Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രംപിനെതിരെ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ പ്രതിഷേധമറിയിച്ച് ഇന്ത്യ; നടപടി കശ്മീർ പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥനാകാൻ മോദി ആവശ്യപ്പെട്ടെന്ന പരാമർശത്തിൽ; വിവാദമായതോടെ കശ്മീർ പ്രശ്‌നത്തിൽ ഉദ്ദേശിച്ചത് മധ്യസ്ഥതയല്ല;സഹായമെന്ന് തിരുത്തി യുഎസ്; കശ്മീരിൽ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് വിദേശകാര്യമന്ത്രി; മധ്യസ്ഥനാകാൻ മോദി ട്രംപിനോട് ആവശ്യപ്പെട്ടിട്ടില്ല; മോദി തന്നെ വിശദീകരിക്കണമെന്ന് കോൺഗ്രസും

ട്രംപിനെതിരെ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ പ്രതിഷേധമറിയിച്ച് ഇന്ത്യ; നടപടി കശ്മീർ പ്രശ്നം പരിഹരിക്കാൻ മധ്യസ്ഥനാകാൻ മോദി ആവശ്യപ്പെട്ടെന്ന പരാമർശത്തിൽ; വിവാദമായതോടെ കശ്മീർ പ്രശ്‌നത്തിൽ ഉദ്ദേശിച്ചത് മധ്യസ്ഥതയല്ല;സഹായമെന്ന് തിരുത്തി യുഎസ്; കശ്മീരിൽ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് വിദേശകാര്യമന്ത്രി; മധ്യസ്ഥനാകാൻ മോദി ട്രംപിനോട് ആവശ്യപ്പെട്ടിട്ടില്ല; മോദി തന്നെ വിശദീകരിക്കണമെന്ന് കോൺഗ്രസും

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ:കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ വിശദീകരണവുമായി അമേരിക്കൻ വിദേശകാര്യ മന്ത്രാലയം.കശ്മീരിലേത് ഉഭയകക്ഷി പ്രശ്നമാണെന്നും പരിഹാര ചർച്ചകൾക്ക് ഇരു കക്ഷികളും തയ്യാറായാൽ സഹായിക്കാൻ ഒരുക്കമാണെന്നുമാണ് അമേരിക്കയുടെ നിലപാടെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു. ഭീകരതയ്ക്കെതിരായി പാക്കിസ്ഥാൻ സ്വീകരിക്കുന്ന ശക്തമായ നടപടികളായിരിക്കും ഇന്ത്യയുമായുള്ള മധ്യസ്ഥ ചർച്ചകളുടെ അടിസ്ഥാനം. ചർച്ചയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കുന്നതിനായി അമേരിക്ക പിന്തുണ നൽകുമെന്നും ഭീകരവാദത്തെ ഇല്ലാതാക്കുക എന്നതാണ് പ്രധാനമെന്നും മന്ത്രാലയം പറയുന്നു.

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് കശ്മീർ പ്രസ്താവന നടത്തിയത്. എന്നാൽ ഇത്തരമൊരു അഭ്യർത്ഥന മോദി നടത്തിയിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം, വിഷയത്തിൽ പ്രധാനമന്ത്രി തന്നെ മറുപടി നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. കശ്മീർ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ വെളിപ്പെടുത്തൽ ഇന്ത്യ തള്ളിയിരുന്നു. രണ്ടാം മോദി സർക്കാർ അധികാരത്തിൽ അൻപത് നാളുകൾ പൂർത്തിയാക്കിയ ദിവസം തന്നെ കശ്മീർ വിഷയത്തിലെ ട്രംപിന്റെ വെളിപ്പെടുത്തൽ കേന്ദ്രസർക്കാരിനെ വെട്ടിലാക്കുന്നതായിരുന്നു. സെപ്റ്റംബറിൽ മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി ഡൊണൾഡ് ട്രംപും പാക്ക് പ്രധാനമന്ത്രി ഇമ്രാൻഖാനും തമ്മിലുള്ള കൂടിക്കാഴ്ചയെ സസൂക്ഷ്മം നിരീക്ഷിച്ചുവരികയായിരുന്നു ഇന്ത്യ. അതിനിടെയാണ് മധ്യസ്ഥനാകാൻ മോദി അഭ്യർത്ഥിച്ചെന്ന ട്രംപിന്റെ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുണ്ടായത്.

യു.എസ് അവകാശവാദം തള്ളിയ ഇന്ത്യ ട്രംപിന്റെ ഈ അവകാശവാദത്തിനെതിരെ ഇന്ത്യ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിൽ പ്രതിഷേധം അറിയിച്ചു.കശ്മീർ വിഷയം ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലുള്ള പ്രശ്നമാണ്. അതിൽ മറ്റൊരാൾ മധ്യസ്ഥനാവുന്നതുകൊണ്ട് കാര്യമില്ലയെന്നാണ് ഇന്ത്യയുടെ നിലപാട്. അതുകൊണ്ടുതന്നെ ട്രംപിന്റെ അവകാശവാദം വിദേശകാര്യ മന്ത്രാലയത്തെ പ്രതിരോധത്തിലാക്കിയിരുന്നു.

ഇന്ത്യ ഈ വിഷയം വൈറ്റ് ഹൗസിനെ അറിയിക്കുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ഇതിനു പിന്നാലെ കശ്മീർ തർക്കം ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള ഉഭയകക്ഷി പ്രശ്നമാണെന്ന് യു.എസ് എല്ലായ്‌പ്പോഴും തിരിച്ചറിയുന്നുണ്ട് എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വിശദീകരണം നൽകിയിരിക്കുകയാണ്.

കശ്മീരിൽ മൂന്നാം കക്ഷിയുടെ ആവശ്യമില്ലെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കിയ്ത് മധ്യസ്ഥനാകാൻ മോദി ട്രംപിനോട് ആവശ്യപ്പെട്ടിട്ടില്ല. അതേസമയം ട്രംപിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിൽ പ്രതിപക്ഷ ബഹളം. സൈന്യത്തിന്റെ കാര്യശേഷിയെ മോദി സർക്കാർ അവഹേളിക്കുകയാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

വിഷയത്തിൽ വിദേശകാര്യമന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെയാണ് പ്രതിപക്ഷം ബഹളം വച്ചത്. അതേസമയം കശ്മീർ വിഷയത്തിൽ ട്രംപിന്റെ പ്രസ്താവനയിൽ പ്രതിപക്ഷ എംപിമാർ ഉപരാഷ്ട്രപതിയെ കാണും. ഡോണാൾഡ് ട്രംപിന്റെ പ്രസ്താവനയിൽ പ്രധാനമന്ത്രിയുടെ വിശദീകരണം ആവശ്യപ്പെട്ടാണ് കാണുന്നത്. ട്രംപിന്റെ വെളിപ്പെടുത്തലിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രസ്താവന നടത്തും.

ഇന്ത്യൻ ഭരണനേതൃത്വത്തെ ഞെട്ടിച്ചു കൊണ്ടാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രിയെ ഒപ്പമിരുത്തി അമേരിക്കൻ പ്രസിഡന്റ് കശ്മീരിൽ മധ്യസ്ഥനാകാമെന്ന് പ്രഖ്യാപിച്ചത്. കഴിഞ്ഞമാസം 27ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തന്നോട് ഈ ആവശ്യം ഉന്നയിച്ചെന്ന ട്രംപിന്റെ വെളിപ്പെടുത്തൽ ഇന്ത്യയെ പ്രകോപിപ്പിച്ചിരുന്നു. എന്നാൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് അമേരിക്ക ട്രംപിന്റെ വാക്കുകൾ വിഴുങ്ങിയിരുന്നു.

അതേസമയം, കശ്മീർ വിഷയത്തിൽ ഇന്ത്യ അമേരിക്കയുടെ സഹായം തേടിയിട്ടുണ്ടോ എന്ന കാര്യം അമേരിക്ക വ്യക്തമാക്കിയിട്ടില്ല. കശ്മീർ വിഷയത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം അഭ്യർത്ഥിച്ചതായി കഴിഞ്ഞ ദിവസം ട്രംപ് നടത്തിയ പ്രസ്താവന സംബന്ധിച്ച് പ്രതികരിക്കാൻ അമേരിക്കൻ വിദേശകാര്യ വക്താവ് തയ്യാറായില്ല.

കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി വൈറ്റ് ഹൗസിൽ വച്ച് നടന്ന കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു പ്രസ്താവന. എന്നാൽ ട്രംപ് മധ്യസ്ഥത വഹിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടില്ലെന്നും കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് വ്യക്തമാക്കിയിരുന്നു.

കശ്മീർ വിഷയത്തിൽ ഒരു മൂന്നാം കക്ഷിയെ ഉൾപ്പെടുത്താൻ പാടില്ല എന്നത് ഇന്ത്യ നേരത്തെ മുതൽ സ്വീകരിച്ചുവരുന്ന നിലപാടാണ്. എന്നാൽ ഇതിൽ മാറ്റം വരുത്തുന്ന തരത്തിലുള്ള പ്രസ്താവനയാണ് ട്രംപ് നടത്തിയത്. ഇക്കാര്യത്തിൽ സർക്കാർ വിശദീകരണം നടത്തണമെന്ന ആവശ്യം പ്രതിപക്ഷ പാർട്ടികൾ ശക്തമായി ഉയർത്തുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP