അഞ്ച് പ്രതികൾക്ക് ജീവപര്യന്തം നൽകിയിട്ടും ആറാം പ്രതിക്ക് മാത്രം വധശിക്ഷ നൽകിയത് രാഷ്ട്രീയ സ്വാധീനത്തിന് നൽകിയ തിരിച്ചടി; ലോക്കൽ സെക്രട്ടറി പ്രതിയായതുകൊല്ലപ്പെട്ടയാളുടെ മക്കളുടെ ധീരമായ പോരാട്ടം മൂലം; പൊലീസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് ജഡ്ജി
മറുനാടൻ മലയാളി ബ്യൂറോ
ആലപ്പുഴ: രാഷ്ട്രീയക്കാർ പിന്നിലുണ്ടെന്ന് കരുതി ആരെയും കൊല്ലാമെന്ന ധാരണ കുറച്ചു കാലമായി കേരള സമൂഹത്തിൽ നിലനിർക്കുന്നുണ്ടെന്ന് പറഞ്ഞാൽ അതിനെ കുറ്റംപറയാൻ സാധിക്കില്ല. അടുത്തിടെ ഉണ്ടാകുന്ന സംഭവങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുകയും ചെയ്തു. കോൺഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തിലങ്കേരിക്ക് പ്രണയ സല്ലാപം നടത്താൻ ജയിൽ അറ തുറന്നു കൊടുത്തവരാണ് സിപിഎമ്മുകാർ. ടിപിയുടെ ഘാതകൻ കുഞ്ഞനന്തന് ചട്ടങ്ങൾ കാറ്റിൽപ്പറത്തി പരോൾ നൽകുന്നതും ഇപ്പോൾ ജയിൽ മോചിതനാക്കാൻ ശ്രമം നടക്കുന്നതും കേരള സമൂഹം കാണുന്നുണ്ട്. അങ്ങനെ രാഷ്ട്രീയ സ്വാധീനം കൊണ്ടു എന്തും ചെയ്യാൻ സാധിക്കും എനന്ന അഹങ്കാരത്തിന് മേലുള്ള വിധിയാണ് ദിവാകരൻ കേസിൽ ഇന്നലെ ആലപ്പുഴ കോടതിയിൽ നിന്നും ഉണ്ടായത്.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അട്ടിമറിക്കാൻ ശ്രമിച്ച ദിവാകരൻ വധക്കേസിൽ ആറാം പ്രതിക്കു വധശിക്ഷ വിധിക്കാൻ കോടതിയെ പ്രേരിപ്പിച്ചതിൽ ഒരു ഘടകം രാഷ്ട്രീയമായ കാരണങ്ങൾ തന്നെയായിരുന്നു. കേസിലെ മറ്റ് പ്രതികൾക്കായി കാര്യമായ ഇടപെടൽ ഉണ്ടാകാതിരുന്നപ്പോൾ തന്നെ സിപിഎം നേതാവായ ആറാം പ്രതിക്ക് വേണ്ടി രാഷ്ട്രീയ നേതൃത്വങ്ങൾ അരയും തലയും മുറുക്കിയിറങ്ങി. കൊലപാതകം നടക്കുമ്പോൾ ജില്ലയിലെ പൊലീസ് സംവിധാനത്തെയാകെ സ്വാധീനിക്കാൻ പ്രാപ്തിയുള്ള പ്രാദേശിക നേതാവായിരുന്നു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആറാം പ്രതി ആർ.ബൈജു എന്നു കോടതി നിരീക്ഷിച്ചതും രാഷ്ട്രീയക്കാർക്കുള്ള താക്കീതായി വിലയിരുത്തുന്നു.
സംഭവത്തിൽ സിപിഎം ലോക്കൽ സെക്രട്ടറിയായ ആർ.ബൈജു ഉൾപ്പെട്ടതായി മൊഴി നൽകിയിട്ടും കേസിൽ ഉൾപ്പെടുത്താതെ പൊലീസ് രക്ഷിക്കാൻ ശ്രമിച്ചത് അന്നത്തെ ഭരണമുന്നണിയിലെ പ്രധാന പാർട്ടിയുടെ പ്രാദേശിക നേതാവെന്ന സ്വാധീനം കാരണമാണെന്നു 102 പേജ് വരുന്ന വിധിപ്രസ്താവത്തിൽ കോടതി എടുത്തു പറഞ്ഞിട്ടുണ്ട്. ആറാം പ്രതി ബൈജുവിനെയും അഞ്ചാം പ്രതി സേതുകുമാറിനെയും കുറിച്ചുള്ള പരാമർശങ്ങളിലാണു രാഷ്്ട്രീയ സ്വാധീനത്തിന്റെ പേരിൽ പ്രതിപ്പട്ടികയിൽ ചേർക്കാതിരിക്കാൻ പൊലീസ് നടത്തിയ ഒത്താശകൾ കോടതി തുറന്നുകാട്ടിയത്.
സംഭവം നടക്കുമ്പോൾ സിപിഎം ചേർത്തല വെസ്റ്റ് ലോക്കൽ സെക്രട്ടറിയും ചേർത്തല നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു ആർ.ബൈജു. അതുകൊണ്ട് തന്നെ സിപിഎം നേതാവിനെ രക്ഷിക്കാൻ വേണ്ടി അരയും തലയും മുറുക്കി നേതാക്കൾ രംഗത്തിറങ്ങി. എന്നാൽ, കൊല്ലപ്പെട്ട ദിവാകരന്റെ ബന്ധുക്കൾ കുറ്റവാളികൾക്ക് ശിക്ഷ ലഭിക്കണം എന്ന നിലപാടിൽ ഉറച്ചു നിന്നു. അവർ ശക്തമായ മൊഴി തന്നെ കോടതിയിൽ നൽകുകയുണ്ടായി. തുടക്കത്തിൽ ഇവരുടെ മൊഴി രേഖപ്പെടുത്താതെ അട്ടിമറിക്കാനുള്ള ശ്രമങ്ങളും നടന്നു. ഈ ശ്രമങ്ങളൊക്കെ കോടതി എടുത്തു പറയുകയും ചെയ്തു.
ദൃക്സാക്ഷികളായ ദിവാകരന്റെ ഭാര്യ സുലോചന, മകൻ ദിലീപ്കുമാർ, മരുമകൾ രശ്മി എന്നിവർ നൽകിയ മൊഴി രേഖപ്പെടുത്താതെ പൊലീസ് ഭീഷണിപ്പെടുത്തിയതും മൊഴി രേഖപ്പെടുനുള്ള സ്ഥലം ഒഴിച്ചിട്ടശേഷം സാക്ഷികളുടെ ഒപ്പ് രേഖപ്പെടുത്തിയതും കോടതി എടുത്തുപറഞ്ഞു. അഞ്ചാം പ്രതിയായ സേതുകുമാറിന്റെ പിതാവും സിപിഎം പ്രാദേശിക നേതാവായതിനാൽ പൊലീസിന്റെ ഭാഗത്തു നിന്നുള്ള ഇടപെടൽ കോടതിക്കു ബോധ്യമായി.
പൊലീസിനും കടുത്ത വിമർശനമാണ് കോടതിയിൽ നിന്നുണ്ടായത്. 'സർക്കിൾ ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ചശേഷമുള്ള ആദ്യ കൊലപാതക കേസ് ആയതു കൊണ്ട് പരിചയക്കുറവു കാരണമാണു പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ വീഴ്ചയുണ്ടായത്' കേസിലെ അന്വേഷണോദ്യോഗസ്ഥൻ കോടതിയിൽ നൽകിയ വിശദീകരണമാണിത്. കേസ് ദുർബലപ്പെടുത്തുന്നവിധം അലസമായി പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനോടു കോടതി കാരണം തേടിയപ്പോഴായിരുന്നു ഈ മറുപടി. ഇത്തരം പ്രസ്താവനകൾ പൊലീസ് സേനയ്ക്കാകെ നാണക്കേട് ഉണ്ടാക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
പ്രകോപനമൊന്നും കൂടാതെയാണു ദിവാകരനെ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. സിപിഎം നേതാവും ജനപ്രതിനിധിയുമായ ബൈജുവിന്റെ 'ഈഗോ' മാത്രമാണ് ഈ കൊലപാതകത്തിനു കാരണമെന്നു കോടതി സൂചിപ്പിച്ചു. 'അവനെ (ദിവാകരനെ) അടിച്ചു കൊല്ലെടാ' എന്ന് ഒപ്പമുണ്ടായിരുന്ന പ്രതികളോട് ആക്രോശിച്ചുകൊണ്ട് ബൈജുവാണ് ആക്രമണത്തിനു നേതൃത്വം നൽകിയത്. നേതാവായ ബൈജുവിന്റെ കയ്യിലെ ചലിക്കുന്ന പാവകളെ പോലെയാണു മറ്റു പ്രതികൾ പ്രവർത്തിച്ചത്. ബന്ധുക്കളുടെ മൊഴിയിൽ ബൈജുവിന്റെ പങ്ക് എടുത്തു പറഞ്ഞെങ്കിലും പ്രതിപ്പട്ടികയിൽ ചേർക്കാതെ രണ്ടു മണിക്കൂർ ചോദ്യം ചെയ്തു പൊലീസ് വിട്ടയയ്ക്കുകയായിരുന്നു.
ബൈജുവിനെതിരെ മൊഴി നൽകിയിട്ടും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താത്തതിന് എതിരെ ബന്ധുക്കൾ കോടതിയെ സമീപിച്ചതാണു കേസിൽ വഴിത്തിരിവായത്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി, സുലോചന, ദിലീപ്കുമാർ, രശ്മി എന്നിവരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തുടർന്ന്, ബൈജുവിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.
അന്യായമായി സംഘം ചേരൽ മുതൽ കൊലപാതകം വരെ 10 കുറ്റങ്ങളാണു പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ ആരോപിച്ചത്. ന്യായവിരോധം നിമിത്തം സംഘം ചേരുക (ഐപിസി 143), സംഘം ചേർന്ന് ആക്രമണം നടത്തുക (149), വീട്ടിൽ അതിക്രമിച്ചു കടക്കുക (449), വീടിനു നാശനഷ്ടം വരുത്തുക (427), കുറ്റകരമായ ഗൂഢാലോചന (120 ബി), ദേഹോപദ്രവം ഏൽപ്പിക്കുക (323), ആയുധം കൊണ്ട് ആക്രമിച്ചു മുറിവേൽപ്പിക്കുക (324), കൊലപാതകം (302) എന്നീ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയത്. ദൃക്സാക്ഷികളായ കുടുംബാംഗങ്ങൾ, പരിശോധന നടത്തിയ ഡോക്ടർമാർ ഉൾപ്പെടെ 22 പേരാണു സാക്ഷിമൊഴി നൽകിയത്.
സംഭവത്തിന്റെ സൂത്രധാരനായി പ്രവർത്തിച്ചത് ബൈജുവാണെന്നനും വ്യക്തമായിയിരുന്നു. 'ഒരു വീട്ടിൽ ഒരു കയർ ഉൽപന്നം' എന്ന കയർ കോർപറേഷന്റെ പദ്ധതിയുമായി ബന്ധപ്പെട്ട് ദിവാകരന്റെ വീട്ടിലെത്തിയ സംഘം കയർത്തടുക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായിത്. ഇതോടെ ദിവാകരനോട് വൈരാഗ്യം കാരണം ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയത്.
ഗൂഢാലോചന അഞ്ചാം പ്രതിയുടെ വീട്ടിൽ
അന്നു വൈകിട്ട് ഏഴിനു ചേർത്തല നഗരസഭ 32ാം വാർഡിൽ അഞ്ചാം പ്രതി എൻ.സേതുകുമാറിന്റെ വീട്ടിൽ ബൈജുവും സംഘവും ഒത്തുചേർന്നു. ഇവിടെയാണു കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത്. സേതുകുമാറിന്റെ പിതാവു സിപിഎം പ്രാദേശിക നേതാവാണ്. രാത്രി ഏഴരയോടെ ദിവാകരന്റെ വീട്ടിലെത്തിയ ഇവർ ദിലീപിനോടു വാതിൽ തുറന്നു പുറത്തു വരാൻ ആവശ്യപ്പെട്ടു. വാതിൽ തുറന്നു നോക്കിയ ദിലീപ് സംഘത്തോടു വീടിനുള്ളിലേക്കു വരാൻ നിർദേശിച്ചു. തടിക്കഷണവുമായി ഇവർ ആക്രമണം തുടങ്ങിയതോടെ ദിലീപ് വീടിനുള്ളിലേക്ക് ഓടിക്കയറി അകത്തെ മുറിയുടെ വാതിൽ അടച്ചു.
അക്രമികൾ വാതിൽ പൊളിച്ചു. ബഹളം കേട്ട് അടുത്ത മുറിയിൽ നിന്നെത്തിയ ദിവാകരന്റെ തലയ്ക്കു തടിക്കഷണം കൊണ്ട് അടിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ദിലീപിന്റെ ഭാര്യ രശ്മിക്കും മർദനമേറ്റു. ഇതിനിടയിൽ ദിവാകരന്റെ ഭാര്യ സുലോചന ദിലീപിന്റെ കുഞ്ഞിനെയും എടുത്ത് അടുക്കളയിലേക്ക് ഓടി. ആക്രമണത്തിൽ പരുക്കേറ്റ ദിവാകരൻ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേ ഡിസംബർ എട്ടിനു മരിച്ചു. ദിലീപും രശ്മിയും ചേർത്തല ഗവ.താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അന്ന് അക്രമികൾ തകർത്ത വാതിലാണ് ഇപ്പോഴും അതേപടി നിലനിർത്തിയിരിക്കുന്നത്.
ദിവാകരന്റെ കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ച് ഉമ്മൻ ചാണ്ടി സർക്കാർ കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയോഗിച്ചിരുന്നു. കഴിഞ്ഞ മാർച്ച് ഒന്നിനാണ് ആലപ്പുഴ അതിവേഗ കോടതിയിൽ വിസ്താരം തുടങ്ങിയത്. 38 ദിവസം വിസ്താരം നടന്നു. എല്ലാ ദിവസവും ദിലീപ് കോടതിയിലെത്തി. പലതരത്തിൽ ഭീഷണിയുണ്ടായിരുന്നതായി ദിവാകരന്റെ കുടുംബം പറഞ്ഞു. സാക്ഷികളായ നാട്ടുകാരെയും ഭീഷണിപ്പെടുത്തിയെങ്കിലും ഇവരെല്ലാം കോടതിയിൽ ഉറച്ചുനിന്നതോടെയാണു പ്രതികൾക്കു ശിക്ഷ ഉറപ്പായത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- താലികെട്ടി വധുവുമായി വീട്ടിലെത്തിയ വരൻ; ഓടിയെത്തിയ 35-കാരി പറഞ്ഞത് കേട്ട് വധു നടുങ്ങി; അന്വേഷണത്തിൽ തെളിഞ്ഞത് വരന്റെ അവിഹിതം; ലക്ഷ്യമിട്ടത് സ്ത്രീധന സ്വർണ്ണവുമായി വിദേശത്തേക്ക് പറക്കൽ; മിഥുനെ കുടുക്കി വധുവിന്റെ പരാതി കരമന പൊലീസിൽ; ഇത് വിവാഹ തട്ടിപ്പിന്റെ മറ്റൊരു വെർഷൻ
- വിവാഹ സൽകാരത്തിന്റെ രാത്രി ഒരു മണിക്ക് തുടങ്ങിയ മർദ്ദനം; സംശയത്തിന്റെ പേരിൽ കേബിൾ കൊണ്ട് കഴുത്തിൽ മുറക്കി നവവധുവിനെ കൊല്ലാനും രാഹുൽ ശ്രമിച്ചു; താലിമാല ഊരിക്കൊടുത്ത ശേഷം ഭർത്താവിനെതിരെ പരാതി കൊടുത്തതും ഭാര്യ; പന്തീരാക്കാവിൽ ജാമ്യമില്ലാ വകുപ്പുകൾ; ഏഴാം ദിനത്തിലെ വേർപിരിയലിൽ കേസും
- ടെക്നോപാർക്കിലെ ജീവനക്കാരിയായ ഭാര്യയെ മർദ്ദിച്ചത് ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറായ ഭർത്താവ്; കഴുത്തിൽ മൊബൈൽ ചാർജ്ജ് കേബിൾ ഇട്ട് മുറുക്കി കൊല്ലാനും ശ്രമിച്ചു; മാട്രിമോണിയൽ സൈറ്റിലൂടെ ഒത്ത വിവാഹം; പൊലീസ് ഒത്തുകളിയിലും ആരോപണം; പന്തീരാങ്കാവിലേത് സംശയ രോഗം
- വിരുന്നെത്തിയ വീട്ടുകാർ കണ്ടത് നവ വധുവിന്റെ ശരീരത്തിലെ മർദനമേറ്റ പാടുകൾ; പൊലീസിൽ പരാതി നൽകി വധുവിന്റെ കുടുംബം: ഏഴാം നാൾ പൊലീസ് സ്റ്റേഷനിൽവെച്ച് താലിമാല മടക്കി നൽകി വേർപിരിഞ്ഞ് യുവദമ്പതികൾ
- ആറു കൊല്ലം മുമ്പ് കേരളാ കോൺഗ്രസ് ജയിച്ചത് യുഡിഎഫ് ബാനറിൽ; ജോസ് കെ മാണിയും കൂട്ടരും മുന്നണി മാറിയപ്പോൾ ഇനി ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ എംപിമാരും ഇടതുപക്ഷത്തിന്റേതായി; സീറ്റ് കൂടിയേ തീരുവെന്ന് കേരളാ കോൺഗ്രസ് എമ്മും സിപിഐയും; സിപിഎമ്മും വിട്ടുവീഴ്ചയ്ക്കില്ല; ഇടതിൽ കലാപക്കാലം
- 'ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്ടമല്ല, സത്യത്തിൽ പെട്ടന്നു കണ്ടാൽ ആരും പേടിച്ചു പോകും, അറപ്പാകുന്നു'; ആൺകുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടിയായിട്ടും തന്നെ വളർത്തണം'; ഗായകൻ സന്നിധാനന്ദനെതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ പരാമർശം; വേദനിപ്പിച്ചെന്ന് സന്നിധാനന്ദൻ
- മുട്ടത്തറ ഡ്രൈവിങ് സ്കൂളിൽ കാറുമായെത്തിയ ഉദ്യോഗസ്ഥന്റെ മകൾ ടെസ്റ്റിൽ പങ്കെടുത്തു; ഫലം പരാജയമെങ്കിലും മുട്ടത്തറയിലേത് സമരക്കാരെ നിഷ്പ്രഭമാക്കിയ ആദ്യ ടെസ്റ്റ്; പ്രശ്നമുണ്ടാക്കുന്ന ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിഗണനയിൽ; മന്ത്രി തിരിച്ചെത്തിയാൽ എല്ലാം കടുക്കും
- പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയുള്ള കോൺഗ്രസിലെ വിവാദം കാസർകോട് പൊട്ടിത്തെറിയാകുന്നു; പോസ്റ്റ് പിൻലവിച്ച ബാലകൃഷ്ണ പെരിയ നൽകുന്നത് വഴങ്ങാമെന്ന സന്ദേശമോ? ഇതെല്ലാം ശരത്ലാലിന്റെയും കൃപേഷിന്റെയും ആത്മാക്കൾ ഇത് പൊറുക്കുമോ? പെരിയയിൽ സമവായ നീക്കം സജീവം
- 27 ലക്ഷത്തോളം ഞാൻ മുടക്കി, ഒരു രൂപ പോലും ശമ്പളമായി കിട്ടാത്ത സിനിമയും; ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ്; എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരം; 'വഴക്ക്' സംവിധായകനെതിരെ ടൊവിനോ തോമസ്
- വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങി; പശ്ചിമബംഗാൾ സ്വദേശിയെ അയാളുടെ ഗ്രാമത്തിൽ ചെന്ന് പിടികൂടി പൊലീസ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്