16 യുദ്ധ വിമാനങ്ങളുമായി പാക്കിസ്ഥാൻ എത്തിയത് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ചുട്ടെരിക്കാൻ; ഇന്ത്യൻ വ്യോമസേന നേരിട്ടത് എട്ട് വിമാനങ്ങളുമായി; അതിർത്തി കടന്ന മൂന്ന് വിമാനങ്ങളെ തിരിച്ചോടിക്കാൻ ആകാശയുദ്ധം നടത്തി വൈമാനികർ; വകവെക്കാതെ ആക്രമണത്തിന് കോപ്പ് കൂട്ടിയപ്പോൾ ഒരു വിമാനം തകർത്ത് ഇന്ത്യ; തിരിച്ചടിയായി ഇന്ത്യൻ വിമാനത്തിലൊന്ന് പാക്കിസ്ഥാൻ വീഴ്ത്തുകയും വൈമാനികനെ തടവിലാക്കുകയും ചെയ്തതോടെ സംഘർഷം ഒഴിഞ്ഞു; ഇന്ത്യാ-പാക് സംഘർഷത്തിന്റെ വിശദാംശങ്ങൾ പുറത്തു വരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ബാലാകോട്ടിലെ ജെയ്ഷെ മുഹമ്മദിന്റെ ഭീകരക്യാമ്പ് ഇന്ത്യ തകർത്തത് അതിർത്തിയിൽ നിന്ന് 54 കിലോമീറ്റർ അകത്തു കടന്നാണ്. 12 യുദ്ധവിമാനങ്ങൾ നടത്തിയ പോരാട്ടത്തിൽ ഇന്ത്യ സമ്പൂർണ്ണമായും വിജയിച്ചു. മിറാഷ് പോർ വിമാനത്തിന്റെ കരുത്തിലായിരുന്നു ഇത്. പുൽവാമയിലെ ആക്രമണത്തിന് ശക്തമായ താക്കീത്. ഇത് പാക്കിസ്ഥാനെ പ്രശ്നത്തിലാക്കി. ആഭ്യന്തര തലത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വെട്ടിലായി. ഇതോടെ ഇന്ത്യയെ പാക് വ്യോമസേന ആക്രമിച്ചു. രണ്ട് കൂട്ടർക്കും ഒരോ പോർ വിമാനം നഷ്ടമായി. പിന്നെ ഇന്ത്യയുടെ നയതന്ത്ര കരുത്തിൽ പാക് പിടിയിലായ സൈനികൻ അഭിനന്ദൻ വർത്തവന്റെ തിരിച്ചു മടക്കവും.
വ്യോമാതിർത്തി ലംഘിച്ചു പാക്കിസ്ഥാൻ യുദ്ധവിമാനങ്ങൾ നടത്തിയ ആക്രമണത്തെ ഇന്ത്യ ധീരമായി നേരിട്ടതിന്റെ വിശദാംശങ്ങൾ പുറത്തായി കഴിഞ്ഞു. ഏറെ അഭിമാനമുണ്ടാക്കുന്നതാണ് ആ വിശദാംശങ്ങൾ. ഇരുരാജ്യങ്ങളും ആകാശക്കരുത്ത് പ്രകടമാക്കി. ഇതിനിടെയിൽ ഇന്ത്യൻ വൈമാനികന് പാക്കിസ്ഥാനിൽ പാരച്യൂട്ടിലൂടെ ഇറങ്ങേണ്ടി വന്നു. അഭിനന്ദിനെ പിടികൂടിയത് വിജയമായി പാക്കിസ്ഥാൻ വ്യാഖ്യാനിക്കുന്നു. ബാലാകോട്ടിൽ ലക്ഷ്യം നേടിയ ഇന്ത്യ ഉപാധികളൊന്നുമില്ലാതെ അഭിനന്ദനെ നാട്ടിലെത്തിക്കുകയും ചെയ്തു. ഇതോടെ രണ്ട് കൂട്ടർക്കും അവകാശപ്പെടാൻ വിജയമായി. അതുകൊണ്ട് തന്നെ അതിർത്തിയിലെ സംഘർഷം പതിയെ കുറയുമെന്നാണ് വിലയിരുത്തൽ. ജെയ്ഷെ മുഹമ്മദിനേയും മസൂദ് അസ്ഹറിനേയും ലക്ഷ്യമിട്ട് ഇന്ത്യ പോരാട്ടം തുടരുകയും ചെയ്യും. 16 യുദ്ധ വിമാനങ്ങളാണ് ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാൻ അണിനിരത്തിയത്. എട്ട് വിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യ തിരിച്ചടിക്കുകയും ചെയ്തു.
8 എഫ് 16, 4 വീതം ജെഎഫ് 17, മിറാഷ് 5 യുദ്ധവിമാനങ്ങൾ എന്നിവ വിന്യസിച്ചായിരുന്നു പാക്ക് ആക്രമണം. ഇതു നേരിടാൻ 2 വീതം മിഗ് 21 ബൈസൺ, മിറാഷ് 2000 എന്നിവയും 4 സുഖോയ് 30 എംകെഐയുമായി ഇന്ത്യ അണിനിരന്നു. 3 എഫ് 16 വിമാനങ്ങൾ ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു കടന്നുകയറിയപ്പോൾ മറ്റുള്ളവ നിയന്ത്രണ രേഖയ്ക്ക് അപ്പുറത്ത് നിലയുറപ്പിച്ചു. ഇതിലൊന്നിനെയാണ് ഇന്ത്യ വെടിവച്ചിട്ടത്. രാവിലെ 9.45 ന് പാക്ക് വിമാനങ്ങൾ നിയന്ത്രണ രേഖയുടെ 10 കിലോമീറ്റർ വരെ അടുത്തെത്തിയപ്പോഴാണ് ആക്രമണം സംബന്ധിച്ച വിവരം ഇന്ത്യൻ വ്യോമസേനയ്ക്കു ലഭിച്ചത്. മേഖലയിൽ നിരീക്ഷണപ്പറക്കൽ നടത്തുകയായിരുന്ന മിഗ് 21 ബൈസൺ വിമാനങ്ങൾ അതിർത്തിയിലേക്കു കുതിച്ചു. ഇതോടെ ആകാശ യുദ്ധമായി. ഡോഗ് ഫൈറ്റിന് അതിർത്തി സാക്ഷിയായി. അതിർത്തിയിലെ സംഘർഷം കണക്കിലെടുത്ത് ശ്രീനഗർ ഉൾപ്പെടെയുള്ള വ്യോമത്താവളങ്ങളിൽ നിലയുറപ്പിച്ചിരുന്ന സുഖോയ്, മിറാഷ് വിമാനങ്ങൾ പിന്നാലെ പാഞ്ഞു. ഇതിന് മുമ്പ് തന്നെ ഇന്ത്യയുടെ മിഗ് വിമാനങ്ങൾ പാക് ആക്രമണത്തിന്റെ മുനയൊടിച്ചു.
1971നുശേഷം ആദ്യമായാണ് ഇത്തരമൊരു വ്യോമാക്രമണമുണ്ടാകുന്നത്. നിയന്ത്രണരേഖ കടന്നിട്ടില്ലെന്ന പാക് അവകാശവാദം തള്ളുന്നതാണ് പുറത്തുവന്ന റിപ്പോർട്ട്. ഇന്ത്യയുടെ ബ്രിഗേഡ്, ബറ്റാലിയൻ ആസ്ഥാനങ്ങൾ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയെത്തിയ പാക്ക് വിമാനങ്ങളെ മിഗ് 21 നേരിട്ടു. ഇന്ത്യയുടെ ശക്തമായ പ്രതികരണത്തിൽ പിന്തിരിഞ്ഞ പാക്ക് വിമാനങ്ങൾ പടിഞ്ഞാറൻ രജൗറിയിൽ ബോംബുകൾ വർഷിച്ചു. ഇവ സേനാ കേന്ദ്രങ്ങളുടെ അടുത്താണ് പതിച്ചെങ്കിലും നാശനഷ്ടങ്ങളുണ്ടായില്ല. സേനയുടെ വിവിധ യുദ്ധവിമാനങ്ങൾ അവന്തിപ്പുര, ശ്രീനഗർ താവളങ്ങളിൽ സജ്ജമാക്കിയിട്ടുണ്ടെന്നും മുൻനിര പ്രതിരോധമുറപ്പിക്കാനുള്ള ചുമതല വിവിധ സമയങ്ങളിൽ ഓരോ വിമാനത്തിനുമാണു നൽകുന്നതെന്നും സേനാ വൃത്തങ്ങൾ പറഞ്ഞു. പാക്ക് ആക്രമണം നടന്നതിന്റെ തലേ രാത്രി സുഖോയ്, മിഗ് 29 എന്നിവ ആകാശ നിരീക്ഷണത്തിലായിരുന്നു. രാവിലെ മിഗ് 21 ബൈസൺ നിരീക്ഷണ ചുമതല ഏറ്റെടുത്തു. ഈ സമയത്തായിരുന്നു പാക്ക് ആക്രമണം. ജമ്മുകശ്മീരിലെ സൈനികകേന്ദ്രങ്ങളിൽ ലേസർ ബോംബുകൾ വർഷിക്കലായിരുന്നു പാക് വ്യോമസേനയുടെ ശ്രമം.
അതിർത്തി ലംഘിച്ച് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിന്റെ തെളിവുകളും ഇന്ത്യൻ സേന പുറത്തു വിട്ടിട്ടുണ്ട്. എഫ് 16 വിമാനത്തിൽ നിന്നും വിക്ഷേപിച്ച മിസൈലിന്റെ അവശിഷ്ടങ്ങളാണ് സൈനിക ഉപമേധാവികൾ പുറത്തുവിട്ടത്. ആക്രമണത്തെ കുറിച്ച് പാക്കിസ്ഥാന്റെ വാദങ്ങൾ പരസ്പരവിരുദ്ധമാണെന്നും കര, നാവിക, വ്യോമ സേനകളുടെ സംയുക്ത വാർത്താസമ്മേളത്തിൽ പറഞ്ഞു. അതേസമയം ആക്രമണത്തെ കുറിച്ചുള്ള പാക്കിസ്ഥാന്റെ അവകാശവാദങ്ങൾ സൈന്യം തള്ളി. പാക് ആക്രമണങ്ങൾ ഇന്ത്യയിൽ വലിയ നാശമുണ്ടാക്കിയിട്ടില്ല. പാക്കിസ്ഥാന്റെ എഫ് 16 വിമാനം ഇന്ത്യ വെടിവെച്ചിട്ടു. ഏത് പ്രകോപനവും നേരിടാൻ തയ്യാറാണെന്നും സേന വ്യക്തമാക്കി. ഇന്ത്യയുടെ വ്യോമാക്രണത്തിൽ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രം തകർന്നിട്ടുണ്ട്. എന്നാൽ എത്ര ഭീകരർ കൊല്ലപ്പെട്ടെന്ന് പറയുന്നത് ഉചിതമല്ല. പ്രത്യാക്രമണത്തിലാണ് അഭിനന്ദൻ പാക് പിടിയിലായത്. പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ തുടർച്ചയായി ലംഘിക്കുകയാണെന്നും ഇന്ത്യൻ സൈന്യം വിമർശിച്ചു. എങ്കിലും അഭിനന്ദനെ വിട്ടയയ്ക്കുന്നത് അതിർത്തിയിലെ സംഘർഷം കുറയ്ക്കുമെന്നാണ് ലോകരാജ്യങ്ങളുടെ വിലയിരുത്തൽ.
ഇന്ത്യയുടെ അതിർത്തിഗ്രാമങ്ങളിൽ ഭീതി മാറുന്നില്ല. ആക്രമണ ഭീതിയിൽ കടകൾ ദിവസങ്ങളായി അടഞ്ഞു കിടക്കുകയാണ്. സ്കൂളുകളെല്ലാം നേരത്തേ അടച്ചു, ജനങ്ങളാരും അധികം പുറത്തിറങ്ങാറില്ല. വീടൊഴിഞ്ഞ് സുരക്ഷിത കേന്ദ്രങ്ങളിലേക്കാണ് പോകാനാണ് അവർക്കുള്ള നിർദ്ദേശം. അതിർത്തിക്കടുത്തുള്ള പൂഞ്ച്, ലാംബേരി, നൗഷേര, രജൗരി എന്നിവിടങ്ങളിലെല്ലാം സാഹചര്യം സമാനമാണ്.
Stories you may Like
- അഫ്ഗാനികളെ കൂട്ടത്തോടെ പുറത്താക്കി പാക്കിസ്ഥാൻ
- ഇസ്ലാമിക രാജ്യങ്ങൾ പരസ്പരം വെട്ടി മരിക്കുന്നോ?
- ആക്രമണം തുടന്നാൽ ബെയ്റൂട്ടും ഗസ്സയാവും; പശ്ചിമേഷ്യയിൽ യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ!
- ഏകദിന ലോകകപ്പ് ഒക്ടോബർ 5 മുതൽ, ആകെ പത്ത് വേദികൾ, മത്സരക്രമം പ്രഖ്യാപിച്ചു
- 'രക്തച്ചൊരിച്ചിലിന്റെ രാത്രി'യിൽ സംഭവിച്ചത് വെളിപ്പെടുത്തി അജയ് ബിസാരിയ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍