ഇംഗ്ലീഷിലും ഹിന്ദിയിലുമായി പ്രസംഗിച്ച് കത്തിക്കയറി; പ്രഭാഷണത്തിൽ നിറഞ്ഞു നിന്നത് സംഘപരിവാർ വിമർശനവും മോദിയും ബീഫ് രാഷ്ട്രീയവും ഇസ്ലാമോഫോബിയയും; ആസാദി ഗാനം പാടി ഇങ്ക്വിലാബ് വിളികളോടെ സദസിനെ ആവേശം കൊള്ളിച്ചു: കനയ്യ കുമാർ കോഴിക്കോടിനെ ഇളക്കി മറിച്ചത് ഇങ്ങനെ
കെ വി നിരഞ്ജൻ
കോഴിക്കോട്: കനയ്യകുമാർ തരംഗം കേരളത്തിലും അവസാനിക്കുന്നില്ല. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ആവേശോജ്ജ്വല പ്രസംഗത്തിനൊടുവിൽ ആസാദി ഗാനവും പാടി ജനത്തെ കൈയിലെടുത്താണ് ജെ.എൻ.യു വിദ്യാർത്ഥി യൂനിയൻ പ്രസിഡന്റ് കനയ്യ കുമാർ ഇന്നലെ മലബാറിൽ നിന്ന് മടങ്ങിയത്്. കോഴിക്കോട്ടും കണ്ണൂരിലുമായി അദ്ദേഹം പങ്കെടുത്ത രണ്ടു പരിപാടികളിലും സ്ത്രീകളും വിദ്യാർത്ഥികളും അടക്കം വൻ ജനാവലി തടിച്ചുകൂടിയിരുന്നു. പതിവുപോയെ തന്റെ പ്രസംഗത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സംഘപരിവാറിനെയും അദ്ദേഹം നിറുത്തിപൊരിക്കുകയും ചെയ്തു. തന്റെ തനതു ശൈലിയിൽ കടുത്ത സംഘപരിവാർ വിമർശനവും അവസാനം ആ്സാദി ഗാനവും പാടി അക്ഷരാർത്ഥത്തിൽ സദസിനെ കൈയിലെടുക്കുകയായരുന്നു അദ്ദേഹം.
എ.ഐ.വൈ.എഫ് ദേശീയ വർക്കിങ് കമ്മിറ്റിയും ജനറൽ കൗൺസിലും ഓഗസ്റ്റ് മൂന്നുവരെ കോഴിക്കോട് നടക്കുന്നതിന്റെ ഭാഗമായാണ് കനയ്യ തിങ്കളാഴ്ച കോഴിക്കോടത്തെിയത്. കപട ദേശീയവാദത്തിനും മതതീവ്രവാദത്തിനുമെതിരെ എന്ന മുദ്രാവാക്യവുമായി ടാഗോർ സെന്റിനറി ഹാളിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനത്തെിയ കനയ്യ കുമാറിന് ആവേശകരമായ സ്വീകരണമാണ് നഗരം നൽകിയത്. രാവിലെ പത്തോടെതന്നെ ടാഗോർ ഹാൾ നിറഞ്ഞിരുന്നു. 11.15ഓടെ കനയ്യ കുമാർ വേദിയിലേക്കത്തെിയപ്പോൾ അഭിവാദ്യമർപ്പിച്ചാണ് പ്രിയനേതാവിനെ സ്വീകരിച്ചത്. കനയ്യ കുമാറിനായി സ്വാഗതഗാനവും വേദിയിൽ ആലപിച്ചു. മലയാളി സുഹൃത്തുക്കൾ ഒരുപാട് ഉണ്ടെങ്കിലും അവരാരും തനിക്ക് മലയാളം പഠിപ്പിച്ചുതന്നില്ളെന്നും അതിനാൽ ഇംഗ്ളീഷിലും ഹിന്ദിയിലുമായി സംസാരിക്കാമെന്ന മുഖവുരയോടെയാണ് പ്രസംഗം തുടങ്ങിയത്. പ്രസംഗത്തിലുടനീളം കനയ്യ കുമാർ വ്യക്തമാക്കിയത് വിദ്യാഭ്യാസത്തെക്കുറിച്ചായിരുന്നു.
ശരിയായ വിദ്യാഭ്യാസമില്ളെങ്കിൽ രാജ്യം പിന്തിരിപ്പൻ രാഷ്ട്രീയത്തിലേക്ക് കൂപ്പുക്കുത്തുമെന്നും പറഞ്ഞു. പിന്നെ, മോദിയെയും ബിജെപി സർക്കാറിന്റെ തെറ്റായ നയങ്ങളെക്കുറിച്ചും സംസാരിച്ചു. സംഘ്പരിവാർ അജണ്ടയെ പ്രതിരോധിക്കാനും രാജ്യത്തെ പൗരന്മാർക്കെല്ലാവർക്കും ഒരുപോലെ നീതി ലഭിക്കാനും ശരിയായ വിദ്യാഭ്യാസം വേണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനൊടുവിൽ അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ എന്ന് മലയാളത്തിൽ മുദ്രാവാക്യം വിളിച്ചപ്പോൾ വേദിയിലുള്ളവരും അത് ഏറ്റുവിളിച്ചു. അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ ഒരുനൂറു ചുവപ്പൻ അഭിവാദ്യങ്ങൾ... എന്നുപറഞ്ഞുകൊണ്ട് തന്റെ 'ആസാദി' ഗാനം പാടി സദസ്സിനെ ഇളക്കിമറിച്ചാണ് കനയ്യ കുമാർ വേദിയിൽനിന്ന് ഇറങ്ങിയത്. ജെ.എൻ.യുവിന്റെ വിപ്ളവതാരം കോഴിക്കോട് എത്തുന്നതിന്റെ പോസ്റ്ററുകളും ബാനറുകളും നേരത്തേ നഗരത്തിൽ ഇടംപിടിച്ചിരുന്നു.
അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംമ്പിനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഒരേമുഖമാണെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി. ട്രംമ്പ് ഇംഗ്ളീഷിൽ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുമ്പോൾ മോദി ഹിന്ദിയിൽ ചെയ്യുന്നതും അതുതന്നെയാണ്. അധികാരത്തിലേറിയാൽ അമേരിക്കയിൽനിന്ന് മുസ്ലിംകളെ പുറത്താക്കുമെന്നാണ് ട്രംമ്പ്് പ്രഖ്യാപിക്കുന്നത്. ഇവിടെ, എല്ലാ പ്രശ്നങ്ങൾക്കും കാരണം മുസ്ലിംകളെന്നാണ് മോദിയും ആർ.എസ്.എസും പറയുന്നത്. ഇങ്ങനെ ഇസ്ലാമിനെ ശത്രുക്കളാക്കി ലോകത്ത് ഇസ്ലാമോഫോബിയ സൃഷ്ടിക്കാനാണ് ശ്രമം. രാജ്യത്തെ ബീഫ് രാഷ്ട്രീയം നാം തിരിച്ചറിയണം. ചത്തമൃഗങ്ങളുടെ പേരിൽ ജനങ്ങൾ കൊല്ലപ്പെടുകയാണ്. ദാരിദ്ര്യം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം തുടങ്ങിയ യഥാർഥപ്രശ്നങ്ങൾ തിരിച്ചറിയാതെ ജനാധിപത്യത്തിന് വെല്ലുവിളി ഉയർത്തുന്ന ഏകാധിപത്യമാണ് പരിപാലിക്കുന്നത്.
കേരളത്തിലത്തെിയാൽ കേന്ദ്രത്തിൽ മോദി സർക്കാർ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് തിരിച്ചറിയും. ഇവിടത്തെ പുരോഗമനപരമായ മുന്നേറ്റം എടുത്തുപറയേണ്ടതാണ്. ശരിയായ വിദ്യാഭ്യാസമുണ്ടായാലേ രാഷ്ട്രീയവും മുന്നേറുകയുള്ളൂ. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും യുവാക്കളെ വേണം. എന്നാൽ, അവരുടെ യഥാർഥപ്രശ്നം ആരും അഭിസംബോധന ചെയ്യുന്നില്ല. ആർഎസ്എസ്. സ്കൂളുകൾ നടത്തുന്നത് അവരുടെ പിന്തിരിപ്പൻ ആശയങ്ങൾ വിദ്യാർത്ഥികളിലേക്ക് എത്തിക്കാനാണ്. വിദ്യാഭ്യാസമുള്ളവർക്ക് തൊഴിൽ ലഭിക്കാത്തതാണ് ഇവിടത്തെ അവസ്ഥ. തുല്യത ഉറപ്പാക്കുകയായിരിക്കണം നമ്മുടെ അജണ്ട. സവർണാധിപത്യവും മുതലാളിത്വവും നിയോലിബറൽ ആശയങ്ങളും വെല്ലുവിളി ഉയർത്തുകയാണ്. ഇതിനെതിരെ ആശയങ്ങളുമായി നാം ഒന്നിച്ച് യുദ്ധംചെയ്യണം. സമാന്തരമായ രാഷ്ട്രീയ മുന്നേറ്റമാണ് രാജ്യത്തിന് ആവശ്യമെന്നും കനയ്യ കുമാർ പറഞ്ഞു.
സമാധാനം, സമത്വം, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയവക്കായി മഴവിൽ എകീകരണമാണ് ഉണ്ടാകേണ്ടത്. പ്രതിരോധത്തിനെക്കാൾ വിദ്യാഭ്യാസത്തിനായിരിക്കണം ബജറ്റിൽ കൂടുതൽ തുക വകയിരുത്തേണ്ടത്. മനുവാദം, ദലിത് ആക്രമണം തുടങ്ങിയവയിലൂന്നി സംഘ്പരിവാർ ഗൂഢാലോചന നടത്തുകയാണ്. മുസ്ലിംകൾ വ്യത്യസ്തരാണെന്നും അവർ മാറ്റിനിർത്തേണ്ടവരാണെന്നുമുള്ള തെറ്റായ ആശയം ഇവർ പ്രചരിപ്പിക്കുകയാണ്. ആദ്യം മുസ്ലിംകളെയും പിന്നെ ദലിതരെയും സ്ത്രീകളെയും ഇവർ ഇരയാക്കുകയാണെന്നും കനയ്യ കുമാർ പറഞ്ഞു.
കണ്ണൂരിലും ആവേശോജ്വല സ്വീകരണമാണ് കനയ്യക്ക് ലഭിച്ചത്. സിപിഐ നേതാക്കളായ എൻ.ഇ. ബാലറാം, പി.പി. മുകുന്ദൻ എന്നിവരെ അനുസ്മരിക്കാൻ സിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തിത്തിലാണ് അദ്ദേഹം മുഖ്യപ്രഭാഷണം നടത്തിയത്. കണ്ണൂരിന്റെ രാഷ്ട്രീയം അക്രമത്തിലധിഷ്ഠിതമാണെന്നാണ് ബിജെപി രാജ്യത്താകെ പ്രചാരണം നടത്തുന്നതെങ്കിലും സംഘ്പരിവാറിന്റെ അക്രമത്തെ പ്രതിരോധിക്കുന്നതിനെയാണ് അവർ ഇങ്ങനെ ചിത്രീകരിക്കുന്നതെന്ന് കനയ്യ ചൂണ്ടിക്കാട്ടി.
ആരാണ് അക്രമം തുടങ്ങിവച്ചതെന്ന് ജനം തിരിച്ചറിയും. ബ്രാഹ്മണവാദവും ഇസ്ലാമോഫോബിയയും പറഞ്ഞ് എക്കാലത്തും ജനങ്ങളെ പറ്റിക്കാനാവില്ളെന്ന് ബിജെപി തിരിച്ചറിയണം. കേരളത്തെ സോമാലിയ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 'പോ മോനെ മോദി'യെന്നാണ് കേരളം മറുപടി നൽകിയത്. ആ മറുപടി രാജ്യം ഏറ്റുവിളിക്കാൻ പോവുകയാണ്. എൻ.ഇ. ബാലറാമിനെയും പി.പി. മുകുന്ദനെയും പോലുള്ള മൺമറഞ്ഞ കമ്യൂണിസ്റ്റ് നേതാക്കളുടെ പാത പിന്തുടർന്ന് രാജ്യമെങ്ങും ഈ ആശയം കത്തിപടരുമെന്നും കനയ്യകുമാർ വ്യക്തമാക്കി.
കേരളത്തിന്റെ മഹത്തായ സംസ്കാരം രാജ്യത്താകെ എത്തിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രക്ക് പകരം കേരളത്തിലേക്കാണ് വരേണ്ടിയിരുന്നത്. ഇവിടെ വന്നാൽ വിദ്യാഭ്യാസം എത്ര വലുതാണെന്നും സ്ത്രീശാക്തീകരണം എത്ര മഹത്തരമാണെന്നും അദ്ദേഹത്തിന് മനസ്സിലാകുമെന്നും കനയ്യ പറഞ്ഞു. കേരളത്തിൽ ആരും ബീഫ് കഴിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നുപോലുമില്ല. ഇതാണ് 'കമ്യൂണൽ ഹാർമണി'. ഹിന്ദുവാദത്തിന്റെയും ബീഫിന്റെയും പേരിൽ നമ്മുടെ രാജ്യത്തെ വിഭജിക്കാനാണ് ആർ.എസ്.എസിന്റെ ശ്രമം. മരിച്ചുപോയ മൃഗങ്ങൾക്കുവേണ്ടി ജീവിച്ചിരിക്കുന്നവരെ മർദിക്കുന്ന കാഴ്ചയാണ് രാജ്യത്ത് കാണുന്നത്. മരിച്ച മൃഗങ്ങൾക്കുവേണ്ടി ജനങ്ങൾ കൊല്ലപ്പെടുകയാണ്.
ജാതി, മത ഭേദമന്യേ രാജ്യത്തെ യുവാക്കൾ ഒരുമിച്ചു നിന്ന് ഇതിനെതിരായുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയാവണം. ജാതിയേതുമാവട്ടെ, മതമേതുമാവട്ടെ, നമുക്കെല്ലാം ഉള്ളത് ഒരു വയറും ഇരു കൈകളുമാണ്. അതു നിറയ്ക്കാൻ ഇരുകൈകളുമുയർത്തി പ്രവർത്തിക്കേണ്ടതും നമ്മളാണ്. ആർഎസ്എസ് ലക്ഷ്യമിടുന്നത് മനുഷ്യരെ വിഭജിക്കുകയെന്നതാണ്. എന്നാൽ, എല്ലാവർക്കും വിദ്യാഭ്യാസം എല്ലാവർക്കും തൊഴിൽ എന്നതാണ് തങ്ങളുടെ മുദ്രാവാക്യം. ഇത് ഞങ്ങൾ നേടിയെടുക്കുക തന്നെ ചെയ്യും. തെറ്റുകാരൻ എപ്പോഴൊക്കെ തെറ്റ് തുടരുന്നുവോ അപ്പോഴൊക്കെ നീതിയുടെയും ന്യായത്തിന്റെയും ജനാധിപത്യത്തിന്റെയും ശബ്ദമായ ഇങ്ക്വിലാബിന്റെ മുദ്രാവാക്യം ഓരോ കോണിൽ നിന്നും ഉയരുമെന്നും കനയ്യകുമാർ ചൂണ്ടിക്കാട്ടി.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്