തെറ്റായ കാര്യങ്ങളിൽ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കിൽ, അതെ, ഞാൻ അഹങ്കാരിയാണ്; എനിക്കെതിരെ പരാതിപ്പെടുന്നതിൽ എനിക്ക് ഒരു യാതൊരുവിധ വ്യാകുലതയുമില്ല; അതിന് അദേഹത്തിന് എന്റെ എല്ലാവിധ ഭാവുകങ്ങളും; എന്നെ സംബന്ധിച്ചിടത്തോളം മറ്റേതെങ്കിലും സ്ഥലത്തേക്ക് പോകുന്നത് ഒരു ദിവസത്തെ പായ്ക്കിംഗിന്റെ മാത്രം കാര്യമാണ്; ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്യുന്നെന്ന പി വി അൻവർ എംഎൽഎയുടെ ആരോപണത്തിന്ചുട്ട മറുപടിയുമായി മലപ്പുറം കലക്ടർ ജാഫർ മാലിക്
മറുനാടൻ മലയാളി ബ്യൂറോ
മലപ്പുറം: പ്രളയ കാലത്തെ പുനധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ ആരോപണമുന്നയിച്ച നിലമ്പൂർ എംഎൽഎ പി.വി അൻവറിന് ചുട്ടമറുപടിയുമായി മലപ്പുറം ജില്ലാ കലക്ടർ ജാഫർ മാലിക്. എംഎൽഎയുടെ ആരോപണങ്ങൾക്ക് അക്കമിട്ട് മറുപടി നൽകിയാണ് ജില്ലാ കലക്ടർ ഫേസ്ബുക്കിലൂടെ വിശദീകരണം നൽകിയിരിക്കുന്നത്. തെറ്റായകാര്യങ്ങളിൽ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കിൽ, അതെ, ഞാൻ അഹങ്കാരിയാണ് എന്ന തലക്കെട്ടിലെ കുറിപ്പിലാണ് എല്ലാ ആരോപണങ്ങൾക്കും മറുപടി പറയുന്നത്.
കവളപ്പാറയിലെ ദുരന്തത്തിലെ ഇരകൾക്കായി റവന്യു വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്നും ജില്ലാ കലക്ടർ സ്വന്തം നിലക്ക് കാര്യങ്ങൾ തീരുമാനിക്കുകയാണെന്നും ആരോപിച്ച് എംഎൽഎ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കലക്ടർ മറുപടിയുമായി രംഗത്തെത്തിയത്. കവളപ്പാറ ഉരുൾപൊട്ടലിൽ വീടും സ്ഥലവും നഷ്ടമായ കോളനിക്കാരുടെ പുനരധിവാസത്തിന് നടപടി സ്വീകരിക്കാത്ത ജില്ല ഭരണകൂടത്തിന്റെ നയത്തിൽ പ്രതിഷേധിച്ച് ഉപ്പട മലച്ചിയിൽ നടക്കുന്ന വീടുകളുടെ നിർമ്മാണ പ്രവൃത്തി ഇന്നലെയാണ് പി.വി. അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ തടഞ്ഞത്.
പ്രളയബാധിതരായ മുണ്ടേരി ചളിക്കൽ ആദിവാസി കോളനിയിലെ 34 കുടുംബങ്ങൾക്ക് ഫെഡറൽ ബാങ്ക് നിർമ്മിച്ചുനൽകുന്ന വീടുകളുടെ പ്രവൃത്തിയാണ് ചൊവ്വാഴ്ച രാവിലെ എംഎൽഎയും കവളപ്പാറ കോളനിക്കാരും തടഞ്ഞത്. രാവിലെ പത്തോടെ കവളപ്പാറ കോളനിക്കാർ നിർമ്മാണം നടക്കുന്ന മലച്ചിയിലെത്തിയിരുന്നു. 11ഓടെ എംഎൽഎയും പ്രാദേശിക നേതാക്കളുമെത്തി നിർമ്മാണം നിർത്തിവെക്കാൻ തൊഴിലാളികളോട് ആവശ്യപ്പെടുകയായിരുന്നു.
പ്രളയബാധിതരായ മുണ്ടേരി ചളിക്കൽ ആദിവാസി കോളനിയിലെ 34 കുടുംബങ്ങൾക്ക് ഫെഡറൽ ബാങ്ക് നിർമ്മിച്ചുനൽകുന്ന വീടുകളുടെ പ്രവൃത്തിയാണ് ചൊവ്വാഴ്ച രാവിലെ എംഎൽഎയും കവളപ്പാറ കോളനിക്കാരും തടഞ്ഞത്. രാവിലെ പത്തോടെ കവളപ്പാറ കോളനിക്കാർ നിർമ്മാണം നടക്കുന്ന മലച്ചിയിലെത്തിയിരുന്നു. 11ഓടെ എംഎൽഎയും പ്രാദേശിക നേതാക്കളുമെത്തി നിർമ്മാണം നിർത്തിവെക്കാൻ തൊഴിലാളികളോട് ആവശ്യപ്പെടുകയായിരുന്നു. കവളപ്പാറ കോളനിക്കാർക്ക് മലച്ചിയിലെ വീടുകൾ നൽകണമെന്ന ആവശ്യമുന്നയിച്ചായിരുന്നു പ്രതിഷേധം. പ്രളയദുരന്തത്തിനിരകളാണെങ്കിലും ചളിക്കൽ കോളനിക്കാർക്ക് വാസയോഗ്യമായ വീടുകൾ നിലവിലുണ്ട്. എന്നാൽ, കവളപ്പാറയിലെ 28 കുടുംബങ്ങൾ പോത്തുകല്ലിലെ ദുരിതാശ്വാസ ക്യാമ്പിൽ ദുരിതംപേറി കഴിയുകയാണ്.
ആദ്യം കവളപ്പാറ നിവാസികൾക്ക് വീട് നൽകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കവളപ്പാറ ദുരന്തത്തിന്റെ ഇരകൾക്ക് വേണ്ടി റവന്യു, പട്ടികജാതി വകുപ്പുകൾ ഒന്നും ചെയ്യുന്നില്ലെന്നും ജില്ല കലക്ടർ സ്വന്തം നിലക്ക് കാര്യങ്ങൾ തീരുമാനിക്കുകയാണെന്നും എംഎൽഎ ആരോപിച്ചു. മലച്ചിയിൽ ഭൂമി വാങ്ങിയതിൽ വ്യാപക അഴിമതി നടത്തിയെന്നും വിജിലൻസ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കവളപ്പാറക്കാർക്കായി സന്റെിന് 30,000 രൂപക്ക് മലച്ചിയിലെ ഭൂമി വാങ്ങാൻ ശ്രമം നടത്തുന്നതിനിടയിലാണ് ജില്ല ഭരണകൂടവും പട്ടികവർഗ വകുപ്പും ചേർന്ന് ധൃതിപിടിച്ച് ഈ ഭൂമി വാങ്ങിയത്. ഇവിടെ നിർമ്മിക്കുന്ന വീടുകൾ കവളപ്പാറ നിവാസികൾക്ക് നൽകാനാവില്ലെന്നും താൻ തീരുമാനിക്കുന്നവർക്ക് നൽകുമെന്നും കലക്ടർ പറഞ്ഞതായാണ് എംഎൽഎയുടെ ആരോപണം. എംഎൽഎയുടെ ആരോപണത്തിനായാണ് കലക്ടർ ജാഫർ മാലിക്ക് മറുപടി നൽകിയിരിക്കുന്നത്.
കലക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്:
തെറ്റായ കാര്യങ്ങളിൽ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കിൽ അതെ ഞാൻ അഹങ്കാരിയാണ്
നിലമ്പൂർ താലൂക്കിൽ 2019 പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട ചെമ്പൻകൊല്ലിയിലെ 34 ആദിവാസി കുടുംബങ്ങൾക്ക് ഫെഡറൽ ബാങ്കിന്റെ സി. എസ് . ആർ പദ്ധതിയുടെ സഹായത്തോടെ നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണം ഇന്ന് ബഹു. നിലമ്പൂർ എംഎൽഎ ശ്രീ പി വി അൻവർ തടഞ്ഞതായി അറിഞ്ഞു. കൂടാതെ അദ്ദേഹം ജില്ലാ ഭരണകൂടത്തിനെതിരെയും വ്യക്തിപരമായി എനിക്കെതിരെയും പരസ്യമായി ഗുരുതര ആരോപങ്ങൾ ഉന്നയിക്കുകയും ചെയ്തു . ബഹു. നിലമ്പൂർ എംഎൽഎയുടെ ആരോപണങ്ങളിൽ എന്റെ പ്രതികരണം താഴെ ചേർക്കുന്നു .
1. 2019 വെള്ളപ്പൊക്കത്തിൽ വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ട ചളിക്കൽ കോളനിയിലെ 34 34 ആദിവാസി കുടുംബങ്ങളെ സമയബന്ധിതമായി പുനരധിവസിപ്പിക്കുന്നതിന് വിഭാവനം ചെയ്ത ഒരു മാതൃക ടൗൺ ഷിപ്പ് പദ്ധതിയാണ് ബഹു എംഎൽഎ ഇന്ന് തടഞ്ഞ പദ്ധതി. അതിവേഗത്തിൽ 28.2.2020 ന് പണിപൂർത്തിയാക്കി ആദിവാസി സഹോദരങ്ങൾക്ക് പർപ്പിടമേകുന്ന മാതൃകാപരമായ ഒരു പദ്ധതി നിർത്തുന്നതിന് ഒരു ജനപ്രതിനിധി മുന്നിട്ടിറങ്ങുന്നത് തീർത്തും ദൗർഭാഗ്യകരമാണ്. നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനും സമയബന്ധിതമായി പണി പൂർത്തിയാക്കുന്നതിനും ഫെഡറൽ ബാങ്കിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട് . ഭവന നിർമ്മാണം തടയുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. ഒരു ഏജൻസി യുടെ സി. എസ് . ആർ സഹായത്തോടെയുള്ള ഇത്തരം പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ക്ക് തടസം നേരിടുന്നത് മലപ്പുറത്തിന് ഭാവിയിൽ ഇത്തരം സഹായങ്ങൾ ലഭിക്കാതിരിക്കാൻ കാരണമാകുമെന്നതിനാൽ ഇത്തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ തടയുന്നത് ഒരു തരത്തിലും എനിക്ക് അനുകൂലിക്കാനോ അനുവദിക്കാനോ കഴിയില്ല .
കവളപാറ പ്രളയദുരിതബാധിതർക്ക് ആ വീടുകൾ നൽകേണ്ടതായിരുന്നു എന്നതാണ് നിർമ്മാണ പ്രവർത്തനങ്ങൾ തടയാനുള്ള ഒരു കാരണമായി ചൂണ്ടിക്കാട്ടുന്നത് . ഞങ്ങൾ അവർക്ക് ആ വീടുകൾ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അവരുടെ പരമ്പരാഗത ആവശ്യങ്ങൾ കാരണം പോത്തുകൽ പഞ്ചായത്ത് പ്രദേശത്തിന് പുറത്ത് പോകാൻ അവർ വിസമ്മതിച്ചു, അതിനാൽ മറ്റൊരു പ്രളയ ദുരിത ബാധിത കോളനിയായ ചളിക്കൽ കോളനിയെ പരിഗണിക്കുകയാണുണ്ടായത്.
രണ്ടാമത്തെ കാരണം 'ഭൂമി വാങ്ങുന്നതിന് മുമ്പ് എംഎൽഎയെ സമീപിച്ചിട്ടില്ല' എന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ ഭൂമി വാങ്ങുന്നതിന് പർച്ചേസ് കമ്മിറ്റിയും നടപടിക്രമങ്ങളും നിലവിലുള്ളതും ഈ നടപടിക്രമങ്ങളിലോ പർച്ചേസ് കമ്മിറ്റിയിലോ ബഹു. എംഎൽഎ ക്ക് നിയമപ്രകാരം പങ്കില്ലാത്തതുമാണ്. അത്തരമൊരു കാര്യത്തിൽ എംഎൽഎയെ സമീപിക്കേണ്ടത് എന്തിനാണെന്ന് വ്യക്തമല്ല.
2. അദ്ദേഹത്തിന്റെ വ്യക്തിപരമായ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും മറുപടി ആവശ്യമില്ലാത്തതുമാണ് . എന്നിരുന്നാലും ഒരു വ്യക്തതയ്ക്കായി പറയട്ടെ , എന്നെ കേന്ദ്രസർക്കാരിന്റെ ഏജന്റ് എന്ന് വിളിക്കുന്നവർതിരിച്ചറിയേണ്ട ഒരു വസ്തുതയുണ്ട്, എന്നെ ഈ പോസ്റ്റിൽ നിയമിച്ചിട്ടുള്ളത് സംസ്ഥാന മന്ത്രിസഭ ആണ്, കാബിനെറ്റ് എന്നെ ഈ സ്ഥാനത്ത് നിന്ന് നീക്കിയാൽ സ്ഥാനമൊഴിയാൻ ഞാൻ ബാധ്യസ്ഥനും തയ്യാറുമാണ് .
3. ഞാൻ അഹങ്കാരിയും സഹകരണരഹിതനുമാണെന്നതാണ് മറ്റൊരു ആരോപണം. തെറ്റായ കാര്യങ്ങളിൽ സഹകരിക്കാതിരിക്കുന്നത് അഹങ്കാരമാണെങ്കിൽ, അതെ, ഞാൻ അഹങ്കാരിയാണ്. ഞാൻ പൊതു പണത്തിന്റെ സംരക്ഷകനായതുകൊണ്ടും എനിക്ക് പൊതുജനങ്ങളോട് ചില ഉത്തരവാദിത്തങ്ങളുമുള്ളതുകൊണ്ടും തെറ്റായ നിർദ്ദേശങ്ങളിൽ എനിക്ക് സഹകരിക്കാൻ കഴിയില്ല. പ്രളയ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനുമാവില്ല. ഇതുവരെ നിയമപരമായ ഒരു കാര്യത്തിലും ഒരു പൊതു പ്രതിനിധിയുമായും ഞാൻ സഹകരിക്കാതിരുന്നിട്ടുമില്ല.
അദ്ദേഹം എനിക്കെതിരെ പരാതിപ്പെടുന്നതിൽ എനിക്ക് ഒരു യാതൊരുവിധ വ്യാകുലതയുമില്ല. അതിന് അദേഹത്തിന് എന്റെ എല്ലാവിധ ഭാവുകങ്ങളും . എന്നെ സംബന്ധിച്ചിടത്തോളം മറ്റേതെങ്കിലും സ്ഥലത്തേക്ക് പോകുന്നത് ഒരു ദിവസത്തെ പായ്ക്കിംഗിന്റെ മാത്രം കാര്യമാണ്.
പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാറിനെ കരിവാരിത്തേക്കാനാണ് ജില്ല ഭരണകൂടവും റവന്യൂ വകുപ്പും ശ്രമിക്കുന്നതെന്നായിരുന്നു പി വി അൻവറിന്റെ ആരോപണം. അടിയന്തര പ്രാധാന്യമുള്ള വിഷയം പരിഹരിക്കാതെ ജില്ല കലക്ടറും റവന്യൂ വകുപ്പും പുനരധിവാസ പ്രവർത്തനങ്ങൾ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഇടപെട്ടിട്ട് പോലും സർക്കാർ ദുരിതാശ്വാസം അടിയന്തരമായി നൽകുന്നതിൽ ജില്ല ഭരണകൂടം വീഴ്ച വരുത്തി. ദുരന്തത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 50,000 രൂപ വീതം അടിയന്തരമായി നൽകാൻ സർക്കാർ നിർദേശിച്ചിട്ടും കലക്ടർ തയാറായില്ല.
മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതുകൊണ്ട് മാത്രമാണ് മരിച്ചവരുടെ ആശ്രിതർക്ക് നാല് ലക്ഷം വീതം നൽകാനായത്. തഹസിൽദാറുടെ അക്കൗണ്ടിൽ പണമെത്തിയിട്ടും, ദുരിതാശ്വാസ പ്രവർത്തനം നടത്തിയ മണ്ണുമാന്തി യന്ത്രങ്ങളുടെ ഉടമകൾക്കും പെട്രോൾ നൽകിയ പമ്പുടമക്കും പണം നൽകിയില്ല. കവളപ്പാറക്കായി പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ടിട്ട് അതിനും തയാറായില്ല. കലക്ടർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകും. സർക്കാർ തലത്തിൽ അന്വേഷണം നടത്തണമെന്നും എംഎൽഎ പറഞ്ഞിരുന്നു. ഇതിന് മറുപടിയാണ് ജില്ലാ കലക്ടർ നൽകിയത്.
Stories you may Like
- സാനിയയുമായി വേർപിരിഞ്ഞോ? പാക് നടിയെ വിവാഹം ചെയ്ത് ഷുഐബ് മാലിക്ക്
- ജാഫർ ഭീമന്റവിട കൊടുംഭീകരൻ; കണ്ണൂരിൽ ഇനിയും ഒളിത്താവളങ്ങൾ
- ജാഫർ സിദ്ദിഖ് 'ഡ്രഗ് സിൻഡിക്കേറ്റ് തലവൻ' എന്ന് എൻസിബി
- ജാഫർ ഭീമന്റവിട ചില്ലറക്കാരനല്ല; കണ്ണൂരിലെ എൻഐഎ അറസ്റ്റ് അതിനിർണ്ണായകം
- കേരളത്തിന് സന്തോഷ് ട്രോഫി നൽകിയ ഹാട്രിക് തിളക്കം; ടിഎ ജാഫർ ഇനി ഓർമ
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്