ലണ്ടൻ പാർലമെന്റിൽ നിന്നും അവാർഡ് വേണോ? തരാൻ കടലാസു സംഘടനകൾ ഏറെ; എംപിമാർക്ക് പുരസ്ക്കാരം ഒരുക്കുന്ന സംഘടനകളിൽ പലരും ടാക്സി ഡ്രൈവർമാർ; മുതലാളിമാരും കടലാസ് സംഘടനാ നേതാക്കളും വാങ്ങിപ്പോയ പുരസ്ക്കാരത്തിലെ അടത്ത ഇര ഉമ്മൻ ചാണ്ടി; യുകെയിൽ എത്തുമ്പോൾ പാർലമെന്റിൽ പുരസ്ക്കാരം നൽകാൻ ആലോചിച്ച് സംഘടനകൾ മത്സരത്തിൽ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കേരളത്തിൽ നിന്നും ഒരു സ്യൂട്കേസ് നിറയെ കണ്ണാടി മൊമന്റോകളും കസവു ചേർത്ത് തുന്നിയ പൊന്നാടകളും തമിഴ്നാട്ടിൽ നെയ്തെടുക്കുന്ന ചിത്രപ്പണികൾ നിറഞ്ഞ സിൽക്ക് ഷാളുകളും ആയി ലണ്ടൻ ഹീത്രൂവിൽ വിമാനമിറങ്ങുക. നേരെ ഇന്ത്യൻ എംബസിയിൽ എത്തി ഒരു ഹസ്തദാനം, കൂടെ സെൽഫിയും ഗ്രൂപ് ഫോട്ടോകളും. അവിടെ നിന്നും ഇറങ്ങി വിളിപ്പാടകലെയുള്ള ബ്രിട്ടീഷ് പാർലമെന്റിൽ ദിവസ വാടകയ്ക്ക് ലഭിക്കുന്ന ഹാളിൽ സ്വയം സന്നിഹിതനായി ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾ, എംബസി ജീവനക്കാർ, മലയാളികളായ കൗൺസിൽ അംഗങ്ങൾ, പത്രാസ് കാട്ടി ജീവിക്കുന്ന ഏതാനും മലയാളികൾ എന്നിവരുടെ സാന്നിധ്യത്തിൽ ലഭിക്കുന്ന അവാർഡ്, പൊന്നാട അണിയിക്കൽ, കെട്ടിപ്പിടുത്തം, കാപ്പി കുടി. ബലേ ഭേഷ്.
ഒരു ആക്ഷേപ ഹാസ്യ ചെറു ഫിലിം തിരക്കഥയുടെ സാരാംശം ആണെന്ന് തെറ്റിദ്ധരിക്കണ്ട. അവാർഡുകൾ മുഖേനെ ജനശ്രദ്ധയിൽ എത്താൻ താൽപ്പര്യമുളവരെ കണ്ടെത്തി രൂപം കൊണ്ടിരിക്കുന്ന ഒരുഗ്രൻ ബിസിനസ്സ് ഫോർമുല ആണിത്. പൊതു ജനങ്ങൾക്ക് വലിയ നഷ്ടം ഒന്നും ഇല്ലെങ്കിലും ഭാവിയിൽ ഈ പൊറാട്ടു നാടകം കാട്ടി പൊതുജനങ്ങളെ കബളിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമായതോടെയാണ് ഈ റിപ്പോർട്ട് ബ്രിട്ടീഷ് മലയാളി പുറത്തു വിടാൻ തയ്യാറായത്.
കൈ നനയാതെ മീൻ പിടിക്കാമെന്ന് ആഗ്രഹിക്കുന്ന ഒരു സംഘം മലയാളികളുടെ മനസ്സിൽ ഉദിച്ച ആശയമാണ് ബ്രിട്ടീഷ് പാർലമെന്റിന്റെ ആദരം. ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾക്ക് ലഭിക്കുന്ന ഒരു സൗകര്യം ദുരുപയോഗം ചെയ്യുന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് കഴിഞ്ഞ ദിവസം ഇവിടെ നടന്ന അവാർഡ് ദാന ചടങ്ങ്. ഒരു കടലാസ്സ് സംഘടനയുടെ പോലും മഹത്വം പറയാൻ ഇല്ലാതെ ഏതാനും പേര് ചേർന്ന് തയ്യാറാക്കുന്ന തട്ടിക്കൂട്ട് പരിപാടിക്ക് പോപ്പുലാരിറ്റി ഉള്ളവരെ കിട്ടാതായപ്പോൾ കിട്ടിയവരെ പിടിച്ചു കൊണ്ട് വന്നു ആദരിക്കൽ ചടങ്ങു നടത്തുകയാണ് എന്ന ആരോപണം തെളിയിക്കുകയാണ് ഇക്കഴിഞ്ഞ ഡിസംബറിലും കഴിഞ്ഞ ദിവസവും നടന്ന ആദരിക്കൽ ചടങ്ങ്. സാധാരണ ഇത്തരം കബളിപ്പിക്കൽ അവാർഡുകൾ വർഷത്തിൽ ഒരിക്കൽ നടത്തുമ്പോൾ ലണ്ടൻ അവാർഡ് ദാനം എല്ലാ മാസവും എന്ന മട്ടിൽ സംഘടിപ്പിക്കപ്പെട്ടതോടെ അവാർഡ് വാങ്ങാൻ വരുന്നവർ തന്നെ പണം നൽകി സംഘടിപ്പിക്കുന്ന ആദരിക്കലാണ് ഇതെന്ന് വ്യക്തമാകുന്നത്.
ഈ തട്ടിപ്പിൽ അറിഞ്ഞോ അറിയാതെയോ ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങളും മലയാളികളായ കൗൺസിൽ അംഗങ്ങളും ഉൾപ്പെടുന്നു എന്നതാണ് കൗതുകം പകരുന്നത്. ഇവർ നടത്തിയ സമർത്ഥമായ നീക്കത്തിൽ ആദ്യം തെറ്റിദ്ധരിക്കപ്പെടുകയും ഒടുവിൽ വൻ വാർത്ത കോലാഹലം ഉണ്ടായതോടെ നിവൃത്തിയില്ലാതെ യുകെയിൽ എത്തി അവാർഡ് വാങ്ങാൻ വിധിക്കപ്പെടുകയും ചെയ്ത ചരിത്രമാണ് മുൻ കേരള ധനമന്ത്രി കെഎം മാണിക്ക് പറയാനുള്ളത്. ഇക്കാര്യം പൊളിച്ചടുക്കാനായി കഴിഞ്ഞ വർഷം യുകെ സന്ദർശനം നടത്തിയപ്പോൾ മാണിയോട് തെറ്റിപ്പിരിഞ്ഞ പൂഞ്ഞാർ എംഎൽഎ മനഃപൂർവം ബ്രിട്ടീഷ് പാർലമെന്റ് ഹാൾ സന്ദർശിക്കുകയും ഹ്രസ്വമായ ചടങ്ങിൽ സംസാരിക്കുകയും ചെയ്തിരുന്നു.
ഇതേ തുടർന്ന് അടിക്കടി അവാർഡ് നൽകാൻ ഒരു പ്രധാന തട്ടിപ്പിനുള്ള രംഗമായി ബ്രിട്ടീഷ് പാർലമെന്റ് ഹാൾ മാറുകയാണ് എന്ന സംശയം ബലപ്പെടുന്നു. ഡിസംബറിൽ ലണ്ടനിൽ എത്തി അവാർഡ് വാങ്ങിയവരുടെ സംഘത്തിൽ തിരുവനന്തപുരം കേന്ദ്രമായ ഒരു പ്രശസ്ത സന്യാസ ഗുരുകുല കേന്ദ്രവും പാലയ്ക്കടുത്തു രാമപുരം ആസ്ഥാനമായ ഒരു സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനവും ഉൾപ്പെട്ടിരുന്നു. ഈ കോളേജിനെ നിയന്ത്രിക്കുന്ന വൈദികൻ നാട്ടിൽ മടങ്ങി എത്തിയ ഉടനെ പത്ര സമ്മേളനം വിളിച്ചു തന്റെ സ്ഥാപനത്തിന് ബ്രിട്ടീഷ് പാർലമെന്റിന്റെ ആദരം ലഭിച്ചു എന്ന് വീമ്പിളക്കുക ആയിരുന്നു.
സന്യാസ സ്ഥാപനം ആകട്ടെ നന്ദി കാട്ടിയത്, അവാർഡ് നൽകാൻ എത്തിയ പാർലമെന്റ് അംഗത്തിന് കേരളത്തിലെ അവധിക്കാലത്തുള്ള രാജകീയ വരവേൽപ്പും. ഇത്തരക്കാരെ വലവീശി പിടിക്കാൻ സംഘടനാ നേതാക്കൾ ശ്രമം നടത്തുമ്പോൾ ബ്രിട്ടീഷ് വിസ സംഘടിപ്പിക്കാൻ എംബസി ഉദ്യോഗസ്ഥർ, പാർലമെന്റ് അംഗം, കൗൺസിൽ അംഗങ്ങൾ എന്നിവർ കൂട്ട് നിൽക്കുന്നതായി ആരോപണം ഉയരുന്നുണ്ട്. പ്രമുഖ എംപിയായ കീത് വ്യാസ് മുൻപ് ബ്രിട്ടീഷ് വിസയ്ക്കായി തന്റെ പദവി ദുരുപയോഗം ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയിൽ നിന്ന് കടക്കാൻ ഉള്ള ശ്രമത്തിൽ ഐപിഎൽ അഴിമതി നടത്തിയ ലളിത് മോദിയെയാണ് കീത് വ്യാസ് തുണച്ചതായി ആരോപണം ഉയർന്നത്.
കോളേജ് നടത്തിപ്പുകാരും ആശ്രമക്കാരും സ്ഥലം വിട്ട ഉടനെയാണ് വിവാദ ബിസിനസ്സ് നിയന്ത്രിക്കുന്ന രാജീവ് ഔസേഫ് കഴിഞ്ഞ ദിവസം അവാർഡ് വാങ്ങാൻ എത്തിയതും അത് താൻ കൂടി പങ്കാളിയായ ബിസിനസ്സ് സ്ഥാപനത്തിന്റെ പ്രോജക്ട് ആയ എരുമേലി വിമാനത്താവളത്തിന്റെ പേരിൽ വ്യാപകമായി ദുരുപയോഗം ചെയ്യാൻ ആരംഭിച്ചതും. തന്റെ കമ്പനിക്കു ബ്രിട്ടീഷ് പാർലമെന്റിന്റെ വരെ ആദരവ് ഉണ്ടെന്നു കാട്ടിയുള്ള പരസ്യമാണ് ഇയാളുടെ അടുത്ത നീക്കം. ഇയാളോടൊപ്പം അവാർഡ് വാങ്ങാൻ വെല്ലൂരിൽ നിന്ന് ഒരു വൈദികനും എത്തിയിരുന്നു. ഇദ്ദേഹവും നാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം കച്ചവട താൽപ്പര്യം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന വ്യക്തിയാണ്.
മാത്രമല്ല, അവാർഡ് ദാന ശേഷം ഇദ്ദേഹം പങ്കെടുത്ത സ്വകാര്യ ചടങ്ങുകളിൽ കാണുന്നവർക്കൊക്കെ പാർലമെന്റ് ഹാളിൽ നൽകിയ അതെ പൊന്നാട അണിയിച്ചതോടെയാണ് മൊമെന്റോയും പൊന്നാടയും ഒക്കെ അവാർഡ് വാങ്ങാൻ വരുന്നവർ തന്നെ സംഘടിപ്പിച്ചു കൊണ്ട് വരുന്നതാണെന്ന സത്യവും വെളിച്ചത്തായത്. ഇതേ വേദിയിൽ വച്ച് തന്നെയാണ് കോട്ടയം ജില്ലയിലെ ഒരു പ്രമുഖ മന്ത്രവാദ മനയുടെ താന്ത്രികനും അവാർഡ് വാങ്ങി ശ്രദ്ധ നേടിയിട്ടുണ്ട്. എന്തിനായിരുന്നു താൻ കഷ്ടപ്പെട്ടു അവാർഡ് സംഘടിപ്പിച്ചത് എന്ന് കഴിഞ്ഞ ദിവസം രാജീവ് ജോസഫ് തന്നെ ഫേസ്ബുക്കിലൂടെ നാട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് പാർലമെന്റിൽ വാടകക്ക് ലഭിക്കുന്ന ഹാൾ എന്നത് മറച്ചു വച്ച് ബ്രിട്ടീഷ് പാർലമെന്റിൽ വച്ച് കിട്ടിയ അവാർഡ് എന്ന് തന്നെയാണ് രാജീവ് വിശദമാക്കുന്നത്.
അവാർഡുകൾ തനിക്കൊരു ഹോബിയാണെന്നു വ്യക്തമാക്കുന്നതും രാജീവ് തന്നെയാണ്. ബ്രിട്ടനിലേക്ക് വിമാനം കയറുന്നതിനു തൊട്ടു മുൻപും ഇദ്ദേഹം വൈഎംസിഎ അവാർഡ്, സ്വാതി തിരുനാൾ അവാർഡ് എന്നിവ ഒക്കെ വാങ്ങിയ കാര്യവും ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. ഇത്രയും കടുംകൈ അദ്ദേഹം ചെയ്യുമെന്ന് അവാർഡ് നൽകിയവർ കരുതിയതും ഉണ്ടാകില്ല. തന്റെ വിമാനത്താവള കടലാസ്സ് കമ്പനിക്ക് പുല്ലുവില എന്ന് പറയുന്നവർക്ക് മുന്നിലേക്ക് എറിഞ്ഞിട്ടു കൊടുക്കാൻ രാജീവിന് കിട്ടിയ ഏറ്റവും വലിയ എല്ലിൻകഷണമാണ് ഈ അവാർഡ് എന്ന് വരും നാളുകളിൽ വ്യക്തമാകും. നാട്ടിൽ എത്തി ഇക്കാര്യം പത്ര സമ്മേളനം വിളിച്ചു വീമ്പിളക്കാനും അദ്ദേഹം മടിക്കില്ല. സ്വാശ്രയ കോളേജ് മാനേജർ കൂടിയായ വൈദികന് ആകാമെങ്കിൽ പിന്നെ തനിക്കു എന്തുകൊണ്ട് ആയിക്കൂടാ എന്നായിരിക്കും രാജീവിന്റെ ചിന്ത.
അദ്ദേഹം ഷെയർ ചെയ്ത ഫേസ്ബുക്ക് പോസ്റ്റ്:
അതിനിടെ, ഇനി ബിസിനസ് ഫോറം ലക്ഷ്യമിടുന്നത് ഏപ്രിലിൽ യുകെ സന്ദർശനം നടത്തുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആണെന്ന വിവരം ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. എന്നാൽ കെഎം മാണിക്ക് പറ്റിയ അബദ്ധം കേട്ടറിവുള്ളതിനാൽ ഈ അവാർഡ് ദാന പരിപാടിക്ക് ഉമ്മൻ ചാണ്ടി നിന്നു കൊടുക്കാൻ സാധ്യത ഇല്ലെന്നാണ് ഒഐസിസി യുകെ വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ലണ്ടനിൽ ഉള്ള ദിവസങ്ങളിൽ ഉമ്മൻ ചാണ്ടി പാർലമെന്റ് മന്ദിരം സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചാൽ അതിനുള്ള സഹായം ചെയ്തുകൊടുക്കുമെന്നും ഒഐസിസി വക്താക്കൾ സൂചിപ്പിച്ചു. സരിത നായർ വിവാദം ഉയർത്തിയ സോളാർ പദ്ധതി സമയത്തു തന്നെ സമാന സ്വഭാവമുള്ള കരട് രൂപ രേഖ യുകെ മലയാളികളിൽ ചിലരും സർക്കാരിന്റെ മുന്നിൽ എത്തിച്ചിരുന്നു. എന്നാൽ വിവാദം രൂക്ഷമായതോടെ ലണ്ടൻ നിക്ഷേപ പദ്ധതി പിന്നീട് വെളിച്ചം കണ്ടില്ല.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്