിഞ്ഞ നവംബർ 29നാണ് മൃഗഡോക്ടറെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രാജ്യത്താകെ വലിയ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് നാലു പ്രതികളെയും പൊലീസ് വെടിവച്ചുകൊന്നത്.
ഹൈദരാബാദിലെ ഏറ്റുമുട്ടൽ കൊല ഉന്നാവയിലും ചർച്ചയാവുകയാണ്. മൃഗ ഡോക്ടറെ പീഡിപ്പിച്ച് കൊന്നവർക്ക് കിട്ടിയതിന് സമാന ശിക്ഷ ഉന്നാവയിലും നടപ്പാക്കണമെന്ന് പറയുന്ന പെൺകുട്ടിയുടെ അച്ഛൻ. ഇതിനിടെയിലും ഹൈദരാബാദിലെ പൊലീസ് കൊലപ്പെടുത്തലിലെ ന്യായ അന്യായങ്ങൾ ചർച്ചയാണ്. തെലങ്കാനയിൽ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി പൊലീസ് ഏറ്റുമുട്ടിയത് 45 മിനിറ്റോളം ആയിരുന്നു. വെള്ളിയാഴ്ച പുലർച്ചെ പ്രതികളെ പീഡനം നടന്ന സ്ഥലത്ത് എത്തിച്ചപ്പോഴായിരുന്നു പ്രതികൾ പൊലീസിനെതിരെ ആക്രമണം നടത്തിയത്. രാവിലെ 5.45ന് തുടങ്ങിയ എൻകൗണ്ടർ 6.30വരെ നീണ്ടുനിന്നു. ഇത് ഏറ്റുമുട്ടൽ കൊലപാതകമല്ലെന്ന് ഉറച്ച് ആവർത്തിക്കുകയാണ് തെലുങ്കാന പൊലീസ് ഇപ്പോഴും.
മൃഗഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിന്റെ 'പുനരാവിഷ്കരണത്തിന്' ഇടെയാണ് പ്രതികൾ പൊലീസിനെ ആക്രമിച്ചതെന്നാണ് ഉയരുന്ന വാദം. വെള്ളിയാഴ്ച പുലർച്ചെയാണു പ്രതികളെ സംഭവ സ്ഥലത്തെത്തിച്ചത്. ഇതിനു പിന്നാലെ കേസിലെ നാലു പ്രതികളും ചേർന്ന് കല്ല്, വടികൾ എന്നിവ ഉപയോഗിച്ചു പൊലീസിനെ ആക്രമിക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് ആയുധങ്ങളും പ്രതികൾ പിടിച്ചെടുത്തു. കേസിലെ പ്രതിയായ മുഹമ്മദ് ആരിഫ് ആണ് ആദ്യം പൊലീസിനു നേരെ വെടിവച്ചത്. തുടർന്നു പൊലീസ് കീഴടങ്ങാൻപ്രതികൾക്കു താക്കീത് നൽകി. എന്നാൽ പ്രതികൾ ഇതിനു വഴങ്ങിയില്ല. ഇതോടെ പൊലീസ് തിരിച്ച് ആക്രമിക്കുകയായിരുന്നു. ആയുധം കാണിച്ചു ഭീഷണിപ്പെടുത്തി രക്ഷപ്പെടാനായിരുന്നു പ്രതികളുടെ നീക്കം. ഇതിനിടെ നാലു പ്രതികളെയും പൊലീസ് വെടിവച്ചുകൊന്നു.
എൻകൗണ്ടറിനിടെ പരുക്കേറ്റ 2 പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷേ ഇവരുടെ പരുക്ക് വെടിയേറ്റുണ്ടായതല്ലെന്നും പൊലീസ് പ്രതികരിച്ചു. സംഭവ സ്ഥലത്ത് പ്രതികളോടൊപ്പം 10 പൊലീസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയുടെ മൊബൈൽ ഫോണും പ്രദേശത്തുനിന്നു കണ്ടെടുത്തിട്ടുണ്ട്. പ്രതികളിൽനിന്ന് 2 ആയുധങ്ങളും പിടിച്ചെടുത്തു. ഇതിന് ശേഷമായിരുന്നു സംഭവം പുനരാവിഷ്കരിക്കാനുള്ള ശ്രമം നടന്നത്. നിയമം അതിന്റെ കടമ ചെയ്തെന്നായിരുന്നു സംഭവത്തിനു ശേഷം സൈബരാബാദ് പൊലീസ് കമ്മിഷണർ വി സി. സജ്ജനാർ പ്രതികരിച്ചത്. മരിച്ച യുവതിയുടെ ഫോൺ കണ്ടെടുക്കാനാണു പ്രദേശത്തെത്തിയതെന്നും സജ്ജനാർ മാധ്യമങ്ങളോടു പറഞ്ഞു. പ്രതികൾ കർണാടകയിലും സമാനമായ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി സംശയമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കൈവിലങ്ങില്ലാതെ തെളിവെടുപ്പിന് പ്രതികളെ എത്തിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം.
ഇതിനിടെ നിരവധി പ്രമുഖർ പൊലീസ് നടപടിയിൽ ആശങ്കയറിയിച്ച് രംഗത്തെത്തി. പൊലീസിന് അഭിനന്ദനറമിയിച്ചും നിരവധി പ്രമുഖരെത്തി. പൊലീസിന്റെ തെളിവെടുപ്പുനടപടികളിലുൾപ്പെടെ ദുരൂഹത നിലനിൽക്കുകയാണ്. ജനങ്ങളുടെ പ്രതിഷേധത്തിൽ തെലങ്കാന സർക്കാരിന്റെ നിലനിൽപ്പുപോലും അപകടത്തിലായ ഘട്ടത്തിലാണ് പ്രതികൾ കൊല്ലപ്പെടുന്നത്. വാറങ്കലിൽ മുമ്പ് സമാനരീതിയിൽ പ്രതികളെ കൊലപ്പെടുത്തിയ വി സി സജ്ജനാർ തന്നെയാണ് ഹൈദരാബാദിൽ പൊലീസ് സംഘത്തിന് നേതൃത്വം നൽകിയതെന്നതും സംശയം ബലപ്പെടുത്തുന്നു. സജ്ജനാരുടെ നേതൃത്വത്തിൽ വാറങ്കലിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതത്തിനും ഹൈദരാബാദ് സംഭവത്തിനും സമാനതകൾ ഏറെയാണ്. അതിരാവിലെ പ്രതികളെ തെളിവെടുപ്പിനും കൊലപാതക പുനരാവിഷ്കരണത്തിനും സംഭവസ്ഥലത്തെത്തിച്ചപ്പോൾ ആവശ്യമായ സുരക്ഷ ഏർപ്പെടുത്തിയില്ലെന്ന് ആക്ഷേപമുണ്ട് . സാധാരണയായി രക്ഷപ്പെടാൻ ശ്രമിക്കുന്ന പ്രതികളുടെ മുട്ടിനുതാഴെ വെടിവയ്ക്കുകയാണ് പതിവ്. ഇവിടെ നാലുപ്രതികളും സംഭവസ്ഥലത്തുതന്ന മരിച്ചു.
ഒരു വിഭാഗം ജനങ്ങൾ സംഭവത്തോട് വികാരപരമായി പ്രതികരിക്കുകയും പൊലീസ് നടപടിയെ സ്വാഗതം ചെയ്യുകയും അതിൽ സന്തോഷിക്കുകയും ചെയ്തപ്പോൾ നിയമവിദഗ്ധരും മറ്റും പൊലീസ് നടപടിയെ വിമർശിക്കുകയും അത് ശരിയല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ദേശീയ മനുഷ്യാവകാശ കമ്മീഷനും തെലുങ്കാന സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. പീഡകർ കൊലപ്പെടുത്തിയ മൃഗ ഡോക്ടറെ ദിശയെന്ന് വിളിക്കാൻ നേരത്തെ തെലുങ്കാനാ പൊലീസ് തിരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് പ്രതികളെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തുന്നതും.
മൃതദേഹ സംസ്കാരം തടഞ്ഞു
പ്രതികളെ തെലങ്കാനയിൽ പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തിൽ പ്രതികളുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നത് തെലങ്കാന ഹൈക്കോടതി തടഞ്ഞു. മൃതദേഹങ്ങൾ ഡിസംബർ 9, രാത്രി എട്ടു വരെ സംസ്കരിക്കരുതെന്നു സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി. പോസ്റ്റുമോർട്ടം വീഡിയോയിൽ പകർത്തണമെന്നും ശനിയാഴ്ച വൈകീട്ട് റിപോർട്ട് സമർപ്പിക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 10.നു കേസിൽ കോടതി വാദംകേൾക്കും.
ഇക്കഴിഞ്ഞ നവംബർ 28നാണ് 27 വയസ്സുകാരിയായ വെറ്ററിനറി ഡോക്ടറുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ ഷാഡ്നഗർ ദേശീയപാതയിൽ പാലത്തിനടുത്ത് കണ്ടെത്തിയത്. സംഭവത്തിൽ പിന്നീട് അറസ്റ്റിലായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് ആരിഫ് എന്നിവരാണ് വെള്ളിയാഴ്ച രാവിലെ കൊല്ലപ്പെട്ടത്. വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വച്ചുതന്നെയാണ് പ്രതികളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയത്.
'പ്രതികൾ ഞങ്ങളെ കല്ലും മൂർച്ചയുള്ള വസ്തുക്കളും ഉപയോഗിച്ച് ആക്രമിക്കുകയും ആയുധങ്ങൾ തട്ടിയെടുക്കുകയും ചെയ്തതിന് ശേഷമാണ് ഞങ്ങൾ വെടിയുതിർക്കേണ്ടി വന്നത്. പൊലീസ് സംയമനം പാലിക്കുകയും പ്രതികളോട് കീഴടങ്ങാൻ ആവർത്തിച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 10 അംഗ ടീമിലെ രണ്ട് പൊലീസുകാർക്ക് തലയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും പൊലീസ് പറയുന്നതിനിടെയാണ് കോടതിയുടെ ഈ ഇടപെടൽ. പ്രതികളുടെ മൃതദേഹങ്ങൾ ഷാഡ്നഗർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വിമർശകരും സജീവം
പൊലീസ് നടപടിയെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. സ്ത്രീകളുടെ സുരക്ഷയെ പറ്റിയുള്ള ഗൗരവതരമായ ആശങ്കകൾക്ക് നീതിന്യായ വ്യവസ്ഥയ്ക്ക് വെളിയിൽ നടത്തുന്ന കൊലപാതകങ്ങൾ പരിഹാരമല്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ജനങ്ങൾക്ക് നീതിന്യായ സംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെടുന്നത് ആശങ്കാജനകമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പൊലീസ് നടപടിയെ വിമർശിച്ചു. നീതിന്യായ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് എല്ലാ സർക്കാരുകളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിനെ പിന്തുണയ്ക്കരുതെന്ന് മനുഷ്യാവകാശപ്രവർത്തക ഇറോം ശർമിള പറഞ്ഞു. പൊലീസ് ചെയ്യുന്ന കൊലപാതകങ്ങൾക്ക് കയ്യടിക്കുന്നത് അന്ധത ബാധിച്ചവരാണ്. ഇത്തരം ഏറ്റുമുട്ടലുകളെ പിന്തുണയ്ക്കുന്നത് രാജ്യത്തെത്തന്നെ അപകടത്തിലാക്കുമെന്നും ആയുധമേന്തിയവരുടെ അധികാര ദുർവിനിയോഗം നേരിട്ട് അനുഭവിച്ചയാളാണെന്നും ഇറോം ശർമിള പറഞ്ഞു.
അഭിനന്ദിച്ച് സോഷ്യൽ മീഡിയ
ഇരയുടെ കുടുംബത്തിന് ഉടനടി നീതിനേടിക്കൊടുത്ത പൊലീസ് ഓഫിസറായി സജ്ജനാരെ വാഴ്ത്തുന്നതും നന്ദി പറയുന്നതുമായ പോസ്റ്റുകളും ട്വീറ്റുകളും നിരവധിയുണ്ട്. 'ബലാത്സംഗക്കാർ അർഹിക്കുന്നത് വെടിയേറ്റുള്ള മരണമാണ്', 'മനുഷ്യാവകാശം മനുഷ്യർക്കുള്ളതാണ്, ക്രൂരന്മാർക്കുള്ളതല്ല' തുടങ്ങിയ കമന്റുകൾ ആണ് ഏറ്റുമുട്ടൽ കൊലയെ ന്യായീകരിക്കുന്നവർ പോസ്റ്റ് ചെയ്യുന്നത്.
എന്നാൽ, കുറ്റാരോപിതരെ വെടിവെച്ചുകൊല്ലുന്നത് ഒരു തരത്തിലും സ്വീകാര്യമല്ലെന്ന് അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ വൃന്ദ ഗ്രോവർ തുറന്നടിച്ചു. നീതി നൽകാനെന്ന പേരിൽ തോന്നിയതുപോലെ അക്രമങ്ങൾ നടത്തുന്നതിന് ഇത് മുതൽകൂട്ടാവുമെന്നും അവർ പറഞ്ഞു. ഏത് ഏറ്റുമുട്ടൽ കൊലയിലും പൊലീസുകാർക്കെതിരെ നിർബന്ധമായും കേസ് എടുത്ത് അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി ഉത്തരവുള്ളതായും വൃന്ദ ചൂണ്ടിക്കാട്ടി.
'ഞങ്ങളുടെ പേരിൽ കസ്റ്റഡികൊല നടത്തരുതെന്ന്' പ്രമുഖ വനിത അവകാശ പ്രവർത്തകയായ കവിത കൃഷ്ണൻ പറഞ്ഞു. കസ്റ്റഡി മരണത്തിന്റെ എല്ലാ ലക്ഷണങ്ങളും തികഞ്ഞ ആക്രമണത്തെ 'ഏറ്റുമുട്ടൽ കൊല'യെന്ന വസ്ത്രമണിയിച്ച് കൊണ്ടുവന്നിരിക്കുകയാണെന്നും കവിത പ്രതികരിച്ചു. കൊല്ലപ്പെട്ട നാലുപേരും നിരപരാധികളാണെങ്കിൽ യഥാർത്ഥ പ്രതികൾക്ക് പിന്നീടെന്തു സംഭവിക്കാനാണ് എന്ന ചോദ്യമാണ് സുപ്രീംകോടതി അഭിഭാഷക കരുണ നന്ദി ഉന്നയിച്ചത്. ആ നാലു ക്രൂരന്മാരും സ്വതന്ത്രരായി വിലസി കൂടുതൽ സ്ത്രീകളെ കൊലപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്